21 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
20 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, നിങ്ങളുടെ ഈ ബ്രാഹ്മണ ജീവിതം ദേവതകളേക്കാളും ഉയര്ന്നതാണ്, എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ഈ സമയം മൂന്നുകാലങ്ങളെ കുറിച്ചും മൂന്നുലോകങ്ങളെ കുറിച്ചും അറിയാം. നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്.
ചോദ്യം: -
ഇപ്പോള് നിങ്ങള് കുട്ടികള് ഏതൊരു ഉയര്ന്ന കയറ്റമാണ് കയറുന്നത്?
ഉത്തരം:-
മനുഷ്യനില് നിന്നും ദേവതയാകുക എന്നത് വളരെ ഉയര്ന്ന കയറ്റമാണ്, അതാണ് നിങ്ങള് ഇപ്പോള് കയറുന്നത്. കയറിയാല് വൈകുണ്ഠ പ്രേമ രസം…..എന്ന് പറയാറുണ്ട്. ഇത് വളരെ ഉയരമുളള കയറ്റമാണ്. പക്ഷെ ഇതാണ് അത്ഭുതം, കയറുന്നത് ഒരു സെക്കന്റിലാണ് എന്നാല് ഇറങ്ങുവാന് സമയമെടുക്കുന്നു.
ചോദ്യം: -
പാപത്തിന്റെ കുടം പൊട്ടുന്നതിലൂടെയാണ് ജയാരവം ഉണ്ടാകുന്നത്, ഇതിന്റെ അടയാളമായി ഭക്തിമാര്ഗ്ഗത്തില് എന്താണ് കാണിക്കുന്നത്?
ഉത്തരം:-
ഭക്തിയില് മണ് കുടത്തില് നിന്നും സീത വരുന്നതായി കാണിക്കുന്നു.. അതായത് എപ്പോഴാണോ പാപ കുടം പൊട്ടുന്നത് അപ്പോഴാണ് സീതയുടെയും, രാധയുടെയും ജന്മമുണ്ടാകുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ പാപത്തിന്റെ ലോകത്ത് നിന്ന് ….
ഓം ശാന്തി. മധുര മധുരമായ കുട്ടികള് ഭക്തീമാര്ഗ്ഗത്തിലെ ഗീതം കേട്ടുവല്ലോ. ഈ പതീതലോകത്തില് നിന്നും പാവന ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകൂ എന്ന് പറഞ്ഞു വിളിക്കുന്നു. അശാന്തിയുടെ ലോകത്തില് നിന്നും ശാന്തിയുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകൂ. വേറെ ഏതോ ലോകമുണ്ട് അവിടെ ശാന്തിയും ഉണ്ടായിരുന്നു സുഖവുമുണ്ടായിരുന്നു എന്ന് ബുദ്ധിയിലുണ്ട്. മഹാരാജാ, മഹാറാണി, ലക്ഷ്മീ നാരായണന്റെ രാജ്യം ഉണ്ടായിരുന്നു, അവരുടെ ചിത്രവും ഇവിടെയുണ്ട്. മനുഷ്യര് ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്നുണ്ട് ആ അറിവ് ലോകത്തിന്റെ കാല് ഭാഗത്തെ കുറിച്ചുള്ളതുപോലെയാണ്. അരകല്പത്തിന്റെ പോലും ഇല്ല. സത്യ-ത്രേതായുഗത്തെ കുറിച്ച് ആര്ക്കും അറിയില്ല. ഒറ്റക്കണ്ണനെപോലെ കണ്ണ് തന്നെ അടഞ്ഞിരിക്കുകയാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആര്ക്കും അറിയില്ല. ലോകം എത്ര വലുതാണ്. എപ്പോഴാണ് പുതിയ ലോകം ആരംഭിച്ചത്, പിന്നെ പഴയതായത്, പിന്നെ പഴയതില് നിന്നും പുതിയതാകുന്നത് എപ്പോഴാണ്. ഇത് നിങ്ങള് കുട്ടികള് ഇപ്പോള് അറിയുന്നു. തീര്ച്ചയായും ആകണമല്ലോ. സ്വര്ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പിലേക്ക് വരുകതന്നെ വേണം. കലിയുഗത്തിന് ശേഷം തീര്ച്ചയായും സത്യയുഗം ഉണ്ടാകും. സംഗമത്തില് സത്യയുഗം സ്ഥാപിക്കുന്ന ആള് വരും. ഇത് മനസ്സിലാക്കികൊടുക്കുവാന് വളരെ യുക്തികളുണ്ട്. കലിയുഗത്തിനെ സത്യയുഗമാക്കുന്നത് ബാബയാണ്.
