23 April 2022 Malayalam Murli Today | Brahma Kumaris

23 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

22 April 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ബാബയെ ഓര്മ്മിക്കുന്നതിന്റെ ശീലമുണ്ടാക്കൂ എങ്കില് ദേഹീ-അഭിമാനി ആയിത്തീരും, ലഹരിയും സന്തോഷവും നിലനില്ക്കും, പെരുമാറ്റം നന്നായി കൊണ്ടിരിക്കും.

ചോദ്യം: -

ചില കുട്ടികള് ജ്ഞാനാമൃതം കുടിച്ചിട്ടും ചാരന്മാര് ആകുന്നു – എങ്ങനെ ?

ഉത്തരം:-

ഒരു ഭാഗത്ത് ജ്ഞാനാമൃതം കുടിച്ചിട്ട് മറു ഭാഗത്ത് പോയി മോശമായ കര്മ്മങ്ങള് ചെയ്യുന്നു അതായത് ആസുരീയ പെരുമാറ്റത്തിലൂടെ ഡിസ്സര്വ്വീസ് ചെയ്യുന്നു, ഈശ്വരന്റെ കുട്ടിയായിട്ട് തന്റെ പെരുമാറ്റത്തെ നന്നാക്കുന്നില്ല, പരസ്പരം മായാവി കാര്യങ്ങള് പറയുന്നു, പരസ്പരം ദുഃഖിപ്പിക്കുന്നു. ഇങ്ങനെയുള്ളവരാണ് ചാരന്മാര്. ബാബ പറയുന്നു കുട്ടികളേ, നിങ്ങള് ഇവിടെ വന്നിരിക്കുന്നത് അസുരനില് നിന്നും ദേവതയാകുവാനാണ് അതുകൊണ്ട് സദാ ജ്ഞാനത്തിന്റെ ചര്ച്ച ചെയ്യൂ, ദൈവീക ഗുണം ധാരണ ചെയ്യൂ, ഉള്ളില് എന്തെങ്കിലും അവഗുണമുണ്ടെങ്കില് അവയെ കളയൂ. ബുദ്ധിയെ സ്വച്ഛവും ശുദ്ധവുമാക്കു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തി വന്നിരിക്കുകയാണ്..

