21 March 2022 Malayalam Murli Today | Brahma Kumaris

21 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

20 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങളുടെ പക്കല് എന്താണോ ഉള്ളത്, അതിനെ ഈശ്വരീയ സേവനത്തില് സഫലമാക്കൂ, കോളേജ് കം ഹോസ്പിറ്റല് തുറന്നുകൊണ്ടേ പോകൂ.

ചോദ്യം: -

നിങ്ങള് കുട്ടികളുടെ ശിവബാബയുമായുള്ള ഏതൊരു സംബന്ധമാണ് വളരെ രസകരവും ഗുഹ്യവുമായിട്ടുള്ളത്?

ഉത്തരം:-

നിങ്ങള് പറയുകയാണ് ശിവബാബ നമ്മുടെ അച്ഛനുമാണ് മകനുമാണ്, എന്നാല് അച്ഛന് തന്നെ പിന്നെ എങ്ങിനെ മകനായി മാറുന്നു, ഇത് വളരെ രസകരവും ഗുഹ്യവുമായ കാര്യമാണ്. നിങ്ങള് ബാബയെ ബാലകനെന്നും കരുതുന്നു എന്തുകൊണ്ടെന്നാല് ബാബക്ക് പൂര്ണ്ണമായും ബലിയര്പ്പണം ചെയ്യുന്നു. മുഴുവന് സമ്പത്തും ആദ്യം നിങ്ങള് ബാബക്ക് നല്കുന്നു. ആരാണോ ശിവബാബയെ തന്റെ അവകാശിയാക്കി മാറ്റുന്നത്, അവര് തന്നെയാണ് 21 ജന്മത്തേയ്ക്ക് സമ്പത്ത് പ്രാപ്തമാക്കുന്നത്. ഈ മകന് (ശിവ ബാബ) പറയുകയാണ്, എനിയ്ക്ക് നിങ്ങളുടെ ധനമൊന്നും വേണ്ട, നിങ്ങള് കേവലം എന്റെ ശ്രീമതപ്രകാരം നടക്കൂ എങ്കില് നിങ്ങള്ക്ക് രാജപദവി ലഭിയ്ക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മാതാവേ, അല്ലയോ മാതാവേ .

ഓം ശാന്തി. ഓം ശാന്തി, ആരാണ് പറഞ്ഞത്? ശരീരമാണോ പറഞ്ഞത്, അതോ ആത്മാവാണോ പറഞ്ഞത്? ഇത് കുട്ടിള്ക്ക് നല്ലരീതിയില് മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ആത്മാവ്, മറ്റേത് ശരീരം. ആത്മാവാണെങ്കില് അവിനാശിയാണ്. ഈ ആത്മാവ് സ്വയം തന്നെയാണ് തന്റെ പരിചയം നല്കുന്നത്, അതായത് ഞാന് ആത്മാവും ബിന്ദു സ്വരൂപമാണ്. അതുപോലെ പരമാത്മാവ് തന്റെ പരിചയം നല്കുന്നു, എന്തുകൊണ്ടാണ് എന്നെ പരമപിതാ പരമാത്മാവെന്ന് പറയുന്നത്. എന്തുകൊണ്ടെന്നാല് ഞാന് എല്ലാവരുടേയും അച്ഛനാണ്. എല്ലാവരും പറയുന്നു, അല്ലയോ പരമാത്മാവേ, അല്ലയോ ഭഗവാനേ, ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. അന്ധവിശ്വാസത്തിന്റെ കാര്യമൊന്നുമല്ല. ഏതുപോലെ മറ്റെന്തെല്ലാം കേള്പ്പിച്ചുവോ അതൊന്നും ശരിയല്ല, മനുഷ്യര് ഈശ്വരനെക്കുറിച്ച് പറയുന്നതെല്ലാം തന്നെ അസത്യമാണ്. ഒരു ഈശ്വരന് മാത്രമാണ് സത്യമായിട്ടുള്ളത്. ഈശ്വരന് സത്യമേ പറയുകയുള്ളൂ. ബാക്കി എല്ലാ മനുഷ്യരും ഈശ്വരനെക്കുറിച്ച് അസത്യമേ പറയുകയുള്ളൂ അതുകൊണ്ടാണ് ബാബയെ സത്യം (ട്രൂത്ത്) എന്ന് പറയുന്നത്, അഥവാ സത്യയുഗം സ്ഥാപിയ്ക്കുന്നവന് എന്ന് പറയുന്നത്. ഭാരതമായിരുന്നു സത്യമായ ഖണ്ഡം. ബാബ പറയുകയാണ് ഞാന് തന്നെയാണ് സത്യയുഗം സ്ഥാപിച്ചത്. ആ സമയത്ത് ഭാരതത്തെക്കൂടാതെ വേറെ ഒരു ഭൂഖണ്ഡങ്ങളുമില്ലായിരുന്നു. ഈ കാര്യങ്ങളെല്ലാം സത്യമായ ബാബ തന്നെയാണ് പറയുന്നത്. ഋഷി, മുനി മുതലായ പണ്ടുള്ളവര് പറഞ്ഞിരുന്നു, ഞങ്ങള്ക്ക് ഈശ്വരനെക്കുറിച്ചോ രചനയുടെ ആദി-മദ്യ-അന്ത്യത്തെക്കുറിച്ചോ ഒന്നും അറിയുകയില്ലായെന്ന്. അറിയില്ല, അറിയില്ല എന്നാണ് പറഞ്ഞിരുന്നത്. ആര്ക്കും പരിചയം നല്കാന് കഴിയുകയില്ല. ബാബയുടെ പരിചയം ബാബ തന്നെയാണ് നല്കുന്നത്. ഞാന് നിങ്ങളുടെ അച്ഛനാണ്. ഞാന് തന്നെ വന്നാണ് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ചെയ്യിപ്പിയ്ക്കുന്നത്-ശങ്കരനിലൂടെ. പുതിയ സൃഷ്ടി ബ്രഹ്മാവിലൂടെ രചിയ്ക്കുന്നു. ഞാന് തന്നെയാണ് നിങ്ങള്ക്ക് എന്റെ പരിചയവും നല്കുന്നത്. ബാക്കി എന്നെക്കുറിച്ച് മറ്റുള്ളവര് കേള്പ്പിയ്ക്കുന്നതെല്ലാം തന്നെ അസത്യമായിരിയ്ക്കും. ഇവിടെ വന്ന് പോയവരെ ആര്ക്കും തന്നെ അറിയുകയില്ല. സത്യയുഗീ ലക്ഷ്മീ-നാരായണന് ഉയര്ന്നതിലും ഉയര്ന്നതായിരുന്നു. ഉയര്ന്നതായ പുതിയ ലോകത്തിന്റെ അധികാരികളായിരുന്നു. ബാക്കി ഇത്രയും ഉയര്ന്ന ലോകം ആരാണ് സ്ഥാപിച്ചത്, അതിന്റെ അധികാരികളെ ആരാണ് നിയമിച്ചത്? ഇത് ആര്ക്കും അറിയുകയില്ല. ബാബയ്ക്കറിയാം ആരാണോ സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുത്തിരുന്നത്, അവരുടെ ബുദ്ധിയിലേ ഈ കാര്യങ്ങളിരിയ്ക്കൂ. പാടുന്നുമുണ്ട് നീ തന്നെയാണ് അച്ഛനും അമ്മയും, ഞങ്ങള് അങ്ങയുടെ മക്കളാണ്, അങ്ങയുടെ കൃപകൊണ്ട് അളവറ്റ സുഖം ലഭിയ്ക്കുന്നു. ഇത് ആരെക്കുറിച്ചാണ് പാടുന്നത്? ലൗകിക പിതാവിനെക്കുറിച്ചോ അതോ പാരലൗകിക പിതാവിനെക്കുറിച്ചോ? ഇതൊരിക്കലും ലൗകിക പിതാവിന്റെ മഹിമയാകുകയില്ല. സത്യയുഗത്തിലും ഈ മഹിമ ആര്ക്കും തന്നെ ഉണ്ടാകുകയില്ല. നിങ്ങളിവിടെ വന്നിരിയ്ക്കുന്നത് ആ മാതാ-പിതാവില് നിന്ന് 21 ജന്മത്തേയ്ക്ക് അളവറ്റ സുഖത്തിന്റെ സമ്പത്തെടുക്കാനാണ്, രാജ്യഭാഗ്യത്തിന്റെ സമ്പത്തെടുക്കാനാണ്. ഭഗവാന് രചയിതാവാണെങ്കില് കൂടെ മാതാവും ഉണ്ടാകുമല്ലോ. ഇവിടെ നിങ്ങള് കുട്ടികള് പറയുകയാണ് നാം അമ്മയുടേയും അച്ഛന്റെയും പക്കല് വന്നിരിയ്ക്കുകയാണെന്ന്. ഇവിടെ ഒരു ഗുരുക്കന്മാരുമില്ല. ബാബ പറയുകയാണ് നിങ്ങള് വീണ്ടും എന്നില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുത്തുകൊണ്ടിരിയ്ക്കുകയാണ്. സത്യയുഗത്തില് ലക്ഷ്മീ നാരായണന് തന്നെയാണ് രാജ്യം ഭരിച്ചിരുന്നത്. ശ്രീകൃഷണനെ എല്ലാവരും സ്നേഹിയ്ക്കുന്നു, എന്തുകൊണ്ടാണ് രാധയെ സ്നേഹിയ്ക്കാത്തത്? ലക്ഷ്മീ-നാരായണന് കുട്ടിക്കാലത്ത് ആരായിരുന്നു? ഇത് ആര്ക്കും തന്നെ അറിയുകയില്ല. ജനങ്ങള് കരുതുകയാണ് ഇവര് ദ്വാപരയുഗത്തിലാണ് വന്നതെന്ന്. മായാ രാവണന് തികച്ചും തുച്ഛബുദ്ധികളാക്കി മാറ്റിയിരിയ്ക്കുകയാണ്. നിങ്ങളും മുന്നെ കല്ലുബുദ്ധികളായിരുന്നു. പവിഴ ബുദ്ധിയാക്കി മാറ്റുന്നവന് ഒരേയൊരു ബാബയാണ്. സ്വര്ഗ്ഗത്തില് സ്വര്ണ്ണ കൊട്ടാരങ്ങളുണ്ടാകും. ഇവിടെയാണെങ്കില് സ്വര്ണ്ണം പോട്ടെ, ചെമ്പ് പോലും ലഭിയ്ക്കില്ല. നാണയങ്ങള് ചെമ്പിന്റെ പോലും ഉണ്ടാക്കുന്നില്ല. അവിടെ ചെമ്പിന് യാതൊരു വിലയുമുണ്ടാകുകയില്ല. ഈ പാടപ്പെട്ടിരിയ്ക്കുന്ന കാര്യം, അതായത് ചിലരുടെത് മണ്ണിലടിയും, ചിലരുടെത് രാജാവ് പിടിച്ചെടുക്കും, അത് തീര്ച്ചയായും വീണ്ടും സംഭവിയ്ക്കും. ഇവിടെ തീ പടര്ന്നിരുന്നു, വിനാശമുണ്ടായിരുന്നു, അതും വീണ്ടും തീര്ച്ചയായും