18 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
17 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - അതിരാവിലെ എഴുന്നേറ്റ് ബാബയെ വളരെ പ്രേമത്തോടെ ഓര്മ്മിക്കൂ, ബാബയെ ഓര്മ്മിക്കുകയാണെങ്കില് ബാബയും നിങ്ങളെ സ്നേഹിക്കുന്നു. ആകര്ഷണമുണ്ടാകുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ നേടിയ ഞങ്ങള് ലോകം മുഴുവനും നേടിക്കഴിഞ്ഞു…
ഓം ശാന്തി. മധുരമധുരമായ കുട്ടികള്ക്ക് ബാബ ഇടയ്ക്കിടെ മനസ്സിലാക്കിത്തരുന്നു, കുട്ടികളേ സ്വയം ആത്മ സ്മൃതിയില് സ്ഥിതി ചെയ്യൂ… ഈ ശരീരം എന്റെതല്ല, ഇതും നശിക്കാനുളളതാണ്. നമുക്ക് ബാബയുടെ അടുത്തേക്ക് പോകണം. ഇങ്ങനെ ജ്ഞാനത്തിന്റെ ലഹരിയിലിരിക്കുന്നതിലൂടെ നിങ്ങളില് ആകര്ഷണമുണ്ടാകുന്നു. ഈ പഴയ ശരീരം ഉപേക്ഷിക്കുവാനുളളതാണെന്ന് അറിയാമല്ലോ. ഇവിടെ നമുക്ക് വസിക്കാനുളള സ്ഥലമല്ല. ഈ ശരീരത്തില് നിന്നും മമത്വം ഇല്ലാതാകണം. ഈ ശരീരത്തില് കേവലം സേവനത്തിനായി മാത്രമാണ് വസിക്കുന്നത്, ഇതില് മമത്വം പാടില്ല. വീട്ടിലേക്ക് തിരികെ പോകണം. ഈ സംഗമസമയവും പുരുഷാര്ത്ഥത്തിനായി വളരെയധികം ആവശ്യമാണ്. 84 ജന്മങ്ങള് പൂര്ത്തിയായിക്കഴിഞ്ഞു എന്ന് ഇപ്പോള് നമ്മള് മനസ്സിലാക്കി. ബാബ പറയുന്നു, ജോലികളും, തൊഴിലുമെല്ലാം തന്നെ ചെയ്തോളൂ. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ടും ബുദ്ധിയില് ഓര്മ്മ വേണം, സര്വ്വതും നശിക്കുവാനുളളതാണ്. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. ബാബയും സദാ വീട്ടിലാണല്ലോ വസിക്കുന്നത്. എട്ട് മണിക്കൂര് ജോലിയില് ചിലവാക്കിക്കോളൂ. എട്ട് മണിക്കൂര് വിശ്രമിച്ചോളൂ. ബാക്കിയുളള സമയം പരിധിയില്ലാത്ത അച്ഛനുമായി ആത്മീയ സംഭാഷണം ചെയ്തുകൊണ്ടിരിക്കൂ.
ബാബയുടെ ശ്രീമതമാണ് മധുരമായ കുട്ടികളേ, നിരന്തരം ഓര്മ്മയുടെ യാത്രയിലിരിക്കൂ. എത്രത്തോളം ഓര്മ്മയുടെ യാത്രയിലിരിക്കുന്നുവോ, അത്രത്തോളം പ്രകൃതിയും നിങ്ങളുടെ ദാസിയായിത്തീരുന്നു. സന്യാസിമാര് ഒന്നും തന്നെ യാചിക്കാറില്ല. അവര് യോഗികളല്ലേ.. അവര്ക്ക് ഈ നിശ്ചയമുണ്ട്, ഞങ്ങള് ബ്രഹ്മത്തില് പോയി ലയിക്കുമെന്ന്. വളരെ പക്കയാണ്, ഞങ്ങള്ക്ക് എത്രയും പെട്ടെന്ന് ശരീരം ഉപേക്ഷിച്ച് ബ്രഹ്മത്തില് പോയി ലയിക്കണം. അതിനായി