18 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 17, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ ലക്ഷ്യം വളരെ ഘനപ്പെട്ടതാണ്. അതിനാല് തന്റെ സമയം പാഴാക്കാതെ സതോപ്രധാനമാകാനുള്ള പുരുഷാര്ത്ഥം ചെയ്യൂ.

ചോദ്യം: -

കുട്ടികള്ക്ക് ഉയരുന്ന കല ഉണ്ടാകാത്തതിന്റെ മുഖ്യമായ കാരണം എന്താണ്?

ഉത്തരം:-

പോകെ പോകെ അല്പമെങ്കിലും അഹങ്കാരം വന്നാല്, സ്വയം സമര്ത്ഥനാണെന്ന് മനസ്സിലാക്കിയാല്, മുരളി മുടക്കിയാല്, ബ്രഹ്മാബാബയുടെ അവജ്ഞ ചെയ്താല് അപ്പോള് ഒരിക്കലും ഉയരുന്ന കല ഉണ്ടാകുകയില്ല. സാകാരബാബയുടെ ഹൃദയത്തില് നിന്നിറങ്ങി അര്ത്ഥം നിരാകാര ബാബയുടെ ഹൃദയത്തില് നിന്നും ഇറങ്ങി.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ലക്ഷങ്ങള് സമ്പാദിക്കുന്നവരേ….

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടു. കുട്ടികള് പറയുകയാണ് ആരെങ്കിലും ഞങ്ങളെ സംശയബുദ്ധിയാക്കാന് എന്തു ചെയ്താലും ഞങ്ങള് ഒരിക്കലും സംശയബുദ്ധികളാവില്ല. എന്ത് തലതിരിഞ്ഞ കാര്യങ്ങള് കേള്പ്പിച്ചാലും ഞങ്ങള് ഒരിക്കലും സംശയബുദ്ധിയാകില്ല. ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കും. ബാബ പതിവായി ഭിന്ന ഭിന്ന പോയിന്റുകള് മനസ്സിലാക്കിത്തരുന്നു. സത്യയുഗത്തില് 9 ലക്ഷമായിരുന്നു. അപ്പോള് തീര്ച്ചയായും ബാക്കി എല്ലാ മനുഷ്യര്ക്കും വിനാശമുണ്ടാവുക തന്നെ വേണം. ബുദ്ധിവാന്മാരായവര് സൂചനകളിലൂടെ മനസ്സിലാക്കും ഈ യുദ്ധത്തിലൂടെ തന്നെ അനേക ധര്മ്മങ്ങളുടെ വിനാശവും ഏക ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും ഉണ്ടാകണം. ആരാണോ യോഗ്യരായി മാറുന്നത് അവര് തന്നെ മനുഷ്യനില് നിന്നും ദേവതയായി മാറും. ബാബയെക്കൂടാതെ ഒരു മനുഷ്യനും ദേവതയാകാന് സാധിക്കില്ല. കുട്ടികള്ക്ക് ഓര്മ്മയുണ്ടാവണം ഇപ്പോള് നമുക്ക് വീട്ടിലേക്ക് പോകണം. എന്നാല് മായ അടിക്കടി മറപ്പിക്കും. ഇവിടെ ഇപ്പോള് ബാബയെ ഓര്മ്മിച്ച് സതോപ്രധാനമായി മാറണം. ഏത് സമയത്തും വലിയ യുദ്ധം ഉണ്ടാകാം, അതിന് നിയമമൊന്നുമില്ല. പറയാറുണ്ട് വലിയ യുദ്ധം നടക്കുമ്പോള് ഇടയില് നിര്ത്തി വയ്ക്കാന് പോലുമാകില്ല. എല്ലാവരും പരസ്പരം തമ്മിലടിച്ചുകൊണ്ടേയിരിക്കും. വിനാശം ഉണ്ടാകുന്നതിന് മുന്പ് തന്നെ എന്തുകൊണ്ട് നമുക്ക് ഓര്മ്മയിലിരുന്ന് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്തുകൂടാ. ഓര്മ്മയുടെ യാത്രയില് മായ വിഘ്നമിടും. അതിനാല് ബാബ വീണ്ടും വീണ്ടും പറയുകയാണ് ചാര്ട്ടെഴുതൂ. 2-4 കുട്ടികള് എഴുതും. ബാക്കി തന്റെ ജോലികളില് തന്നെ ദിവസം മുഴുവന് മുഴുകിയിരിക്കയാണ്. അനേക പ്രകാരത്തിലുള്ള വിഘ്നങ്ങള് വന്നുകൊണ്ടിരിക്കുന്നു. കുട്ടികള്ക്ക് ഈ നിശ്ചയം ഉണ്ടാവണം നമുക്ക് തീര്ച്ചയായും പാവനമായി മാറണം. എവിടെ ഇരുന്നാലും പുരുഷാര്ത്ഥം ചെയ്യണം. മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി ചിത്രങ്ങള് ഉണ്ടാക്കിക്കൊണ്ടേയിരിക്കൂ. എന്തുകൊണ്ടെന്നാല് ഈ സമയം മനുഷ്യര് 100 ശതമാനം തമോപ്രധാനമാണ്. എപ്പോഴാണോ മുക്തിധാമത്തില് നിന്ന് വന്നത് അപ്പോള് സതോപ്രധാനമായിരുന്നു. പിന്നീട് സതോ രജോ തമോയിലേക്കു വന്നു. ഈ സമയം എല്ലാവരും തമോപ്രധാനരായി മാറി. സര്വ്വര്ക്കും ബാബയുടെ സന്ദേശം കൊടുക്കുന്നതിനായി ബാബയെ ഓര്മ്മിച്ച് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. വിനാശം മുന്നിലുണ്ട്. സത്യയുഗത്തില് ഒരു ധര്മ്മമാണ്. ബാക്കിയുള്ളവര് നിര്വ്വാണധാമത്തിലായിരിക്കും. കുട്ടികള്ക്ക് പ്രദര്ശിനി ചിത്രങ്ങളില് വളരെ ശ്രദ്ധയുണ്ടാവണം. വലിയ ചിത്രങ്ങള് വെച്ച് നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കണം. മന്മനാഭവ എന്ന വാക്ക് മുഖ്യമായതാണ്. അല്ലാഹുവിനേയും ആസ്തിയേയും മനസ്സിലാക്കിക്കൊടുക്കുന്നതിന് പരിശ്രമം വേണം. മനസ്സിലാക്കിക്കൊടുക്കുന്നവരും നമ്പറനുസരിച്ചാണ്. പരിധിയില്ലാത്ത അച്ഛനോട് സ്നേഹം ഉണ്ടാവണം. ബുദ്ധിയിലുണ്ടാവണം നമ്മള് ബാബയുടെ സേവനമാണ് ചെയ്യുന്നത്. ഈശ്വരീയസഹായിയായി മാറുകയാണ്. മനുഷ്യന് ഈ വാക്ക് പറയും. അര്ത്ഥം അറിയുന്നില്ല. ഇപ്പോള് ബാബ വന്നിരിക്കുകയാണ് കുട്ടികളുടെ സേവനം ചെയ്യാന്. എത്രയും ഉത്തമ ദേവീദേവതകളാക്കി മാറ്റാന്. ഇന്ന് നമ്മള് എത്ര ദരിദ്രരായി മാറി. സത്യയുഗത്തില് സര്വ്വഗുണസമ്പന്നരായി മാറും. ഇവിടെ പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ആര്ക്കും അറിയുന്നില്ല വിനാശമുണ്ടാകണമെന്ന്. മനസ്സിലാക്കുന്നു ശാന്തിയുണ്ടാകും. പൂര്ണ്ണമായും ഘോരമായ അന്ധകാരത്തിലാണ്. ഇപ്പോള് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കാനാളു വേണം. വിദേശങ്ങളില് പോലും ഈ അറിവു നല്കാന് സാധിക്കും. സഭയിലിരുന്ന് ഈ ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കണം, മഹാഭാരതയുദ്ധം പ്രസിദ്ധമാണ്, ഇതിലൂടെ പഴയ ലോകത്തിന് വിനാശം ഉണ്ടാവും. ഇപ്പോള് ഗോഡ്ഫാദറും ഇവിടെയുണ്ട്. ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ശങ്കരനിലൂടെ കലിയുഗത്തിന്റെ വിനാശവും സംഭവിക്കും. എന്തുകൊണ്ടെന്നാല് ഇത് സംഗമയുഗമാണ്. പ്രകൃതിക്ഷോഭവും ഉണ്ടാവുക തന്നെ ചെയ്യും. പറയപ്പെടാറുണ്ട് മൂന്നാംലോകയുദ്ധം അവസാനയുദ്ധമായിരിക്കും. അന്തിമവിനാശം തീര്ച്ചയായും ഉണ്ടാവണം. ഇപ്പോള് എല്ലാവര്ക്കും ഇത് മനസ്സിലാക്കിക്കൊടുക്കണം. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് മുക്തിധാമത്തിലേയ്ക്ക് പോകാന് കഴിയും. സ്വധര്മ്മത്തിലിരുന്ന് ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്റെ ധര്മത്തില് നല്ല പദവിയുണ്ടാവും.

