12 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സുഖം തരുന്ന ബാബയെ വളരെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കൂ, ഓര്മ്മിക്കാതെ സ്നേഹമുണ്ടാവുകയില്ല.

ചോദ്യം: -

ബാബ കുട്ടികള്ക്ക് ദിവസവും ഓര്മ്മയുടെ അഭ്യാസം ചെയ്യുന്നതിന്റെ സൂചന എന്തുകൊണ്ടാണ് നല്കുന്നത്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ഓര്മ്മയിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ. ഓര്മ്മയിലൂടെ മാത്രമേ പൂര്ണ്ണമായ സമ്പത്തെടുക്കാന് സാധിക്കൂ. ആത്മാവിന്റെ എല്ലാ ബന്ധനവും അവസാനിക്കും. വികര്മ്മങ്ങളില് നിന്നും മുക്തമാകും, ശിക്ഷകളില് നിന്ന് രക്ഷപ്പെടും. എത്ര ഓര്മ്മിക്കുന്നുവോ അത്രയും സന്തോഷമുണ്ടാകും. ലക്ഷ്യം സമീപത്തില് അനുഭവമാകും. ഒരിക്കലും ക്ഷീണിക്കുകയില്ല. പരിധിയില്ലാത്ത സുഖം നേടും അതുകൊണ്ട് ഓര്മ്മയുടെ അഭ്യാസം തീര്ച്ചയായും ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

കുട്ടിക്കാലത്തെ ദിനങ്ങള് മറക്കരുത്……

ഓം ശാന്തി. മധുര-മധുരമായ കുട്ടികള്ക്ക് ഗീതത്തിന്റെ വരിയുടെ അര്ത്ഥം മനസ്സിലായോ. ഇപ്പോള് ജീവിച്ചിരിക്കെ നിങ്ങള് പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുകയാണ്. മുഴുവന് കല്പത്തിലും പരിധിയുള്ള അച്ഛന്റെതാകുന്നു. സത്യയുഗത്തിലും പരിധിയുള്ള അച്ഛന്റെതാകുന്നു. ഇപ്പോള് കേവലം നിങ്ങള് ബ്രാഹ്മണ കുട്ടികള് പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുകയാണ്. നിങ്ങള്ക്കറിയാം പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. അഥവാ ബാബയെ ഉപേക്ഷിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കാന് സാധിക്കില്ല. ധനവും വേണം, ശാന്തിയും വേണം, നിരോഗിയായ ശരീരവും വേണം. നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ ലോകത്തില് ഇന്നെന്താണ്, നാളെയെന്താകും. വിനാശമാണെങ്കില് മുന്നില് നില്ക്കുകയാണ് വേറെയാരുടെ ബുദ്ധിയിലും ഈ കാര്യങ്ങളില്ല. അഥവാ മനസ്സിലാക്കുകയാണ് വിനാശം മുന്നില് നില്ക്കുകയാണെന്ന് അപ്പോള് എന്ത് ചെയ്യണം, ഇതറിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി – എപ്പോഴെങ്കിലും യുദ്ധമുണ്ടാവുകയാണെങ്കില്, അല്പം തീപ്പൊരി വീഴുമ്പോഴേയ്ക്കും ആളിക്കത്തും ഇങ്ങനെയാണ് തോന്നുന്നത് . താമസമുണ്ടാകില്ല. മുമ്പും ചെറിയൊരു കാര്യത്തിന് വേണ്ടി എത്ര വലിയ യുദ്ധമാണുണ്ടായത്. കുട്ടികള്ക്കറിയാം പഴയ ലോകം അവസാനിക്കുകയാണെങ്കില് അവസാനിക്കട്ടെ ഇപ്പോള് പെട്ടെന്ന് തന്നെ ബാബയില് നിന്ന് സമ്പത്തെടുക്കണം. ബാബയെ സദാ ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് വളരെ ഹര്ഷിതരായിരിക്കാം. ദേഹാഭിമാനത്തില് വരുന്നതിലൂടെ തന്നെയാണ് ആ സന്തോഷം നഷ്ടമാകുന്നത്. ദേഹീ അഭിമാനിയായി മാറണമെങ്കില് ബാബയെ ഓര്മ്മിക്കണം. ദേഹാഭിമാനത്തില് വരുന്നതിലൂടെ ബാബയെ മറന്ന് ദുഖമെടുക്കുകയാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ, അത്രത്തോളം പരിധിയില്ലാത്ത ബാബയില് നിന്ന് സുഖമെടുക്കാം. ഇവിടെ നിങ്ങള് വന്നത് തന്നെ ഇതുപോലെ ലക്ഷ്മീ നാരായണനായി മാറാനാണ്. രാജാ-റാണിയും പ്രജയുടെ ജോലിക്കാരനും, വളരെ വ്യത്യാസമുണ്ടല്ലോ. ഇപ്പോഴത്തെ പുരുഷാര്ത്ഥം പിന്നീട് കല്പ-കല്പാന്തരത്തിന് വേണ്ടി സ്ഥിരമായിരിക്കുന്നു. അവസാനം എല്ലാവര്ക്കും സാക്ഷാത്ക്കാരമുണ്ടാകും – നമ്മള് എത്ര പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട്. ഇപ്പോഴും ബാബ പറയുകയാണ് തന്റെ അവസ്ഥയെ നോക്കി കൊണ്ടിരിക്കൂ. മധുരത്തിലും മധുരമായ ബാബ, ആരില് നിന്നാണോ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്, അവരെ നമ്മള് എത്ര ഓര്മ്മിക്കുന്നു. നിങ്ങളുടെ മുഴുവന് ആധാരവും ഓര്മ്മയില് തന്നെയാണ്. എത്ര ഓര്മ്മിക്കുന്നുവോ അത്രയും സന്തോഷവുമുണ്ടാകും. മനസ്സിലാക്കും അത്രമാത്രം ഇപ്പോള് സമീപത്ത് വന്ന് എത്തിയിരിക്കുകയാണ്. ചിലര് ക്ഷീണിച്ച് പോകുന്നു, അറിയില്ല ലക്ഷ്യം എത്ര ദൂരെയാണ്, എത്തുകയാണെങ്കില് പരിശ്രമവും സഫലമാകും. ലോകത്തിലുള്ളവര്ക്ക് ഇത് പോലും അറിയില്ല ഭഗവാനെന്ന് ആരെയാണ് പറയുന്നത്. പറയുന്നുമുണ്ട് അല്ലയോ ഭഗവാനെ എന്നിട്ട് പറയുന്നു കല്ലിലും തൂണിലുമുണ്ടെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി നമ്മള് ബാബയുടെതായി മാറികഴിഞ്ഞു. ഇപ്പോള് ബാബയുടെ തന്നെ നിര്ദ്ദേശത്തിലൂടെ നടക്കണം. അഥവാ വിദേശത്താണെങ്കിലും അവിടെയിരുന്നു കൊണ്ടും കേവലം ബാബയെ ഓര്മ്മിക്കണം. നിങ്ങള്ക്ക് ശ്രീമതമാണെങ്കില് ലഭിച്ചിട്ടുണ്ട്. ബാബയുടെ ഓര്മ്മയിലൂടെയല്ലാതെ ആത്മാവിന് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറാന് സാധിക്കില്ല. നിങ്ങള് പറയുകയാണ് – ബാബാ ഞങ്ങള് അങ്ങയില് നിന്ന് പൂര്ണ്ണമായി സമ്പത്തെടുക്കും. എങ്ങനെയാണോ നമുടെ ബാബ സമ്പത്തെടുക്കുന്നത്, നമ്മളും പുരുഷാര്ത്ഥം ചെയ്ത് അവരുടെ സിംഹാസനത്തില് തീര്ച്ചയായുമിരിക്കും. മമ്മയും ബാബയും രാജ-രാജേശ്വരന്, രാജ-രാജേശ്വരിയായി മാറുന്നു, അപ്പോള് നമ്മളും മാറും. പരീക്ഷയാണെങ്കില് എല്ലാവര്ക്കും ഒന്ന് തന്നെയാണ്. നിങ്ങള്ക്ക് വളരെയധികം പഠിപ്പിച്ചു തന്നിരിക്കുകയാണ്, കേവലം ബാബയെ ഓര്മ്മിക്കൂ. ഇതിനെ സഹജ രാജയോഗ ബലം എന്ന് പറയപ്പെടുന്നു. നിങ്ങള് മനസ്സിലാക്കിയിരിക്കുകയാണ് യോഗത്തിലൂടെ വളരെയധികം ബലം ലഭിക്കുന്നു. നമ്മള് എന്തെങ്കിലും വികര്മ്മം ചെയ്യുകയാണെങ്കില് വളരെയധികം ശിക്ഷ അനുഭവിക്കും, പദവി ഭ്രഷ്ടമാകും. ഓര്മ്മയില് തന്നെയാണ് മായ വിഘ്നമിടുന്നത്.

