19 February 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
18 February 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - സദാ ഈ ലഹരിയില് കഴിയൂ ജ്ഞാന സാഗരനായ ബാബ ജ്ഞാനം നല്കി നമ്മളെ സ്വദര്ശന ചക്രധാരിയും ത്രികാലദര്ശിയുമാക്കിയിരിക്കുന്നു, നമ്മളാണ് ബ്രഹ്മാവംശീ ബ്രാഹ്മണര്.
ചോദ്യം: -
നിങ്ങള് കുട്ടികള് ബ്രാഹ്മണരാകുമ്പോള് തന്നെ കോടി മടങ്ങ് ഭാഗ്യശാലികളാകുന്നു-എങ്ങനെ?
ഉത്തരം:-
ബ്രാഹ്മണനാകുക അര്ത്ഥം സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കുക. ബാബയുടെ സന്താനമായി സമ്പത്തിന്റെ അധികാരം ലഭിച്ചു. അതുകൊണ്ട് ജീവന്മുക്തി നിങ്ങളുടെ അവകാശമാണ്, അക്കാരണത്താല് നിങ്ങള് കോടി മടങ്ങ് ഭാഗ്യശാലികളാണ്. ബാക്കി ഈ മൃത്യുലോകത്തില് സൗഭാഗ്യശാലിയായ ആരും തന്നെയില്ല. അകാല മൃത്യു സംഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള് ഇപ്പോള് കാലന് മേല് വിജയം നേടുന്നു. നിങ്ങള്ക്കിപ്പോള് ത്രികാലങ്ങളുടെയും ജ്ഞാനമുണ്ട്. ശിവബാബ 21 ജന്മങ്ങളിലേക്ക് നിങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മള് മുള്ളില് നിന്ന് പുഷ്പമായിക്കൊണ്ടിരിക്കുകയാണ് അര്ത്ഥം മനുഷ്യനില് നിന്ന് ദേവതയായിക്കൊണ്ടിരിക്കുകയാണ്. ഇത് മുള്ക്കാടാണെന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് വീണ്ടും പൂക്കളുടെ തോട്ടത്തിലേക്ക് പോകണം. ഈ ഡല്ഹിയും ഒരു സമയത്ത് സ്വര്ഗ്ഗമായിരുന്നു. നിങ്ങള് കുട്ടികള് രാജ്യം ഭരിച്ചിരുന്നു, എപ്പോഴാണോ ദേവതകളായിരുന്നത്. ചിലര് രാജാവിന്റെ രൂപത്തില്, ചിലര് മഹാരാജാവിന്റെ രൂപത്തില്, ചിലര് പ്രജയുടെ രൂപത്തില്. ഇപ്പോള് ഈ സൃഷ്ടി ശവപ്പറമ്പാകണെമെന്ന് എല്ലാവര്ക്കുമറിയാം. അതിന് മുകളില് നിങ്ങള് സ്വര്ഗ്ഗം സ്ഥാപിക്കും. നിങ്ങള്ക്കറിയാം ഈ മുഴുവന് ലോകവും പുതിയതാകും. യമുനയുടെ തീരത്ത് രാധയും-കൃഷ്ണനും, ലക്ഷ്മിയും-നാരായണനും ഉണ്ടായിരുന്നു. രാധയും കൃഷ്ണനും രാജ്യം ഭരിച്ചു എന്നല്ല. രാധയുടെ രാജധാനി വേറെയായിരുന്നു, കൃഷ്ണന്റേത് വേറെയായിരുന്നു. പിന്നീട് രണ്ടുപേരുടെയും സ്വയംവരം