23 July 2021 Malayalam Murli Today | Brahma Kumaris

23 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

22 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-നിങ്ങള്ക്ക് നിങ്ങളെക്കുറിച്ച് ചിന്തിക്കണം, മറ്റുള്ളവരെക്കുറിച്ചല്ല, കാരണം ഡ്രാമയനുസരിച്ച് ആര് ചെയ്യുന്നുവോ അവര്ക്കാണ് ലഭിക്കുന്നത്.

ചോദ്യം: -

ത്രികാലദര്ശിയായി മാറുന്നതിലൂടെ ആത്മാവിന് ഏതൊരു സ്മൃതിയാണ് വന്നത്?

ഉത്തരം:-

നമ്മള് മൂലവതനവാസികള് വാസ്തവത്തില് ഈ ഡ്രാമയില് പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ്,നമ്മള് മുഖ്യ പാര്ട്ട്ധാരിയായി മാറി 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിച്ചു. ഇപ്പോള് ബാബയുടെ സന്മുഖത്താണ.് പിന്നീട് ബാബയോടൊപ്പം തിരിച്ചു പോകും എന്ന സ്മൃതിയാണ് ആത്മാവിനുണ്ടായത്. പാവനമായി തിരിച്ച് വീട്ടിലേക്ക് പോകണം പിന്നീട് സുഖധാമത്തിലേക്ക് വരണം. ഈ മുഴുവന് കളിയും ഭാരതത്തിലാണ് നടക്കുന്നത്. ഈ സ്മൃതിയെല്ലാം ത്രികാലദര്ശികളായി മാറിയതിലൂടെയാണ് ഉണ്ടായത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മരിക്കുന്നതും അങ്ങയുടെ മടിയില്..

ഓം ശാന്തി. ഈ ഗീതം ആരാണ് പാടിയത്? കുട്ടികള്. കുട്ടികള് എന്താണ് പറയുന്നത്? ബാബാ, ഇപ്പോള് അങ്ങയുടെ കഴുത്തിലെ മാലയായി മാറണം. ഈ ശരീരം ഇവിടെ തന്നെ ഉപേക്ഷിക്കണം. ശാന്തിധാമത്തില് അഥവാ നിര്വ്വാണധാമത്തില് അച്ഛനും നമ്മള് കുട്ടികളാകുന്ന ആത്മാക്കളുമാണ് വസിക്കുന്നത്. ബാബ ഇടക്കിടക്ക് പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. നമ്മള് ആത്മാക്കള് ബാബയോടൊപ്പം നിര്വ്വാണധാമത്തില് വസിക്കുന്നവരായിരുന്നു, പിന്നീട് ഈ ശരീരം ധാരണ ചെയ്ത് 84 ജന്മങ്ങളുടെ ചക്രം കറങ്ങി എന്ന് നിങ്ങള്ക്കറിയാം. നമ്മള് വാസ്തവത്തില് പരമധാമത്തില് വസിക്കുന്നവരാണെന്ന് കുട്ടികള്ക്ക് അറിയാം. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. നിങ്ങള് ഇരിക്കുകയാണ്, ബാബ സന്മുഖത്തിരിക്കുന്നതായി നിങ്ങളും കാണുന്നു. ഈ ലോകത്തില് ലൗകീക ശരീര സംബന്ധികളാണ്. വാസ്തവത്തില് നമ്മള് ആത്മാക്കളായിരുന്നു, പിന്നീട് ലൗകീക സംബന്ധത്തില് സുഖത്തിന്റെയും ദുഃഖത്തിന്റെയും ജീവിതം ജീവിച്ചു. നിങ്ങള് ആത്മാക്കള് ഇപ്പോള് ത്രികാലദര്ശികളായി മാറിയിരിക്കുകയാണ്. ബാബക്ക് മൂന്നു കാലങ്ങളെയും മൂന്നു ലോകങ്ങളെയും കുറിച്ച് അറിയാം. നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള്ക്കറിയാം. പഠിപ്പിനെക്കുറിച്ചുള്ള ഓര്മ്മയും വേണമല്ലോ. ഇപ്പോഴാണ് സ്മൃതി വന്നത്. നമ്മളും മൂലവതനവാസികള് ത്രികാലദര്ശികളായി മാറി കഴിഞ്ഞു എന്ന് ബാബ മനസ്സിലാക്കിതരുന്നു. നമ്മള് ഈ ഡ്രാമയിലെ മുഖ്യ അഭിനേതാക്കളാണ് എന്ന് നിങ്ങള്ക്കറിയാം. ഇപ്പോഴാണ് ഡ്രാമയുടെ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുള്ളത്. നമ്മള് പകുതി കല്പത്തിലേക്ക് സുഖധാമത്തില് വസിക്കുന്നു എന്ന സ്മൃതി വന്നുകഴിഞ്ഞു. സത്യയുഗത്തില് രാവണനില്ല. നമ്മള് ആത്മാക്കള് പൂര്ണ്ണമായും 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നു. ഇപ്പോള് ബാബ സന്മുഖത്തിരിക്കുകയാണ്. ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന് നമ്മള് ബാബയോടൊപ്പം തിരിച്ചു പോകും. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓര്മ്മിക്കും. നിങ്ങള് ത്രികാലദര്ശികളായി മാറിയതിനാല് നിങ്ങള് കുട്ടികള്ക്ക് മുഴുവന് ദിവസവും ബാബയെ ഓര്മ്മിക്കാനുള്ള ചിന്ത തന്നെയുണ്ടായിരിക്കണം. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ഭഗവാനാണ്. ബാബയോടൊപ്പം നിങ്ങള് കുട്ടികളും ഉയര്ന്നതിലും വെച്ച് ഉയര്ന്നതായി വസിക്കുന്നവരാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വീടിന്റെ ഓര്മ്മ വന്നു കഴിഞ്ഞു. നമ്മള് പവിത്രമായി മാറി തന്റെ പരമധാമമാകുന്ന വീട്ടിലേക്ക് പോകും. അച്ഛനാകുന്ന ശിവന്റെ പൂജയുണ്ടാകുമ്പോള് സാലിഗ്രാമുകളാകുന്ന കുട്ടികളുടേയും പൂജയുണ്ടാകുന്നു. ബാബയാണ് വന്ന് ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ആത്മാക്കളെ പവിത്രമാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. മറ്റാര്ക്കും പവിത്രമാക്കി മാറ്റാന് സാധിക്കില്ല. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ഡ്രാമയുടെ കളിയെക്കുറിച്ചും അറിയാം. ഭാരതത്തിലാണ് കളി നടക്കുന്നത് എന്നറിയാം. ബാബ നിങ്ങള് കുട്ടികള്ക്ക് സന്മുഖത്തിരുത്തി മനസ്സിലാക്കിതരുകയാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണെന്ന് ഓരോ ജീവാത്മാവിനും അറിയാം. ബാബയെ ഭക്തിമാര്ഗ്ഗത്തില് വിളിക്കുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്തു -ബാബാ, അങ്ങ് വരുമ്പോള് നമ്മള് തീര്ച്ചയായും അങ്ങയുടെ മതമനുസരിച്ച് നടക്കും. ഇത് ലൗകീക സംബന്ധത്തിന്റെ കാര്യമല്ല. നിങ്ങള്ക്ക് ദേഹീയഭിമാനിയായി മാറി, ഒരു പരിധിയില്ലാത്ത അച്ഛന്റെ ശ്രീമതത്തിലൂടെ നടക്കണം എന്ന ചിന്തയുണ്ടായിരിക്കണം. ബാബ പറയുന്നതു മാത്രം കേള്ക്കണം. ബാബ വളരെ സഹജമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങളുടെ മൂന്നാമത്തെ നേത്രം തുറന്നുകഴിഞ്ഞു. നിങ്ങള്ക്ക് ഇവിടെയാണ് ഈ ജ്ഞാനമുള്ളത്. അച്ഛനും കുട്ടികളും മൂലവതനത്തിലാണ് വസിക്കുന്നത്. ഈ കാര്യം ഇവിടെ ആര്ക്കും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബ തന്റെ പരിചയം നല്കുന്നു. ബാബയാണ് ജ്ഞാനത്തിന്റെ സാഗരന്. ബാബ നമ്മള് ആത്മാക്കളെ പഠിപ്പിക്കുകയാണ് എന്ന് മറ്റൊരു സത്സംഗത്തിലും പറയില്ല. ഇത് നിങ്ങള്ക്കാണ് അറിയുന്നത്. ഇടക്കിടക്ക് നിങ്ങളോട് ദേഹീയഭിമാനിയായി മാറൂ, എന്ന് പറയേണ്ടി വരുകയാണ്. ആത്മാവ് ഈ ഡ്രാമയിലെ അഭിനേതാവായി പാര്ട്ട് അഭിനയിക്കുന്നു. ആത്മാവാണ് ശരീരമാകുന്ന വസ്ത്രം ധരിച്ചിരിക്കുന്നത്. മറ്റെല്ലാ അഭിനേതാക്കളും സ്ഥൂലവസ്ത്രം മാത്രമാണ് മാറ്റുന്നത്.

