28 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 27, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - മനുഷ്യമതത്തിലൂടെ നിങ്ങള് അരക്കല്പം നടക്കുന്നു, ഇപ്പോള് എന്റെ ശ്രീമതപ്രകാരം നടന്ന് പാവനമാകൂ, എങ്കില് പാവനമായ ലോകത്തിന്റെ അധികാരികളായി മാറും.

ചോദ്യം: -

പരിധിയില്ലാത്ത അച്ഛന് കുട്ടികള്ക്ക് എന്ത് ആശീര്വാദമാണ് നല്കുന്നത്, ഈ ആശീര്വാദം ആര്ക്കാണ് പ്രാപ്തമാകുന്നത്?

ഉത്തരം:-

ബാബ ആശീര്വാദം നല്കുകയാണ്, കുട്ടികളേ നിങ്ങള് 21 ജന്മം സദാ സുഖിയായിരിയ്ക്കും, അമരന്മാരായിരിയ്ക്കും. നിങ്ങളെ ഒരിക്കലും കാലന് വിഴുങ്ങുകയില്ല, അകാല മൃത്യു ഉണ്ടാകുകയില്ല. കാമധേനു മാതാവ് നിങ്ങളുടെ സര്വ്വ മനോകാമനകളും പൂര്ത്തീകരിച്ച് തരും. എന്നാല് നിങ്ങള്ക്ക് ഈ വിഷത്തെ (വികാരത്തെ) ഉപേക്ഷിക്കേണ്ടിവരും. ഈ ആശീര്വാദം അവര്ക്കാണ് ലഭിയ്ക്കുന്നത് ആരാണോ ശ്രീമതപ്രകാരം ഈ അന്തിമ ജന്മത്തില് പവിത്രമായി മാറുകയും മാറ്റുകയും ചെയ്യുന്നത്. ബാബ പറയുകയാണ്, കുട്ടികളേ, ലോകം പരിവര്ത്തനപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്, അതുകൊണ്ട് തീര്ച്ചയായും പാവനമായി മാറൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമോ ശിവായ.

ഓം ശാന്തി. ഭഗവാന്റെ കുട്ടികള് പാട്ട് കേട്ടു. എല്ലാവരും ഭഗവാന്റെ കുട്ടികള് തന്നെയാണ്. എല്ലാ മനുഷ്യരും ഭഗവാനെത്തന്നെയാണ് അച്ഛന് എന്നു പറയുന്നത്. ഭഗവാന് സര്വ്വരുടേയും ഒരേയൊരു അച്ഛനാണ്. ലൗകിക പിതാവിനെ എല്ലാവരുടേയും അച്ഛന് എന്ന് പറയാന് കഴിയുകയില്ല. പരിധിയില്ലാത്ത അച്ഛന്, സര്വ്വരുടേയും അച്ഛനാണ്. സര്വ്വരുടേയും സത്ഗതി ദാതാവാണ്, വേറെ ആര്ക്കും തന്നെ ഈ മഹിമയുണ്ടാകുകയില്ല. എല്ലാവരും ആ നിരാകാരനായ പിതാവിനെത്തന്നെയാണ് ഓര്മ്മിയ്ക്കുന്നത്. നിങ്ങളുടെ ആത്മാവും നിരാകാരനാണ്, ബാബയും നിരാകാരനാണ്. ബാബയുടെ തന്നെ മഹിമയാണ് നിങ്ങള് കേട്ടത്. പരമപിതാ പരമാത്മാ ശിവബാബ, അങ്ങ് ഉയര്ന്നതിലും ഉയര്ന്നതാണ്, സര്വ്വരുടേയും സത്ഗതി ദാതാവാണ്. എല്ലാവരുടേയും സത്ഗതി ചെയ്യുന്നു, അപ്പോള് അവര് സ്വര്ഗ്ഗത്തിന്റെ അധികാരി ദേവി-ദേവതയായി മാറുന്നു. മനുഷ്യന്, മനുഷ്യരുടെ സത്ഗതി ചെയ്യാന് കഴിയുകയില്ല. മനുഷ്യന്റെ യാതൊരു മഹിമയുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത അച്ഛന് മുഖേനയാണ് സമ്പത്ത് ലഭിയ്ക്കുന്നത്. അരക്കല്പം നിങ്ങള് പ്രാലബ്ധം അനുഭവിയ്ക്കുന്നു. അതിനെയാണ് രാമരാജ്യമെന്നു പറയുന്നത്, പിന്നീട് ദ്വാപരം മുതല് രാവണന്റെ രാജ്യം തുടങ്ങുന്നു. 