നടന്നു. സ്വയംവരത്തിന് ശേഷമാണ് ലക്ഷ്മീ-നാരായണനായി ഈ സ്വര്ഗ്ഗത്തില്, യമുനയുടെ തീരത്ത് രാജ്യം ഭരിക്കുന്നത്. ഈ സിംഹാസനം വളരെ പഴയതാണ്. ആദി സനാതന ദേവീ ദേവതകളുടെ സിംഹാസനം ഇവിടെയാണ് നിലവിലുണ്ടായിരുന്നത്. എന്നാല് ഈ കാര്യങ്ങളെ കേവലം നിങ്ങള് കുട്ടികളാണ് അറിയുന്നത്. നിങ്ങള് തന്നെ നിങ്ങളുടെ സ്വര്ഗ്ഗം നിര്മ്മിച്ചുകൊണ്ടിരിക്കുന്നു. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ? യോഗബലത്തിലൂടെ. ദേവീ-ദേവതകളുടെ രാജധാനി യുദ്ധത്തിലൂടെയല്ല സ്ഥാപിച്ചിരുന്നത്. നിങ്ങളിവിടെ അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് പഠിച്ചിരുന്ന രാജയോഗ ബലം പഠിക്കുന്നതിന് വന്നിരിക്കുന്നു. നിങ്ങള് കുട്ടികള് പറയും, അതെ ബാബാ, കല്പം മുന്പും ഇതേ ദിവസം ഇതേ സമയം ഞങ്ങള് ബാബയില് നിന്ന് വിദ്യ അഭ്യസിച്ചിരുന്നു. ഇവിടെ കേവലം കുട്ടികളാണ് വരുന്നത്. കുട്ടികളോടല്ലാതെ ബാബയ്ക്ക് മറ്റാരോടും സംസാരിക്കാന് സാധിക്കില്ല. ബാബ പറയുന്നു ഞാന് കുട്ടികളെ മാത്രമാണ് പഠിപ്പിക്കുന്നത്. നിങ്ങള്ക്ക് എത്ര ലഹരി ഉണ്ടായിരിക്കണം. ജ്ഞാന സാഗരന് ബാബയാണ്, ബാബയെ തന്നെയാണ് ജ്ഞാനേശ്വരനെന്ന് പറയുന്നത്, ഇതിന്റെ അര്ഥമാണ് ഈശ്വരന് ആരാണോ ജ്ഞാനത്തിന്റെ സാഗരന്, ആ ഈശ്വരന് ഈ സമയം നിങ്ങള്ക്ക് ജ്ഞാനം നല്കുന്നു. ഏത് ജ്ഞാനം? സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം. നിങ്ങള് കുട്ടികള് സ്വദര്ശന ചക്രധാരിയാകുന്നു. നിങ്ങള് ബ്രഹ്മാ വംശിയാണ്. രാജ്യം ഭരിക്കുന്ന ആ വിഷ്ണുവംശി സ്വദര്ശന ചക്രധാരിയോ, ത്രികാലദര്ശിയോ അല്ല. നിങ്ങള് ബ്രഹ്മാ വംശികളാണ് പിന്നീട് നിങ്ങള് തന്നെ ദേവതയാകും. നമ്മള് തന്നെയാണ് സൂര്യവംശിയായിരുന്നത് പിന്നീട് ചന്ദ്രവംശിയിലേക്ക് പോയി പിന്നീട് വൈശ്യ വംശിയും ശൂദ്ര വംശിയുമായി. ഇപ്പോള് വീണ്ടും നമ്മള് ബ്രാഹ്മണ വംശിയായിരിക്കുന്നു. നമ്മളാണ് സ്വദര്ശന ചക്രധാരികളെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. മുഴുവന് സൃഷ്ടിയുടെയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ഇപ്പോള് നമ്മളിലുണ്ട്. ഇതിലൂടെ തന്നെ വീണ്ടും ചക്രവര്ത്തീ രാജാ റാണിയാകും. ഈ ജ്ഞാനം എല്ലാ ധര്മ്മത്തിലുള്ളവര്ക്കും ഉള്ളതാണ്. ശിവബാബ എല്ലാവരോടും പറയുകയാണ് – ഈ ബ്രഹ്മാവിനോടും പറയുകയാണ്, ഇദ്ദേഹത്തിന്റെ ആത്മാവും ഇപ്പോള് കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പോള് ബ്രാഹ്മണരാണ്. ഓരോ മനുഷ്യനും ശിവബാബയുടെ സന്താനമാണ് അതുപോലെ ബ്രഹ്മാവിന്റെയും സന്താനമാണ്. ബ്രഹ്മാവാണ് ശാരീരിക മുതു-മുതു മുത്തച്ഛന്, ശിവബാബ എല്ലാവരുടെയും ആത്മീയ അച്ഛനാണ്. ശിവബാബയെ പ്രജാ പിതാവെന്ന് പറയില്ല. ശിവബാബ ആത്മാക്കളുടെ പിതാവാണ്. ബാബ പറയുന്നു ഞാന് ഭാരതവാസികള്ക്ക് രാജ്യ ഭാഗ്യം നല്കുന്നു, വജ്ര സമാനം സദാ സുഖികളാക്കുന്നു, 21 ജന്മത്തേക്ക് സമ്പത്ത് നല്കുന്നു. പിന്നീട് അവരെപ്പോള് പൂജ്യരില് നിന്ന് പൂജാരിയാകുന്നോ അപ്പോള് എന്റെ ഗ്ലാനി ചെയ്യാന് ആരംഭിക്കുന്നു. ബാബ പറയുന്നു – ഇത്രയും ഉയര്ന്ന ഞാന് നിങ്ങളുടെ അച്ഛനാണ്, ഞാന് തന്നെയാണ് ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നത്. നിങ്ങള് പിന്നീട് സര്വ്വവ്യാപിയെന്ന് പറഞ്ഞ് ഗ്ലാനി ചെയ്യുന്നു. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇന്നലെകളിലെ കാര്യമാണ്. നിങ്ങള് തന്നെയായിരുന്നു രാജ്യം ഭരിച്ചിരുന്നത്, പ്രകാശമായിരുന്നു, ഇന്ന് അന്ധകാരമാണ്. എന്നാല് ഇത്തന്നെ സ്വര്ഗ്ഗമെന്നാണ് കരുതുന്നത്. ഭാരതവാസി പാടുന്നുണ്ട് പുതിയ ലോകത്തില് പുതിയ ഭാരതം രാമരാജ്യമാണ്. മനുഷ്യര് പിന്നീട് ഇത് തന്നെ പുതിയതെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇതും ഡ്രാമയാണ്. ഈ സമയം മായയുടെ അന്തിമ ഷോയാണ്. ഇപ്പോള് രാവണ രാജ്യം മരിച്ച് രാമരാജ്യം ജയിക്കണം. രാമരാജ്യമെന്ന് ഒരു രാമന്റെയും സീതയുടെയും രാജ്യത്തെയല്ല പറയുന്നത്. സൂര്യവംശീ രാജ്യത്തെ തന്നെയാണ് രാമരാജ്യമെന്ന് പറയുന്നത്. നിങ്ങള് വന്നിരിക്കുന്നു സൂര്യവംശീ രാജാ റാണിയാകുന്നതിന്. ഇത് രാജയോഗമാണ്. ഈ ജ്ഞാനം ഒരു ബ്രഹ്മാവോ കൃഷ്ണനോ അല്ല പഠിപ്പിക്കുന്നത്. ഇത് പരംപിതാ പരമാത്മാവ് തന്നെയാണ് പഠിപ്പിക്കുന്നത്. പതിത-പാവനന് ആ ബാബയാണ്, മുഴുവന് വിശ്വത്തെയും സ്വര്ഗ്ഗമാക്കുന്നത്, സുഖ-ശാന്തി