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു, കുട്ടികള് തന്നെയാണ് പാടിയത്. ഏതൊരു സ്ക്കൂളില് പോകുമ്പോഴും ഭാഗ്യത്തെക്കുറിച്ച് ബുദ്ധിയിലുണ്ടാകുമല്ലോ, ഞങ്ങള് ഈ പരീക്ഷയില് ജയിക്കും. ബുദ്ധിയില് ഭാഗ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യം ഉണ്ടായിരിക്കും. ഇപ്പോള് നാം നമ്മുടെ ഭാഗ്യത്തില് പുതിയ ലോകത്തെ ധാരണ ചെയ്തു വെച്ചിരിക്കുകയാണ് എന്ന് നമുക്കറിയാം. പുതിയ ലോകം രചിക്കുന്ന പരമപിതാ പരമാത്മാവില് നിന്ന് നമ്മള് സമ്പത്ത് നേടുന്നതിനുള്ള ഭാഗ്യം കൊണ്ടു വന്നിരിക്കുന്നു. എന്ത് സമ്പത്താണ്? മനുഷ്യനില് നിന്ന് ദേവത അല്ലെങ്കില് നരനില് നിന്ന് നാരായണന് ആകുവാനുള്ള സമ്പത്ത്. ഈ രാവണന്റെ ഭ്രഷ്ടാചാരി രാജ്യത്തില് നിന്ന് നമ്മെ കൊണ്ടുപോകുന്നു. ഇതാണ് രാവണന്റെ ഭ്രഷ്ടാചാരി രാജ്യം, ഭ്രഷ്ടാചാരികള് വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത് കൂടാതെ വികാരികളെയാണ് ഭ്രഷ്ടാചാരികള് എന്ന് പറയുന്നത്. ഭഗവാന്റെ വാക്കുകളാണ്-കാമം മഹാശത്രുവാണ്, നിങ്ങള് ഇതിനുമേല് ജയിക്കണം എങ്കിലേ ശ്രേഷ്ഠാചാരി ആകുകയുള്ളു. ഭാരതം തന്നെ ഭ്രഷ്ടാചാരിയും ശ്രേഷ്ഠാചാരിയുമാകും. അഴുക്കു സ്വഭാവമുളളവരെയാണ് ഭ്രഷ്ടാചാരികളെന്ന് പറയുന്നത്. സത്യയുഗത്തില് ഭ്രഷ്ടാചാരികളേയില്ല കാരണം അവിടെ മായയുടെ രാജ്യമേയില്ല. ഇപ്പോള് രാവണ രാജ്യമാണ്. സര്വ്വരിലും 5 വികാരങ്ങളാണ്. സത്യയുഗത്തിലും രാവണന്റെ രാജ്യമായിരുന്നുവെങ്കില് അവിടെയും രാവണനെ കത്തിക്കുമായിരുന്നു. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. അവിടെയുള്ളവര് ശ്രേഷ്ഠാചാരികളാണ്. ഭ്രഷ്ടാചാരി ലോകത്തില് ആരെങ്കിലും ഉന്നത പദവിയിലിരിക്കുന്നവരാണെങ്കിലും അവരെ സര്വ്വരും ബഹുമാനിക്കും. അതുപോലെ സന്ന്യാസികളും ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്നവര് ആണെങ്കില് അവരെ സര്വ്വരും ബഹുമാനിക്കും, കാരണം അവര് പവിത്രമായിരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യരെല്ലാവരും അവരെ നല്ലവരായി അംഗീകരിക്കുന്നത്. ഗവണ്മെന്റും തങ്ങളേക്കാള് നല്ലവരാണെന്ന് മനസിലാക്കുന്നു. അവരെ തങ്ങളുടെ രാജഗുരുവാക്കുന്നു. സത്യയുഗത്തില് ഗുരുക്കന്മാരുടെ പേര് പോലും ഉണ്ടായിരിക്കില്ല. ഗുരു അര്ത്ഥം സദ്ഗതി ചെയ്യുന്നവര്. ശാസ്ത്രങ്ങളില് കഥകളുണ്ടാക്കിയിട്ടുണ്ട്. രാജാജനകന് ബ്രഹ്മ ജ്ഞാനവും രാജയോഗ ജ്ഞാനവും ഇല്ലാത്തവരെ ജയിലില് പിടിച്ചിട്ടിരുന്നു. രാജയോഗത്തിന്റെ ജ്ഞാനം ലഭിച്ചപ്പോള് സെക്കന്റില് ജീവന് മുക്തി നേടി. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല ഭ്രഷ്ടാചാരം കൊണ്ട് അര്ത്ഥമാക്കു ന്നത്. ബാബ പറയുന്നു-മനുഷ്യരെല്ലാവരും ഭ്രഷ്ടാചാരികളാണ് കാരണം സര്വ്വരുടെയും ശരീരം വികാരത്തിലൂടെയാണ് ജന്മം എടുക്കുന്നത്. നിങ്ങളുടെയും ശരീരം വികാരത്തിലൂടെയാണ് ജന്മം എടുത്തിരിക്കുന്നത്. എന്നാല് നിങ്ങള് ഇപ്പോള് സ്വയം തന്നെ ആത്മാവെന്ന് മനസിലാക്കി ബാബയുടേതായി, ദേഹാഭിമാനത്തെ ഉപേക്ഷിച്ചു അതുകൊണ്ട് നിങ്ങള് പരമപിതാ പരമാത്മാവിന്റെ മുഖവംശാവലികളാണ്, ഈശ്വരീയ സന്താനങ്ങളാണ്. പരമപിതാ പരമാത്മാവ് വന്ന് നിങ്ങള് ആത്മാക്കളെ തന്റേതാക്കി. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ്. നമ്മള് ആത്മാക്കള് പരമപിതാ പരമാത്മാവിന്റെ വംശാവലികളായിരിക്കുന്നു. ബാബാ, എന്ന് ആത്മാക്കളാണ് വിളിക്കുന്നത്. സത്യയുഗത്തില് ആത്മാക്കള് പരമാത്മാവിനെ ബാബാ എന്ന് വിളിക്കില്ല. അവിടെ ജീവാത്മാക്കള്, ജീവാത്മാക്കളെ ബാബാ എന്ന് വിളിക്കും. നിങ്ങള് ജീവാത്മാക്കളാണ്. സ്വയം തന്നെ ആത്മാവെന്ന് നിശ്ചയപ്പെടുത്തി പരമാത്മാവിനെ ഓര്മ്മിക്കു എന്ന് ബാബ ഇപ്പോള് പറയുന്നു. ഏറ്റവും ഉത്തമമായ ജന്മം നിങ്ങള് ബ്രാഹ്മണരുടേതാണ്. ഞങ്ങള് അങ്ങയുടെ കുട്ടികളായിരിക്കുകയാണ് എന്ന് ആത്മാവ് പറയുന്നു. ഗര്ഭത്തില് നിന്നല്ല വന്നത്. ബാബയെ തിരിച്ചറിഞ്ഞ് ബാബയുടേതായി. ശിവബാബാ ഞങ്ങള് അങ്ങയുടേത് മാത്രമാണ്, ഞങ്ങള് അങ്ങയുടെ മാത്രം നിര്ദ്ദേശമനുസരിച്ച് നടക്കും. എത്ര സൂക്ഷ്മമായ കാര്യങ്ങളാണ്. ബാബയുടെ അടുത്ത് പോകുമ്പോള് ഞങ്ങള് ശിവബാബയുടെ മുന്നിലാണ് ഇരിക്കുന്നതെന്ന നിശ്ചയമുണ്ടാകണം. ആത്മാവ് നിരാകാരിയാണ് അതുപോലേ ശിവബാബയും നിരാകാരിയാണ്. ശിവബാബയുടെ ഓര്മ്മയിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. ഓര്മ്മിക്കുന്നില്ല എങ്കില് ഭ്രഷ്ടാചാരിയാകും. എത്ര ഉയര്ന്ന കാര്യങ്ങളാണ് എന്നാല് ഞാന് ആത്മാവ് പരമപിതാ പരമാത്മാവിന്റെ മടിയിലാണ് ഇരിക്കുന്നത് എന്ന് വളരെ കുട്ടികള് മറന്നു പോകുന്നു. മറന്നു പോകുന്നതുകൊണ്ട് ആ ലഹരി അഥവാ സന്തോഷം ഇരിക്കുന്നില്ല. ബാബയെ ഓര്മ്മിക്കുന്നത് ശീലമായെങ്കില് ദേഹീഅഭിമാനി ആയിത്തീരും. വിദേശത്ത് ഒരുപാട് പെണ്കുട്ടികളുണ്ട് അവര് സന്മുഖത്തല്ലെങ്കില് പോലും ബാബയെ ഓര്മ്മിക്കുന്നുണ്ട്. ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. സജിനി സാജനെ എത്ര സ്നേഹത്തോടെയാണ് ഓര്മ്മിക്കുന്നത്, കത്ത് വന്നില്ലായെങ്കില് വളരെ വിഷമിക്കുന്നു. നിങ്ങള് സജിനികള്ക്ക് വളരെ അലഞ്ഞിട്ടാണ് സാജനെ ലഭിച്ചത് എങ്കില് നന്നായി ഓര്മ്മിക്കണം. പെരുമാറ്റവും വളരെ നല്ലതായിരിക്കണം. ആസുരീയ പെരുമാറ്റമുള്ളവരുടെ കഴുത്ത് ഞെരിഞ്ഞുപോകുന്നു. ഇവര് ഓര്മ്മിക്കാത്തതുകൊണ്ടാണ് ധാരണയുണ്ടാകാത്തതെന്ന് ബാബ പെരുമാറ്റത്തിലൂടെ തന്നെ മനസിലാക്കും. സേവനം ചെയ്യുവാന് സാധിക്കില്ലായെങ്കില് പദവിയും നേടാന് സാധിക്കില്ല. ഏറ്റവും ആദ്യം ബാബയുടേതാകണം. ബ്രഹ്മാകുമാരന്, ബ്രഹ്മാകുമാരിയാകണം. ബ്രഹ്മാകുമാരന്, ബ്രഹ്മാകുമാരിമാര് തീര്ച്ചയായും ശിവബാബയെ മാത്രമായിരിക്കും ഓര്മ്മിക്കുന്നത് കാരണം മുത്തച്ഛനില് നിന്ന് സമ്പത്തെടുക്കണം. ഓര്മ്മിച്ചുകൊണ്ടിരിക്കുക എന്നത് വളരെ പരിശ്രമമുള്ള കാര്യമാണ്. ഭോഗ് വെയ്ക്കുന്ന ഭോജനമാണ് ഞങ്ങള് കഴിക്കുന്നത് അതുകൊണ്ട് ബുദ്ധിയോഗം ബാബയോട് ചേരുമെന്ന് ആരും കരുതരുത്. ഇത് ശുദ്ധ ഭോജനം തന്നെയാണ്. എന്നാല് ഓര്മ്മിക്കുവാന് പരിശ്രമിക്കുന്നില്ല എങ്കില് ഒന്നുമുണ്ടാകില്ല. ഓര്മ്മയിലൂടെ മാത്രമേ ശ്രേഷ്ഠാചാരിയാകു. ആദ്യം മുഖ്യം പവിത്രതയാണ്. ആത്മാവിനെ ശുദ്ധമാക്കുവാന് യോഗബലം വേണം, ജലത്തില് സ്നാനം ചെയ്യുന്നതിലൂടെയൊന്നും പാവനമാകുകയില്ല കാരണം ആത്മാവാണ് പതിതമാകുന്നത്. ആഭരണം നല്ലതല്ല എന്നാല് സ്വര്ണ്ണം സത്യമായതാണെന്ന് പറയില്ല. അവര് കരുതുന്നത് ആത്മാവ് (സ്വര്ണ്ണം)ശുദ്ധമാണ്, ആഭരണം (ശരീരം) മോശമാണ് അതുകൊണ്ട് അതിനെ നാം ശുദ്ധമാക്കുന്നു എന്നാല് അങ്ങനെയല്ല. ആത്മാവ് ശുദ്ധമായതാണെങ്കില് ശരീരവും ശുദ്ധമായത് ആയിരുന്നേനെ. ഇവിടെ ഒരാളുപോലും ശ്രേഷ്ഠമല്ല. സത്യയുഗത്തില് ഇങ്ങനെ പറയില്ല. അവര് സമ്പൂര്ണ്ണ നിര്വികാരികളായിരുന്നു. വസ്ത്രം(ശരീരം) വികാരിയാണെങ്കില് പിന്നെ ആത്മാവ് എങ്ങനെ പവിത്രമായിരിക്കും. സ്വര്ണ്ണം പവിത്രമായതാണ്, ആഭരണം അസത്യമായതാണ്, ഇത് എങ്ങനെ സംഭവ്യമാകും. ഇപ്പോള് ആരുംതന്നെ ശ്രേഷ്ഠാചാരികളല്ല എന്ന് നല്ല രീതിയില് മനസിലാക്കികൊടുക്കണം. ബാബയെയും തിരിച്ചറിയുന്നില്ല, പവിത്രവുമല്ല.