5 വികാരരൂപമാകുന്ന ഭൂതം പ്രവേശിയ്ക്കുന്നു. ആ ഭൂതം (അശുദ്ധ ആത്മാവ്) ആരിലെങ്കിലും പ്രവേശിച്ചാല്, ആ വ്യക്തി യാതൊരു നിയന്ത്രണവുമില്ലാതെയാകുന്നതുപോലെ. അതേപോലെ ഈ ഭൂതങ്ങളിലും നമ്പര് വണ് ഭൂതം കാമമാകുന്ന മഹാശത്രുവാണ്. അരക്കല്പം ഈ ഭൂതം നിങ്ങളെ വളരെ ദുഃഖിയാക്കി മാറ്റി. ഇപ്പോള് ഇതിനുമുകളില് വിജയം പ്രാപ്തമാക്കി പവിത്രമായി മാറൂ, എങ്കില് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും. ബാബ തന്നെയാണ് സര്വ്വരെക്കൊണ്ടും പ്രതിജ്ഞ ചെയ്യിപ്പിയ്ക്കുന്നത്. ബാബ പറയുകയാണ് നിങ്ങള് പാവനമായി മാറുന്നതിന്റെ രാഖി അണിയൂ എങ്കില് 21 ജന്മത്തേയ്ക്ക് സ്വര്ഗ്ഗം അഥവാ പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും. ഞാന് വന്നിരിയ്ക്കുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. ഭാരതം പാവനമായിരുന്നു, അപ്പോള് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. പേരുതന്നെ സുഖധാമമെന്നായിരുന്നു. ഇപ്പോള് ദുഃഖധാമമാണ്. ഒന്നാമതായി കാമവികാരത്തില് പോകുന്നു, രണ്ടാമതായി അന്യോന്യം വഴക്കടിച്ചുകൊണ്ടിരിയ്ക്കുന്നു, നോക്കൂ എത്ര ദുഃഖമാണ്. ബാബ വരുന്നതുതന്നെ സംഗമയുഗത്തിലാണ്. ഇത് മംഗളകാരി സംഗമയുഗമാണ്. നിങ്ങള് കുട്ടികള് സുഖധാമത്തില് പോകുന്നതിനുവേണ്ടി, തന്റെ മംഗളം ചെയ്യുന്നതിനുവേണ്ടി വന്നിരിയ്ക്കുകയാണ്. ബാബ പറയുകയാണ് ഇപ്പോള് എന്റെ ശ്രീമത പ്രകാരം നടക്കൂ. മനുഷ്യരുടെ മത പ്രകാരം നിങ്ങള് അരക്കല്പം നടന്നു. സത്ഗതി ദാതാവ് ഒരേയൊരു ബാബ തന്നെയാണ്, ബാബയുടെ ശ്രീമത പ്രകാരം നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറുന്നു. ബാക്കി ഈ ശാസ്ത്രങ്ങള് പഠിച്ച് പഠിച്ച് കലിയുഗത്തിന്റെ അന്ത്യമായിരിയ്ക്കുകയാണ്. തമോപ്രധാനമായിരിയ്ക്കുന്നു. സ്വയം ഈശ്വരനാണെന്ന് പറഞ്ഞ് തന്റെ തന്നെ പൂജ ചെയ്യിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ശാസ്ത്രങ്ങളില് പ്രഹ്ളാദന്റെ കാര്യങ്ങള് കാണിച്ചിട്ടുണ്ട്. കാണിച്ചിരിയ്ക്കുകയാണ് തൂണില് നിന്ന് ഭഗവാന് വന്നു, വന്നിട്ട് ഹിരണ്യകശ്യപനെ വധിച്ചു. എന്നാല് തൂണില് നിന്ന് ആരും വരികയില്ല. പക്ഷെ, എല്ലാവരുടേയും വിനാശം സംഭവിയ്ക്കുക തന്നെ വേണം. ബാബ പറയുകയാണ് ഈ സന്യാസിമാരുടേയും, മഹാത്മാക്കളുടേയും, അജാമിലനെപ്പോലെയുള്ള പാപികളുടേയും ഉദ്ധാരണം ഞാന് തന്നെയണ് ചെയ്യുന്നത്.