നല്കുന്നത്. ഈ ഭാരതം ആദ്യം സുഖധാമമായിരുന്നു. വരുന്നത് എല്ലാവരും ശാന്തിധാമത്തില് നിന്നാണ്. ഞാന് ആത്മാവ് ആദ്യം ശാന്തിധാമ നിവാസിയാണ്. ആത്മാവും പരമാത്മാവും ഒന്നല്ല. ഞാന് ആത്മാവ് ആദ്യം സൂര്യവംശിയായിരുന്നു പിന്നീട് ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമായി. ഇപ്പോള് വീണ്ടും ബ്രാഹ്മണ വംശത്തിലേക്ക് വന്നിരിക്കുന്നു. ഈ ചക്രം അര്ത്ഥം കരണം മറിച്ചിലിന്റെ കളിയാണ്. ഏറ്റവും ആദ്യം കുടുമയായ ബ്രാഹ്മണന് പിന്നീട് ക്ഷത്രിയന്, ആകെ 84 ജന്മം അനുഭവിക്കേണ്ടതായുണ്ട്. കുട്ടികളേ, ഇതില് ആശയക്കുഴപ്പത്തിന്റെ ഒരുകാര്യവുമില്ല. സെക്കന്റിലാണ് ജീവന്മുക്തി. ബാബയുടെ സന്താനമായി സമ്പത്തിന് യോഗ്യരായി. അമ്മയുടെ ഗര്ഭത്തില് നിന്ന് പുറത്ത് വന്നു സമ്പത്തെടുത്തു. ഇതും സെക്കന്റിന്റെ കാര്യമാണ്. ജനകന് സെക്കന്റിലല്ലേ ജീവന്മുക്തി ലഭിച്ചത്. നിങ്ങളും ഈശ്വരന്റേതായിട്ടുണ്ടെങ്കില് ജീവന്മുക്തി നിങ്ങളുടെ അവകാശമാണ്. നിങ്ങള് അമരലോകത്തിന്റെ അധികാരിയാകുന്നു, ഇത് മൃത്യുലോകമാണ്. നിങ്ങളെ പോലെ സൗഭാഗ്യശാലിയായി മറ്റാരും തന്നെയില്ല. ഇവിടെയാണെങ്കില് അകാല മൃത്യു സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് കാലന് മേല് വിജയം നേടുന്നു. ബാബ കാലന്മാരുടെയും കാലനാണ്, അപ്പോള് ആ ബാബയില് നിന്ന് നിങ്ങള്ക്ക് എത്ര സമ്പത്താണ് ലഭിക്കുന്നത്. ഇത് സന്യാസിക്കറിയില്ല. എല്ലാ ധര്മ്മങ്ങളെയും അറിയണം അതുകൊണ്ടാണ് ഈ ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇത് പാഠശാലയാണ്. ആരാണ് പഠിപ്പിക്കുന്നത്? ഭഗവാനുവാചാ, കൃഷ്ണനല്ല പഠിപ്പിക്കുന്നത്. ജ്ഞാനത്തിന്റെ സാഗരന് കൃഷ്ണനല്ല. അത് പരംപിതാ പരമാത്മാവാണ്, ആ പരമാത്മാവാണ് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത്. നിങ്ങള് ജ്ഞാന ഗംഗകളാണ്. ദേവതകളില് ഈ ജ്ഞാനം ഉണ്ടായിരിക്കുകയേ ഇല്ല. നിങ്ങള് ബ്രാഹ്മണരില് മാത്രമാണ് ത്രികാലങ്ങളുടെ ജ്ഞാനമുള്ളത്. നിങ്ങള് തന്നെയാണ് ഈ സമയം ജ്ഞാനം പഠിച്ച് സമ്പത്ത് നേടുന്നത്. രാജയോഗം പഠിച്ച് സ്വര്ഗ്ഗത്തിന്റെ രാജാ റാണിയാകുന്നു.