പാവപ്പെട്ടവരാണ് ഗുപ്ത പുരുഷാര്ത്ഥം ചെയ്ത് രാജ്യഭാഗ്യം നേടുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബാക്കി സര്വ്വരുടെയും വിനാശം സംഭവിക്കും. ഈ ജ്ഞാനം ഭാരതത്തിനു വേണ്ടിയാണ്. ബാബ പറയുന്നു, എന്റെ ഭക്തന്മാര്ക്ക് ഈ ജ്ഞാനം കേള്പ്പിക്കു, ശിവന്റെ പൂജാരികളാകട്ടെ അഥവാ ദേവതകളുടെ പൂജാരികളാകട്ടെ. മറ്റ് ധര്മ്മങ്ങളിലേക്കും അനേകര് പരിവര്ത്തനപ്പെട്ട് പോയി. ഇവിടത്തെ അടിസ്ഥാന കാര്യം പവിത്രതയാണ്, അതുകൊണ്ടാണ് അപവിത്ര മനുഷ്യര് സന്യാസിമാരെ തന്റെ ഗുരുവാക്കി തല കുനിക്കുന്നത്. പരമാത്മാവ് സദാ പവിത്രമാണ്. സമ്പൂര്ണ്ണ നിര്വികാരി എന്നത് ബാബയുടെ മഹിമയല്ല. പരമാത്മാവിന്റെ മഹിമ വേറെയാണ്. ദേവതകളുടെ മഹിമ വേറെ പാടുന്നു – സമ്പൂര്ണ്ണ നിര്വികാരി …അവര്ക്ക് പിന്നെ തീര്ച്ചയായും വികാരികളാകണം. ഇക്കാര്യം ബുദ്ധിയില് ധാരണ ചെയ്ത് പിന്നെ മറ്റുള്ളവര്ക്കും മനസ്സിലാക്കികൊടുക്കണം. യാദവര്, കൗരവര്…..യഥാ രാജാ റാണി തഥാ പ്രജാ സര്വ്വരുടെയും വിനാശം സംഭവിച്ചു. ബാക്കി പാണ്ഡവ സേനയുടെ ജയജയകാരം ഉണ്ടായി. അവര് ഗുപ്തമാണ്. പാണ്ഡവര് പര്വ്വതത്തില് കഴുത്ത് മുറിഞ്ഞ് മരിച്ചു എന്നാണ് ശാസ്ത്രത്തില് കാണിച്ചിരിക്കുന്നത്. പ്രളയത്തിന്റെ കണക്കെടുത്തു കളഞ്ഞു, എന്നാല് പ്രളയമൊന്നും ഉണ്ടാകുന്നില്ല. ഞാന് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു എന്ന് ഗീതയുടെ ഭഗവാന് പറയുന്നു. പാവന രാജ്യം ഉണ്ടാക്കുവാന് പതിത ലോകത്തില് വന്നിരിക്കുകയാണ്. രാജയോഗം അഭ്യസിപ്പിക്കുവാനാണ് വന്നിരിക്കുന്നത്. ഈ പ്രദര്ശിനികളിലൂടെ രാജയോഗവും പഠിപ്പിക്കാം. നിങ്ങള് മനസ്സിലാക്കി കൊടുക്കുന്നതിലാണ് മുഴുവന് ആധാരവും. നാം എങ്ങനെയാണ് രാജയോഗത്തിലിരിക്കുന്നത് എന്ന ചിത്രം ഉണ്ടാക്കുവാന് ബാബ പറഞ്ഞിരുന്നു. മുകളില് ശിവബാബയുടെ ചിത്രം ഉണ്ടായിരിക്കണം. നമ്മള് ശിവബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. ശിവബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കുന്നു. ബാബ ശ്രീ ശ്രീ രുദ്രനാണ്, ബാബ നമ്മളെ ശ്രേഷ്ഠരാക്കുന്നു. ശ്രീ ശ്രീ എന്ന വിശേഷണം വാസ്തവത്തില് ബാബയുടെതു മാത്രമാണ്. ഈ ഭാരതം എന്തുകൊണ്ടാണ് ഇത്രയും അധ:പതിച്ചത്? ഒന്ന് ഈശ്വരനെ സര്വ്വ വ്യാപിയാണെന്നു പറഞ്ഞു, പിന്നെ സ്വയം തന്നെ ഈശ്വരനെന്ന് കരുതിയിരുന്നു.

നിങ്ങള്ക്ക് അറിയാം സത്ഗുരു ഒരേഒരു ബാബയാണ്. ബാബയുടെ ജന്മ ഭൂമിയാണിത്. സത്യം സത്യമായ സത്യ നാരായണന്റെ കഥ ബാബ തന്നെ വന്ന് കേള്പ്പിച്ച് തോണി അക്കരെയ്ക്കെത്തിക്കുന്നു. പതിത പാവനനെന്ന് നിങ്ങള് എന്നെയല്ലേ വിളിക്കുന്നത് എന്ന് ബാബ പറയുന്നു. എനിക്ക് തന്നെ സര്വ്വരേയും തിരിച്ച് കൂട്ടികൊണ്ട് പോകണം. ഇത് കണക്കെടുപ്പിന്റെ സമയമാണ്, ഇപ്പോഴാണ് കണക്ക് വഴക്കുകള് തീര്ത്ത് നമ്മള് തിരിച്ച് പോകുന്നത്. നവ ഭാരതം, ന്യൂ ഡെല്ഹി വരണം എന്ന് സര്വ്വരും പറയുന്നുണ്ട്. നവ ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് നരകമല്ലേ. ഭ്രഷ്ടാചാരികളായി കൊണ്ടിരിക്കുന്നു. ഇത് മനസിലാക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതുമായ കാര്യങ്ങളാണ്. ആത്മാ പരമാത്മാവിന്റെ രൂപം പോലും ആര്ക്കും അറിയില്ല. നാം ആത്മാക്കള് പരമാത്മാവിന്റെ സന്താനങ്ങളാണെന്ന് പറയുന്നുണ്ട് എന്നാല് ജ്ഞാനം വേണ്ടേ. ബാബയില് ജ്ഞാനമുണ്ട്. ആത്മാക്കളില്ജ്ഞാനമില്ലല്ലോ. നമ്മള് ആത്മാക്കള് എത്ര പുനര്ജന്മം എടുക്കുന്നു, എവിടെയാണ് വസിക്കുന്നുത്, പിന്നെ എങ്ങനെയാണ് വരുന്നത്, എന്തുകൊണ്ടാണ് ദുഃഖിതരാകുന്നത്…. ഒരു അറിവും ഇല്ല. ബാബ നമ്മള് ആത്മാക്കളെ പവിത്രമാക്കാന് വന്നിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാം. എങ്കില് ആ ദൈവീക ഗുണങ്ങളും വേണം. ഞാന് ദേവത ആകുകയാണെങ്കില് എന്നില് ഒരു അവഗുണവും ഉണ്ടാകരുത്. അല്ലെങ്കില് നൂറ് മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടി വരും. പവിത്രതയുടെ പ്രതിജ്ഞ എടുത്തിട്ട് പിന്നെ മോശമായ കര്ത്തവ്യം ചെയ്താല് 100 ശതമാനം അപവിത്രമാകും. സര്വ്വീസിനു പകരം കൂടുതല് ഡിസര്വ്വീസ് ചെയ്യുന്നതുകൊണ്ട് പിന്നെ പദവി ഭ്രഷ്ടമാകും. പരസ്പരം എപ്പോഴും ജ്ഞാനത്തിന്റെ ചര്ച്ച മാത്രം നടക്കണം. നാം ബാബയുടെ അടുത്ത് വന്നിരിക്കുന്നത്, മുള്ളില് നിന്ന് പുഷ്പം അഥവാ മനുഷ്യനില് നിന്ന് ദേവതയാകുവാനായി, ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ ആസ്തി എടുക്കുവാനാണ്. ഇക്കാര്യം ഓരോരുത്തര്ക്കും കേള്പ്പിച്ച് കൊടുക്കണം. ആത്മാ പരമാത്മാവിന്റെ രൂപം പോലും ആര്ക്കും അറിയില്ല. ആത്മാക്കള് പരമാത്മാവിന്റെ സന്താനങ്ങളാണെന്ന് പറയുന്നുണ്ട് എന്നാല് ജ്ഞാനം ഉണ്ടായിരിക്കണം, ധാരണ ഉണ്ടായിരിക്കണം,. ആരാണോ മായാവി കാര്യങ്ങള് പറയുന്നത്, മറ്റുള്ളവരെ ദുഃഖിപ്പിക്കുന്നത് അങ്ങനെയുള്ളവരാണ് ചാരന്മാര്. അസുരന്മാരെ ജ്ഞാനാമൃതം കുടിപ്പിച്ചു പിന്നെ അവര് പുറത്തു പോയി മോശമായ കാര്യങ്ങള് ചെയ്തു എന്ന് കാണിച്ചിട്ടുണ്ട്. ജ്ഞാനാമൃതം കുടിച്ചു കൊണ്ടിരിക്കുകയും കൂടാതെ ഡിസര്വ്വീസും ചെയ്യ്തു കൊണ്ടിരിക്കുന്ന വളരെപേര് ഉണ്ട്. വാസ്തവത്തില് നിങ്ങള് സര്വ്വരും കന്യകളാണ്, അധര് കുമാരികളുടെ ക്ഷേത്രം പണിതിട്ടുണ്ട്. ദില്വാഡ നിങ്ങളുടെ കൃത്യമായ ഓര്മ്മചിഹ്നമാണ്. നിങ്ങളിലും ചിലരുടെ ബുദ്ധിയില് ഇരിക്കാന് പ്രയാസമാണ്. ബുദ്ധി വളരെ ശുദ്ധമായിരിക്കണം. നിങ്ങള് ഇപ്പോള് ഈശ്വരീയ പരിവാരത്തിലേതായി അപ്പോള് നമ്മളുടെ പെരുമാറ്റം എത്ര നല്ലതായിരിക്കണം എന്ന വിചാരം വരണം. ഇവര്ക്ക് ശരിക്കും ശ്രീമത്താണ് ലഭിക്കുന്നത് എന്ന് മനുഷ്യര് മനസിലാക്കണം. ഇവിടെ ശ്രേഷ്ഠരിലും ശ്രേഷ്ഠരാകണം, അപ്പോള് അവിടെ പദവി ലഭിക്കും. ശ്രേഷ്ഠര് ഇവിടെയാണ് ആകേണ്ടത്. ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ട് ഈ അന്തിമ ജന്മം പവിത്രമായിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശുദ്ധ ഭോജനം കഴിക്കുന്നുണ്ടെങ്കിലും ആത്മാവിനെ പാവനമാക്കുന്നതിന് വേണ്ടി ഓര്മ്മിക്കുവാന് തീര്ച്ചയായും പരിശ്രമിക്കണം. വികര്മ്മം വിനാശമാക്കണം.