അവര് പ്രയത്നിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് പല ഭക്തരും ദേവതകളുമായുളള മിലനത്തിന്, ജീവഹത്യ ചെയ്യാറുണ്ട്. ആത്മഹത്യ എന്നൊരിക്കലും പറയില്ല. ആത്മാവിനെ ഹത്യ ചെയ്യുവാന് സാധിക്കില്ല. ബാക്കി ജീവഹത്യയാണ് ചെയ്യുന്നത്. നിങ്ങള് കുട്ടികള് യോഗത്തിലിരിക്കുമ്പോള് അമരനായിത്തീരുന്നു. ഇപ്പോള് നിങ്ങള്ക്ക് ജീവഹത്യയെ കുറിച്ചുളള ചിന്തയൊന്നും വരില്ല, എന്നാല് അവസ്ഥയും ഉറപ്പുളളതായിരിക്കണം. ആദ്യം സ്വയം തന്നില് നോക്കൂ, എന്നില് കുറവുകളൊന്നുമില്ലല്ലോ. കുറവുകളൊന്നുമില്ല എങ്കില് സേവനവും നല്ല രീതിയില് ചെയ്യുവാന് സാധിക്കും. പിതാവ് പുത്രനെ പ്രത്യക്ഷപ്പെടുത്തുന്നു, പുത്രന് പിതാവിനെയും. ബാബ നിങ്ങള് കുട്ടികളെ യോഗ്യരാക്കി മാറ്റുന്നു, നിങ്ങള് കുട്ടികള്ക്ക് പുതിയവര്ക്ക് ബാബയുടെ പരിചയം നല്കണം. കുട്ടികളെ ബാബ സമര്ത്ഥരാക്കിയല്ലോ. ബാബയ്ക്കറിയാം വളരെ നല്ല-നല്ല കുട്ടികള് ധാരാളം സേവനം ചെയ്യുന്നവരുണ്ട്. രാവും-പകലും ഈയൊരു ചിന്തഗതിയാണ് എങ്ങനെ മറ്റുളളവരുടെ ജീവിതം ശ്രേഷ്ഠമാക്കാം… ഇതിലൂടെ അവരവരുടെ ജീവിതവും ഉന്നതി പ്രാപിക്കുന്നു. ഇതിലൂടെ സന്തോഷമുണ്ടാകുന്നു, ഓരോരുത്തര്ക്ക് ഉണര്വ്വുമുണ്ട്, നമുക്ക് നമ്മുടെ ഗ്രാമത്തിലുളളവരെ ഉദ്ധരിക്കണം. തന്റെ സമാനതലത്തിലുളളവരുടെ (ഹംജിന്സ്) സേവനം ചെയ്യണം. ബാബയും പറയുന്നു, സ്വഭാവ രൂപീകരണം വീട്ടില് നിന്നും ആരംഭിക്കണമെന്ന്. ബാബ കുട്ടികള്ക്ക് നല്കുന്ന ശിക്ഷണമാണ്, കുട്ടികളേ, ആദ്യം നിങ്ങള്ക്ക് അവനവന്റെ ഉന്നതിയ്ക്കായി പ്രയത്നിക്കണം.
ബാബയ്ക്കറിയാം ഈ ആത്മീയ കല്പവൃക്ഷം. കല്പം മുമ്പത്തേതു പോലെത്തന്നെയാണ്. ഈ വൃക്ഷത്തില് എല്ലാ തരത്തിലുളള വിഭാഗവുമുണ്ട്. നിങ്ങള്ക്ക് മുന്നോട്ട് പോകുന്തോറും സര്വ്വതും സാക്ഷാത്കാരം ലഭിക്കും. എങ്ങനെയാണ് സര്വ്വാത്മാക്കളും സ്ഥിതി ചെയ്യുന്നത്. ഓരോ കുലത്തിലുളളവര് സ്ഥിതി ചെയ്യുന്നു. പിന്നീട് അവിടെ നിന്നും ആത്മാക്കള് സംഖ്യാക്രമത്തില് താഴേക്ക് വരുന്നു. അപ്പോള് കുട്ടികള്ക്ക് ഇതിനുമേല് വിചാരസാഗര മഥനം നടക്കണം. ഈ രീതിയിലെല്ലാം സേവനം ചെയ്യാം, അതിനോടൊപ്പം ബാബയുടെ സ്മൃതിയും ഉണ്ടായിരിക്കണം. ഓര്മ്മയിലൂടെ മാത്രമാണ് ഉന്നതിയുണ്ടാകുക. ബാബ പറയുന്നു, ഡ്രാമ പ്രാന് അനുസരിച്ച് എല്ലാം ശരിയായ രീതിയില് തന്നെയാണ് മറികടന്നത്.