ആവര്ത്തിക്കപ്പെടും, അയ്യായിരം വര്ഷം മുന്നത്തെപ്പോലെ വീണ്ടും ദേവീ സ്വരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിയ്ക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് രാജ്യഭാഗ്യം നല്കുന്നു, നിങ്ങളുടെ ഇപ്പോളത്തെ പഠിപ്പനുസരിച്ച്. ചിന്തിക്കേണ്ടതാണ്, സത്യയുഗത്തില് ഈ ലക്ഷ്മീ നാരായണന് രാജാറാണിയും പ്രജകളും എവിടെ നിന്നാണ് വരുന്നത്? അവര് രാജ്യം എവിടെ നിന്നെടുത്തു? ഓരോരുത്തരില് നിന്നും എടുക്കുകയാണോ അതോ സൂര്യവംശികള് ചന്ദ്രവംശികളില് നിന്നെടുത്തുവോ? ചന്ദ്രവംശികളില് നിന്ന് വികാരി രാജാക്കന്മാരെടുക്കുന്നു, രാജാക്കന്മാരില് നിന്ന് പിന്നീട് കോണ്ഗ്രസ് സര്ക്കാറെടുത്തു. ഇപ്പോള് രാജാക്കന്മാരേയില്ല. ലക്ഷ്മീ-നാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു – 8 തലമുറകള് രാജ്യം ഭരിച്ചു. ത്രേതായുഗത്തില് രാമന്റെ രാജ്യമായിരുന്നു. പിന്നീട് മായയുടെ രാജ്യം തുടങ്ങി. വികാരി രാജാക്കന്മാര് നിര്വികാരി രാജാക്കന്മാരുടെ ക്ഷേത്രങ്ങളുണ്ടാക്കി പൂജതുടങ്ങി. പൂജ്യരായിരുന്നവര് തന്നെ പൂജാരികളായി മാറി. ഇപ്പോള് വികാരി രാജാക്കന്മാര് പോലുമില്ല. ഇപ്പോള് പുതിയ ലോകത്തിന്റെ ചരിത്രം വീണ്ടും ആവര്ത്തിക്കപ്പെടും. പുതിയ ലോകത്തിനു വേണ്ടിയാണ് ബാബ നിങ്ങള്ക്ക് രാജയോഗം പഠിപ്പിച്ച് തരുന്നത്. പരിധിയില്ലാത്ത അച്ഛനില് നിന്നും സമ്പത്തെടുക്കണം. ആരാണോ പരീക്ഷ പാസാകുന്നത് അവര് കല്പ-കല്പം ഉയര്ന്ന പദവി പ്രാപ്തമാക്കും. ഇത് പഠനമാണ്, ഗീതാ പാഠശാലയാണ്. വാസ്തവത്തില് ഇതിനെ ഈശ്വരീയ വിശ്വവിദ്യാലയമെന്നു പറയണം എന്തുകൊണ്ടന്നാല് ഭാരതം ഇതുകൊണ്ടാണ് സ്വര്ഗ്ഗമായി മാറുന്നത്. എന്നാല് ഈ കാര്യം എല്ലാവരും മനസ്സിലാക്കുന്നില്ല, മനസ്സിലാക്കാന് കുറച്ച് സമയമെടുക്കും. മുന്നോട്ട് പോകുമ്പോള് നിങ്ങളുടെ പ്രഭാവമുണ്ടാകും. ഇതെല്ലാം ശിവബാബയാണ് പറഞ്ഞ് മനസ്സിലാക്കിത്തരുന്നത്. ശിവബാബയെന്നു പറയുമോ, ശിവബാലകനെന്ന് പറയുമോ? ശിവബാബയുമുണ്ട്, അമ്മയുമുണ്ട്. ശിവ ഭഗവാന് അമ്മയല്ലായെങ്കില് നിങ്ങളെങ്ങിനെയാണ് പറയുന്നത് – നീ തന്നെയാണ് അച്ഛനും അമ്മയും, ഞങ്ങള് അങ്ങയുടെ കുട്ടികളാണ്. ബുദ്ധി ചിന്തിയ്ക്കുകയാണ്, ശിവ ഭഗവാന് അമ്മയുമാണ്, അച്ഛനുമാണ്. ഇപ്പോള് പറയൂ, ശിവന് അമ്മയുണ്ടോ? ശിവന് നിങ്ങളുടെ കുട്ടിയാണോ? ആരാണോ പറയുന്നത് ശിവന് നമ്മുടെ അച്ഛനുമാണ് കുട്ടിയുമാണ്, അവര് കൈ ഉയര്ത്തൂ. ഇത് വളരെ രസകരവും ഗുഹ്യവുമായ കാര്യമാണ്. അച്ഛനെങ്ങിനെ കുട്ടിയായി മാറും? വാസ്തവത്തില് കൃഷ്ണനല്ല ഗീത കേള്പ്പിച്ചത്. അദ്ദേഹം അച്ഛനമ്മമാരുടെ ഒരേയൊരു കുട്ടിയായിരുന്നു. സത്യയുഗത്തില് കലമുടയ്ക്കുന്ന കാര്യമൊന്നും തന്നെയില്ല. ഗീത കേള്പ്പിച്ചത് ശിവനാണ്. ശിവനെ കുട്ടിയുമായിക്കാണുന്നു, കാരണം ശിവനില് സമര്പ്പിതമാകുകയാണ്. മുഴുവന് സമ്പത്തും ശിവന് നല്കുന്നു. നിങ്ങള് പാടിയിരുന്നു, ശിവബാബാ, അങ്ങ് വരുമ്പോള് ഞങ്ങള് സമര്പ്പിതമാകുമെന്ന്. ഇപ്പോള് ബാബ പറയുകയാണ് നിങ്ങളെന്നെ അവകാശിയാക്കി മാറ്റുകയാണെങ്കില് ഞാന് നിങ്ങളെ 21 ജന്മത്തേയ്ക്ക് അവകാശിയാക്കും. ലൗകികത്തിലുള്ള കുട്ടി നിങ്ങളില് നിന്ന് എടുക്കും, ഒന്നും തരികയില്ല. ഇവിടെ നോക്കൂ, എത്രയാണ് നല്കുന്നത്! ശരി, നിങ്ങളുടെ കുട്ടികളേയും സംരക്ഷിച്ചോളു, പക്ഷെ ശ്രീമതപ്രകാരം നടക്കൂ. ഈ സമയത്തെ കുട്ടികളെല്ലാം അച്ഛന്റെ സമ്പത്തുകൊണ്ട് പാപം മാത്രമേ ചെയ്യുകയുള്ളൂ. ഈ കുട്ടി പറയുകയാണ് – എനിയ്ക്ക് നിങ്ങളുടെ പണമെന്തിനാണ്. ഞാന് ഇവിടെ വന്നിരിയ്ക്കുന്നത് നിങ്ങള്ക്ക് രാജ്യപദവി നല്കാനാണ്, കേവലം ശ്രീമത പ്രകാരം നടക്കൂ. യോഗം കൊണ്ട് 21 ജന്മത്തേയ്ക്ക് ആരോഗ്യവും, പഠനം കൊണ്ട് രാജ്യപദവിയും ലഭിയ്ക്കുന്നു. ഇങ്ങനെയുള്ള കോളേജ്-കം-ഹോസ്പിറ്റല് തുറക്കൂ. ശിവബാബ ദാതാവാണ്, എടുത്തിട്ട് ഞാന് എന്തു ചെയ്യും? അതെ, യുക്തി പറഞ്ഞുതരികയാണ് നിങ്ങള് ഈശ്വരീയ സേവനത്തില് ചിലവഴിയ്ക്കൂ. ശ്രീകൃഷ്ണനുവേണ്ടി അര്പ്പിയ്ക്കുന്നു, അദ്ദേഹം