നിങ്ങള്ക്കറിയാം പരിധിയില്ലാത്ത അച്ഛന് നമുക്ക് പ്രജാപിതാവിലൂടെ ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയാണ്. പിന്നെ മറ്റുള്ളവര്ക്കും ഈ ജ്ഞാനത്തെ മനസ്സിലാക്കിക്കൊടുക്കണം. കാരുണ്യം തുടങ്ങേണ്ടത് വീട്ടില് നിന്നാണ്. അടുത്തുള്ളവര്ക്കും സന്ദേശം നല്കണം. മറ്റു ധര്മ്മത്തിലുള്ളവര്ക്കും അച്ഛന്റെ പരിചയം നല്കണം. പുറമേയുള്ളവര്ക്കും രാജാക്കന്മാര്ക്കും ഈ ജ്ഞാനം നല്കണം. അതിനായി തയ്യാറെടുപ്പുകള് ചെയ്യണം. ബാബ പറയുന്നു മുഖ്യചിത്രം ഇതാണ്. ത്രിമൂര്ത്തി, സൃഷ്ടി ചക്രം, കല്പവൃക്ഷം ഇത് തുണികളില് പ്രിന്റ് ചെയ്ത് പുറമേയ്ക്ക് അയക്കണം. വലിപ്പം കൂടുതലാണെങ്കില് രണ്ടാക്കി പ്രിന്റു ചെയ്യൂ. മുഴുവന് ജ്ഞാനവും ഈ ത്രിമൂര്ത്തി, സൃഷ്ടിചക്രം, വൃക്ഷം ഇവയിലുണ്ട്. ഏണിപ്പടിയുടെയും ജ്ഞാനം ചക്രത്തില് വരുന്നുണ്ട്. ഏണിപ്പടിയുടെ ചിത്രം വിശദമായി ഉണ്ടാക്കിയതാണ് 84 ജന്മത്തിന്റെ രഹസ്യം മനസ്സിലാക്കാന്. ചക്രത്തില് എല്ലാ ധര്മ്മക്കാരും വരുന്നുണ്ട്. ഏണിപ്പടിയുടെ ചിത്രത്തില് സതോപ്രധാനവും പിന്നീട് രജോ തമോയിലേക്കു വരുന്നത് കാണിക്കുന്നു. താഴേയ്ക്കിറങ്ങുന്നു. ഇപ്പോള് ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയ്ക്ക് മുഴുവന് ദിവസവും ഈ ചിന്തയുണ്ടാകുന്നു, ആരെങ്കിലും പുതിയ വലിയ വീടുകള് വെയ്ക്കുകയാണെങ്കില് ചുമരുകള് ഇത്രയും വലുതാണെങ്കില് 6ഃ9 സൈസിന്റെ ചിത്രങ്ങള് ഉണ്ടാക്കൂ. 12 അടി വലിപ്പമുള്ള ചുമരുകള് വേണം. ഈ സമയം അനേക ഭാഷകള് ഉണ്ട്. എല്ലാ ധര്മ്മത്തിലുള്ളവര്ക്കും മനസ്സിലാക്കുന്നതിനായി എത്ര ഭാഷകളില് ഉണ്ടാക്കണം. ഇത്രയും വിശാലബുദ്ധിയോടുകൂടി യുക്തി രചിക്കണം. സേവനത്തില് താല്പര്യം ഉണ്ടാവണം. പണം ചിലവാക്കുക തന്നെ വേണം. നിങ്ങള്ക്ക് ഭിക്ഷ യാചിക്കേണ്ട കാര്യം ഇല്ല. തനിയെ ഭണ്ഡാരം നിറയും. ഡ്രാമയിലടങ്ങിയിട്ടുണ്ട്. കുട്ടികള് ബുദ്ധി ഉപയോഗിക്കണം. കുറച്ചെന്തെങ്കിലും ചെയ്യുമ്പോള് കുട്ടികള്ക്ക് ലഹരി ഉണ്ടാവുകയാണ് സ്വയം സമര്ത്ഥനാണെന്ന്. ബാബ പറയുകയാണ്-രൂപയില് നാലണക്കു പോലും പഠിക്കുന്നില്ല. ചിലര് രണ്ടണക്ക്, ചിലര് ഒരണക്ക്, ചിലര് ഒരു പൈസക്കുമാത്രം കഷ്ടിച്ച് പഠിക്കുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. മുരളി