2) ഈ അന്തിമ സമയത്ത് തിരിച്ച് വീട്ടിലേക്ക് മടങ്ങണം അതുകൊണ്ട് സര്വ്വ പഴയ കണക്കു വഴക്കുകളും അവസാനിപ്പിക്കണം. പരസ്പരം ജ്ഞാനത്തിന്റെ ചര്ച്ച ചെയ്യണം. മായാവി കാര്യങ്ങള് പറയരുത്.

വരദാനം:-

പവിത്രതയുടെ രാജകീയത തന്നെയാണ് ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷത. രാജകീയ കുടുംബത്തിലുളള കുട്ടിയുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഈ കുട്ടി രാജകീയ കുലത്തിലെതാണെന്ന് അറിയുവാന് സാധിക്കുന്നതുപോലെ ബ്രാഹ്മണ ജീവിതത്തിന്റെ തിരിച്ചറിവ് പവിത്രതയുടെ തിളക്കത്തിലൂടെയാണ് ഉണ്ടാകുന്നത്. പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും പവിത്രതയുടെ തിളക്കം കാണപ്പെടണമെങ്കില് സങ്കല്പത്തില് പോലും അപവിത്രതയുടെ പേരോ അടയാളമോ ഉണ്ടാകരുത്. പവിത്രത അര്ത്ഥം ഏതൊരു വികാരമോ അശുദ്ധിയുടെ പ്രഭാവമോ ഉണ്ടാകരുത്.