രാജകുമാരനായിരുന്നു, അദ്ദേഹത്തിന് പട്ടിണിയൊന്നുമായിരുന്നില്ല. ശിവബാബ നിങ്ങള്ക്ക് നിങ്ങള് ചെയ്യുന്നതിന് പകരമായി വളരെയധികം നല്കുന്നു. ഭഗവാനാണ് ഭക്തിയുടെ ഫലം നല്കുന്നത്. അദ്ദേഹം ദുഃഖത്തെ ഹരിയ്ക്കുന്നവനും സുഖം നല്കുന്നവനുമാണ്. നിങ്ങളുടെ സത്ഗതി ചെയ്യുന്നവര് വേറെ ആരും തന്നെയില്ല. ഞാന് നിങ്ങള് കുട്ടികളുടെ സത്ഗതി ചെയ്യുന്നു. ശരി ബാബാ, ഞങ്ങളുടെ ദുര്ഗ്ഗതി ആരാണ് ചെയ്യുന്നത്? കുട്ടികളേ, രാവണന്റെ പ്രവേശത കാരണം, രാവണമത പ്രകാരം നടക്കുന്നതുകൊണ്ടാണ് നിങ്ങളുടെ ദുര്ഗ്ഗതിയുണ്ടായത്. രാവണ മതപ്രകാരം നിങ്ങള് തികച്ചും ഭ്രഷ്ടാചാരികളായി മാറിയിരിയ്ക്കുകയാണ്. ഞാന് നിങ്ങളെ ശ്രേഷ്ഠാചാരികളാക്കി മാറ്റി സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കുന്നു. ഇവിടെ നിങ്ങള് ചെയ്യുന്നതെല്ലാം ആസുരീയ മതപ്രകാരമാണ്. ഇപ്പോള് ദേവതയായി മാറണമെങ്കില് എല്ലാകൂട്ടുകെട്ടുകളുമുപേക്ഷിച്ച് എന്റെ കൂടെ മാത്രമിരിയ്ക്കൂ. എത്രയും എന്റെ മതപ്രകാരം നടക്കുന്നുവോ അത്രയും ഉയര്ന്ന പദവി പ്രാപ്തമാകും. ഒരു പ്രാവശ്യം കേട്ട് ധാരണ ചെയ്തുവെങ്കില് സ്വര്ഗ്ഗത്തില് വരും എന്നാല് പദവി ചെറിയതായിരിയ്ക്കും. ഓരോ ദിവസം ചെല്ലും തോറും കുഴപ്പങ്ങള് കൂടുതലായിരിയ്ക്കും. യോഗമില്ലാതെ വികര്മ്മ വിനാശം നടക്കുകയില്ല. ഇപ്പോള് എല്ലാവരുടേയും കണക്കെടുപ്പിന്റെ സമയമാണ്. കണക്കുകളെല്ലാം തന്നെ അവസാനിപ്പിയ്ക്കണം. ഇവിടെ നിങ്ങളുടെ കര്മ്മങ്ങള് വികര്മ്മങ്ങളായി മാറുകയാണ്. തീര്ച്ചയായും എല്ലാവരും കര്മ്മം ചെയ്യും. കര്മ്മമില്ലാതെ ആര്ക്കും ഇരിയ്ക്കാന് കഴിയുകയില്ല. ആത്മാവ് പറയുകയാണ് – ഞാന് ഈ കര്മ്മം ചെയ്യുകയാണ്. ക്ഷീണിയ്ക്കുക കാരണം രാത്രിയില് വിശ്രമിയ്ക്കുന്നു. ഈ അവയവങ്ങള് വേറെയാണെന്ന് മനസ്സിലാക്കി ഉറങ്ങുന്നു, ഇതിനെ ഉറക്കമെന്നു പറയുന്നു. ഇപ്പോള് ബാബ പറയുകയാണ്, അല്ലയോ ആത്മാവേ, ഞാന് എന്ത് പറയുന്നുവോ അതിനെ ധാരണ ചെയ്യൂ. ഗൃഹസ്ഥവ്യവഹാരത്തിലിരുന്ന്, പഠനവും നടത്തൂ. പഠനം