നിങ്ങള്ക്കറിയാം നമ്മള് പാവന ലോകത്തിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. ആര് ബ്രാഹ്മണനായി മാറുന്നുവോ അവരെ നിമിത്തമായി മാറൂ. ബ്രഹ്മാ മുഖ വംശാവലീ ബ്രാഹ്മണനായി മാറാതെ നിങ്ങള്ക്ക് ബാബയില് നിന്ന് സമ്പത്തെടുക്കാന് സാധിക്കില്ല. ബാബ കുട്ടികളെ രചിച്ചിരിക്കുന്നത് തന്നെ സമ്പത്ത് തരുന്നതിന് വേണ്ടിയാണ്. ശിവബാബയുടെതാണെങ്കില് നമ്മള് തന്നെയാണ്. ശിവബാബ പുതിയ സൃഷ്ടി രചിക്കുന്നു കുട്ടികള്ക്ക് സമ്പത്ത് നല്കുന്നതിന് വേണ്ടി. ശരീരധാരികള്ക്ക് തന്നെയാണ് സമ്പത്ത് നല്കുക. ആത്മാക്കളാണെങ്കില് മുകളിലാണിരിക്കുന്നത്. അവിടെയാണെങ്കില്സമ്പത്ത് അഥവാ പ്രാലബ്ധത്തിന്റെ കാര്യമില്ല. നിങ്ങളിപ്പോള് പുരുഷാര്ത്ഥം ചെയ്ത് പ്രാലബ്ധം എടുത്തുകൊണ്ടിരിക്കുകയാണ്, അത് ലോകത്തിന് അറിയില്ല. ഇപ്പോള് സമയം സമീപത്ത് വന്നിരിക്കുകയാണ്. തയ്യാറെടുത്തു കൊണ്ടിരിക്കുന്നു ഇന്നയാള് അഥവാ ഇങ്ങനെ ചെയ്താല് ഞങ്ങള് ഉടന് അവരെ തുരത്തും. തുരത്തുന്നതിന്റെ തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ബോംബുകള് മുതലായ ഒന്നും സൂക്ഷിച്ചു വെക്കാനുള്ളതല്ല. തയ്യാറെടുപ്പുകള് ഒരുപാട് നടന്നു കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സമയത്ത് പാക്കിസ്ഥാന്, ഹിന്ദുസ്ഥാന് ഉണ്ടായിരുന്നോ? എഴുതിയിട്ടുണ്ട് യുവാക്കളുടെ യുദ്ധമാണ്. പാണ്ഡവരുടെയും കൗരവരുടെയും യുദ്ധമല്ല. യുവാക്കള് യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. ബോംബുകളും തയ്യാറായി കഴിഞ്ഞു. ഇപ്പോള് ബാബ നമുക്ക് ആജ്ഞ തരുകയാണ് എന്നെ ഓര്മ്മിക്കൂ, ഇല്ലായെങ്കില് അവസാനം വളരെയധികം കരയേണ്ടി വരും. പരീക്ഷയില് തോറ്റു പോകുമ്പോള് ദ്വേഷ്യത്തില് പോയി മുങ്ങി മരിക്കുന്നു. ഇവിടെ ദേഷ്യത്തിന്റെയൊന്നും കാര്യമില്ല. അവസാനം നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരമുണ്ടാകും. നമ്മള് എന്തെല്ലാമായി മാറും – അതും അറിയാന് കഴിയും. ബാബയുടെ ജോലിയാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുക. പറയുന്നു കുട്ടികളെ കര്മ്മം ചെയ്തും ഓര്മ്മിക്കണം മറക്കുകയാണ് അഥവാ സമയം കിട്ടുന്നില്ല എങ്കില് ശരി ഇരിക്കൂ. ഓര്മ്മയിലിരുന്ന് ബാബയെ ഓര്മ്മിക്കൂ. പരസ്പരം കാണുകയാണെങ്കിലും ഈ പരിശ്രമം ചെയ്യൂ നമ്മള് ബാബയെ ഓര്മ്മിക്കാം. ഒരുമിച്ചിരിക്കുന്നതിലൂടെ നിങ്ങള്നന്നായി ഓര്മ്മിക്കും, സഹായം ലഭിക്കും. മുഖ്യമായ കാര്യമാണ് ബാബയെ ഓര്മ്മിക്കുക. ഇവിടെ വരുകയോ വരാതിരിക്കുകയോ ചെയ്യൂ. ചിലര് വിദേശത്തേയ്ക്ക് പോകുന്നു പിന്നീട് വരാനെ സാധിക്കില്ല. അവിടെയും കേവലം ഒരു കാര്യം ഓര്മ്മ വെയ്ക്കൂ. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ നിങ്ങള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറൂ. ബാബ പറയുന്നു കേവലം ഒരു കാര്യം ഓര്മ്മ വെയ്ക്കൂ – ബാബയെ ഓര്മ്മിക്കൂ. ബാബ പറയുന്നു – മന്മനാ ഭവ. എന്നെ ഓര്മ്മിക്കൂ എങ്കില് വിശ്വത്തിന്റെ അധികാരിയായി മാറും. മുഖ്യമായ കാര്യം ഓര്മ്മയുടെതാണ്. എവിടെയും പോകുന്നതിന്റെ കാര്യമില്ല. വീട്ടിലിരിക്കൂ കേവലം ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. പവിത്രമായി മാറിയില്ലെങ്കില് ഓര്മ്മിക്കാന് സാധിക്കില്ല. ഇങ്ങനെയൊന്നുമില്ല എല്ലാവരും ക്ലാസില് വന്ന് പഠിക്കും. മന്ത്രം എടുത്തൂ പിന്നെ എവിടെ വേണമെങ്കിലും പോയ്ക്കോളൂ. സതോപ്രധാനമായി മാറുന്നതിന്റെ വഴി ബാബ പറഞ്ഞു തന്നിട്ടുണ്ട്. അല്ലെങ്കില് സെന്ററില് വരുന്നതിലൂടെ പുതിയ പുതിയ പോയിന്റുകള് കേട്ടു കൊണ്ടിരിക്കാം. ബാബ പറയുന്നു നഷ്ടമില്ല. എവിടെ ഇരിക്കുകയാണെങ്കിലും നിങ്ങള് ഓര്മ്മയിലിരിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മിക്കൂ. മറ്റുള്ളവരോടും ഇത് പറയൂ ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാവുകയും ദേവതയായി മാറുകയും ചെയ്യും. അക്ഷരം തന്നെ രണ്ടാണ്.

ബാബ പറയുന്നു – ഈ കുട്ടിക്കാലം മറക്കരുത്. ഇന്ന് ചിരിക്കും നാളെ കരയേണ്ടി വരും – അഥവാ ബാബയെ മറന്നുവെങ്കില്. ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്തെടുക്കണം. ഇങ്ങനെ ഒരുപാട് പേര് പറയുന്നുണ്ട് സ്വര്ഗ്ഗത്തിലാണെങ്കില് പോകുമല്ലോ പിന്നെ ഭാഗ്യത്തിലുള്ളതു പോലെ. അതിനെ ആരും പുരുഷാര്ത്ഥം ചെയ്യലെന്ന് പറയുകയില്ല. മനുഷ്യര് പുരുഷാര്ത്ഥം ചെയ്യുന്നത് തന്നെ ഉയര്ന്ന പദവി നേടുന്നതിന് വേണ്ടിയാണ്. ഇപ്പോള് എപ്പോള് ബാബയുടെയടുത്ത് നിന്ന് ഉയര്ന്ന പദവി ലഭിക്കുകയാണെങ്കില് എന്തിന് തെറ്റ് ചെയ്യണം. സ്കൂളില് ആരാണോ പഠിക്കാത്തത് അപ്പോള് പഠിച്ചവരുടെ മുന്നില് തല കുനിക്കേണ്ടി വരും. ബാബയെ പൂര്ണ്ണമായും ഓര്മ്മിക്കുന്നില്ലായെങ്കില് പ്രജയുടെയും ജോലിക്കാരനാകേണ്ടി വരും. ഇതില് സന്തോഷമുണ്ടാവുകയില്ല. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് – മധുര-മധുരമായ കുട്ടികളെ സന്മുഖത്ത് റിഫ്രഷായി പോകണം. ചില ബന്ധനസ്ഥരായ സ്ത്രീകള്, തടസ്സമില്ല, വീട്ടിലിരുന്നും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. നിങ്ങള്ക്ക് എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്, മരണം മുന്നില് നില്ക്കുകയാണ്, പെട്ടെന്ന് തന്നെ യുദ്ധം ആരംഭിക്കും. പരസ്പരം പറയുകയാണ് കുറച്ചെങ്കിലും ഉപദ്രവം