നിങ്ങള്ക്കറിയാം നമ്മള് ബാബയിലൂടെ കാലന് മേല് വിജയം നേടും. അവിടെ നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും ഈ പഴയ ശരീരം ഉപേക്ഷിച്ച് പോയി ചെറിയ കുട്ടിയാകും. സര്പ്പത്തിന്റെ ഉദാഹരണം… ഈ എല്ലാ ഉദാഹരണങ്ങളും നിങ്ങള്ക്ക് തന്നെ ഉള്ളതാണ്. ഇതേ ഭാരതം മുന്പ് ശിവാലയമായിരുന്നു. ചൈതന്യ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു, അവരുടെ ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ശിവബാബ വന്ന് ശിവാലയമുണ്ടാക്കുന്നു. രാവണന് പിന്നീട് വേശ്യാലയമാക്കുന്നു. വലിയ-വലിയ വിദ്വാന്മാര്ക്കോ പണ്ഢിതന്മാര്ക്കോ പോലും അറിയില്ല രാവണന് എന്ത് വസ്തുവാണെന്ന്. അരകല്പം രാവണന്റെ രാജ്യമാണ് നടക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഡല്ഹിയില് ആദ്യം ദേവീ-ദേവത ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. പറയുന്നുമുണ്ട് ക്രിസ്തുവിന് മൂവായിരം വര്ഷങ്ങള്ക്ക് മുന്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. എന്നാല് പിന്നീട് മറന്ന് പോയിരിക്കുന്നു. ആരെങ്കിലും മരിക്കുകയാണെങ്കില് സ്വര്ഗ്ഗവാസിയായെന്ന് പറയുന്നു. മുഖം മധുരമാക്കുന്നു. ഭാരതം എപ്പോഴാണോ സ്വര്ഗ്ഗമായിരുന്നത് അപ്പോള് പുനര്ജന്മവും സ്വര്ഗ്ഗത്തില് തന്നെയാണ് എടുത്തിരുന്നത്. ഇപ്പോള് ഭാരതം നരകമാണ് അതുകൊണ്ട് പുനര്ജന്മവും നരകത്തിലാണ് എടുക്കുന്നത്. ബാബ പറയുന്നു കുട്ടികളേ നിങ്ങള്ക്ക് ഓര്മ്മയില്ലേ – കല്പ-കല്പം ഞാന് വന്ന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ഇപ്പോള് നിങ്ങള് പതിതത്തില് നിന്ന് പാവനമായിക്കൊണ്ടിരിക്കുന്നു. ഈ കര്ത്തവ്യം ഒരേയൊരു ബാബയുടേതാണ്. കുട്ടികളുടെ ബുദ്ധിയിലുണ്ട് – ഉയര്ന്നതിലും ഉയര്ന്ന ശിവബാബ, ഈ ബ്രഹ്മാവിലൂടെ എല്ലാ വേദ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നു. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് ചിലവ് ചെയ്ത് ചെയ്ത് കക്കയ്ക്ക് സമാനമായിരിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് വജ്ര രത്നങ്ങളുടെ കൊട്ടാരമുണ്ടാക്കി നല്കി. പിന്നീട് നിങ്ങള്ക്ക് താഴേക്ക് ഇറങ്ങുക തന്നെ വേണമായിരുന്നു. കലകള് കുറയുക തന്നെ വേണമായിരുന്നു. ആ സമയം ആര്ക്കും തിരിച്ച് കയറാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് വീഴുന്ന കലയുടെ സമയമാണ്. ഈ സമയം നിങ്ങള് ഏറ്റവും ഉയര്ന്ന ഈശ്വരീയ സന്താനമാണ് പിന്നീട് ദേവതയും, ക്ഷത്രിയനും. . . ആകുക തന്നെ വേണം. ആര് എത്ര തന്നെ ദാന-പുണ്യം ചെയ്താലും, ഭക്തി മാര്ഗ്ഗത്തില് ചിലവ് ചെയ്ത് ചെയ്ത് കലകള് ഇറങ്ങുക തന്നെ വേണം. ബാബയും കുട്ടികളോേട് ചോദിക്കാറുണ്ട് ഞാന് നിങ്ങളെ ഇത്രയും ധനവാന്മാരാക്കി, നിങ്ങള് ഇത്രയും ധനം എന്ത് ചെയ്തു? കുട്ടികള് പറയുന്നു ബാബാ അങ്ങയുടെ തന്നെ ക്ഷേത്രങ്ങളുണ്ടാക്കി. ഇപ്പോള് വീണ്ടും ഭോലാനാഥനായ ബാബ 21 ജന്മത്തേക്ക് നമ്മുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളുടെ വളരെ അനുസരണയുള്ള സേവകന്. . . . വളരെ അനുസരണയുള്ള അച്ഛന്, വളരെ അനുസരണയുള്ള ടീച്ചറാണ്. പാരലൗകിക അച്ഛനും, പാരലൗകിക ടീച്ചറും, പരലോകത്തില് വസിക്കുന്ന ഏറ്റവും അനുസരണയുള്ള സത്ഗുരുവുമാണ്. നിങ്ങളെ കൂടെ കൊണ്ട് പോകും മറ്റൊരു ഗുരുവും നിങ്ങളെ കൂടെ കൊണ്ട് പോകില്ല. ഇതില് പേടിക്കേണ്ട ഒരു കാര്യവുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാം നേത്രം ലഭിച്ചിരിക്കുന്നു, ശരീരത്തിന്റെ കണ്ണു കൊണ്ട് ഈ ബ്രഹ്മാബാബയെയാണ് കാണുന്നത്, ശിവബാബയെ ബുദ്ധിയുടെ നേത്രത്തിലൂടെയാണ് അറിയുന്നത്. സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ഈ ബ്രഹ്മാവിനും സമ്പത്ത് ശിവബാബയില് നിന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഉയര്ന്നത് ശിവബാബയാണ് പിന്നീട് ബ്രഹ്മാ വിഷ്ണു ശങ്കരന്, പിന്നീട് ബ്രഹ്മാ സരസ്വതി, പിന്നീട് ലക്ഷ്മീ-നാരായണന് അത്രമാത്രം. അവര് എത്ര ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 6-8 കൈകളുള്ള ആരും തന്നെയില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കളികളാണ്. സമയ നഷ്ടം, ഊര്ജ്ജ നഷ്ടം. . . വാസ്തവത്തില് സര്വ്വ ശാസ്ത്രങ്ങളുടെയും ശിരോമണി ഗീതയാണ്. അതില് പോലും അച്ഛന്റെ പേരിന് പകരം മകന്റെ പേരെഴുതി വലിയ തെറ്റ് വരുത്തി. ഇതും ഡ്രാമയാണ്. സര്വ്വരുടെയും സദ്ഗതി ദാതാവ്, പതിത-പാവനന് ഒരേ ഒരു ബാബയാണ്. പിന്നീട് രണ്ടാമതുള്ള അച്ഛനാണ് പ്രജാപിതാ ബ്രഹ്മാവ്, മൂന്നാമത്തേതാണ് ലൗകിക അച്ഛന്. എല്ലാ ജന്മത്തിലും രണ്ടച്ഛന്മാരെ ലഭിക്കുന്നു. ഈ ഒരേഒരു സമയത്താണ് മൂന്നച്ഛന്മാരെ ലഭിക്കുന്നത്. ഇതില് സംശയിക്കേണ്ട യാതൊരു കാര്യവും തന്നെയില്ല. ജ്ഞാനം, ഭക്തി, വൈരാഗ്യമെന്ന് പറയാറുണ്ട്. വൈരാഗ്യവും രണ്ട് പ്രകാരത്തിലുണ്ട്. ഒന്ന് പരിധിയുള്ളത്, രണ്ടാമത് പരിധിയില്ലാത്തത്. സന്യാസി വീടും കുടുംബവും ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നു. ഇവിടെ മുഴുവന് പഴയ ലോകത്തയും ബുദ്ധികൊണ്ട് ഉപേക്ഷിക്കുന്നു. അതാണ് ഹഠയോഗം, ഇതാണ് രാജയോഗം. ഹഠയോഗിക്ക് ഒരിക്കലും രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. വളരെ നല്ല-നല്ല കാര്യങ്ങള് മനസ്സിലാക്കുന്നതിനുള്ളതാണ്. നിങ്ങള് കുട്ടികള് മാത്രമാണ് ഈ സമയം മുള്ളില് നിന്ന് പുഷ്പമാകുന്നത്. ഒന്നാം നമ്പറിലുള്ളത് ദേഹ-അഭിമാനത്തിന്റെ വലിയ മുള്ളാണ്. അതിനെ ബാബയ്ക്ക് മാത്രമേ വേര്പെടുത്താന് സാധിക്കൂ. മറ്റാര്ക്കും തന്നെ അതിനുള്ള ശക്തിയില്ല. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ ലോകത്തെ ബുദ്ധി കൊണ്ട് മറന്ന് പരിധിയില്ലാത്ത വൈരാഗിയാകണം. ദേഹ-അഭിമാനത്തിന്റെ ഭൂതത്തെ അകറ്റണം.