കൊണ്ടാണ് ഉയര്ന്ന പദവി ലഭിയ്ക്കുന്നത്. പവിത്രമാകാതെ ഈ ജ്ഞാനം ബുദ്ധിയില് ഇരിയ്ക്കുകയില്ല. മായ ബുദ്ധിയെ അപവിത്രമാക്കി മാറ്റുകയാണ്, അതുകൊണ്ടാണ് ബാബയെ പതിത പവവന് എന്നു പറയുന്നത്. പാടുന്നുമുണ്ട്, നീ തന്നെയാണ് അച്ഛനും അമ്മയുമെന്ന്, ഞങ്ങള് കുട്ടികളാണ്. നിങ്ങള് ഇപ്പോള് ശരിയ്ക്കും കുട്ടികളായി ഇവിടെ ഇരിയ്ക്കുകയാണ്, ഈ സഹജ രാജയോഗം കൊണ്ട് 21 ജന്മത്തേയ്ക്ക് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും, അതുകൊണ്ടുതന്നെയാണ് നിങ്ങളിവിടെ വന്നിരിയ്ക്കുന്നത്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് മഹിമ പാടിയിരുന്നു, ഇപ്പോള് പാടുന്നില്ല. സ്വര്ഗ്ഗത്തില് മഹിമ പാടുന്നേയില്ല, അത് പിന്നെ ഭക്തിയിലുണ്ടാകും. ബാബ പറയുകയാണ് ഞാന് നിങ്ങളുടെ മാതാവും പിതാവുമായി നിങ്ങളെ സ്വര്ഗ്ഗവാസികളാക്കുകയാണ്. മായ നിങ്ങളെ പിന്നീട് നരകവാസിയാക്കി മാറ്റുന്നു. ഇത് കളിയാണ്. ഇതിനെ മനസ്സിലാക്കി, മരിയ്ക്കുന്നതിന് മുന്പ് ബാബയില് നിന്ന് സമ്പത്തെടുക്കൂ. ഇല്ലെങ്കില് രാജ്യഭാഗ്യം നഷ്ടപ്പെടുത്തും. പതിതമായവര്ക്ക് സമ്പത്തെടുക്കാന് കഴിയുകയില്ല. അവര് പ്രജകളില് വരും. അതിലും നമ്പര്വാറാണ് പദവി.

ബാബ പറയുകയാണ് ഈ മൃത്യുലോകത്തില് ഇത് നിങ്ങളുടെ അവസാന ജന്മമാണ്. ഇപ്പോള് എന്റെ മതപ്രകാരം നടക്കുകയാണെങ്കില് നിങ്ങളുടെ തോണി അക്കരച്ചേരും, ഇതില് അന്ധവിശ്വാസത്തിന്റെ യാതൊരു കാര്യവുമില്ല. പഠനത്തില് ഒരിക്കലും അന്ധവിശ്വാസമുണ്ടാകുകയില്ല. പരമാത്മാവാണ് പഠിപ്പിയ്ക്കുന്നത്. നിശ്ചയമില്ലാതെ എങ്ങിനെ പഠിയ്ക്കും? പഠിച്ച് പഠിച്ച് മായ വിഘ്നങ്ങളും കൊണ്ടുവരുന്നു, അപ്പോള് പഠനത്തെ ഉപേക്ഷിയ്ക്കുന്നു, അതുകൊണ്ടാണ് പാടപ്പെട്ടിരിയ്ക്കുന്നത്, ആശ്ചര്യത്തോടെ കേട്ടു, പറഞ്ഞു . ..