ബാബ വന്ന് ജ്ഞാനാമൃതത്തിന്റെ കലശം അമ്മമാര്ക്കാണ് നല്കുന്നത്. മാതാവാകുന്ന ഗുരു ഇല്ലാതെ ആരുടേയും സത്ഗതിയുണ്ടാകുകയില്ല. ജഗത് അംബയാണ് കാമധേനു, സര്വ്വരുടേയും മനോകാമനകളെ പൂര്ത്തീകരിച്ച് നല്കുന്നവള്. അവരുടെ കുട്ടികളാണ് നിങ്ങള്. ഇപ്പോള് ബാബ പറയുകയാണ് ഒരു മനുഷ്യന്റേയും വാക്കുകള് നിങ്ങള് കേള്ക്കരുത്. പതിതരെ പാവനമാക്കുന്നവന് ഒരേയൊരു ബാബയാണ്. അങ്ങിനെയാണെങ്കില് തീര്ച്ചയായും ആരെങ്കിലും പതിതമാക്കുന്നവരും ഉണ്ടാകും. രാവണ രാജ്യത്തില് എല്ലാവരും പതിതരാണ്. ഇപ്പോള് പതിത പാവനനായ ആ ബാബ വന്നിരിയ്ക്കുകയാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നതിനുവേണ്ടി. പറയുകയാണ് 21 ജന്മം നിങ്ങള് സദാ സുഖികളായിരിയ്ക്കും, ആശീര്വാദം നല്കുകയാണ്. ലൗകിക മാതാ-പിതാക്കളും ആശീര്വാദം നല്കാറുണ്ട്, അത് അല്പകാല സുഖത്തിന് വേണ്ടിയാണ്. ഇത് പരിധിയില്ലാത്ത മാതാ-പിതാവാണ് – പറയുകയാണ് കുട്ടികളേ, സദാ അമരന്മായിരിയ്ക്കട്ടെ! അവിടെ നിങ്ങളെ കാലന് വിഴുങ്ങുകയില്ല. അകാലമരണമുണ്ടാകുകയില്ല, സദാ സുഖിയായിരിയ്ക്കും. കാമധേനു മാതാവ് നിങ്ങളുടെ സര്വ്വ കാമനകളും പൂര്ത്തീകരിച്ചു തരുന്നു. കേവലം വിഷത്തെ മാത്രം ഉപേക്ഷിച്ചാല് മതി, എന്തുകൊണ്ടെന്നാല് അപവിത്രര്ക്ക് അവിടെ പോകാന് കഴിയുകയില്ല. ബാബ പറയുകയാണ് ഞാന് നിങ്ങളെ തിരികെ കൊണ്ടുപോകാന് വന്നിരിയ്ക്കുകയാണ്. കേവലം പാവനമായി മാറൂ. കുട്ടികളെ വിവാഹം കഴിപ്പിയ്ക്കണം എന്നില്ല. സ്വയവും പതിതരാകരുത്, മറ്റുള്ളവരെയും പതിതരാക്കരുത്. ഈ മൃത്യുലോകത്തില് അന്തിമജന്മം തീര്ച്ചയായും പവിത്രമായിരിയ്ക്കണം, അപ്പോള് മാത്രമേ അമരലോകത്ത് പോകാന് കഴിയുകയുള്ളൂ. ബാബയിരുന്ന് ആത്മാക്കള്ക്ക് പറഞ്ഞു മനസ്സിലാക്കിത്തരികയാണ്. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ബാബ പറയുകയാണ്, നിങ്ങള് എന്റെ കുട്ടികളാണ്. നിങ്ങള് പരമധാമത്തിലാണ് വസിച്ചിരുന്നത്, ഇപ്പോള് വീണ്ടും അങ്ങോട്ട് തിരികെ കൊണ്ടുപോകാന് വന്നിരിയ്ക്കുകയാണ് ഞാന്. ആരാണോ പവിത്രമായി മാറുന്നത് അവരെ എന്റെ കൂടെ കൊണ്ടുപോകും. അവിടെ നിന്ന് നിങ്ങളെ സ്വര്ഗ്ഗത്തിലേയ്ക്ക് അയയ്ക്കും. മീരയും വിഷത്തെ ത്യജിച്ചപ്പോള് എത്ര പ്രസിദ്ധമായി. ബാബ പറയുകയാണ് കുട്ടികളേ, നിങ്ങളുടെ ലോകം പരിവര്ത്തനപ്പെട്ട് പുതിയതായി മാറുകയാണ്. പുതിയ ലോകത്തില് ദേവതകളാണ് രാജ്യം ഭരിച്ചിരുന്നത്. ഞാന് ബ്രഹ്മാവിലൂടെ നിങ്ങളെ രാജയോഗം പഠിപ്പിയ്ക്കുകയാണ്. നിങ്ങള്ക്ക് ശ്രീമതം നല്കുകയാണ്, ശ്രേഷ്ഠ ദേവതകളായി മാറുന്നതിന്. കൃഷ്ണപുരിയിലേയ്ക്ക് പോകണം. നോക്കൂ, ശ്രീകൃഷ്ണന്റെ എത്ര മഹിമയാണ്. അദ്ദേഹം സര്വ്വ ഗുണസമ്പന്നനാണ്. നിങ്ങള് എന്റെ മത പ്രകാരം നടക്കുകയാണെങ്കില് ലക്ഷ്മീ-നാരായണനായി മാറും. കല്പം മുന്പ് ശ്രീമത പ്രകാരം നടന്നവര് ഇപ്പോഴും ശ്രീമതപ്രകാരം നടക്കും. അല്ലെങ്കില് ആസുരീയ മത പ്രകാരം നടന്നുകൊണ്ടിരിയ്ക്കും. ഈ ബാബയും ആ നിരാകാരനില് നിന്ന് തന്നെയാണ് മതമെടുക്കുന്നത്. ശിവബാബ ബ്രഹ്മാ ശരീരത്തില് പ്രവേശിച്ച് നിങ്ങള്ക്ക് മതം നല്കുകയാണ്. പറയുകയാണ് നിങ്ങളെല്ലാവരും പത്നിമാരാണ് അഥവാ ഭക്തരാണ്. പ്രിയതമന് അഥവാ ഭഗവാന് ഒരാള് മാത്രമാണ്. മനുഷ്യനെ ഒരിയ്ക്കലും ഭഗവാന് എന്ന് പറയാന് കഴിയുകയില്ല. ഈ തലതിരിഞ്ഞ മതമാണ് നിങ്ങള്ക്ക് ലഭിച്ചിരിയ്ക്കുന്നത് അതുകൊണ്ടാണ് നിങ്ങളുടെ ഇങ്ങിനെ ദുര്ഗ്ഗതിയായിരിയ്ക്കുന്നത്. ഞാന് മാത്രമാണ് നിങ്ങളെ അക്കര എത്തിയ്ക്കുന്നവന്. ഈ ഗുരുക്കന്മാര്ക്ക് എന്റെ ധാമത്തെ അറിയുകപോലുമില്ല, പിന്നെ എങ്ങിനെ എന്റെ പക്കലേയ്ക്ക് വരും. മനുഷ്യര് എവിടെപ്പോയാലും കുമ്പിടുകയാണ്, അതുകൊണ്ടാണ് ഞാന് സ്വയം വന്ന് കൊണ്ടുപോകുന്നത്, പിന്നെ സ്വര്ഗ്ഗത്തിലേയ്ക്ക് അയയ്ക്കും. അത് വിഷ്ണു പുരി, അഥവാ സൂര്യവംശി രാജ്യമാണ്. ത്രേതായുഗത്തെ രാമരാജ്യമെന്നാണ് പറയുന്നത്. അതിനുശേഷം രാവണ രാജ്യം തുടങ്ങുന്നു, ദ്വാപരം മുതല്. അപ്പോള് ഭാരതം ശിവാലയത്തില് നിന്ന് വേശ്യാലയമായി മാറുന്നു. ഈ ഭാരതം തന്നെയായിരുന്നു സമ്പൂര്ണ്ണ നിര്വികാരിയായിരുന്നത്, ഈ ഭാരതം