ചെയ്യുകയാണെങ്കില് ഞങ്ങള് അങ്ങനെ ചെയ്യും. ആദ്യം മുതല് തന്നെ പറയുന്നുണ്ട്, ബോംബുകളുടെ അഹങ്കാരം ഒരുപാടുണ്ട്. ബാബ പറയുന്നു – കുട്ടികളെ അഥവാ യോഗബലത്തില് അറിവില്ല, യുദ്ധമുണ്ടാകും ഇങ്ങനെയല്ല. പക്ഷെ ഡ്രാമയനുസരിച്ച് അങ്ങനെ ഉണ്ടാവുകയില്ല. കുട്ടികള് പൂര്ണ്ണമായ സമ്പത്ത് എടുത്തിട്ടില്ല അതിനാല് നിശ്ചയമുണ്ടാകുന്നു, ഈ യുദ്ധം ഉണ്ടായാലും, അതും അവസാനിക്കും എന്തുകൊണ്ടെന്നാല് ഇപ്പോള് രാജധാനി സ്ഥാപനയായിട്ടില്ല. സമയം വേണം. പുരുഷാര്ത്ഥം ചെയ്യിച്ച് കൊണ്ടിരിക്കുകയാണ്, അറിയില്ല ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കുമെന്ന്. വിമാനം, ട്രെയിന് എന്നിവ തകരുന്നു, മരണം എത്ര സഹജമായാണ് മുന്നില് നില്ക്കുന്നത്. ഭൂമിയും ഇളകികൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല് ജോലി ഭൂമികുലുക്കത്തിനാണ് ചെയ്യേണ്ടത്. എന്നാല് വിനാശമാകുന്നതിന് മുമ്പ് ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്തെടുക്കണം അതുകൊണ്ട് വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ബാബാ അങ്ങല്ലാതെ ഞങ്ങള്ക്ക് വേറെയൊരാളില്ല. കേവലം ബാബയെ തന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. എത്ര സഹജമായ രീതി എങ്ങനെയാണോ ചെറിയ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നത് വേറെയൊരു ബുദ്ധിമുട്ടും നല്കുന്നില്ല, കേവലം ഓര്മ്മിക്കൂ. കാമ ചിതയിലിരുന്ന് നിങ്ങള് വെന്തു മരിക്കുകയാണ്, അതിനാല് ഇപ്പോള് ജ്ഞാന ചിതയിലിരുന്ന് പവിത്രമായി മാറൂ. നിങ്ങളോട് ചോദിക്കുകയാണ് താങ്കളുടെ ഉദ്ദേശ്യമെന്താണ്? പറയൂ, ആരാണോ എല്ലാവരുടെയും അച്ഛന് അവര് പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാവുകയും തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുകയും ചെയ്യും. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരു ബാബയാണ്. ഇപ്പോള് ബാബ പറയുന്നു – കേവലം എന്നെ ഓര്മ്മിക്കൂ എങ്കില് കറയിളകി പോകും. ഇത്രയും സന്ദേശമാണെങ്കില് നല്കാന് സാധിക്കുമല്ലോ. സ്വയം ഓര്മ്മിക്കൂ അപ്പോള് മറ്റുള്ളവരെയും ഓര്മ്മിപ്പിക്കാന് സാധിക്കും. മറ്റുള്ളവരോട് താല്പര്യത്തോടെ പറയും. ഇല്ലായെങ്കില് ഹൃദയത്തില് നിന്ന് വരുകയില്ല. ബാബ പറയുന്നു – എവിടെയാണെങ്കിലും എത്ര സാധിക്കുമോ കേവലം ഓര്മ്മിക്കൂ. വേണമെങ്കില് കുറച്ച് ഭക്ഷണ-പാനീയം മുതലായവയുടെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. വസിക്കേണ്ടത് വീട്ടില് തന്നെയാണ്. വീട്ടിലിരുന്നും ബാബയെ ഓര്മ്മിക്കൂ, ആരെ കണ്ടാലും അവര്ക്ക് ഇതേ പഠിപ്പ് നല്കൂ – മരണം മുന്നില് നില്ക്കുകയാണ്.