പിന്നെ ബാബയോട് വിടയും പറഞ്ഞു. എന്നാലും സ്നേഹമുണ്ടെങ്കില് പിന്നെയും വരുന്നു. കുറെ കഴിയുമ്പോള് പശ്ചാത്തപിയ്ക്കും, ബാബയുടെ കുട്ടിയായി മാറി, പിന്നെ ബാബയുടെ കൈ വിട്ടു! മായയുടേതായി മാറുകയാണെങ്കില് അവര്ക്ക് വളരെയധികം ശിക്ഷകളും അനുഭവിയ്ക്കേണ്ടിവരുന്നു, മാത്രമല്ല പദഭ്രഷ്ടരുമാകുന്നു. കല്പ-കല്പാന്തരത്തേയ്ക്ക് തന്റെ രാജ്യഭാഗ്യത്തെ കളയും. ശിക്ഷകളനുഭവിച്ച് പ്രജയായിട്ടെന്ത് പ്രയോജനം! ബാബയുടെ സന്മുഖം വന്ന് വളരെ കേള്ക്കുന്നു, പിന്നെ ദൈനംദിന പണികളില് പെട്ട് മറക്കുന്നു. ഏറ്റവും കടുത്ത പാപമാണ് കാമവികാരത്തിന്നടിമയാകുക എന്നത്. അതുകൊണ്ടാണ് ബാബ പറയുന്നത് ഒരിക്കലും കാമത്തിനോട് തോറ്റുപോകരുതെന്ന്. ബാബ വന്ന് എല്ലാവരുടെയും അഴുക്കു വസ്ത്രങ്ങളെ അലക്കുകയാണ്. ബാബ തന്നെയാണ് എല്ലാ പതിതരേയും പാവനമാക്കി മാറ്റുന്നത്. സത്യയുഗത്തില് ഒരു പതിതരുമുണ്ടാകുകയില്ല. നിങ്ങള് ബാബയില് നിന്നും സമ്പത്തെടുത്ത് വിശ്വത്തിന്റെ അധികാരികളായി മാറും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോള് രാവണന്റെ മതത്തെ വിട്ട് ശ്രീമതപ്രകാരം നടക്കണം, മറ്റെല്ലാകൂട്ടുകെട്ടുകളും ഉപേക്ഷിച്ച് ഒരു ബാബയുമായി കൂട്ടുചേരണം.

2.നിശ്ചയ ബുദ്ധിയായിമാറി പഠനം തീര്ച്ചയായും പഠിക്കണം. യാതൊരു കാരണവശാലും ബാബയുടെ കൈ വിടരുത്. യോഗം കൊണ്ട് ആരോഗ്യവും പഠനം കൊണ്ട് രാജ്യപദവിയും നേടണം.

വരദാനം:-

ഹംസങ്ങള് സദാ വെള്ളത്തില് നീന്തുകയും പറക്കുകയും ചെയ്യുന്നതുപോലെ താങ്കള് സത്യമായ ഹോളീഹംസങ്ങളായ കുട്ടികള്ക്ക് പറക്കാനും നീന്തുവാനും അറിയുമല്ലോ. ജ്ഞാനമനനം ചെയ്യുക എന്നാല് ജ്ഞാനാമൃതം അഥവാ ജ്ഞാനജലത്തില് നീന്തുകയും പറക്കുകയും ചെയ്യുക, അര്ത്ഥം ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്യുക. അങ്ങിനെ ജ്ഞാനമനനം ചെയ്യുകയും ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഹോളീഹംസങ്ങള് ഒരിക്കലും നിരാശരോ പ്രതീക്ഷയറ്റവരോ ആകില്ല. അവര് കഴിഞ്ഞുപോയതിന് ഫുള്സ്റ്റോപ്പിട്ട് എന്ത്, എന്തുകൊണ്ട് എന്ന വലയില് നിന്ന് മുക്തമാകുകയും മുക്തമാക്കുകയും ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top