തന്നെയാണ് പൂര്ണ്ണ വികാരിയുമായിരിയ്ക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് രാജയോഗം പഠിച്ച് മുഴുവന് വിശ്വത്തിനുമേലും വിജയം പ്രാപ്തമാക്കുന്നു. രണ്ടു കുരങ്ങന്മാരുടെ കഥയുണ്ടല്ലോ. അവര് അന്യോന്യം യുദ്ധം ചെയ്യുന്നു, വിശ്വമാകുന്ന വെണ്ണ നിങ്ങള്ക്ക് ലഭിയ്ക്കുന്നു. നിങ്ങള് കേവലം ശിവബാബയേയും സ്വര്ഗ്ഗത്തേയും ഓര്മ്മിയ്ക്കൂ. വീട്ടിലും കുടുംബത്തിലുമിരുന്ന് പവിത്രമായി മാറൂ എങ്കില് പവിത്രമായ ലോകത്തിന്റെ അധികാരികളായി മാറും. പവിത്രതയുടെ മുകളില് തന്നെയാണ് അത്യാചാരങ്ങളുമുണ്ടാകുന്നത്. കല്പം മുന്നെയുമുണ്ടായിരുന്നു, ഇപ്പോഴും തീര്ച്ചയായും ഉണ്ടാകും എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് വിഷം നല്കുന്നില്ല. പാടപ്പെട്ടിട്ടുമുണ്ട് – അമൃതമുപേക്ഷിച്ച് എന്തിന് വിഷം കഴിയ്ക്കുന്നു. അമൃതം കുടിച്ച് കുടിച്ച് നിങ്ങള് ദേവതകളായി മാറുന്നു. പക്കാ ബ്രാഹ്മണാനാണെങ്കില് പറയും, എന്തുതന്നെ സംഭവിച്ചാലും വിഷം നല്കുകയില്ല. എത്രയാണ് സഹിക്കേണ്ടിവരുന്നത്, അപ്പോഴാണ് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നത്. ശിവബാബയെ ഓര്മ്മിച്ചോര്മ്മിച്ച് പ്രാണനും വിടുന്നു. ശിവബാബയുടെ ആജ്ഞയാണ്. ആജ്ഞ എല്ലാവര്ക്കും വേണ്ടിയാണ്, അതുകൊണ്ടാണ് പറയുന്നത്, എന്നെ ഓര്മ്മിയ്ക്കുകയാണെങ്കില് എന്റെ പക്കല് പരമധാമത്തില് എത്തിച്ചേരും. ശിവബാബ ഈ മുഖത്തിലൂടെയാണ് നിങ്ങള് ആത്മാക്കളോട് സംസാരിയ്ക്കുന്നത്. ഇദ്ദേഹവും മനുഷ്യനാണ്. മനുഷ്യന് ഒരിയ്ക്കലും മനുഷ്യനെ പാവനമാക്കി മാറ്റാന് കഴിയുകയില്ല. ബാബയെ വിളിയ്ക്കുകയാണ് – പതിതരെ വന്ന് പാവനമാക്കൂ. അതുകൊണ്ട് എനിയ്ക്ക് തീര്ച്ചയായും പതിത ലോകത്തില് തന്നെ വരേണ്ടിയിരിയ്ക്കുന്നു, എന്തുകൊണ്ടെന്നാല് ഇവിടെ പാവനമായവര് ആരും തന്നെയില്ല. ഇപ്പോള് ബാബ പറയുകയാണ് ഞാന് നിങ്ങളെ ശ്രീകൃഷ്ണനെപ്പോലെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റും. ആരെങ്കിലും