ബാബ പറയുന്നു – നിങ്ങള് എല്ലാവരും തമോപ്രധാന പതിതരായി മാറിയിരിക്കുകയാണ്, ഇപ്പോള് എന്നെ ഓര്മ്മിക്കൂ പവിത്രമായി മാറൂ. ആത്മാവ് തന്നെയാണ് പതിതമായി മാറിയിരിക്കുന്നത്, സത്യയുഗത്തില് പാവന ആത്മാവായിരിക്കും. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ അല്ലാതെ വേറെ ഒരു ഉപായവുമില്ല. ഈ സന്ദേശം എല്ലാവര്ക്കും നല്കുകയാണെങ്കില് അനേകരുടെ മംഗളം ചെയ്യാം വേറെയൊരു ബുദ്ധിമുട്ടും നല്കുന്നില്ല. പുരുഷോത്തമ മാസത്തില് പോയി മനസ്സിലാക്കി കൊടുക്കൂ ഏറ്റവും വലിയ പുരുഷോത്തമന് ആരാണ്? സത്യയുഗ ആദിയില് ഈ ലക്ഷ്മീ നാരായണന് പുരുഷോത്തമനായിരുന്നു. ഇവരെ ഇങ്ങനെ പുരുഷോത്തമനാക്കി മാറ്റുന്ന അര്ത്ഥം സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. എല്ലാ ആത്മാക്കളെയും പാവനമാക്കി മാറ്റുന്നത് ഒരേയൊരു ബാബ തന്നെയാണ്. ഏറ്റവും ഉത്തമത്തിലും ഉത്തമ പുരുഷനാക്കി മാറ്റുന്നത് ബാബയാണ്. ആരാണോ പൂജ്യരായിരുന്നവര് അവരാണ് വീണ്ടും പൂജാരിയായി മാറുന്നത്. രാവണ രാജ്യത്തില് നമ്മള് പൂജാരിയായി മാറുന്നു, രാമ രാജ്യത്തില് പൂജ്യരായിരുന്നു. ഇപ്പോള് രാവണ രാജ്യത്തിന്റെ അവസാനമാണ്. നമ്മള് പൂജാരിയില് നിന്ന് വീണ്ടും പൂജ്യരായി മാറുന്നു. ബാബയെ ഓര്മ്മിക്കുന്നതിന്റെ വഴി മറ്റുള്ളവര്ക്കും പറഞ്ഞു കൊടുക്കണം. വൃദ്ധരായവര്ക്കും ഈ സേവനം ചെയ്യണം. മിത്ര-സംബന്ധികള്ക്കും ബാബയുടെ പരിചയം നല്കൂ. പറയൂ, ശിവബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. നിരാകാരനായ ശിവബാബ സര്വ്വരുടെ സദ്ഗതി ദാതാവായ ബാബ, എല്ലാ ആത്മാക്കളോടും പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് സതോപ്രധാനമായി മാറും. ഇത് മനസ്സിലാക്കി കൊടുക്കാന് സഹജമാണല്ലോ. വയസ്സായവര്ക്കും ഈ സേവനം ചെയ്യാന് സാധിക്കുന്നു. മുഖ്യമായ കാര്യം തന്നെയിതാണ്. വിവാഹത്തിനോ എവിടെ വേണമെങ്കിലും പോകൂ, കാതില്ഈ കാര്യങ്ങള് കേള്പ്പിക്കൂ. ഗീതയുടെ ഭഗവാന് പറയുകയാണ് എന്നെ ഓര്മ്മിക്കൂ, ഈ കാര്യം എല്ലാവരും ഇഷ്ടപ്പെടും. കൂടുതല് സംസാരിക്കേണ്ടതിന്റെ ആവശ്യമില്ല. കേവലം ബാബയുടെ സന്ദേശം നല്കണം ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ.