2) ബാബയ്ക്ക് സമാനം അനുസരണയുള്ളവരായി സേവനം ചെയ്യണം. തനിക്ക് സമാനമാക്കണം. ഒരു കാര്യത്തിലും ആശയക്കുഴപ്പത്തില് വരരുത്.
വരദാനം:-
പരമാത്മാ സ്നേഹം അത്രയും സുഖദായിയാണ്, അതില് മുഴുകിയിരിക്കുകയാണെങ്കില് ഈ ദു:ഖത്തിന്റെ ലോകം മറന്നുപോകും. ഈ ജീവിതത്തില് എന്ത് വേണമോ ആ സര്വ്വ ആഗ്രഹങ്ങളും പൂര്ത്തീകരിച്ച് തരിക- ഇത് തന്നെയാണ് പരമാത്മാ സ്നേഹത്തിന്റെ അടയാളം. ബാബ സുഖ-ശാന്തി നല്കുക മാത്രമല്ല, അതിന്റെ ഭണ്ഡാര കൂടിയാക്കി മാറ്റുന്നു. ബാബ സുഖത്തിന്റെ സാഗരമാണ്, നദിയോ കുളമോ അല്ല എന്നത് പോലെ കുട്ടികളെയും സുഖത്തിന്റെ ഭണ്ഡാരത്തിന്റെ അധികാരിയാക്കി മാറ്റുന്നു, അതിനാല് യാചിക്കേണ്ട ആവശ്യകതയില്ല, കേവലം ലഭിച്ച ഖജനാവുകളെ വിധിപൂര്വ്വം സമയാസമയം കാര്യങ്ങളില് ഉപയോഗിക്കൂ.
സ്ലോഗന്:-
മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്-
ڇനിരാകാരനായ പരമാത്മാവിന്റെ തന്റെ സാകാര ബ്രഹ്മാശരീരത്തില് പ്രവേശിക്കുന്നതിന്റെ വിചിത്രമായ യുക്തിڈ.
നോക്കൂ, പരമാത്മാവ് തന്റെ യുക്തി രചിച്ചിരിക്കുന്നത്, അതായത് തന്റെ സാകാര ശരീരം നിശ്ചയിക്കപ്പെട്ടതാണ്, ആ പ്രകൃതിയുടെ ആധാരം സ്വീകരിക്കുന്നു. അതല്ലെങ്കില് നാം സാകാര മനുഷ്യാത്മാക്കള്ക്ക് നിരാകാരന്റെ മടിയില് എങ്ങിനെയാണ് ഇരിക്കാന് സാധിക്കുക. അതിനാല് പരമാത്മാവ് പറയുന്നു, സാകാര രൂപത്തില് വന്ന് നിങ്ങള് എന്റെ മടിയിലിരിക്കൂ, ഇതിന് ഒന്നും നല്കേണ്ട കാര്യമേയില്ല. കേവലം നിങ്ങളെ ദു:ഖിയും അശാന്തരുമാക്കി മാറ്റിയ 5 വികാരങ്ങളെ സന്യാസം ചെയ്ത് പരമാത്മാവായ എന്നെ ഓര്മ്മിക്കുക. മനസാ-വാചാ-കര്മ്മണാ എന്റെ നിര്ദ്ദേശ പ്രകാരം നടക്കൂ, എങ്കില് ഞാന് നിങ്ങളുടെ പാപങ്ങളെ ഭസ്മമാക്കി പരംധാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇതാണ് പരമാത്മാവിന്റെ നമ്മള് ആത്മാക്കളോടുള്ള പ്രതിജ്ഞ. ഇപ്പോള് പരമാത്മാവിന്റെ ആജ്ഞ അനുസരിച്ച് നടക്കണം, കേവലം മാതാ-പിതാവ് എന്ന് മാത്രം