ഞാന് ബന്ധനത്തിലാണെന്ന് പറയുകയാണെങ്കില് ബാബയ്ക്ക് എന്ത് ചെയ്യാന് കഴിയും. നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിയ്ക്കുകയാണ് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്ന് ശ്രീമത പ്രകാരം നടക്കൂ, എങ്കില് നിങ്ങള് ശ്രേഷ്ഠമായി മാറും. നിങ്ങളെല്ലാവരും ഈശ്വരീയ പരിവാരത്തിലെയാണ്. ശിവബാബ, ബ്രഹ്മാ ദാദാ, നിങ്ങള് ബ്രാഹ്മണ-ബ്രാഹ്മണികള്, പൗത്രരും പൗത്രികളും. നിങ്ങള്ക്കെല്ലാവര്ക്കും സ്വര്ഗ്ഗത്തിന്റെ സമ്പത്ത്, രാജ്യപദവി ലഭിയ്ക്കുന്നു. ബാബയാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നത,് അതുകൊണ്ട് നാം ബാബയുടെ അവകാശികളാണ്. നാം തീര്ച്ചയായും സ്വര്ഗ്ഗത്തിലുണ്ടാകേണ്ടതാണ്. പിന്നെ നാം എന്തുകൊണ്ടാണ് ഇപ്പോള് നരകത്തില്? ബാബ മനസ്സിലാക്കിത്തരികയാണ് ഇപ്പോള് രാവണ രാജ്യമായതുകാരണമാണ് നിങ്ങള് നരകത്തില്. ഞാന് ഇപ്പോള് വന്നിരിയ്ക്കുകയാണ് നിങ്ങളെ സ്വര്ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകാന്. ബാബ തോണിക്കാരനാണ്, സര്വ്വരേയും അക്കരയിലേയ്ക്ക് കൊണ്ടുപോകുന്നു. ശ്രീ കൃഷ്ണന് എല്ലാവരുടേയും അച്ഛനല്ല. ഒരാളെ മാത്രമാണ് ഓര്മ്മിക്കേണ്ടത്. അനേകരെ ഓര്മ്മിയ്ക്കുക എന്ന് പറഞ്ഞാല് അത് ഭക്തി മാര്ഗ്ഗമാണ്. ഒരേയൊരു ബാബയെ മാത്രം ഓര്മ്മിയ്ക്കുകയാണെങ്കില് അവസാന സമയം ആഗ്രഹിയ്ക്കുന്നതുപോലെ നടക്കും, ഗതി ലഭിയ്ക്കും. ഒരു ബാബയുടെ ശ്രീമതമാണ് വാഴ്ത്തപ്പെട്ടിട്ടുള്ളത്, അല്ലാതെ അനേക സന്യാസിമാരുടെ മതത്തെയല്ല. അവര് പറയുകയാണ് ഭഗവാന് നാമ രൂപത്തില് നിന്നും വേറെയാണ്. എന്നാല് നാമരൂപത്തില് നിന്നും വേറെയായി ഒരു വസ്തുവുമില്ല. ആകാശം, ധ്രുവങ്ങള് എല്ലാമുണ്ട്, എന്നാലും പേരുണ്ടല്ലോ. ഇപ്പോള് ഈ ഭാരതം എത്ര ദരിദ്രമായി മാറിയിരിയ്ക്കുകയാണ്. ബാബ പറയുകയാണ്, ഭാരതം ഇങ്ങിനെയുള്ള സ്ഥിതിയില് എത്തുമ്പോഴാണ് ഞാന് വന്ന് ഭാരതത്തെ സ്വര്ണ്ണ പക്ഷിയാക്കി മാറ്റുന്നത്. ഈ മുളം കാടിന് തീ പിടിയ്ക്കുക തന്നെ വേണം. പഴയ ലോകം മുഴുവന് പരിവര്ത്തനപ്പെട്ട്, പുതിയതായി മാറും.

