01 January 2022 Malayalam Murli Today | Brahma Kumaris

01 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

31 December 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള് സദാ സേവനത്തെക്കുറിച്ചുളള വിചാരങ്ങളിലിരിക്കണം. ജ്ഞാനത്തെ പ്രയോഗത്തില് കൊണ്ടുവരുന്ന ആത്മാവാകണം, സമയം വ്യര്ത്ഥമാക്കരുത്.

ചോദ്യം: -

ജ്ഞാനവാന്മാരായ കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

അവര് സദാ സേവനത്തിലിരിക്കും. അവിനാശിജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യുന്നതില് അവര്ക്ക് സന്തോഷമുണ്ടാകും. ബാബയും അവരില് തൃപ്തനാകും. അവര് ഒരിക്കലും പുറത്തെ തമോഗുണീ ആഹാരപാനീയങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം നഷ്ടമാക്കില്ല. അവര് ഒരിക്കലും കരയുകയില്ല. ഇന്നയാള്ക്ക് ഞാനാണ് ജ്ഞാനം നല്കിയതെന്ന അഹങ്കാരം അവര്ക്കൊരിക്കലും ഉണ്ടാകില്ല. ബാബയാണ് നല്കിയതെന്ന് എപ്പോഴും പറയും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ദു:ഖിതരോട് ദയ കാണിക്കൂ……..

ഓം ശാന്തി. ബാബ പണ്ട് ദയ കാട്ടിയിരുന്നു എന്ന് കുട്ടികള്ക്കിപ്പോള് അറിയാം. ഇപ്പോള് വീണ്ടും ദയ കാട്ടുന്നു. ദയ കാട്ടുന്നതാരാണ് ? ദയയില്ലാത്തവനാരാണ് ? ഇതൊക്കെ നിങ്ങള്ക്കിപ്പോളറിയാം. ബാബ ഭാരതത്തിന്റെ മേല് ദയ കാട്ടിയിരുന്നു അതായത് ഭാരതത്തിനെ വജ്രസമാനമാക്കിയിരുന്നു, ശ്രേഷ്ഠാചാര മുളള ദൈവീകസ്വരാജ്യം നല്കിയിരുന്നു. നിങ്ങള്ക്കിപ്പോളറിയാം – ലക്ഷ്മി നാരയണന് രാജ്യഭാഗ്യം ആരാണ് നല്കിയത് ? തീര്ച്ചയായും പരമാത്മാവാണ് രചന രചിച്ചത്. ദേവതകള് പരമപിതാ പരമാത്മാവില് നിന്നാണ് ആസ്തിയെടുത്തതെന്ന് ലോകത്തിലുളളവര്ക്കറിയില്ല. ഭാരതവാസികള്ക്ക് സ്വരാജ്യമുണ്ടായി രുന്നു. ബാബ ദയ കാട്ടിയിരുന്നു. ഇപ്പോള് വീണ്ടും ദയ യാചിക്കുന്നു. നിങ്ങളെ ദു:ഖിതരും നിര്ദ്ധനരും ഭ്രഷ്ടാചാരികളുമാക്കിമാറ്റിയ ദയയില്ലാത്തവന് ആരാണ് ! ആ ആളുടെ കോലം വര്ഷം തോറും കത്തി ക്കാറുണ്ട്. ഈ രാവണനാണ് ദു:ഖം നല്കിയത്. ദു:ഖിപ്പിക്കുന്നവരോട് അല്ലെങ്കില് ബുദ്ധിമുട്ടിപ്പി ക്കുന്നവരോടുളള വൈരാഗ്യം കാണിക്കുവാനായി, അവരെ നിന്ദിക്കുവാനായി കോലം ഉണ്ടാക്കുന്നു. ബാബ പറയുന്നു-സര്വ്വരും പതീതമാണ്. സ്വയം പതീതമാണെന്ന് അംഗീകരിക്കുന്നു. പിന്നെ ഈശ്വരനുണ്ടെന്നും അംഗീകരിക്കുന്നു. ക്രിസ്തുവിനു 3000 വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് പത്രങ്ങളില് ഇടാറുമുണ്ട്. ഏറ്റവും ആദ്യം ഉണ്ടായിരുന്നത് ദേവതകളായിരുന്നു പിന്നീട് ഇസ്ലാമി, ബൗദ്ധി തുടങ്ങിയവര് വന്നു. കുട്ടികള്ക്ക് കണക്കുകള് പറഞ്ഞുതന്നിട്ടുണ്ട്. ഇടയ്ക്ക് രണ്ട് ധര്മ്മങ്ങള് വീണ്ടും വരുന്നു. ഭാരതവാസികള് ചിത്രങ്ങളെ അംഗീകരിക്കുന്നുണ്ട് അതുകൊണ്ടാണ് ചോദ്യാവലി ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെക്കുറിച്ച് മനസ്സിലാക്കികൊടുക്കാന് വളരെ സഹജമാണ് എന്നാല് ജ്ഞാനം കേട്ടിട്ട് മറ്റുളളവര്ക്ക് കേള്പ്പിച്ച് കൊടുക്കണം. സേവനങ്ങള് പലതുണ്ട് എന്നാല് അത് സ്ഥൂല സേവനമാണ്. ചിലര് കമാന്ഡര്, ചിലര് ജനറല്, ചിലര് കാലാള്പടയാളികളായിരിക്കും. ആഹാരപാനീയങ്ങള് ഉണ്ടാക്കുന്നതും സേവയാണ് അതിന്റെയും ഫലം തീര്ച്ചയായും ലഭിക്കും. ജ്ഞാനം പ്രായോഗികമാക്കുന്ന ആത്മാക്കളുടെ സേവനമാണ് ഞങ്ങള് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. സേവനം ചെയ്യുന്നവര് ഹൃദയത്തില് കയറുന്നു. സര്വ്വരും മഹിമ പാടും. പിന്നെ ജ്ഞാനം പ്രയോഗത്തില് വരുത്തുന്ന ആത്മാക്കളാണ് തീര്ച്ചയായും ബാബയ്ക്ക് അതി പ്രിയപ്പെട്ടവരായി മാറുന്നത്. മറ്റുളളവര് പ്രിയപ്പെട്ടവരല്ല എന്നല്ല ഇതിന്റെയര്ത്ഥം. എല്ലാവരുടെയും സേവനം കണ്ടാലറിയാം.”