ഓമനകളായ കുട്ടികളേ, ഇനി മുന്നോട്ടു പോകുന്തോറും നിങ്ങള് കുട്ടികളില് യോഗബലത്തിന്റെ ശക്തി നിറയുന്നു. പിന്നീട് നിങ്ങള് മറ്റുളളവര്ക്ക് കുറച്ചെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അവര് പെട്ടെന്ന് മനസ്സിലാക്കിക്കോളും. ഇതും ജ്ഞാനബാണം തന്നെയല്ലേ. ജ്ഞാനബാണം ഏറ്റു കഴിഞ്ഞാല് പിന്നെ ആത്മീയ ലഹരിയുണ്ടാകുന്നു, പിന്നീട് ബാബയുടെതായിത്തീരുന്നു. അപ്പോള് ഏകാന്തതയിലിരുന്ന് യുക്തികള് കണ്ടെത്തണം. അല്ലാതെ രാത്രി ഉറങ്ങി പകല് എഴുന്നേറ്റു എന്ന് മാത്രം ആകരുത്. അതിരാവിലെ എഴുന്നേറ്റ് ബാബയെ പ്രേമത്തോടെ ഓര്മ്മിക്കണം. രാത്രിയിലും ഓര്മ്മയില് ഉറങ്ങണം. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് ബാബ എങ്ങനെ സ്നേഹിക്കാനാണ്. പിന്നീട് ആകര്ഷണം തന്നെയുണ്ടാകില്ല. ബാബയ്ക്കറിയാം ഡ്രാമയില് സംഖ്യാക്രമത്തിലാണ് സര്വ്വരും ഉണ്ടായിരിക്കുക എന്നത്. എന്നാലും ബാബയ്ക്ക് മിണ്ടാതിരിക്കുവാന് സാധിക്കില്ലല്ലോ. പുരുഷാര്ത്ഥം ചെയ്യിപ്പിക്കണമല്ലോ. കുട്ടികള്ക്കാണെങ്കിലും ഡ്രാമയാണെന്നു പറഞ്ഞ് മിണ്ടാതിരിക്കരുത്. അന്തിമ സമയത്ത് പശ്ചാത്തപിക്കേണ്ടതായി വരും. മായക്ക് വശപ്പെട്ട് ഞാന് അങ്ങനെ ചെയ്തു പോയല്ലോ… ബാബയ്ക്കാണെങ്കില് ദയ തോന്നുന്നു. സ്വയത്തെ ഉദ്ധരിക്കുന്നില്ലെങ്കില് അവരുടെ ഗതി എന്താകും? കരയുന്നു, പിടയുന്നു, ശിക്ഷകള് അനുഭവിക്കുന്നു. അതിനാലാണ് ബാബ കുട്ടികള്ക്ക് ഇടയ്ക്കിടെ ശിക്ഷണം നല്കിക്കൊണ്ടിരിക്കുന്നത്. കുട്ടികളേ, നിങ്ങള്ക്ക് സമ്പൂര്ണ്ണരായിത്തീരണം. ഇടയ്ക്കിടെ സ്വപരിശോധന നടത്തണം. ഓരോരുത്തര്ക്കും അവനവനോട് ചോദിക്കണം, ബാബയില് നിന്നും എനിക്ക് സര്വ്വസ്വവും ലഭിച്ചിട്ടുണ്ടല്ലോ, പിന്നെ ഏതൊരു കാര്യത്തിന്റെ കുറവാണുളളത്. അവനവന്റെ ഉളളില് പരിശാധിച്ചു നോക്കൂ… നാരദനോട് ചോദിച്ചിരുന്നല്ലോ, ലക്ഷ്മിയെ വരിക്കുന്ന കാര്യത്തില് സ്വയം യോഗ്യനാണോ എന്ന്. ബാബയും ചോദിക്കുന്നു, ലക്ഷ്മിയെ വരിക്കുവാനായി യോഗ്യനാണോ? എന്തെല്ലാം കുറവുകളെ ഇല്ലാതാക്കുവാനുളള പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. പുതിയ കുട്ടികള്ക്കും മനസ്സിലാക്കി കൊടുക്കണം, പറയൂ, നിങ്ങളുടെ ഉളളില് കുറവുകളൊന്നും തന്നെ ഇല്ലല്ലോ? എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ഇപ്പോള് തന്നെ സമ്പൂര്ണ്ണമായിത്തീരണം. ബാബ വന്നിരിക്കുന്നത് തന്നെ സമ്പൂര്ണ്ണമാക്കി മാറ്റുന്നതിനാണ്. സ്വയം അവനവനോട് ചോദിക്കൂ, നമ്മള് ഈ ലക്ഷ്മി-നാരായണനു സമാനം സമ്പൂര്ണ്ണമായി മാറിയോ? അഥവാ കുറവുകളുണ്ടെങ്കില് ബാബയോട് പറയണം. ബാബാ, ഇന്ന ഇന്ന കുറവുകള് എന്നില് നിന്നും ഇല്ലാതാകുന്നില്ല, അതിനായി എന്തെങ്കിലും ഉപായം പറയൂ. അസുഖം സര്ജനിലൂടെയല്ലേ ഇല്ലാതാകൂ. അപ്പോള് വിശ്വസ്തതയോടെ സത്യസന്ധതയോടെ നോക്കൂ, എന്നില് എന്തെങ്കിലും കുറവുകളുണ്ടോ എന്ന്. കുറവുകള് ബാബയോട് പറയുകയാണെങ്കില് ബാബ എന്തെങ്കിലും ഉപായങ്ങള് പറഞ്ഞു തരും. ഒരുപാടു പേരില് കുറവുകളുണ്ട്. ചിലരില് ക്രോധം അഥവാ ലോഭമുണ്ട്. ചിലരില് വ്യര്ത്ഥ ചിന്തനങ്ങളാണ്. അപ്പോള് അവരില് ജ്ഞാനത്തിന്റെ ധാരണയുണ്ടാകില്ല. ബാബ ദിവസേന മനസ്സിലാക്കിത്തരുന്നു. വാസ്തവത്തില് ഇത്രയ്ക്കും മനസ്സിലാക്കിത്തരേണ്ടതായ ആവശ്യമില്ല, ഇതെല്ലാം തന്നെ ധാരണ ചെയ്യേണ്ടതായ കാര്യങ്ങളാണ്. പഞ്ച വികാരങ്ങളെ ജയിക്കേണ്ടത് ഇപ്പോഴാണ്. നിങ്ങളില് അലയുന്ന ഭൂതങ്ങളല്ല ഉളളത്, ജന്മജന്മാന്തരങ്ങളായി നമ്മുടെയുളളില് പഞ്ച വികാരങ്ങളുടെ ഭൂതങ്ങളാണ് ഉളളത്. ഇതാണ് നിങ്ങളെ ദുഖിയാക്കിയത്. കാമം എന്ന ഭൂതത്തെ പ്രതി ദിവസേന മനസ്സിലാക്കി തരുന്നുണ്ട്, കണ്ണുകള് വളരെയധികം ചതിക്കുന്നു എങ്കില് ആത്മാവിനെ കാണാനുളള അഭ്യാസം നല്ല രീതിയില് ചെയ്യണം. ഞാനും ആത്മാവാണ്, ഇവരും ആത്മാവാണ്. നിങ്ങള് ആത്മാക്കള് സഹോദരന്മാരാണ്. ഈ ശരീരത്തെ കാണരുത്. നമ്മള് ആത്മാക്കള്ക്കെല്ലാം തിരികെ വീട്ടിലേക്ക് പോകണം. ബാബ വന്നിരിക്കുന്നത് നമ്മെ എല്ലാവരെയും തിരികെ കൊണ്ടു പോകുന്നതിനായാണ്. ബാക്കി നമ്മള് സര്വ്വഗുണസമ്പന്നരായോ എന്ന് നോക്കണം. ഏത് ഗുണത്തിന്റെ കുറവാണുളളത്? ബാബ ആത്മാക്കളെ നോക്കി പറയുന്നു, ഇന്ന ആത്മാവിന് ഈ കുറവുണ്ട്. അവരുടെ അസുഖത്തെ ഇല്ലാതാക്കുന്നതിനായി ബാബ കറന്റ് നല്കുന്നു. കുട്ടികള്ക്ക് ബാബയോട് വളരെയധികം മധുര-മധുരമായി ആത്മീയ സംഭാഷണം ചെയ്യേണ്ടതുണ്ട്. ബാബാ അങ്ങ് വളരെ ഉയര്ന്നതാണ്. അങ്ങ് എത്ര മധുരമാണ്.. ബാബയുടെ ഓര്മ്മയില് ബാബയുടെ മഹിമ പാടുന്നതിലൂടെ ഈ ഭൂതം ഓടിപ്പോകുന്നു. നിങ്ങള്ക്ക് സന്തോഷവുമുണ്ടാകുന്നു.
നിങ്ങള്ക്കറിയാം ഈ വൃക്ഷം വളരെ പതുക്കെ-പതുക്കെയാണ് അഭിവൃദ്ധി പ്രാപിക്കുക. മായ നാനാവശത്തു നിന്നും നിങ്ങളെ വലയം ചെയ്യുന്നു. മായയുടെ നിഴല് പതിയുകയാണെങ്കില് നിങ്ങള് പെട്ടെന്നു തന്നെ അപ്രത്യക്ഷമാകുന്നു. ബാബയുടെ കൈ ഉപേക്ഷിക്കുന്നു. നിങ്ങള് ഓരോ കുട്ടികളുടെയും സംബന്ധം ബാബയോടൊപ്പമാണ്. ബാക്കി കുട്ടികളെല്ലാം തന്നെ സംഖ്യാക്രമത്തില് നിമിത്തമാണ്. ശരി.