ഇത്ര സഹജമായ കാര്യം പോലും ആരുടെയും ബുദ്ധിയില് വരുന്നില്ല കാരണം ബുദ്ധിക്ക് മായയുടെ പൂട്ട് വീണിരിക്കുകയാണ്. ഹേ പരമപിതാ പരമാത്മാ, ബുദ്ധിവാന്മാരുടെയും ബുദ്ധി അങ്ങാണ് എന്ന് പരമപിതാ പരമാത്മാവിന്റെ മഹിമ പാടുന്നു. ബുദ്ധിഹീനര്ക്ക് അങ്ങ് ബുദ്ധി നല്കൂ. മറ്റുള്ളവരെല്ലാവരും ആസുരീയ മതം നല്കുന്നവരാണ്, ശ്രേഷ്ഠ മതം നല്കുന്നത് ഒരേയൊരു ബാബയാണ്. മനുഷ്യര് മഹിമ പാടുന്നുണ്ട് എന്നാല് ഒന്നും മനസിലാക്കുന്നില്ല.
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മൂന്ന് ലോകങ്ങളെ കുറിച്ചുള്ള ജ്ഞാനം ഉണ്ട്. ലോകത്തെ കുറിച്ചുള്ള ജ്ഞാനം മാത്രമേ അറിയൂ എന്നല്ല ലോകത്തിനുപരിയായതിനെ കുറിച്ചും അറിയാം. മൂല വതനം, സൂക്ഷ്മ വതനം, സ്ഥൂല വതനം ഈ മൂന്ന് ലോകങ്ങളെ കുറിച്ചുള്ള ജ്ഞാനം ബുദ്ധിയില് ഉണ്ട്. നല്ല രീതിയില് പഠിക്കുന്നവരുടെ ബുദ്ധിയില് ഉണ്ട്. നിങ്ങള് സ്ക്കൂളില് പഠിക്കുന്നു എങ്കില് പഠിപ്പ് പൂര്ണ്ണമായും ബുദ്ധിയില് ഇരിക്കണം. നിങ്ങളുടെ ബുദ്ധിയില് മൂന്ന് കാലങ്ങളെ കുറിച്ചുള്ള ജ്ഞാനം ഉണ്ട്. നിങ്ങള് ത്രികാലദര്ശികളാകുന്നു. നിങ്ങളെ ത്രിലോകീ നാഥനെന്ന് വിളിക്കാന് സാധിക്കില്ല. ആരും ത്രിലോകീ നാഥനാകുന്നില്ല. ത്രികാലദര്ശി എന്ന വാക്ക് ശരിയാണ്. നിങ്ങള് 3 ലോകങ്ങളെ കുറിച്ചും 3 കാലങ്ങളെ കുറിച്ചും അറിയുന്നു. നാം മൂലവതനത്തില് ഇരുന്നവരാണ്. നമ്മള് ആത്മാക്കള് അവിടെ നിവസിക്കുന്നു. ഈ ജ്ഞാനം മറ്റാരുടേയും ബുദ്ധിയില് ഇല്ല. പരമപിതാ പരമാത്മാവ് ത്രികാലദര്ശിയാണെന്ന് നിങ്ങള്ക്കറിയാം. ആദി മദ്ധ്യ അന്ത്യം, മൂന്ന് കാലങ്ങളെയും കൂടാതെ ത്രിലോകങ്ങളെയും അറിയുന്നു. ലക്ഷ്മീ നാരായണനെ വൈകുണ്ഠനാഥനെന്ന് പറയാം എന്നാല് ത്രിലോകീനാഥനെന്ന് പറയാന് സാധിക്കില്ല. അവര് ഹെവന് അഥവാ സ്വര്ഗ്ഗത്തിന്റെ അധികാരികളാണ്. ബാബയെ സ്വര്ഗ്ഗത്തിന്റെ അധികാരി എന്ന് പറയാന് സാധിക്കില്ല. ഇതും മനസിലാക്കേണ്ട കാര്യമാണ്. പരമാത്മാവിനെപ്പോലെ ഒരു മനുഷ്യനുമുണ്ടാകില്ല. പരമാത്മാവ് എല്ലാം അറിയുന്നവനാണ്, നോളേജ് ഫുള് ആണ് എന്ന് മഹിമ പാടുന്നു എന്നാല് അര്ത്ഥമറിയില്ല. എല്ലാം അറിയുന്നവനായതുകൊണ്ട് എല്ലാവരുടേയും മനസ്സിലെ കാര്യ അറിയാം എന്ന് കരുതുന്നു. സര്വ്വവ്യാപി എന്ന് വിളിച്ച് നിന്ദിക്കുന്നു.
ഇപ്പോള് നിങ്ങള് ഈശ്വരീയ വംശാവലികളാണ് പിന്നെ ദൈവീക വംശാവലിയാകും. ഈശ്വരനാണോ വലുത് അല്ലെങ്കില് സത്യയുഗത്തിലെ ദേവതകളാണോ ഉയര്ന്നത്? ആ ദേവതകളേക്കാള് സൂക്ഷ്മ വതനവാസി ദേവതകളാണ് ഉയര്ന്നവര്. സൂക്ഷ്മ വതനവാസി ബ്രഹ്മാവാണ് ഉയര്ന്നതെന്ന് പറയാറില്ലേ! ആ ബ്രഹ്മാവ് അവ്യക്തമാണ്. ഈ ബ്രഹ്മാവ് വ്യക്തമല്ലേ. ഈ ബ്രഹ്മാവ് പാവനമായി ഫരിസ്തയാകുമ്പോഴാണ് മഹിമ. ബ്രാഹ്മണര്ക്ക് ഇപ്പോള് അലങ്കാരങ്ങള് കൊടുത്താല് ആ അസ്ത്ര ശസ്ത്രങ്ങള് ശോഭിക്കില്ല അതുകൊണ്ടാണ് വിഷ്ണുവിന് സ്വദര്ശന ചക്രം കാണിക്കുന്നത്. ശംഖ്, ചക്രം, ഗദ, പത്മം ഇവയുടെ അര്ത്ഥമെന്താണെന്ന് നിങ്ങള്ക്കറിയാം. സത്യയുഗത്തില് ലക്ഷ്മീ നാരായണന് അസ്ത്ര ശസ്ത്രങ്ങള് കൊടുക്കില്ല. ഇതെല്ലാം ഇപ്പോഴത്തെ കാര്യമാണ്. വാസ്തവത്തില് ഇത് ജ്ഞാനത്തിന്റെ അസ്ത്ര ശസ്ത്രങ്ങളാണ്. സ്ഥൂല ആയുധങ്ങളുടെ കാര്യമേയില്ല. ശാസ്ത്രങ്ങളില് സ്ഥൂല ആയുധങ്ങളുണ്ട്. പാണ്ഡവരുടേയും കൗരവരുടേയും സേനയെ കാണിക്കുന്നു, എന്നാല് അതില് സ്ത്രീകളെ കാണിക്കുന്നില്ല. പാണ്ഡവ സേനയില് പുരുഷന്മാരെ കാണിക്കുന്നു. ബാക്കി ശക്തീ സേന എവിടെ പോയി. ഇത് ഗുപ്തമാണ്. ശിവശക്തികള് എവിടെ പോയി എന്ന് ആര്ക്കും അറിയില്ല. ഇതിന്റെ വിവരണത്തെക്കുറിച്ചൊന്നും