ഞാന്ഹൃദയത്തില് കയറിയിട്ടുണ്ടോڈ എന്ന് ബാബയോട് ആരെങ്കിലും ചോദിച്ചാല് ബാബയ്ക്ക് പറയാന് സാധിക്കും. ബാക്കി ആര് കേവലം സേവനം എടുത്തുകൊണ്ടിരിക്കുന്നുവോ അവര്ക്ക് പിന്നെ എന്തു ലഭിക്കും? രാജധാനിയില് വരും എന്നാല് പദവി നല്ലത് ലഭിക്കില്ല. മിത്രസംബന്ധികളുടെ സേവനം നിങ്ങള്ക്ക് വളരെയധികം ചെയ്യാന് സാധിക്കും അതായത് സേവനത്തിന്റെ വിചാരം നിങ്ങള്ക്കുണ്ടാകണം. സമയം വ്യര്ത്ഥമാക്കി കളയരുത്. അങ്ങനെയുളളവരെ ബുദ്ധു എന്ന് ബാബ വിളിക്കും. ബാബ എത്ര നല്ല പോയിന്റുകളാണ് പറഞ്ഞുതരുന്നത്. ചോദ്യാവലി വളരെ നല്ലതാണ്. ജഗദംബയാണ് ജ്ഞാന ജ്ഞാനേശ്വരി, ലക്ഷ്മിയാണ് രാജ രാജേശ്വരി. ലക്ഷ്മി സത്യയുഗത്തിലാണ്. ജഗദംബയുടെ മഹിമ ഈ സമയത്തേതാണ് പിന്നീട് പാടുന്നത്. കുട്ടികളില് ധാരണ എല്ലിനു പിടിക്കുന്ന രീതിയില് ഉണ്ടാകണം. പരിപക്വ അവസ്ഥ ഉണ്ടായാലേ ഹൃദയത്തില് കയറാന് സാധിക്കു. സ്കൂളിലും വിദ്യാര്ത്ഥികള് ഹൃദയത്തില് കയറുന്നത് നമ്പര്വാറാണ്. വ്യത്യസ്ഥമാണ്. ഈ പോയിന്റസ് മനസ്സിലാക്കികൊടുക്കാന് വളരെ നല്ലതാണ്. ജഗദംബയെ ധനലക്ഷ്മി എന്ന് വിളിക്കില്ല. ഇതാണ് ജഗദംബ, ഇവര്ക്ക് ഈശ്വരനാണ് ജ്ഞാനം നല്കിയത് അതുകൊണ്ടാണ് സരസ്വതിയെ ജ്ഞാനദേവി (ഗോഡസ് ഓഫ് നോളഡ്ജ് )എന്ന മഹിമ പാടുന്നത്. ഇപ്പോള് ഈ നാമരൂപത്തില് ഗോഡസ് ഓഫ് നോളഡ്ജ് ആണ്. ഈ ജ്ഞാനത്തിലൂടെയാണ് പിന്നീട് പദവി ലഭിച്ചത്. കഴിഞ്ഞ ജന്മത്തില് ജ്ഞാനം നേടിയിരുന്നു അതുകൊണ്ടാണ് പിന്നീട് ലക്ഷ്മിയായത്. ലക്ഷ്മി കഴിഞ്ഞ ജന്മത്തില് ജഗദംബയായിരുന്നു എന്നുളളത് പൂര്ണ്ണമായും വ്യക്തമായ രഹസ്യമാണ്. ഭൂതം, വര്ത്തമാനം, ഭാവിയില് എന്താകും. ഓരോരോ കാര്യവും വളരെ നല്ലതാണ്. ലക്ഷ്മി എങ്ങനെയാണ് 84 ജന്മങ്ങള് എടുക്കുന്നത്, എവിടെയൊക്കെ എടുക്കുന്നു, ഇത് മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങളാണ്. മനസ്സിലാക്കികൊടുക്കുവാന് സന്തോഷമുണ്ട്. ദാനം നല്കുവാന് സന്തോഷമുണ്ടാകാറില്ലേ.