അതിമധുരവും, അതി ഓമനകളും, വളരെ കാലത്തിനുശേഷം തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാപിതാവായ ബാപ്ദാദയുടെ ഹൃദയത്തില് നിന്നുമുളള പ്രേമത്തോടെയുളള സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
അവ്യക്ത മഹാവാക്യം – അന്തിമ സേവനത്തിന്റെ അന്തിമ സ്വരൂപം
തന്റെ അന്തിമ സ്വരൂപത്തിന്റെ സാക്ഷാത്കാരം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടോ? എന്തുകൊണ്ടെന്നാല് എത്രത്തോളം സമീപത്തെത്തുന്നുവോ അത്രത്തോളം നിങ്ങള്ക്ക് എല്ലാം വളരെ സ്പഷ്ടമായി കാണുന്നതുപോലെ അനുഭവമുണ്ടാകും. ഇപ്പോള് തന്നെ ഇങ്ങനെയായിത്തീരുമെന്ന അനുഭൂതിയുണ്ടാകും. എങ്ങനെയാണോ വൃദ്ധ അവസ്ഥയിലുളളവര്ക്ക്, ഞങ്ങള് ഇപ്പോള് വൃദ്ധനാണ്, അടുത്തു തന്നെ ചെറിയൊരു കുട്ടിയായിത്തീരുമെന്ന സ്മൃതിയുണ്ടാകുന്നത്. അതുപോലെ തന്റെ അന്തിമ സ്വരൂപത്തിന്റെ സ്മൃതിയല്ല ഉണ്ടാകുക, എന്നാല് സന്മുഖത്തില് ആസ്വരൂപം വളരെയധികം സ്പഷ്ടമായി സാക്ഷാത്കാരമുണ്ടാകുന്നു. ഇപ്പോള് ഞാന് ഇതാണ്, പിന്നീട് ഞാന് ഇങ്ങനെയായിത്തീരുന്നു. ആരംഭത്തില് കേള്പ്പിച്ചിരുന്നു, ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമ്പോള് ഇനി ഒരു ചുവടിന്റെ ദൂരം മാത്രമേയുളളൂ എന്ന് നമുക്ക് അനുഭവപ്പെടും. ഒരു പാദം വെച്ചു കഴിഞ്ഞു, ഇനി മറ്റേ പാദം വെക്കേണ്ട ദൂരം മാത്രമേയുളളൂ. ഇങ്ങനെ തന്റെ അന്തിമ സ്ഥിതിയുടെ സമീപതയുടെ അനുഭൂതിയുണ്ടാകുന്നുണ്ടോ? വളരെയധികം സ്പഷ്ടമായിത്തന്നെ തന്റെ സ്വരൂപത്തിന്റെ സാക്ഷാത്കാരമുണ്ടാകുന്നുണ്ടോ? എങ്ങനെയാണോ കണ്ണാടിയില് തന്റെ രൂപത്തെ വളരെ സ്പഷ്ടമായി കാണുന്നത്, അതുപോലെ ഈ ജ്ഞാനത്തിന്റെ ദര്പ്പണത്തില് തന്റെ അന്തിമ സ്വരൂപത്തെ വളരെ സ്പഷ്ടമായി തന്നെ കാണണം. എങ്ങനെയാണോ തനിക്കു ധരിക്കാനുളള വളരെ സുന്ദരമായ ഒരു വസ്ത്രം തന്റെ മുന്നിലിരിക്കുമ്പോള്, അത് ധാരണ ചെയ്യേണ്ട സമയം സമീപത്തേക്കു വരുന്തോറും ആഗ്രഹിക്കാതെ തന്നെ ആ വസ്ത്രം അണിഞ്ഞതായി മുന്നില് കാണപ്പെടുന്നത്. അതേപോലെ തന്റെ അന്തിമ സ്വരൂപം മുന്നില് കാണപ്പെടണം. അന്തിമ സമയത്തേക്ക് തന്റെ ശ്രദ്ധ പോകാറുണ്ടോ? ആ പ്രകാശത്തിന്റെ സ്വരൂപം അഥവാ വസ്ത്രം, പ്രകാശം തന്നെ പ്രകാശമായി കാണപ്പെടുന്നു. ഫരിസ്തകളുടെ സ്വരൂപം എന്താണ്? പ്രകാശം. കാണുന്നവര്ക്കും ഇവര് പ്രകാശത്തിന്റെ വസ്ത്രധാരിയായി അനുഭവപ്പെടുന്നു. പ്രകാശം തന്നെയാണ് ഇവരുടെ കിരീടം, പ്രകാശം തന്നെയാണ് വസ്ത്രം. പ്രകാശം തന്നെയാണ് അലങ്കാരം. എവിടെ നോക്കിയാലും പ്രകാശം തന്നെ പ്രകാശം. മസ്തകത്തിലേക്ക് നോക്കിയാല് പ്രകാശത്തിന്റെ കിരീടം കാണപ്പെടുന്നു. കണ്ണുകളില് നിന്നും പ്രകാശത്തിന്റെ കിരണങ്ങള് വ്യാപിക്കുന്നതായി കാണപ്പെടുന്നു. അപ്പോള് അങ്ങനെയുളള സ്വരൂപം മുന്നില് കാണപ്പെടുന്നുണ്ടോ? എന്തുകൊണ്ടെന്നാല് മൈറ്റ് രൂപം അഥവാ ശക്തിരൂപത്തിന്റെ പാര്ട്ട് പ്രസിദ്ധമാകുന്നത് ഏതിന്റെ ആധാരത്തിലാണ്? പ്രകാശരൂപത്തിലൂടെ. ആരെങ്കിലും നിങ്ങളുടെ മുന്നിലേക്ക് വരികയാണെങ്കില് സെക്കന്റില് അശരീരിയായിത്തീരണം. അത് പ്രകാശതൂപത്തിലൂടെ മാത്രമാണ് സാധിക്കുന്നത്. അങ്ങനെ നടക്കുമ്പോഴും കറങ്ങുമ്പോഴും ലൈറ്റ് ഹൗസ് ആയിത്തീരുകയാണെങ്കില്, ആര്ക്കും താങ്കളുടെ ഈ ശരീരം കാണപ്പെടുകില്ല. വിനാശ സമയത്തെ പരീക്ഷയില് പാസ്സാകണമെങ്കില് സര്വ്വ പരിതസ്ഥിതികളെയും മറികടക്കുന്നതിനായി, ലൈറ്റ്ഹൗസ് ആയിത്തീരണം. നടക്കുമ്പോഴും കറങ്ങുമ്പോഴും തന്റെ ആ സ്വരൂപം അനുഭവമാകണം. ഈ അഭ്യാസം ചെയ്യൂ. ശരീരം തീര്ത്തും മറക്കണം. അഥവാ എന്തെങ്കിലും ജോലി ചെയ്യുന്നു എങ്കില്, സംസാരിക്കുമ്പോള്, നടക്കുമ്പോഴെല്ലാം നിമിത്തമായ ആകാരി ലൈറ്റ് രൂപം ധാരണ ചെയ്യണം. എങ്ങനെയാണോ പാര്ട്ട് അഭിനയിക്കുന്ന സമയത്ത് വസ്ത്രം ധാരണ ചെയ്യുന്നത്, കാര്യം സമാപ്തമായാല് വസ്ത്രം അഴിച്ചു വെക്കുന്നത്. ഒരു സെക്കന്റില് ധാരണ ചെയ്യുന്നു, ഒരു സെക്കന്റില് അതില് നിന്നും വേറിടുന്നു. എപ്പോഴാണോ ഈ അഭ്യാസം പക്കയാകുന്നത്, പിന്നീട് കര്മ്മഭോഗ് സമാപ്തമാകുന്നു. ഇഞ്ചക്ഷന് വെച്ച് വേദനയെ ഇല്ലാതാക്കുന്നതുപോലെ അനുഭപ്പെടുന്നു. ഹഠയോഗികള് ശരീരത്തില് നിന്നും വേറിടുന്നതിനുളള അഭ്യാസം ചെയ്യുന്നു. അതുപോലെ ഈ സ്മൃതിസ്വരൂപത്തിന്റെ ഇഞ്ചക്ഷന് വെച്ചുകൊണ്ട്, ദേഹത്തിന്റെ സ്മൃതിയില് നിന്നും മുക്തമാകണം. സ്വയം അവനവനെ പ്രകാശത്തിന്റെ സ്വരൂപത്തില് അനുഭവം ചെയ്യുകയാണെങ്കില് മറ്റുളളവര്ക്കും ഇതേ അനുഭൂതി ലഭിക്കുന്നു. ഇതാണ് അന്തിമ സേവനം. ഇതിലൂടെ മുഴുവന് കാര്യവ്യവഹാരങ്ങളും ലൈറ്റ് അര്ത്ഥം ഭാരരഹിതമായിത്തീരുന്നു. പര്വ്വതവും പഞ്ഞിക്കു സമാനമെന്ന് പറയാറില്ലേ. അങ്ങനെ ഏതൊരു കാര്യവും ലൈറ്റ് രൂപത്തിലാകുന്നതിലൂടെ ഭാരരഹിതമാകുന്നു, പിന്നീട് ബുദ്ധി പ്രയോഗിക്കേണ്ടതായ ആവശ്യമില്ല. അപ്പോള് ലൈറ്റ് സ്വരൂപത്തിന്റെ സ്ഥിതിയില് സ്ഥിതിചെയ്യുകയാണെങ്കില്, മാസ്റ്റര് എല്ലാം അറിയുന്നവരായി അര്ത്ഥം ത്രികാലദര്ശിയുടെ ലക്ഷണം വന്നു ചേരുന്നു. ചെയ്യണോ വേണ്ടയോ എന്നു കൂടി ചിന്തിക്കേണ്ടതായ ആവശ്യം വരുന്നില്ല. എന്താണോ ചെയ്യേണ്ടത് അതേ സങ്കല്പം തന്നെ ബുദ്ധിയില് യഥാര്ത്ഥമായി ഉണ്ടാകുന്നു. ആ അവസ്ഥയ്ക്കിടയില് കര്മ്മഭോഗത്തിന്റെ അനുഭവമുണ്ടാകുകയില്ല. ഇഞ്ചക്ഷന് എടുത്താല് അതിന്റെ ലഹരിയില് സംസാരിക്കുന്നു, ഇളകുന്നു, എന്നാല് സര്വ്വതും ചെയ്തുകൊണ്ടും ചെയ്യുന്നു എന്ന സ്മൃതിയുണ്ടാകില്ല. ഞാന് ചെയ്യുന്നു എന്ന സ്മൃതി പോലും ഉണ്ടാകുകയില്ല. എല്ലാം സ്വതവേ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതേപോലെ ഏതൊരുപ്രകാരത്തിലുളള കര്മ്മഭോഗ് അഥവാ കര്മ്മം ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും അതിന്റെ സ്മൃതിയുണ്ടാകില്ല. അത് തന്റെ വശത്തേക്ക് ആകര്ഷിക്കുകയില്ല. ഇങ്ങനെയുളള സ്ഥിതിയെയാണ് അന്തിമ സ്ഥിതിയെന്ന് പറയുന്നത്. ഈ അഭ്യാസം ഉണ്ടായിരിക്കണം. ഈ സ്ഥിതി എത്രത്തോളം സമീപമത്താണ്? തീര്ത്തും സമീപത്തേക്ക് എത്തിച്ചേര്ന്നോ? എപ്പോള് ആഗ്രഹിക്കുന്നുവോ പ്രകാശ സ്വരൂപത്തില് സ്ഥിതി ചെയ്യാന് സാധിക്കുമോ? എപ്പോള് ആഗ്രഹിക്കുന്നുവോ ശരീരത്തിലേക്ക് വന്ന് കര്മ്മം ചെയ്യാന് സാധിക്കുന്നുണ്ടോ? സദാ കാലത്തേക്ക് ഈ സ്ഥിതിയില് ഏകരസമായി ഇരിക്കുന്നതുവരെ, ഇടയ്ക്കിടെ കുറച്ചു സമയം കണ്ടെത്തി അഭ്യസിച്ചുകൊണ്ടേ ഇരിക്കണം. അങ്ങനെ ഇടയ്ക്കിടെ സ്ഥിതി ചെയ്യുന്നതിലൂടെ പിന്നീട് സദാ കാലത്തേക്ക് ആ അവസ്ഥ ഉണ്ടാകുന്നു. എങ്ങനെയാണോ സാകാര ശരീരത്തിലിരുന്നുകൊണ്ടും ആകാരി ഫരിസ്താസ്ഥിതിയുടെ അനുഭവം ചെയ്തത്. ആദ്യ നമ്പറിലായിരുന്നിട്ടും, ഫരിസ്താ സ്ഥിതി അനുഭവം ചെയതു. അങ്ങനെയുളള അവസ്ഥ വരേണ്ടേ. ആരംഭത്തില് വളരെ പേര്ക്ക് ഇതിന്റെ സാക്ഷാത്കാരവും ലഭിച്ചിരുന്നു. പ്രകാശം തന്നെ പ്രകാശമായി കാണപ്പെട്ടിരുന്നു. തന്റെ പ്രകാശ കിരീടത്തിന്റെയും സാക്ഷാത്കാരം അനേക തവണ ലഭിച്ചിരുന്നു. എന്താണോ ആദിയില് സാമ്പിളായി കണ്ടത് അതു തന്നെ അന്തിമത്തിലും പ്രത്യക്ഷ സ്വരൂപത്തില് കാണപ്പെടുന്നു. സങ്കല്പത്തിന്റെ സിദ്ധിയുടെ സാക്ഷാത്കാരമുണ്ടാകുന്നു. വാക്കുകളിവൂടെ താങ്കള് നിര്ദ്ദേശം നല്കുന്നതുപോലെ, സങ്കല്പത്തിലൂടെ തന്നെ മുഴുവന് കാര്യവ്യവഹാരങ്ങളും നടക്കുന്നു. സയന്സിന്റെ ശക്തിയിലൂടെ താഴെ ഭൂമി മുതല് ആകാശം വരെയുളള നിര്ദ്ദേശങ്ങള് നല്കുന്നു. അപ്പോള് താങ്കളുടെ ശ്രേഷ്ഠ സങ്കല്പങ്ങളിലൂടെ കാര്യവ്യവഹാരങ്ങള് നടക്കുകയില്ലേ. വാസ്തവത്തില് സയിന്സു പോലും സയലന്സില് നിന്നാണ് അനുകരിക്കുന്നത്. അപ്പോള് ഉദാഹരണമെന്ന പോലെ ആദ്യമേ തന്നെ സ്പഷ്ട രൂപത്തില് താങ്കള്ക്കു മുന്നിലുണ്ടാകുന്നു. കല്പം