കാണിക്കുന്നില്ല. എങ്ങനെയാണ് ശക്തികള് യുദ്ധം ചെയ്തത്! സേനയെ കാണിക്കുന്നുണ്ടല്ലോ. ആര്ക്കും മനസിലാക്കാന് സാധിക്കുന്നില്ല, ആര് എന്ത് പറഞ്ഞുവോ അത് എഴുതിവെച്ചു. ഇപ്പോള് യഥാര്ത്ഥ രീതിയില് നിങ്ങള് മനസിലാക്കുന്നു. നമ്മള് സര്വ്വരും അഭിനേതാക്കളാണ്. ഓരോ ആത്മാവിനും തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ബാബയെ രചയിതാവ്, സംവിധായകന്, മുഖ്യ അഭിനേതാവ് എന്ന് പറയുന്നു. ആ ബാബയിലൂടെ നിങ്ങള് മുഴുവന് ഡ്രാമയുടെ രഹസ്യത്തെ മനസിലാക്കുന്നു. ഇതില് 4 യുഗങ്ങളുണ്ട് അഥവാ 4 ഭാഗങ്ങളുണ്ട്. അതിനെ എപിക്(യുഗം) എന്ന് പറയുന്നു. യഥാര്ത്ഥത്തില് 5 ആണ്, അഞ്ചാമത്തേത് ഈ മംഗളകാരീ യുഗമാണ്. സത്യ ത്രേതായുഗത്തിന്റെ സംഗമത്തെ മംഗളകാരി എന്ന് പറയില്ല കാരണം ഇറങ്ങുകയാണ് ചെയ്യുന്നത്. സതോപ്രധാനം, സതോ, രജോ, തമോ ഇതാണ് പടികള്. എങ്കില് പടികള് ഇറങ്ങുക തന്നെ ചെയ്യണം. ജ്ഞാനത്തില് നിങ്ങള് ഒരേ ഒരു പ്രാവശ്യം മുന്നേറുന്നു. പിന്നെ മുകളിലേക്ക് കയറിയ പടികള് ഇറങ്ങികൊണ്ടിരിക്കുന്നു. പടികള് ഇറങ്ങുക എന്നത് വളരെ സഹജമാണ്. കയറുവാനാണ് വളരെ പ്രയാസം. നിങ്ങള് എത്രയാണ് പരിശ്രമിക്കുന്നത്. മനുഷ്യനില് നിന്നും ദേവതയാകുക എന്നത് ഉയര്ന്ന കയറ്റമല്ലേ. കയറിയാല് വൈകുണ്ഠ പ്രേമ രസം…..എന്ന് പറയാറില്ലേ. ഇപ്പോള് നമ്മള് കയറുകയാണെന്ന് അറിയാം. പിന്നെ വീഴുകയാണെങ്കില് പൂര്ണ്ണമായും തവിടുപൊടിയാകും. എത്ര സമയമെടുക്കും! ഇത് ഉയരമുളള കയറ്റമാണ്. ഇപ്പോള് നമ്മള് കയറുകയാണ് പിന്നെ ഇറങ്ങും എന്ന് നിങ്ങള്ക്കറിയാം. കയറുവാന് ഒരുസെക്കന്റ് മതി, അവസാനം വരുന്നവര്ക്ക് സെക്കന്റില് കയറുവാന് സാധിക്കും. അബലകള്ക്കും അമ്മമാര്ക്കും എത്ര അത്യാചാരമാണുണ്ടാകുന്നത്. പെണ്കുട്ടികള് വിളിക്കുന്നു, ബാബാ നഗ്നമാകുന്നതില് നിന്നും രക്ഷിക്കു. ധാരാളം കുട്ടികള് ഉണ്ട്. അബലകള്ക്ക് ധാരാളം അത്യാചാരമുണ്ടാകുന്നു, അവരെ അടിക്കുമ്പോള്, അടിക്കുന്നവരുടെ പാപ കുടം നിറയുന്നു, അത് നിറഞ്ഞ് പൊട്ടിപോകുന്നു. മണ് കുടത്തില് നിന്ന് സീത വന്നു…..