ബാബ അവിനാശി ജ്ഞാനരത്നങ്ങളുടെ ദാനം നല്കുന്നു. അപ്പോള് അതു പിന്നീട് മറ്റുളളവര്ക്ക്

ദാനം നല്കാനുളള സേവനം ചെയ്യണം. കേവലം മമ്മാ ബാബയുടെ പിറകെ നടക്കരുത്. സേവനത്തില് മുഴുകണം. അപ്പോള് ബാബ തൃപ്തനാകും. ജ്ഞാനവാന് സേവനത്തില് സഹയോഗം കൊടുത്തുക്കൊണ്ടിരിക്കും. സേവനത്തില് ചേരുന്നില്ലെങ്കില് അവരെ ബുദ്ധു എന്നു വിളിക്കും. ഞാന് ബാബയുടെ ഹൃദയത്തിലല്ലെന്ന് അവര്ക്ക് അറിയാം. ആവശ്യമില്ലാത്ത ആഹാരപാനീയങ്ങളുടെ വിചാരങ്ങള് വളരെയുണ്ടാകുന്നു. ലക്ഷ്യം വെളിയില് നന്നായി എഴുതിയിട്ടുണ്ട്. പേര് എഴുതിവെച്ചിട്ടുണ്ട്- ഇതാണ് പതീത-പാവന ഗോഡ് ഫാദര്ലി യൂണിവേഴ്സിറ്റി. ബാബയില് നിന്ന് 21 ജന്മങ്ങളിലേക്ക് വീണ്ടും ആരോഗ്യം, സമ്പത്ത്, സന്തോഷത്തിന്റെ ആസ്തി ലഭിക്കുന്നു. ബോര്ഡില് കര്ത്തവ്യത്തെക്കുറിച്ച് പൂര്ണ്ണമായും എഴുതിയിട്ടുണ്ട്. ശിവബാബയുടെയും ലക്ഷ്മീനാരായണന്റെയും ചിത്രമുണ്ട്. ലക്ഷ്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്നാല് ഒന്നും മനസിലാക്കുന്നില്ല. ചോദിക്കുന്നുമില്ല. കടകളിലും ബോര്ഡ് വെയ്ക്കാറുണ്ട്. ഇത് പാലിന്റെ കടയാണ്, ഇത് ഇന്നതിന്റെയാണ്. സത്സംഗത്തിന് ഒരിക്കലും ബോര്ഡ് വെയ്ക്കാറില്ല. അത് പ്രശസ്ഥമായിരിക്കും. ഇവിടെയാണെങ്കില് ബോര്ഡ് വെച്ചിട്ടുണ്ട് – 21 ജന്മങ്ങളിലേക്ക് ദൈവീക പദവി പ്രാപ്തമാക്കുന്നതിനുള്ള പഠിപ്പ് ലഭിക്കുന്നു, എന്നിരുന്നാലും ബുദ്ധിയില് ഇരിക്കുന്നില്ല അതുകൊണ്ടാണ് വന്ന് ചോദിക്കുന്നത് – ഇവിടുത്തെ ഉദ്ദേശ്യമെന്താണ്? ലക്ഷ്യമെന്തെന്ന് മനസിലാകത്തക്ക വിധത്തില് ബോര്ഡ് വായിക്കുന്നില്ല. ആരുടെ കടയാണെന്ന് നോക്കണ്ടേ എന്നാല് ഒന്നും അറിയുന്നില്ല. ആദി ദേവന്റെ പേരും മഹാവീരന്, ഹനുമാന് എന്ന് വെച്ചിരിക്കുകയാണ്. എന്നാല് ഇതാരാണ്, എപ്പോഴാണ് ഉണ്ടായിരുന്നത്, ഇതൊന്നുമറിയില്ല. മറ്റുള്ളവര്ക്ക് മനസിലാക്കി കൊടുക്കുവാന് നിങ്ങള് കുട്ടികള്ക്ക് ധൈര്യം വേണം. മനസിലാക്കിക്കൊടുക്കുന്നവരില് വികാരമുണ്ടെങ്കില് ആര്ക്കും അമ്പ് കൊള്ളില്ല. അമ്പ് ആര്ക്കെങ്കിലും തറച്ചുവെങ്കില് അത് ശിവബാബയാണ് മനസിലാക്കി കൊടുക്കുന്നത്. ആരിലെങ്കിലും അവഗുണമുണ്ടെങ്കില് അവര് പറഞ്ഞുകൊടുക്കുന്നത് ആര്ക്കും ഏല്ക്കില്ല. ഞാനാണ് ഇവര്ക്ക് വളരെ നല്ല ജ്ഞാനം നല്കിയത്, എന്റെ ജ്ഞാനത്തിലൂടെയാണ് ഇവരില് പരിവര്ത്തനമുണ്ടായത് ഇങ്ങനെ കരുതരുത്. ഇതും തലതിരിഞ്ഞ അഹങ്കാരമാണ്. ബാബയാണ് വന്ന് ദൃഷ്ടി നല്കുന്നത്, ജ്ഞാനം നല്കുന്നത്. കരയുന്ന ശീലമുള്ളവര്ക്ക് ഈ ജ്ഞാനം ആര്ക്കും നല്കാന് സാധിക്കില്ല. അവര് വിധവയാകുന്നു. ജ്ഞാനം ആര്ക്കെങ്കിലും നല്കാന് എനിക്ക് സാധിക്കുമെന്ന് അവര് ഒരിക്കലും മനസിലാക്കില്ല. ബാബയാണ് അവരുടെ മംഗളം ചെയ്യുന്നത്. കരഞ്ഞാല് അവരുടെ ദുര്ഗതിയാണ്. നാം ഹര്ഷിതമുഖരായ ദേവി ദേവതകളാകാന് പോകുകയാണെന്ന് നിങ്ങള്ക്കറിയാം. തെറ്റായ കര്മ്മം ചെയ്തിട്ടുണ്ട്, അതാണ് വഞ്ചിക്കുന്നത്. അപ്പോള് കരയുന്നു. നല്ല നല്ല കുട്ടികള് പോലും കരയുന്നു. പിന്നെ ബാബ ആരെയെങ്കിലും ഉയര്ത്തണമെങ്കില് സ്വയം വന്ന് ദൃഷ്ടി നല്കുന്നു. കരയുന്നുണ്ടെങ്കില് വിധവയാണ്. ഇവിടെ പറയുന്നു നാം രാമന്റെതായി എന്നിട്ട് പിന്നെ കരയുന്നു എന്നാല് അവരുടെ രാമന് മരിച്ചു, അതായത് രാമനില്നിന്ന് ബുദ്ധിയോഗം മുറിഞ്ഞുപോയി. മുഖം തിരിച്ചു. അവസ്ഥ വളരെ നല്ലതായിരിക്കണം. ചിലര് പ്രഭാവിതരാകുന്നു. എന്നാല് അത് ബാബയുടെ ശക്തിയാലാണ് പ്രഭാവിതരാകുന്നത്. ബാബ പറയുന്നതില് ഒരു തെറ്റുമുണ്ടാകില്ല കാരണം ബാബ സത്യമാണ്. അഥവാ ഏതെങ്കിലും വാക്കുകള് വന്നുപോയാല് തെറ്റിനെ തിരുത്തുന്ന ബാബ ഇരിപ്പുണ്ട്. ഇവിടെ മനസിലാക്കാന് വളരെ നല്ല ബുദ്ധി വേണം. ബാബ സേവനത്തിനായി ഉപസ്ഥിതനാണ്. ബാബയ്ക്ക് കുട്ടികളെയും നോക്കണം. ബ്രഹ്മാവിന്റെ കുട്ടി എന്നു പറയുമ്പോള് സഹായിക്കുകയും ചെയ്യുന്നുണ്ട്. ചില കുട്ടികള് കൂടുതല് നഷ്ടമുണ്ടാക്കുന്നു. ബാബയ്ക്കും ജിജ്ഞാസുവിനും അറിയാം. ഇവരുടെ പെരുമാറ്റം ഇങ്ങനെയാണ്, ശരിയല്ല, അപ്പോള് എഴുതുന്നു ബാബാ ഇവരെ അങ്ങയുടെ അടുത്തേക്ക് വിളിച്ചുകൊളളൂ.