ശരി – ഇങ്ങനെ മനസ്സിലാക്കൂ, ഭഗവാന് പ്രേരിപ്പിക്കുകയാണ്. സ്വപ്നത്തില് സാക്ഷാത്ക്കാരമുണ്ടാകുന്നു, ശബ്ദം കേള്ക്കാന് കഴിയുന്നു – ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് സതോപ്രധാനമായി മാറും. നിങ്ങള് സ്വയവും ഇതേ ചിന്തനം ചെയ്തു കൊണ്ടിരിക്കൂ എങ്കില് തോണി അക്കരെയെത്തും. നമ്മള് പ്രാക്ക്ടിക്കലില് പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുന്നു, ബാബയില് നിന്ന് 21 ജന്മങ്ങളുടെ സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്, അതിനാല് സന്തോഷമുണ്ടായിരിക്കണമല്ലോ. ബാബയെ മറക്കുന്നതിലൂടെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത് – എന്നെ ഓര്മ്മിക്കൂ എങ്കില് എല്ലാവരും മനസ്സിലാക്കും ഇവര്ക്ക് ഏകദേശം ശരിയായ വഴി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഈ വഴി ആര്ക്കും ഒരിക്കലും പറഞ്ഞു തരാന് സാധിക്കില്ല. സമയം ഇങ്ങനെയുള്ളതാകും നിങ്ങള്ക്ക് വീട്ടില് നിന്ന് പുറത്ത് വരാനേ സാധിക്കാത്ത തരത്തില്. ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ശരീരം ഉപേക്ഷിക്കും. അവസാന കാലത്ത് ആരാണോ ശിവബാബയെ സ്മരിക്കുന്നത്….. പിന്നീട് നാരായണ കുലത്തില് ജനിക്കും, ലക്ഷ്മീ നാരായണന്റെ കുലത്തില് വരും. ഇടയ്ക്കിടയ്ക്ക് രാജ്യഭാഗ്യം നേടും. ഇത്രമാത്രം കേവലം ബാബയെ സ്നേഹത്തോടെ ഓര്മ്മിക്കൂ. ഓര്മ്മിക്കാതെ എങ്ങനെ സ്നേഹിക്കും. സുഖം ലഭിക്കുന്നു അപ്പോള് ഓര്മ്മിക്കാന് തുടങ്ങുന്നു. ദുഖം നല്കുന്നവരേ സ്നേഹിക്കുകയില്ല. ബാബ പറയുന്നു – ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു അതുകൊണ്ട് എന്നെ സ്നേഹിക്കൂ. ബാബയുടെ അഭിപ്രായത്തിലൂടെ നടക്കണമല്ലോ. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. പഠനത്തില് ഒരിക്കലും ഉപേക്ഷ കാണിക്കരുത്, യുദ്ധത്തിന് മുമ്പ് ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്ത് നേടണം.

2. ശ്രീമതത്തില് ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം.

വരദാനം:-

സംഗമയുഗത്തില് ഓരോ കുട്ടിക്കും ജ്ഞാനത്തിലൂടെ ഏതെങ്കിലും ഏതെങ്കിലും വിശേഷ ഗുണം തീര്ച്ചയായും പ്രാപ്തമാണ്, അതിനാല് ഹോളിഹംസമായി മാറി ഓരോരുത്തരുടേയും വിശേഷതകളെ കാണൂ അതോടൊപ്പം വര്ണ്ണിക്കൂ. എപ്പോഴെങ്കിലും ആരുടെയെങ്കിലും കുറവ് നോക്കുകയോ കേള്ക്കുകയോ ചെയ്യുമ്പോള് മനസ്സിലാക്കണം ഈ കുറവ് അവരുടേതല്ല, എന്റെതാണ് എന്തെന്നാല് നമ്മളെല്ലാവരും ഒരു ബാബയുടെ, ഒരു പരിവാരത്തിലെ, ഒരേ മാലയിലെ മുത്തുകളാണ്. ഏതുപോലെയാണോ തന്റെ കുറവിനെ പ്രസിദ്ധമാക്കാന് ഇഷ്ടപ്പെടാറില്ലല്ലോ അതുപോലെ മറ്റുള്ളവരുടെ കുറവിനെ വര്ണ്ണിക്കാതിരിക്കൂ. ഹോളിഹംസമെന്നാല് വിശേഷതകളെ സ്വീകരിക്കുകയും കുറവുകളെ ഇല്ലാതാക്കുകയും ചെയ്യുക എന്നതുമാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top