എന്ന് കാണിക്കുന്നു. ഇപ്പോള് നിങ്ങള് സത്യം സത്യമായ സീതകള് വന്നുകെണ്ടിരിക്കുന്നു. രാധ യും സീതയും വന്നു. രഘുപതി രാഘവ രാജാ റാം എഴുതുന്നതിലൂടെ സീതയുടെ പേരുമുണ്ട്. ജഗദംബയും, ജഗത്പിതാവുമാണ് രാജ-രാജേശ്വരനും, രാജ-രാജേശ്വരിയുമാകുന്നത്. ഇവര് തന്നെയായിരുന്നു ലക്ഷ്മീ നാരായണന് പിന്നെ അന്ത്യത്തില് എന്തായി തീര്ന്നു എന്ന് നോക്കൂ! സത്യയുഗത്തില് ഇത്ര 33 കോടി മനുഷ്യര് ഉണ്ടായിരുന്നില്ല. അവിടെ വളരെ കുറച്ച് പേരേ ഉണ്ടാകു. പിന്നീട് വൃദ്ധി ഉണ്ടായികൊണ്ടിരിക്കുന്നു. ദൈവീക സമ്പ്രദായത്തിലുള്ളവര് പുനര്ജന്മം എടുത്തെടുത്ത് പിന്നെ ആസുരീയ സമ്പ്രദായത്തിലുള്ള വരായി തീരുന്നു. ഇപ്പോള് ആസുരീയ സമ്പ്രദായത്തെ വീണ്ടും ദൈവീക സമ്പ്രദായമാക്കുന്നു. കല്പ്പ കല്പ്പമാക്കുന്നു. നിങ്ങളുടെ ബുദ്ധിയില് മുവുവന് ജ്ഞാനവും വന്നു. നിങ്ങളാണ് ത്രികാലദര്ശികളാകുന്നത്. 3 ലോകങ്ങളെ കുറിച്ചുള്ള ജ്ഞാനവും ലഭിച്ചു. നിങ്ങള് പറയും ഞങ്ങള് പൂജ്യ വൈകുണ്ഠനാഥനായിരുന്നു, ഇപ്പോള് പൂജാരീ നരകത്തിന്റെ നാഥനായി. ഹംസോ സോഹം (നമ്മള് തന്നെയാണ് പൂജ്യരും പൂജാരിയും) എന്നതിന്റെ അര്ത്ഥം അറിയാത്തതുകാരണം നമ്മള് ആത്മാവ് തന്നെ പരമാത്മാവെന്ന് പറയുന്നു. എത്ര വ്യത്യാസമാണ്. ഇത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് നിങ്ങള്ക്കിപ്പോള് മനസിലാക്കി തരുന്നത്. നിങ്ങള് ഈ പരിധിയില്ലാത്ത ചക്രത്തെക്കുറിച്ചും അറിഞ്ഞു. നിങ്ങള്ക്ക് മൂന്ന് ലോകങ്ങളെയും മൂന്ന കാലങ്ങളെയും അറിയാം.