പറഞ്ഞത് കൊണ്ടായില്ല, മറിച്ച് സമ്പൂര്ണ്ണമായി പരമാത്മാവിന്റേതായി മാറുന്നതിലൂടെ സമ്പൂര്ണ്ണ പ്രാപ്തിയുണ്ടാകുന്നു, അല്പമേ സംബന്ധം വെക്കുന്നുള്ളുവെങ്കില് അല്പമേ ലഭിക്കൂ. ഇപ്പോള് എന്താണോ അച്ഛന്റെ ജോലി അത് തന്നെയാണ് മക്കളുടെയും ജോലി. ഇവിടെ ഉപേക്ഷിക്കുന്നതിന്റെ കാര്യമേയില്ല, ഇവിടെയാണെങ്കില് 21 ജന്മം വരെ ആ സ്വത്ത് അനുഭവിക്കാം. ഇപ്പോള് ഇത്രയും മനസ്സിലാക്കണം, പരമാത്മാവിനേക്കാള് വലിയ അഥോറിറ്റി മറ്റാരും തന്നെയില്ല, അതുകൊണ്ടാണ് പറയാറുള്ളത്, ഞാന് ആരാണോ, എങ്ങനെയാണോ അതേ രൂപത്തില് എന്നെ ഓര്മ്മിക്കൂ. ഇപ്പോള് ബാബ തന്റെ കടമ പാലിച്ചു, ഇനി കുട്ടികള്ക്ക് തങ്ങളുടെ കടമ നിര്വ്വഹിക്കണം. ഈ വികാരി സമൂഹത്തിലെ അര്ത്ഥം വികാരീ കുലമര്യാദകളാണെങ്കില് ജന്മ-ജന്മാന്തരങ്ങളായി പാലിച്ചുവന്നിട്ടുള്ളതാണ്, അതിലൂടെ ഒന്നുകൂടി കര്മ്മബന്ധനത്തിലായി. ഇനിയിപ്പോള് പാരലൗകിക മര്യാദ അര്ത്ഥം പരമാത്മാവിനോടൊപ്പം അലൗകിക കാര്യത്തില് സഹായിയാകണം. നമ്മുടെ സംബന്ധം ഇപ്പോള് ഏറ്റവും ഉയര്ന്ന അഥോറിറ്റിയുമായാണ്. നാം ആ ഭഗവാന്റെ സന്താനങ്ങളാണ്, അദ്ദേഹം വന്ന് സാകാര ശരീരത്തിലൂടെ നമുക്ക് ജ്ഞാനം നല്കിക്കൊണ്ടിരിക്കയാണ്, അതിനാല് എന്തുകൊണ്ട് പദവിയോടുകൂടി പാസ്സായിക്കൂടാ. ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തിലൂടെ അറിയാം ഇത് ഭഗവാനാണോ അതോ അല്ലേ എന്ന്. അഥവാ ആരെങ്കിലും പരമാത്മാവിന്റെ മടിയിലിരുന്ന്, ഞങ്ങള് പരമാത്മാവിന്റെ അവകാശികളായ മക്കളാണ് എന്ന് പന്തയം വെച്ച് പിന്നീട് ഉപേക്ഷിച്ചുപോവുകയാണെങ്കില് അങ്ങനെയുള്ള കുട്ടികളെ ഭസ്മാസുരന് എന്ന് പറയുമല്ലോ! കയറിയാല് ഉയര്ന്ന പദവി, വീണാല് ഭസ്മാസുരനായിപ്പോകുന്നു. ഇപ്പോള് ഇതോര്മ്മിക്കുക, ആരോടൊപ്പമാണ് നമ്മുടെ സംബന്ധം? ആ സംബന്ധത്തില് വരുന്നതിന് വേണ്ടി സ്വയം ദേവതകള് പോലും ആഗ്രഹിക്കുന്നു. ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!