സ്ലോഗന്:-

മാതേശ്വരി ജിയുടെ അമൂല്യ മഹാവാക്യങ്ങള്-

ڇഈ ഈശ്വരീയ സത്സംഗം സാധാരണ സത്സംഗമല്ലڈ

നമ്മുടെ ഈ ഈശ്വരീയ സത്സംഗം സാധാരണ സത്സംഗമല്ല. ഇത് ഈശ്വരീയ സ്കൂള്, കോളേജാണ്. ഈ കോളേജില് നമുക്ക് റെഗുലറായി പഠിക്കണം, ബാക്കിയെല്ലാം കേവലം സത്സംഗം ചെയ്യല്, കുറച്ച് സമയം അവിടെപ്പോയിരുന്ന് കേട്ടു, എന്നിട്ടും പഴയപടി തന്നെ, എന്തുകൊണ്ടെന്നാല് അവിടെ ഒരു പതിവായ പഠിപ്പുമില്ല. എന്തെങ്കിലും പ്രാലബ്ധം ലഭിക്കുന്ന നമ്മുടെ ഈ സത്സംഗം ഒരു കോമണ് സത്സംഗമല്ല. നമ്മുടേതാണെങ്കില് ഈശ്വരീയ കോളേജാണ്, ഇവിടെ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു, മാത്രമല്ല നാം ആ പഠിപ്പ് പൂര്ണ്ണമായും ധാരണ ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നു. എങ്ങനെയാണോ നിത്യവും സ്കൂള് മാസ്റ്റര് പഠിപ്പിച്ച് ഡിഗ്രി നല്കുന്നത് പോലെ ഇവിടെയും സ്വയം പരമാത്മാ ഗുരു, പിതാവ്, ടീച്ചര് രൂപത്തില് നമ്മളെ പഠിപ്പിച്ച് സര്വ്വോത്തമ ദേവീ-ദേവതാ പദവി പ്രാപ്തമാക്കിത്തരുന്നു. അതിനാല് ഈ സ്കൂളില് ചേരേണ്ടത് അത്യാവശ്യമാണ്. ഇവിടെ വരുന്നവര്ക്ക് ഈ ജ്ഞാനം തീര്ച്ചയായും മനസ്സിലാക്കണം, ഇവിടെ എന്ത് പഠിപ്പാണ് ലഭിക്കുന്നത്, ഈ ശിക്ഷണം സ്വീകരിക്കുന്നതിലൂടെ നമുക്ക് എന്ത് പ്രാപ്തിയുണ്ടാകും! നമുക്ക് മനസ്സിലായി, അതായത് സ്വയം പരമാത്മാവ് വന്ന് ഡിഗ്രി പാസ്സാക്കിത്തരുന്നു, മാത്രമല്ല ഒരൊറ്റ ജന്മത്തില് തന്നെ മുഴുവന് കോഴ്സും പൂര്ത്തിയാക്കണം. അതിനാല് ആര് ആരംഭം മുതല് അവസാനം വരെ ഈ ജ്ഞാനകോഴ്സ് പൂര്ണ്ണരീതിയില് എടുക്കുന്നുവോ അവര് ഫുള് പാസ്സാകും, ആര് കോഴ്സിന്റെ ഇടക്ക് വെച്ച് വരുന്നുവോ അവര്ക്ക് ഇത്രയും നോളേജ് എടുക്കാന് സാധിക്കില്ല, അവര്ക്ക് എങ്ങനെ അറിയാം മുമ്പത്തെ ക്ലാസ്സില് എന്താണ് പഠിപ്പിച്ചതെന്ന്? അതിനാല് ഇവിടെ റെഗുലറായി പഠിക്കണം, ഈ ജ്ഞാനത്തെ അറിയുന്നതിലൂടെ മാത്രമേ മുന്നേറാന് സാധിക്കൂ, അതിനാല് പതിവായി പഠിക്കണം. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top