നിങ്ങള് കുട്ടികള് ശ്രീമത പ്രകാരം രാജധാനി സ്ഥാപിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇത് ഈശ്വരീയ പഠനമാണ്. ബാക്കിയുള്ളതെല്ലാം ആസുരീയ പഠനമാണ്. ഈ പഠനം കൊണ്ട് നിങ്ങള് സ്വര്ഗ്ഗ വാസികളായി മാറുന്നു, ആ പഠനം കൊണ്ട് നിങ്ങള് നരകവാസികളായി മാറുന്നു. ഇപ്പോള് ദേവീക കുലം വര്ദ്ധിച്ചുകൊണ്ടിരിയ്ക്കും. മായയുടെ കൊടുങ്കാറ്റും വളരെ വരുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത് ഇത് ദുഃഖ ധാമമാണ്. ഇപ്പോള് നിങ്ങള് എന്നെ ഓര്മ്മിയ്ക്കൂ, പരമധാത്തേയും സുഖധാമത്തേയും ഓര്മ്മിയ്ക്കൂ, എങ്കില് നിങ്ങളുടെ തോണി കരകയറും. ബാബ വരുന്നത് ദുഃഖധാമത്തില് നിന്നും ശാന്തിധാമിലേയ്ക്ക് കൊണ്ടു പോകാനാണ്. പിന്നെ സുഖധാമത്തിലേയ്ക്ക് അയയ്ക്കും. ഇപ്പോള് ദുഃഖധാമത്തെ മറക്കൂ. ബാബയേയും സമ്പത്തിനേയും ഓര്മ്മിയ്ക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനം കൊണ്ടും യോഗം കൊണ്ടും തന്റെ ബന്ധനങ്ങളെ മുറിയ്ക്കണം. ഈ ദുഃഖധാമത്തെ മറന്ന് ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിയ്ക്കണം.

2) സഹിക്കേണ്ടി വന്നാലും പ്രാണന് തന്നെ തൃജിക്കേണ്ടിവന്നാലും, പാവനമാകുന്നതിന് ബാബ നല്കിയിരിയ്ക്കുന്ന ആജ്ഞപ്രകാരം നടക്കുകതന്നെ വേണം. ഒരിയ്ക്കലും പതിതമായി മാറരുത്.

വരദാനം:-

സംഗമയുഗത്തില് ബ്രാഹ്മണര്ക്ക് ബ്രാഹ്മണനില് നിന്ന് ഫരിസ്തയാകണം, ഫരിസ്ത അര്ത്ഥം ആര്ക്കാണോ പഴയ ലോകം, പഴയ സംസ്ക്കാരം, പഴയ ശരീരത്തെ പ്രതി ഒരാകര്ഷണത്തിന്റെയും ബന്ധമില്ലാത്തത്. മൂന്നില് നിന്നും മുക്തം, അതുകൊണ്ടാണ് ഡ്രാമയില് ആദ്യം മുക്തിയുടെ സമ്പത്തും പിന്നീട് ജീവന്മുക്തിയുടേതുമുള്ളത്. ഫരിസ്ത അര്ത്ഥം മുക്തം, മുക്ത ഫരിസ്ത തന്നെയാണ് ജീവന്മുക്ത ദേവതയാകുന്നത്. എപ്പോള് ഇങ്ങനെ ബ്രാഹ്മണനില് നിന്ന് സര്വ്വ ആകര്ഷണ മുക്ത ഫരിസ്ത സോ ദേവതയാകുന്നോ അപ്പോള് പ്രകൃതിയും തുറന്ന ഹൃദയത്തോടെ, നിറഞ്ഞ സ്നേഹത്തോടെ തങ്കള് എല്ലാവരുടെയും സേവനം ചെയ്യും.