നിങ്ങള് കുട്ടികള് ദധീചി ഋഷിയെപ്പോലെ എല്ലുകള് നല്കണം. ചില കുട്ടികള് നവാബ് ചമഞ്ഞ് നടക്കുന്നു. ബാബ മനസിലാക്കി തരുന്നു – ഈ സമ്പാദ്യത്തിലും, ഗ്രഹപ്പിഴ പിടിക്കുന്നു, ദശകള് മാറുന്നു. ചിലപ്പോള് ബൃഹസ്പതിയുടെ, ചിലപ്പോള് ശുക്രന്റെ, ചിലപ്പോള് രാഹുവിന്റെ പിന്നെ പൂര്ണ്ണമായും തവിടുപൊടിയാകുന്നു. ബാബ വളരെ നല്ല നല്ല പോയിന്റുകള് മനസിലാക്കി തരുന്നു. അവരോട് പറയൂ, താങ്കള് വളരെ നല്ല ബുദ്ധിമാനാണ്, പഠിച്ചിട്ടുണ്ട്. ബോര്ഡില് ലക്ഷ്യം പൂര്ണ്ണമായും എഴുതിയിട്ടുണ്ട്. ലക്ഷ്യം മനസിലായാലേ ആ അഭിമാനത്തോടെ ഉള്ളിലേക്ക് വരൂ. ഗോഡ് ഫാദറില് നിന്ന് 21 ജന്മങ്ങളിലേക്ക് അതായത് 2500 വര്ഷങ്ങളിലേക്ക് ആസ്തി ലഭിക്കുന്നു. സൂര്യവംശി കൂടാതെ ചന്ദ്രവംശി രാജധാനി. ചിലര് നല്ല രീതിയില് മനസിലാക്കും കാരണം സംഖ്യാ ക്രമമനുസരിച്ചുള്ള ഇടപാടുകാരല്ലേ. ഇതെല്ലാം ശിവബാബയുടെ കടയാണ്. സേട്ട് ഒന്നാണ്. ഈ കട ആയിരക്കണക്കിന് ലക്ഷക്കണക്കിന് തുറക്കും. സന്ന്യാസിമാര്ക്ക് എത്ര കടയാണ്, വിദേശങ്ങളിലുമുണ്ട്. ഭാരതത്തിന്റെ പ്രാചീനയോഗവും ജ്ഞാനവും സന്ന്യാസിമാര് തന്നെയായിരിക്കും നല്കിയത് എന്ന് വിദേശികള് കരുതുന്നു. എന്നാല് അങ്ങനെയല്ല, ഇത് ബാബയാണ് നല്കുന്നത്. ആര്ക്കും ഈ ജ്ഞാനം നല്കാന് സാധിക്കില്ല. എന്നാല് നല്കുന്ന ബാബയുടെ പേര് ഇടുന്നതിന് പകരം കുട്ടിയുടെ മാത്രം ഇട്ടു. ഈ ഹഠയോഗി സന്ന്യാസികള്ക്കൊന്നുമറിയില്ലെന്ന് നിങ്ങള്ക്ക് തെളിയിച്ച് പറയാന് സാധിക്കും. സ്വര്ഗം സ്ഥാപിക്കുന്ന ഗോഡ്ഫാദര് ഇരുന്നു മനസിലാക്കിതരുന്നു. പോപ്പിനു എഴുതുന്നു- ഭാരതത്തിലേക്കു വരൂ, എന്നാല് ഈ യാത്രയെ പൂര്ണ്ണമായും മനസ്സിലായിട്ടില്ല. പറഞ്ഞാല് നിങ്ങളുടെ അടുത്തേക്ക് ആരെയെങ്കിലും അയക്കും. ഇവിടെ അവര്ക്ക് വരാന് സാധിക്കില്ല. പദവി വളരെ ഉള്ളവരാണ് അവര്. ഇവിടെ പാവപ്പട്ടവരേ വരൂ. ക്രൈസ്റ്റ് യാചകനാണെന്ന് പറയുന്നു. ഈ സമയം ഇപ്പോള് നമ്മളും യാചകരാണ്. യാചകനില് നിന്ന് രാജകുമാരനാകാന് പോകുന്നു. ചിലരുടെ അടുത്ത് വളരെയധികം ധനം ഉണ്ട് എന്നാലും യാചകരാണ്. ക്രൈസ്റ്റ് പാവപ്പെട്ടവനാണെന്ന് പറയുന്നു. പാവപ്പെട്ടവനാകുമ്പോഴാണ് ജ്ഞാനം എടുക്കാന് വരുന്നത്. സലാം ചെയ്യണ്ടേ. ഇത് അന്തിമ സമയമാണ്. കണക്കു വഴക്കുകള് അവസാനിക്കാന് പോകുന്നു. നമ്പര്വണ്ണായി സലാം പറയേണ്ടവരും ഇവിടെ ഇരിക്കുന്നുണ്ട്. അവരും വരും. നിങ്ങളുടെ ഈ സൂര്യവംശി ചന്ദ്രവംശി രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ലക്ഷ്മീ നാരായണന്റെയാണ് മുഖ്യമായ ചിത്രം. ഫസ്റ്റ്, സെക്കന്റ്, തേര്ഡ് ഇങ്ങനെ അവരുടെ ചിത്രങ്ങള് കാലങ്ങളായി തുടര്ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ചിത്രങ്ങള് വിനാശത്തോടെ ഇല്ലാതാകും. കൃത്യമായ ചിത്രങ്ങളൊന്നുമില്ല. ദില്വാഡ ക്ഷേത്രത്തിലും ജഗദംബയുടെയും ലക്ഷ്മീ നാരായണന്റെയും ചിത്രമുണ്ട്. എന്നാല് ജ്ഞാന- ജ്ഞാനേശ്വരിയില് നിന്നും രാജ-രാജ രാജേശ്വരി ആകുമെന്ന് ആര്ക്കുമറിയില്ല. തീര്ച്ചയായും അവരുടെ കുട്ടികളും കാണും. പഠിത്തം വരുമാന മാര്ഗ്ഗമാണ്. ബ്രാഹ്മണരാണ് പഠിച്ച് ദേവീദേവതയാകുന്നത.് എത്ര വ്യക്തമാണ്.

ബാബ പറയുന്നു – എനിക്ക് കുട്ടികളെ പ്രത്യക്ഷമാക്കണം. അതിന്റെ ഫലം ബാബയ്ക്ക് ലഭിക്കുന്നില്ല. കുട്ടികള്ക്ക് തന്റെ പരിശ്രമത്തിന്റെ ഫലം ലഭിക്കും. ഞാന് സേവനം ചെയ്യുന്നു, ബാബ ആര്ക്കാണോ ദൃഷ്ടി നല്കുന്നത് അത് അവരുടെ ഭാഗ്യമാണ്. ഈ ജഗദംബ ആരാണ്, എന്ത് പ്രാപ്തി നേടിയിട്ടുണ്ടെന്നുള്ള കാര്യങ്ങള് മനുഷ്യര്ക്കറിയില്ല. ബാബ മനസിലാക്കി തരുന്നു മധുരമായ കുട്ടികളെ, കരയുന്നതും അപശകുനമാണ്. ഇത് പരിധിയില്ലാത്ത ബാബയുടെ വീടല്ലേ. സ്വയം കരഞ്ഞുകൊണ്ടിരിക്കുന്നവര് മറ്റുള്ളവര്ക്ക് എന്ത് സേവ ചെയ്ത് ചിരിപ്പിക്കുവാനാണ്? ഇവിടെ ചിരിക്കാന് പഠിക്കണം. ചിരിക്കുക എന്നാല് പുഞ്ചിരിക്കുക. എന്നാല് ഉറക്കെ ചിരിക്കരുത്. എത്ര അറിവാണ് നല്കുന്നത്. പോയിന്റ്സ് മനസിലാക്കി തരുന്നു. ദിവസങ്ങള് കഴിയുന്തോറും ജ്ഞാനം എളുപ്പമാകുന്നു. നിങ്ങളില് ശക്തിയും വന്ന് ചേരുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരിക്കലും തന്റെ അഹങ്കാരം കാണിക്കരുത്. ദധീചി ഋഷിയെ പോലെ സേവനത്തില് എല്ലുകള് നല്കണം.