ഈ ഗുപ്തമായ കാര്യം ബാബ പഠിപ്പിക്കുന്നു. ഗീതയില് ഇങ്ങനെയുളള കാര്യങ്ങളൊന്നും ആര്ക്കുമറിയില്ല. ആരിലാണോ ഈ ജ്ഞാനം ഉള്ളത് അവര്ക്കേ പഠിപ്പിക്കാന് സാധിക്കു. പിന്നെ തന്റെ പാര്ട്ട് എപ്പോഴാണോ ഉളളത് ആ സമയത്ത് പുനരാവര്ത്തിക്കും. ക്രിസ്തു തന്റെ സമയത്ത് തന്റെ പാര്ട്ട് വന്ന് ആവര്ത്തിക്കുന്നു. നിങ്ങള്ക്കറിയാം ഞങ്ങള് സൂര്യവംശി, ചന്ദ്രവംശി, വൈശ്യ, ശൂദ്രവംശിയാകും. ചക്രം കറങ്ങികൊണ്ടിരിക്കും. ഇസ്ലാമി, ബൗദ്ധികള് പിന്നെ അവരുടെ പാര്ട്ട് പുനരാവര്ത്തിക്കും. ഒരേ ഒരു ദേവീ ദേവതാ ധര്മ്മം ഉള്ളപ്പോള് മറ്റ് ധര്മ്മങ്ങളൊന്നും ഉണ്ടാകില്ല. ലോകം ഒന്നു തന്നെയാണ്. ബാബ രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചുമുളള രഹസ്യം മനസിലാക്കിതന്നിട്ടുണ്ട്, ഓരോ മനുഷ്യനും പരിധിയുള്ള ബ്രഹ്മാവാണ്. കുട്ടികളെ സൃഷ്ടിക്കുന്നു പിന്നെ അവരെ പാലിക്കുന്നു. രചയിതാവായ ബാബയില് നിന്ന് രചനകള്ക്ക് സമ്പത്ത് ലഭിക്കുന്നു. സഹോദരന് സഹോദരന് ആസ്തി കൊടുക്കുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഒന്ന് പരിധിയുള്ള അച്ഛനാണ് എന്ന് കുട്ടികള്ക്കറിയാം, അത് എല്ലാവര്ക്കും അറിയാം. പരിധിയുള്ള അച്ഛനില് നിന്ന് പരിധിയുള്ള ആസ്തി ലഭിക്കുന്നു. ലൗകീക ടീച്ചര് പഠിപ്പിക്കുന്നു, അത് പഠിപ്പിക്കുന്നതിലൂടെ ആരും മുഴുവന് സൃഷ്ടിയുടെയും അധികാരി ആകില്ല, ഇത് പരിധിയില്ലാത്ത കാര്യമാണ്. പരിധിയുള്ള സര്വ്വരും ആ പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നു. ബാബ, ശിവബാബ എന്ന് വിളിക്കുന്നു. രചയിതാവിനെ അച്ഛന് എന്നല്ലേ വിളിക്കുക. കേവലം ബാബ എന്നത് സാധാരണ പേരാണ് അതുകൊണ്ട് ശിവബാബ എന്ന് വിളിക്കുന്നു. ബാബ നിരാകാരിയാണ്. ശിവബാബയോട് നിങ്ങള്ക്ക് എന്ത് സംബന്ധമാണെന്ന് ചോദിക്കാറുണ്ട്. ശിവബാബാ സഞ്ചി നിറച്ചു തരൂ എന്ന് പറയാറില്ലേ. ബാബയ്ക്ക് ശിവനെന്ന പേരാണ് കൃത്യമായത്. ശങ്കരന്റെ ചിത്രം വേറെയാണ്. ശിവനെയും ശങ്കരനെയും രണ്ട് പേരേയും ഒന്നിപ്പിച്ച് ശിവ-ശങ്കരനെന്ന് പറയുന്നു, ഇത് വളരെ വലിയ തെറ്റാണ്. പരമോന്നതനായ അച്ഛനെ മറന്നുപോയി. ചിത്രം വളരെ നല്ലതാണ്. ബ്രഹ്മാവിലൂടെ ഇപ്പോള് സ്ഥാപന നടക്കുന്നു. ജ്ഞാനവും ഇപ്പോള് ലഭിക്കുന്നു. നിങ്ങള് ഇപ്പോള് ബ്രാഹ്മണനായി. ബ്രാഹ്മണര് എവിടെ നിന്നു വന്നു? അവരെ ദത്തെടുക്കുന്നു. ബ്രഹ്മാവിനെയും ദത്തെടുത്തതാണ്. ബ്രഹ്മാവില് നിന്നും ബ്രാഹ്മണര് ജന്മമെടുത്തു. നമ്മള് ഇപ്പോള് പ്രജാപിതാ ബ്രഹ്മാകുമാര് കുമാരികളാമെന്ന് നിങ്ങള്ക്കറിയാം. പ്രജാപിതാവ് എന്ന പേര് തീര്ച്ചയായും വെക്കണം. ബ്രഹ്മാവെന്ന് മാത്രം പറയുമ്പോള് അറിയാന് പറ്റില്ല, കുറേ പേര്ക്ക് ഈ പേരുണ്ട്. പ്രജാപിതാ ബ്രഹ്മാ എന്ന് പേര് ആര്ക്കും ഉണ്ടാകില്ല. ഇത് മനുഷ്യനല്ലേ. രുദ്ര ശിവബാബയാണ് ഈ ജ്ഞാന യജ്ഞം രചിച്ചിരിക്കുന്നത്. തീര്ച്ചയായും ബ്രാഹ്മണര് വേണം. എങ്ങനെയാണ് ബ്രാഹ്മണനാകുന്നത്! എന്ന് നിങ്ങള്ക്കറിയാം. യജ്ഞം ബ്രാഹ്മണരിലൂടെയാണ് രചിക്കുന്നത്. നിങ്ങള് ബ്രാഹ്മണരാണ് പിന്നെ വീണ്ടും ദേവതയാകണം. ഈ സൃഷ്ടിയില് തന്നെ വീണ്ടും വരണം പിന്നെ ഇതെല്ലാം എവിടെ പോകും? ഈ രുദ്ര ജ്ഞാന യജ്ഞത്തില് എല്ലാം സ്വാഹയാകും. ഈ രുദ്ര ജ്ഞാന യജ്ഞത്തില് പഴയ ലോകത്തിന്റെ ആഹുതിയുണ്ടാകുന്നു. ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശ ജ്വാല പ്രകടമാകുന്നത്. ശങ്കരനിലൂടെ വിനാശം എന്ന് മഹിമയുണ്ട്. അടയാളങ്ങളും തീര്ച്ചയായും കാണുന്നു. ഇത് അതേ സമയമാണ്. യൂറോപ്പ്വാസി യാദവര്, കൗരവര്, കൂടാതെ പാണ്ഡവര് എന്ന് പറയുന്നു. ഭാരതവാസികള് തന്റെ ധര്മ്മത്തെ തന്നെ മറന്നു. ചിത്രങ്ങളൊക്കെയുണ്ട് എന്നാല് ആര്ക്കും അറിയില്ല. ദേവീദേവതകളുടെ രാജ്യം ഉണ്ടായിരുന്നു എന്നാല് ആരാണ് അവര്ക്ക് ഈ രാജ്യം നല്കിയത്? എങ്ങനെയാണ് ദേവീദേവതാ ധര്മ്മം സ്ഥാപിക്കപ്പെട്ടത്? ഇത് പൂര്ണ്ണമായിട്ടും അറിയില്ല. ധര്മ്മം സഥാപിക്കുന്ന ആളാണ് ഇതെല്ലാം തന്നെ മനസിലാക്കി തരുന്നത്. മറ്റാര്ക്കും തന്നെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസിലാക്കി