സ്ലോഗന്:-

അമൂല്യ ജ്ഞാന രത്നം (ദാദിമാരുടെ പഴയകാല ഡയറിയില് നിന്ന്)

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഞാന് എത്രത്തോളം കാല രൂപനാണോ, അത്രയും മധുരവുമാണ്. അതുകൊണ്ട് എന്റെ വംശാവലിയും ഇതുപോലെ മധുരമാണ്. എല്ലാവരും തുല്യം. കാല രൂപനും പിന്നീട് മധുരവുമാണ് എന്തുകൊണ്ടെന്നാല് ഈ ഈശ്വരീയ കുലത്തിന്റെ ബീജവും മധുരവും, പവിത്രവും, നിര്ദോഷവും, നിര്വ്വികല്പവുമാണ്. ആ നിര്വ്വികല്പത്തില് നിന്നുതന്നെയാണ് ശുദ്ധ സങ്കല്പത്തിന്റെ സൃഷ്ടി ഉത്പന്നമാകുന്നത്. അഥവാ സങ്കല്പത്തിലേക്ക് വന്ന് സങ്കല്പത്തിന്റെ സൃഷ്ടി ഉത്പന്നമാകുകയാണെങ്കില് അത് ശുദ്ധമായിരിക്കില്ല. സമ്പൂര്ണ്ണതയില് സ്ഥിതിചെയ്തതിന് ശേഷം ഏത് വിത്താണോ വിതയ്ക്കുന്നത്, അതില് നിന്ന് മാത്രമാണ് ശുദ്ധ സങ്കല്പത്തിന്റെ സൃഷ്ടി രചിക്കപ്പെടുന്നത്, അവര്ക്ക് പിന്നീട് പരസ്പരം ഈശ്വരീയ കുടുംബത്തിന്റെ ബന്ധമായിരിക്കും. മാതാവ്-പിതാവ്, സഖാവ്- സഖി എല്ലാം ദൈവീകം, അവിടെ മറ്റൊരു സംബന്ധവും ഉണ്ടായിരിക്കില്ല. അതുകൊണ്ട് ഇങ്ങനെയുള്ള ഈശ്വരീയ കുലത്തിന്റെ ഉള്ളില് എന്തായി മാറണം! ഈ ഗുപ്ത കാര്യങ്ങളെ വളരെ ഉള്ളിലേക്ക് പോയി പിടിക്കണം. നിശ്ചയത്തിന്റെ അടിത്തറ ഉറച്ചതാകുന്നതിലൂടെ പോയന്റുകള് വ്യക്തമായി വെളിച്ചത്തിലേക്ക് വരുന്നു. വെളിച്ചമില്ലെങ്കില് സംശയിക്കുന്നു. ഇതില് വെളിച്ചം വീശുന്നതിന് ഞാന് നിമിത്തമായിരിക്കുന്നു. എന്നാല് അതിനെ എടുക്കുന്നവര് എടുക്കും. എടുക്കുന്നില്ലെങ്കില് ആരുടെ ദോഷമാണ്? എടുക്കുന്നവരുടെ മുന്നില് ഞാന് സ്പഷ്ടമാണ് എടുക്കാത്തവരില് പുഞ്ചിരിക്കുന്നു. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top