2) സദാ ഹര്ഷിതമുഖരായിരിക്കണം. ഒരിക്കലും കരയരുത്. കരയുക അര്ത്ഥം വിധവയാകുക, അതുകൊണ്ട് പുഞ്ചിരിച്ചുകൊണ്ടിരിക്കണം, പക്ഷെ ഉറക്കെ ചിരിക്കരുത്.

വരദാനം:-

സഹയോഗത്തിന്റെ അര്ത്ഥം തന്നെ ഇതാണ്-ഒന്നിനെ ഓര്മ്മിക്കുക. ഒരു ബാബ രണ്ടാമതാരുമില്ല. ശരീരം-മനസ്സ്-ധനം എല്ലാം അങ്ങയുടേത്, എന്റേതല്ല. അങ്ങനെയുള്ള സൂക്ഷിപ്പുകാരായി ഡബിള് ലൈറ്റായി ഇരിക്കുന്നവര് തന്നെയാണ് സഹജയോഗി. സഹജയോഗിയാകുന്നതിനുള്ള സഹജവിധിയാണ്- ഒന്നിനെ ഓര്മ്മിക്കുക, ഒന്നില് എല്ലാം അനുഭവം ചെയ്യുക. ബാബ തന്നെയാണ് ലോകമെങ്കില് ഓര്മ്മ സഹജമാകും. അരകല്പം പ്രയത്നിച്ചു, ഇപ്പോള് ബാബ പ്രയത്നത്തില് നിന്നും മോചിപ്പിക്കുന്നു. പക്ഷെ അഥവാ വീണ്ടും പ്രയത്നം ചെയ്യേണ്ടി വരുന്നുവെങ്കില് അതിന്റെ കാരണം തങ്ങളുടെ ദുര്ബ്ബലതയാണ്.

സ്ലോഗന്:-

വിശേഷ ശ്രദ്ധക്ക് – ഈ ജനുവരി മാസം നമ്മുടെയെല്ലാം അതിപ്രിയനായ പിതാശ്രീ ബ്രഹ്മാബാബയുടെ സമ്പന്നതയുടെയും സമ്പൂര്ണ്ണതയുടെയും വിശേഷ മാസമാണ്. ഈ മാസം പൂര്ണ്ണമായും നാമെല്ലാ ബ്രഹ്മാവത്സരും വിശേഷമായി ശിവബാബയോടൊപ്പം ബ്രഹ്മാബാബയുടെയും സ്നേഹത്തില് ഉള്ക്കൊണ്ട് ഇരിക്കുന്നു. ബാബ പറയുന്നു, ഈ സ്നേഹത്തില് മുഴുകിയിരിക്കുന്നതും സമാനമാകുകയാണ്. ഭക്തര് ഈ സ്നേത്തില് മുഴുകിയിരിക്കുന്ന സ്ഥിതിയെക്കുറിച്ച് തന്നെയാണ് പറഞ്ഞിട്ടുള്ളത്, ആത്മാവ് പരമാത്മാവില് ലയിച്ചുചേരുന്നുവെന്ന്. അതിനാല് വരൂ, നമ്മളെല്ലാവരും മാസം മുഴുവനും ആ സ്നേഹത്തില് അലിഞ്ഞ സ്ഥിതിയില് മുഴുകിയിരിക്കുന്നതിന്റെ അനുഭവം ചെയ്യാം. ഈ ലക്ഷ്യത്തോടെ ദിവസേന മുരളിക്ക് ശേഷം സ്നേഹത്തില് അലിഞ്ഞു ചേരുന്നതിനുള്ള ഒരു വിശേഷ പോയന്റ് ചേര്ക്കുന്നുണ്ട്, താങ്കള് ഇപ്രകാരം മുരളീക്ലാസ്സിന് ശേഷം ദിവസവും 10 മിനിറ്റ് യോഗാഭ്യാസം ചെയ്യണം.

ലൗലീന സ്ഥിതിയുടെ അഭ്യാസത്തിനുള്ള പോയന്റ് : സ്നേഹസാഗരനായ ബാബയോടൊപ്പം മിലനമാഘോഷിച്ചുകൊണ്ട് സ്നേഹത്തോടെ ബാബാ എന്ന് പറയൂ, ആ സ്നേഹത്തില് തന്നെ മുഴുകിയിരിക്കൂ, ലഹരിയില് മുഴുകിയിരിക്കൂ. ഈ ലൗലീനസ്ഥിതി മറ്റെല്ലാ പ്രശ്നങ്ങളെയും സഹജമായി സമാപ്തമാക്കും.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top