പഠിക്കുന്നതില് താല്പര്യം ഇല്ല. ധനവാനായ പ്രജ, ദരിദ്രരായ പ്രജ എല്ലാം ഇവിടെത്തന്നെയാണ് തയ്യാറാകുന്നത്. ചിലര് ബാബയോട് പവിത്രതയുടെ പ്രതിജ്ഞ ചെയ്ത് പിന്നീട് മുഖത്തെ കറുപ്പിക്കുന്നു. എന്നിട്ടു പറയും ബാബാ തോറ്റുപോയി. ബാബ പറയുന്നു നിങ്ങള് ഒരണയ്ക്കുപോലും യോഗ്യരല്ലാത്തവരായിരിക്കുന്നു. ഇങ്ങനെയായാല് എന്ത് പദവി കിട്ടും. ഇപ്പോള് സൂര്യവംശീ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ആര്ക്കാണോ ബാബയുടെ ഓര്മ്മയുള്ളത് അവര് സദാ സന്തോഷത്തിലിരിക്കും. ഓര്മ്മയുണ്ടാവണം ബാബയുടെ എന്ത് സമ്പത്താണോ ലഭിച്ചിട്ടുള്ളത് അതില് വളരെ ശ്രദ്ധയുണ്ടാവണം. ധാരണ ചെയ്യണം മറ്റുള്ളവരേയും തനിക്കു സമാനമാക്കി മാറ്റണം. കുട്ടികളില് നിന്ന് സേവനം എത്തുന്നില്ല. കുറച്ചു സേവനം ചെയ്യുമ്പോഴേക്കും ഞാന് പാസ്സായി എന്ന് കരുതുന്നു. ദേഹാഭിമാനത്തിലേക്ക് വന്ന് താഴേക്കു പോകുന്നു. ബ്രഹ്മാബാബയെ ആദരിക്കുന്നില്ല എങ്കില് എന്നെയും ആദരിക്കാത്തതു പോലെയാണ്. ബ്രഹ്മാബാബയും ശിവബാബയും ഒന്നിച്ചാണ്. ഇങ്ങനെ പറയരുത്, എനിക്ക് ശിവബാബയുമായാണ് ബന്ധം. സമ്പാദ്യം ബ്രഹ്മാബാബയിലൂടെയാണ് ലഭിക്കുന്നത്. ബാബയോട് ഹൃദയത്തിലെ കാര്യങ്ങള് കേള്പ്പിക്കണം. നിര്ദേശം എടുക്കണം. ശിവബാബ പറയുന്നു ഞാന് ഈ സാകാരിയിലൂടെയാണ് വഴി പറഞ്ഞു തരുന്നത്. ബ്രഹ്മാബാബയില്ലാതെ ശിവബാബയില് നിന്നും എങ്ങനെ സമ്പത്തെടുക്കും. ബാബയില്ലാതെ ഒരു കാര്യവും ചെയ്യാന് സാധിക്കില്ല. അതിനാല് കുട്ടികള് വളരെ വളരെ ശ്രദ്ധിക്കണം. തല തിരിഞ്ഞ അഹങ്കാരം വന്ന് തനിക്ക് നഷ്ടം വരുത്തുന്നു. സാകാര ബ്രഹ്മാബാബയുടെ ഹൃദയത്തില് നിന്നും ഇറങ്ങുക അര്ത്ഥം നിരാകാരനായ ശിവബാബയുടെ ഹൃദയത്തില് നിന്നും ഇറങ്ങുകയാണ്. ഇങ്ങനെയും കുട്ടികളുണ്ട് മുരളിയും കേള്ക്കുന്നില്ല, കത്തും എഴുതുന്നില്ല, അപ്പോള് ബാബ എന്ത് മനസ്സിലാക്കും! ലക്ഷ്യം വളരെ ഉയര്ന്നതാണ്. കുട്ടികള് സമയം പാഴാക്കരുത്. ആരാണോ സ്വയത്തെ മഹാരഥിയാണെന്ന് കരുതുന്നത് അവര് ഉയര്ന്ന കര്ത്തവ്യത്തില് ബാബയുടെ സഹായിയാകണം. അപ്പോള് ബാബ സന്തോഷത്തോടെ അവസരങ്ങള് നല്കുന്നു. ഇവരിലൂടെ അനേകരുടെ മംഗളം നടക്കും. പ്രദര്ശിനികളില് അനേകര് വരും. പ്രജകളെ ഉണ്ടാക്കാന് സാധിക്കും. ബാബയുടെ കണ്ണ് സേവനയുക്തരായ കുട്ടികളിലാണ്. സൂര്യവംശീ രാജാ-റാണിയായി മാറുന്നവര് ഈ ഇന്ദ്രസഭയിലേക്ക് വരണം. സേവനം ചെയ്യാത്തവര് യോഗ്യരാകുന്നില്ല. മുമ്പോട്ട് പോകുംതോറും എല്ലാവര്ക്കും മനസ്സിലാകും, ആരൊക്കെ ഏതെല്ലാം പദവിയിലെത്തും. കുട്ടികള്ക്ക് വളരെ ലഹരിയുണ്ടാവണം, നമ്മള് നാളെ സ്വര്ഗ്ഗത്തിലെ രാജകുമാരനായി മാറും. ഇവിടെ നിങ്ങള് വന്നിരിക്കുന്നത് രാജയോഗം പഠിക്കുന്നതിനാണ്. നല്ല രീതിയില് പഠിച്ചില്ലെങ്കില് പദവി കുറയും. സേവന വാര്ത്തകള് ബാബയോട് പറയണം. ബാബാ ഇന്ന് ഞാന് ഈ സേവനം ചെയ്തു. കത്ത് ബാബയ്ക്ക് എഴുതണം. ഇല്ലെങ്കില് ബാബ എന്ത് മനസ്സിലാക്കും. മരിച്ചുപോയി. ഏത് കുട്ടികളാണോ സേവനത്തില് മുഴുകിയവര് അവരെയാണ് ബാബയ്ക്കും ഓര്മ്മയുണ്ടാവുക. ബാബയുടെ പരിചയം നല്കിക്കൊണ്ടേ പോകും. ശിവബാബ ബ്രഹ്മാബാബയിലൂടെ ബ്രഹ്മാകുമാര് കുമാരിമാര്ക്ക് സമ്പത്ത് നല്കുന്നു. ശിവബാബ ബ്രഹ്മാബാബയിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ഇപ്പോള് മറ്റെല്ലാ ധര്മ്മങ്ങളും ഉണ്ട്. ദേവീ ദേവതാ ധര്മ്മത്തിന്റെ അടിത്തറ കാണുന്നില്ല. ഈ മുഴുവന് കളികളും ഉണ്ടാക്കപ്പെട്ടതാണ്. ഏണിപ്പടിയുടെ ചിത്രത്തില് എല്ലാ ധര്മ്മങ്ങളും ഇല്ല. ഇതിനാല് സൃഷ്ടിചക്രത്തിലൂടെ മനസ്സിലാക്കികൊടുക്കണം, ചക്രത്തില് വൃത്തിയായിട്ടുണ്ട്. ഇതും വ്യക്തമാക്കി കൊടുക്കണം സത്യയുഗത്തില് ദേവീ ദേവതകള് ഇരട്ട കിരീടധാരികളാണ്. ഈ സമയം ആരിലും പവിത്രതയുടെ കിരീടം ഇല്ല. പവിത്രതയുടെ പ്രകാശകിരീടം നല്കാനാവുന്ന ഒരാള് പോലുമില്ല. അവനവനു പോലും കൊടുക്കാനാവില്ല. നാം പ്രകാശത്തിനായി പുരുഷാര്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ശരീരം ഇവിടെ പവിത്രമല്ല. ആത്മാവ് യോഗബലത്തിലൂടെ പവിത്രമായി മാറി അവസാനം പാവനമാകും. കിരീടം ലഭിക്കുക സത്യയുഗത്തിലാണ്. സത്യയുഗത്തില് ഇരട്ട കിരീടമാണ്. ഭക്തിമാര്ഗ്ഗത്തില് ഒരു കിരീടമാണ്. ഇപ്പോള് കിരീടമേയില്ല. ഇപ്പോള് നിങ്ങള്ക്ക് വെറും പവിത്രതയുടെ കിരീടം എവിടെ കാണാന് കഴിയും? പ്രകാശം എവിടെയാണിരിക്കുന്നത്? ജ്ഞാനിയായിട്ടുണ്ട്, എന്നാല് എപ്പോഴാണോ പൂര്ണ്ണമായും പവിത്രമായി മാറിയെങ്കില് പ്രകാശം ഉണ്ടാവുക തന്നെ ചെയ്യും. സൂക്ഷ്മവതനത്തില് പ്രകാശം കാണാന് സാധിക്കുമോ? എങ്ങനെയാണോ മമ്മ സൂക്ഷ്മവതനത്തില് പവിത്ര ഫരിസ്തയായിരിക്കുന്നത് അവിടെ ഒരു കിരീടമാണ്. എന്നാല് ഇപ്പോള് പ്രകാശം എങ്ങനെ കാണാന് സാധിക്കും? പവിത്രമായി മാറുന്നത് അവസാനമാണ്. യോഗത്തിലിരിക്കുമ്പോള് പ്രകാശം കാണിക്കാന് സാധിക്കുമോ? ഇന്ന് പ്രകാശം കാണിച്ചിട്ട് നാളെ പതിതമായി മാറിയാല് പ്രകാശം തന്നെ അപ്രത്യക്ഷമാകുന്നു, അതിനാല് എപ്പോഴാണോ അന്തിമ കര്മ്മാതീത അവസ്ഥയില് എത്തുന്നത് അപ്പോള് പ്രകാശം കാണാന് സാധിക്കും. എന്നാല് നിങ്ങള് സമ്പൂര്ണ്ണമായി മാറുമ്പോള് തന്നെ സൂക്ഷ്മവതനത്തിലേക്ക് പോകും. ബുദ്ധനേയും ക്രൈസ്റ്റിനേയും കാണിക്കുന്നത് പോലെ. ആദ്യമാദ്യം പവിത്രാത്മാക്കള് ധര്മ്മസ്ഥാപനയ്ക്കായി വരുന്നു, അവര്ക്ക് പ്രകാശം നല്കാന് കഴിയും, കിരീടം ഇല്ല. നിങ്ങള് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് പവിത്രരായി മാറുന്നു. സ്വദര്ശനചക്രം കറക്കി നിങ്ങള് രാജ്യ പദവി നേടുന്നു. അവിടെ മന്ത്രിമാരില്ല. ഇവിടെ അനേകരില് നിന്നും നിര്ദേശം സ്വകരിക്കുന്നു.അവിടെ എല്ലാവരും സതോപ്രധാനരാണ്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1)ബാബയില് നിന്നും സേവനത്തിനുള്ള അവസരം ലഭിക്കുന്നതിനായി ബാബയുടെ ഉയര്ന്ന കാര്യത്തില് പരിപൂര്ണ്ണ സഹായിയാകണം. സേവനത്തിന്റെ കാര്യങ്ങള് ബാബയെ കേള്പ്പിക്കണം.

2) ദേഹാഭിമാനത്തില് വന്ന് ഒരിക്കലും അപമര്യാദ ചെയ്യരുത്. തല തിരിഞ്ഞ ലഹരി വരരുത്. തന്റെ സമയം പാഴാക്കരുത്. സേവനത്തിനുള്ള പുതിയ പുതിയ യുക്തികള് കണ്ടെത്തണം. സേവനതല്പരരായി മാറണം.

വരദാനം:-

ആരംഭത്തില് ജ്ഞാനത്തിന്റെ ശക്തി കുറവായിരുന്നു എന്നാല് ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ആധാരത്തില് സഫലത ലഭിച്ചു. ബുദ്ധിയില് രാവും പകലും ബാബയ്ക്കും യജ്ഞത്തിനും നേര്ക്ക് ലഹരിയായിരുന്നു, കരളില് നിന്നു വന്നിരുന്നു- ബാബ, യജ്ഞം. ഇതേ സ്നേഹം എല്ലാവരെയും സഹയോ ഗത്തിലേക്കു കൊണ്ടുവന്നു. ഇതേ ശക്തിയിലൂടെ കേന്ദ്രമായി. സാകാരസ്നേഹത്തിലൂടെ തന്നെ മന്മനാഭവയായി, സാകാരസ്നേഹം തന്നെ സഹയോഗിയാക്കി. ഇനിയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയിലൂടെ ഉപരോധമുണ്ടാക്കൂ, എങ്കില് സഫലത ലഭിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top