തരാന് സാധിക്കില്ല. മൂന്ന് ലോകങ്ങളുടെയും ജ്ഞാനം ആര്ക്കും തരാന് സാധിക്കില്ല. നിങ്ങള് എല്ലാവരുടേയും പാര്ട്ടിനെ കുറിച്ച് മനസിലാക്കി. ഇവര് എല്ലാവരും പിന്നെ തന്റേതായ സമയത്ത് പാര്ട്ടഭിനയിക്കാന് വരും. മുന്നോട്ട് പോകുമ്പോള് നിങ്ങളുടെ മഹിമ വര്ദ്ധിച്ചുകൊണ്ടിരിക്കും. പെട്ടന്ന് വൃദ്ധിയുണ്ടാകും. അപ്പോള് എത്ര വലിയ കെട്ടിടം പണിയേണ്ടിവരും. ഡ്രാമയില് പാര്ട്ടുണ്ട്. എത്ര കുട്ടികള് വരും എന്ന് അറിയാം. വൃദ്ധി ഉണ്ടായികൊണ്ടിരിക്കുന്നു. പഠിപ്പ് നേടാന് വന്നുകൊണ്ടിരിക്കും. ചുറ്റികറങ്ങുവാന് വളരെപേര് വരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വരുകയാണെങ്കില് അവര്ക്കും ഈ ജ്ഞാനം മനസിലാക്കികൊടുക്കണം. നമ്മളുടേത് ലോകത്തിന്റെ തന്നെ ചരിത്രവും ഭൂമിശാസ്ത്രവുമാണ്. മുഴുവന് കല്പ്പത്തിന്റെ ചക്രത്തെ കുറിച്ച് ആര്ക്കും അറിയില്ല. നിങ്ങള് ഇപ്പോള് ജ്ഞാന സാഗരനിലൂടെ മാസ്റ്റര് ജ്ഞാന സാഗരനായി. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണം, പഠിപ്പിക്കണം. സര്വ്വ അലങ്കാരങ്ങളും ധാരണ ചെയ്യുന്നതിനായി പാവനമായ ഫരിസ്തയാകണം.
2) ബുദ്ധിവാന്മാരുടെയും ബുദ്ധി ഒരേയൊരു ബാബയാണ്, ആ ബാബയുടെ ശ്രീമത്തനുസരിച്ച് നടന്ന് ബുദ്ധിവാനാകണം. ഈ ബ്രാഹ്മണ ജീവിതം അമൂല്യമാണ് എന്ന ലഹരിയിലിരിക്കണം.
വരദാനം:-
ബ്രാഹ്മണനാകുന്നതിലൂടെ എല്ലാവരിലും നിറവും വന്നുചേരുന്നു, രൂപവും പരിവര്ത്തനപ്പെടുന്നു, പക്ഷെ സുഗന്ധം നമ്പര്വാറാണ്. ആകര്ഷണമൂര്ത്തിയാകുന്നതിന് വേണ്ടി നിറവും രൂപത്തിനോടുമൊപ്പം സമ്പൂര്ണ്ണ പവിത്രതയുടെ സുഗന്ധം വേണം. പവിത്രത എന്നാല് കേവലം ബ്രഹ്മയാരിയല്ല, മറിച്ച് ദേഹത്തിനോടുള്ള ഇഷ്ടത്തില് നിന്ന് പോലും വേറിട്ടവര്. മനസ്സ് ബാബയൊഴിച്ച് മറ്റൊന്നിനോടും മമതയുണ്ടാകരുത്. ശരീരം കൊണ്ടും ബ്രഹ്മചാരി, സംബന്ധങ്ങളിലും ബ്രഹ്മചാരി, സംസ്കാരങ്ങളിലും ബ്രഹ്മചാരി-അങ്ങിനെയുള്ള സുഗന്ധമുള്ള ആത്മീയ റോസാപുഷ്പം തന്നെയാണ് ആകര്ഷണ മൂര്ത്തിയാകുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!