മുമ്പും താങ്കള് ചെയ്തതു തന്നെയല്ലേ. പറയേണ്ട ആവശ്യം പോലുമില്ല. എങ്ങനെയാണോ വാക്കുകളിലൂടെ സര്വ്വതും സ്പഷ്ടമാകുന്നത്, അതുപോലെ സങ്കല്പത്തിലൂടെ മുഴുവന് കാര്യവ്യവഹാരങ്ങളും നടക്കുന്നു. എത്രത്തോളം അനുഭവം ചെയ്തുകൊണ്ടിരിക്കുന്നുവോ, പരസ്പരം സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നുവോ, താങ്കളുടെ സങ്കല്പത്തിലും സമാനതയുണ്ടാകുന്നു. പ്രകാശ രൂപത്തിലൂടെ വ്യര്ത്ഥ സങ്കല്പവും വ്യര്ത്ഥമായ സമയവും സമാപ്തമായാല്, എന്ത് സങ്കല്പമാണോ ആവശ്യമുളളത്, അത് മാത്രം ഉണ്ടാകുന്നു. താങ്കളുടെ ബുദ്ധിയിലും അതേ സങ്കല്പം മാത്രം വരുന്നു. ആരാണോ ഇത് ചെയ്യേണ്ടവര് അവരുടെ ബുദ്ധിയിലും ഇതേ സങ്കല്പം വരുന്നു, എനിക്കിത് ചെയ്യണം. ഇതു തന്നെയല്ലേ നവീനത. ഇങ്ങനെയുളള കാര്യവ്യവഹാരങ്ങള് ആരെങ്കിലും കാണുകാണെങ്കില് അവര് പറയുന്നു, ഇവരുടെ കാര്യങ്ങള് പറയുന്നതിലൂടെയല്ല, സൂചനയിലൂടെയാണ് നടക്കുന്നതെന്ന്. ദൃഷ്ടിയിലൂടെ തന്നെ സര്വ്വതും മനസ്സിലാക്കുന്നു. ഇവിടെ തന്നെ സൂക്ഷ്മവതനമുണ്ടാകണം. ശരി. ഓംശാന്തി.
വരദാനം:-
ഏതു കുട്ടികളാണോ ബാബയുടെ സ്നേഹി കുട്ടികള്, അവര് സദാ ബ്രഹ്മാബാബയുടെ ഭുജങ്ങളില് മുഴുകുന്ന കുട്ടികളായിരിക്കും. ബ്രഹ്മാബാബയുടെ ഭുജങ്ങള് തന്നെയാണ് താങ്കളുടെ സുരക്ഷക്കുളള സാധന. ആരാണോ പ്രിയപ്പെട്ട സ്നേഹി കുട്ടികള് അവര് സദാ ഭുജങ്ങളില് മുഴുകുന്നു. അപ്പോള് സേവനത്തില് ബാപ്ദാദയുടെ ഭുജങ്ങളുമാണ്, സ്ഥിതി ചെയ്യുന്നത് ബാബയുടെ ഭുജങ്ങളില്. ഈ രണ്ട് ദൃശ്യങ്ങളെ അനുഭവം ചെയ്യൂ. ഇടയ്ക്ക് ഭുജങ്ങളില് മുഴുകൂ.. ഇടയ്ക്ക് ഭുജങ്ങളായി സേവനം ചെയ്യൂ. എപ്പോഴും ഈ ലഹരിയുണ്ടായിരിക്കണം, ഞാന് ഭഗവാന്റെ വലംകൈയ്യാണ്.
സ്ലോഗന്:-
സ്നേഹത്തില് മുഴുകുന്ന സ്ഥിതിയുടെ അനുഭവം ചെയ്യൂ(ലൗലീന്) :
ബാബക്ക് കുട്ടികളോട് ഇത്രയും സ്നേഹമാണ്, അമൃതവേള മുതല് തന്നെ കുട്ടികളെ പാലിക്കുന്നു. ഒരു ദിവസത്തിന്റെ ആരംഭം തന്നെ നോക്കൂ എത്ര ശ്രേഷ്ഠമാണെന്ന്. സ്വയം ഭഗവാന് മിലനം ആഘോഷിക്കുന്നതിനായി വിളിച്ചുണര്ത്തുന്നു, ആത്മീയ സംഭാഷണം ചെയ്യുന്നു, ശക്തികള് നിറച്ചു തരുന്നു. ബാബയുടെ പ്രേമത്തിന്റെ ഗീതമാണ് താങ്കളെ എഴുന്നേല്പ്പിക്കുന്നത്. എത്ര സ്നേഹത്തോടെയാണ് എഴുന്നേല്പ്പിക്കുന്നത്, വിളിക്കുന്നത്, മധുരമായ കുട്ടികളേ, പ്രിയപ്പെട്ട കുട്ടികളേ വരൂ… അപ്പോള് ഈ സ്നേഹത്തിന്റെ പാലനയുടെ പ്രത്യക്ഷ സ്വരൂപമായി സഹജയോഗീ ജീവിതത്തിന്റെ അനുഭവം ചെയ്യൂ…
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!