നിരാകാരി ലോകത്തില് നിന്നും നിങ്ങള് ആത്മാക്കള് ഈ സാകാരി ലോകത്തിലേക്ക് വന്നാണ് ഈ ശരീരമാകുന്ന വസ്ത്രം ധരിക്കുന്നത്. മറ്റെല്ലാ അഭിനേതാക്കളും സ്ഥൂലവസ്ത്രം മാത്രമാണ് മാറ്റുന്നത്. ബാബ നമ്മള് ആത്മാക്കള്ക്ക് വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. ബാബ വന്നിരിക്കുകയാണ് എന്ന് ഇപ്പോള് കുട്ടികള് മനസ്സിലാക്കിയിരിക്കുന്നു. അതിനാല് തീര്ച്ചയായും നമ്മള് ബാബയുടെ സഹയോഗികളായി മാറും. പവിത്രമായി മാറി മുഴുവന് ലോകത്തേയും പവിത്രമാക്കി മാറ്റും. നമുക്ക് ശ്രീമതത്തിലൂടെ മാത്രം നടക്കണം. ശ്രീമതം പറയുന്നു- ബാബയെ ഓര്മ്മിക്കണം. ചെയ്യുന്നവര്ക്ക് പ്രാപ്തി ലഭിക്കും. എല്ലാവരൊന്നും പുരുഷാര്ത്ഥം ചെയ്യില്ല. കല്പം മുമ്പും ആരാണോ പുരുഷാര്ത്ഥം ചെയ്തത് അവര് മാത്രമാണ് ഈ കല്പത്തിലും ചെയ്യുന്നത്. ഇപ്പോള് നമുക്ക് തിരിച്ച് പോകണം, അതിനാല് പുരുഷാര്ത്ഥം ചെയ്ത് തീര്ച്ചയായും പവിത്രമായി മാറണം. നമ്മള് മൂലവതനത്തില് വസിക്കുന്നവരാണ്. നമ്മള് ആദ്യമാദ്യം വന്നത് സ്വര്ഗ്ഗത്തിലാണ് പിന്നീട് ഏണിപ്പടി താഴേക്കിറങ്ങി വന്നു. ബാബ ഭാരതവാസികള്ക്കാണ് മനസ്സിലാക്കി തരുന്നത്. ഭാരതത്തിലാണ് വരുന്നത്. ഭാരതത്തില് തന്നെയാണ് ഓര്മ്മിക്കുന്നത്-വന്ന് നമ്മളെ പാവനമാക്കി മാറ്റൂ, ശരീരമെടുത്ത് നമ്മളെ ശ്രേഷ്ഠമായ കര്മ്മം പഠിപ്പിക്കൂ. ശരീരത്തിന്റെ പേരും പ്രസിദ്ധമാണ്. ബ്രഹ്മാബാബ ഭാഗ്യശാലി രഥമാണ്. ബാബയും പറയുന്നു-ഞാനും സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. 5000 വര്ഷങ്ങള്ക്കു മുമ്പും ബാബ ഈ കാര്യമാണ് പറഞ്ഞിരുന്നത് എന്ന സ്മൃതി നിങ്ങള് കുട്ടികള്ക്ക് വന്നുകഴിഞ്ഞു. മറ്റാര്ക്കും ഈ കാര്യം പറഞ്ഞു തരാന് സാധിക്കില്ല. 5000 വര്ഷങ്ങള്ക്കു മുമ്പും ഈ ശരീരത്തില് വന്ന് നിങ്ങള്ക്ക് മനസ്സിലാക്കി തന്നിരുന്നു എന്ന് ബാബയാണ് പറയുന്നത്. വീണ്ടും ബാബ കുട്ടികളോട് ആത്മാഭിമാനിയായി മാറാന് പറയുകയാണ്. നാടകമഭിനയിക്കുന്നവര്ക്ക് ഏതെല്ലാം വസ്ത്രമുപയോഗിച്ചാണ് അഭിനയിക്കേണ്ടതെന്ന് ഓര്മ്മയുണ്ടായിരിക്കും. എന്നാല് അവര് ദേഹാഭിമാനികളാണ്. പക്ഷെ ഇത് പരിധിയില്ലാത്ത നാടകത്തിന്റെ കാര്യമാണ്. ദേഹീയഭിമാനിയായി മാറണം. വാസ്തവത്തില് നമ്മള് ആത്മാവാണ്. ഇപ്പോള് നമ്മുടെ പാര്ട്ട് പൂര്ത്തിയാവുകയാണ്. ബാബ സന്മുഖത്തിരുന്ന് എല്ലാം നിങ്ങള് കുട്ടികള്ക്ക് മനസ്സാലാക്കിതരുകയാണ് എന്ന് മറക്കരുത്. മായ എത്ര വിഘ്നങ്ങളാണ് ഉണ്ടാക്കുന്നത്. ബാബ മനസ്സിലാക്കിതരുന്നു-കുട്ടികളെ, നിങ്ങള് ഒരു വികര്മ്മവും ചെയ്യരുത്. ഒരുപക്ഷെ, മനസ്സില് ഒരുപാട് കൊടുങ്കാറ്റുകള് വരും. സ്വയത്തെ പരീക്ഷിക്കണം. നമ്മുടെ കര്മ്മേന്ദ്രിയങ്ങള് ചഞ്ചലമാകുന്നില്ലല്ലോ? നമുക്ക് കാമത്തെ ജയിക്കാന് സാധിക്കുന്നുണ്ടോ? നിങ്ങള്ക്ക് ഇത് വളരെ സഹജമാണ്. നമ്മള് ആത്മാക്കള് ഒരു അച്ഛന്റെ കുട്ടികളാണ്. നിങ്ങള്ക്ക് ബാബയുമായി തന്നെ യോഗം വെയ്ക്കണം. കര്മ്മേന്ദ്രിയങ്ങള് ചഞ്ചലപ്പെടുന്നത് ദേഹാഭിമാനമല്ലേ? നിങ്ങള് ആരേയും പേടിക്കരുത്. നിര്ഭയരായി മാറണം. എവിടെ പോയാലും എല്ലാം സാക്ഷിയായി കാണണം. നമ്മള് ആത്മാവാണ്. നിങ്ങള് ഈ കളിയെ മുഴുവനായും മനസ്സിലാക്കി കഴിഞ്ഞു. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ബാബയാണ് എന്ന് ബുദ്ധിയിലേക്ക് വന്നുകഴിഞ്ഞു. ബാബയെ ബിന്ദു എന്നാണ് പറയുന്നത്. നിരാകാരിയായ ലോകത്തില് ആത്മാക്കളുടെ വൃക്ഷമാണ് ഉള്ളത്. വിത്തില് നിന്നാണ് വൃക്ഷമുണ്ടാകുന്നത്. പിന്നീടാണ് സംഖ്യാക്രമമനുസരിച്ച് ഇലകള് വരുന്നത്. ഈ ചൈതന്യത്തിലുള്ള മനുഷ്യ സൃഷ്ടി വൃക്ഷവും ഇങ്ങനെയാണ്. ആത്മാവ് പ്രവേശിക്കുന്നതും, ശരീരത്തില് നിന്ന് പോകുന്നതും എങ്ങനെയാണെന്ന് ആര്ക്കും കാണാന് സാധിക്കില്ല. നിങ്ങളുടെ ആത്മാവ് പതിതമായിക്കഴിഞ്ഞു. പാവനമാക്കി മാറ്റൂ എന്ന് ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ്. ബാബ ബ്രഹ്മാവിലൂടെയാണ് മനസ്സിലാക്കി തരുന്നത്. ബാബ സംസാരിക്കുന്നത് ബ്രഹ്മാബാബയുടെ കര്മ്മേന്ദ്രിയങ്ങളിലൂടെയാണല്ലോ. ബിന്ദുവാകുന്ന ആത്മാവ് ഈ ശരീരത്തില് ഇല്ലെങ്കില് കര്മ്മേന്ദ്രിയങ്ങള്ക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. ചെറിയ ബിന്ദു, എത്ര ശക്തിശാലിയാണ്! ആത്മാവില് മുഴുവന് ജ്ഞാനവുമുണ്ട്. ജ്ഞാനത്തിന്റെ സാഗരനായ ബാബയാണ് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ബാബക്ക് ജ്ഞാനം നല്കേണ്ട പാര്ട്ടും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ആത്മാവിലും 84 ജന്മങ്ങളുടെ പാര്ട്ടുണ്ട്. നിങ്ങളാണ് സുഖത്തിന്റേയും ദുഃഖത്തിന്റെയും പാര്ട്ടഭിനയിക്കുന്നത്. ദുഃഖത്തില് ഒരുപാട് ബുദ്ധിമുട്ടുന്നു. ബാബ പറയുന്നു- ഞാന് പുനര്ജന്മത്തിലേക്ക് വരുന്നില്ല. നിങ്ങളാണ് 84 ജന്മങ്ങള് എടുക്കുന്നത്. ബാബ പുനര്ജന്മം എടുക്കുന്നില്ല. ബാബ വന്നാണ് സഹജമായ യുക്തി പറഞ്ഞു തരുന്നത്-എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്പാവനമായി മാറും. പകുതി കല്പം നിങ്ങള് കാമമാകുന്ന ചിതയിലിരുന്ന് തമോപ്രധാനമായി മാറി കഴിഞ്ഞു. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ആത്മാവിന്റെ കര്മ്മേന്ദ്രിയങ്ങള് ആദ്യം ചെറുതായിരിക്കും, പിന്നീടാണ് വലുതാകുന്നത്. ആത്മാവ് ചെറുതും വലുതുമായി മാറുന്നില്ല. അല്ലയോ പതിത-പാവനാ വരൂ എന്ന് ആത്മാവാണ് വിളിക്കുന്നത്. ആത്മാവ് അച്ഛനെയാണ് ഓര്മ്മിക്കുന്നത്. ബാബ പറയുന്നു-ഞാന് കല്പ-കല്പം നിങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റാന് വരുന്നു. ആത്മാവ് എങ്ങനെയാണ് വരുന്നതും പോകുന്നതുമെന്ന് ഇപ്പോള് നിങ്ങള്ക്ക് അറിയാം. മനുഷ്യര്ഒരുപാട് തലയിട്ടുടയ്ക്കുന്നു- ആത്മാവ് എങ്ങനെയാണ് ശരീരത്തില് നിന്നും പോകുന്നുവെന്നതിനെ കുറിച്ച്, എന്നാല് ആര്ക്കും അറിയാന് സാധിക്കില്ല, കാരണം ആത്മാവ് അതിസൂക്ഷ്മമാണ്. ചെറിയ ഒരു ആത്മാവില് എത്ര പാര്ട്ടാണ് അടങ്ങിയിട്ടുള്ളത്. എങ്ങനെയാണോ ജഡമായ വിത്തില് മുഴുവന് ജ്ഞാനമുളളതു പോലെ. ആല്വൃക്ഷത്തിന്റെ വിത്ത് എത്ര ചെറുതാണ്, എന്നാല് അതില് നിന്നും എത്ര വലിയ വൃക്ഷമാണ് ഉണ്ടാകുന്നത്. പലരും കല്ക്കത്തയിലുള്ള ആല്വൃക്ഷം കണ്ടിട്ടുണ്ടായിരിക്കും. വളരെ വലിയ വൃക്ഷമാണ്. എന്നാല് ഇപ്പോള് വൃക്ഷത്തിന്റെ അടിത്തറ ജീര്ണ്ണിച്ചു പോയിരിക്കുകയാണ്. ബാക്കി മുഴുവന് വൃക്ഷവുമുണ്ട്. അതേപോലെയാണ് ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷവും. ദേവതാ ധര്മ്മമാകുന്ന അടിത്തറയില്ല, എന്നാല് മുഴുവന് വൃക്ഷവും ജീര്ണ്ണിച്ചു പോയ അവസ്ഥയിലാണ്. ഇത് നിങ്ങള്ക്ക് അറിയുന്നതു കാരണമാണ്, ഗവണ്മെന്റിനോട് പറയുന്നത് നമ്മള് ഇത്ര സ മയത്തിനുള്ളില് ഈ ലോകത്തെ പാവനമാക്കി മാറ്റാം എന്ന്. ഈ കാര്യങ്ങളെ മനുഷ്യര് മനസ്സിലാക്കുന്നില്ല. നമ്മള് തീര്ച്ചയായും ഈ ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കി മാറ്റുമെന്ന നിശ്ചയം നിങ്ങള്ക്കുണ്ട്. അപ്പോഴാണ് ഭ്രഷ്ടാചാരിയായ ലോകത്തിന്റെ വിനാശമുണ്ടാകുന്നത്. മനുഷ്യര് ശാന്തിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ആത്മാവ് പാര്ട്ടഭിനയിച്ച്- അഭിനയിച്ച് ക്ഷീണിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ ശാന്തി ദേവാ! എന്ന്. ആത്മാവ് ശാന്തസ്വരൂപമാണെന്ന് മനുഷ്യരൊന്നും മനസ്സിലാക്കുന്നില്ല. എന്നാല് ഈ ലോകത്തില് ആത്മാവിന് കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം തീര്ച്ചയായും ചെയ്യണം. ശാന്തി നല്കൂ എന്നാണ് പറയുന്നത്. ശാന്തിധാമം വേറെയാണ്,സുഖധാമം വേറെയാണെന്ന് ആര്ക്കും അറിയില്ല. സുഖധാമത്തില് വളരെ കുറച്ചു മനുഷ്യരാണ് ഉളളത്. സുഖധാമത്തെ പാവനമായ ലോകമെന്നാണ് പറയുന്നത്. സുഖധാമത്തില് ആരും ശാന്തി യാചിക്കുന്നില്ല. സത്യയുഗത്തിലും കര്മ്മം ചെയ്യുന്നുണ്ട് എന്നാല് അവിടെ അശാന്തിയില്ല. ജീവന്മുക്തിധാമവും ശാന്തിധാമവും വേറെയാണ്. സത്യയുഗത്തില് ജീവാത്മാക്കള്ക്ക് സുഖവുമുണ്ട്, അതുപോലെ തന്നെ ശാന്തിയുമുണ്ട്. സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായിരിക്കും.

സ്വര്ഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് നിങ്ങള്ക്ക് ഇപ്പോള് അറിയാം. സ്വര്ഗ്ഗമെന്താണെന്ന് ലോകത്തിലുള്ളവര്ക്ക് അറിയില്ല. ഈ ലക്ഷ്മീ-നാരായണന് കുട്ടികളല്ലേ. ലക്ഷ്മീ-നാരായണന് എന്ന കുട്ടികള്ക്ക് ആരാണ് സുഖം നല്കിയത്? ആരെങ്കിലും സുഖം നല്കുന്നവരുണ്ടായിരിക്കുമല്ലോ. ഇവരുടെ രാജ്യം വീണ്ടും വരാന് പോവുകയാണോ? സ്വര്ഗ്ഗം വീണ്ടും ആവര്ത്തിക്കുക തന്നെ ചെയ്യും. സ്വര്ഗ്ഗത്തിലായിരിക്കുമ്പോള് നരകം വീണ്ടും ആവര്ത്തിക്കും എന്ന് പറയില്ല. പവിത്രതയുടെയും സുഖ-ശാന്തിയുടെയും പുതിയ ലോകം വീണ്ടും ആവര്ത്തിക്കപ്പെടുമെന്ന് ഇപ്പോള് പറയുന്നു. ഈ പഴയ ലോകം ദുഃഖധാമമാണ്,ഇതിനെ ഇരുമ്പ് യുഗമെന്നാണ് പറയുന്നത്. പുതിയ ലോകവുമുണ്ടായിരുന്നല്ലോ. അതിനെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. നമ്മള് വീണ്ടും ദേവീ-ദേവതകളായി മാറുകയാണ്. ഇത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം. നമ്മള് വീണ്ടും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയെടുക്കുകയാണ്. പരിധിയില്ലാത്ത ബാബയില് നിന്നും തീര്ച്ചയായും സമ്പത്ത് പ്രാപ്തമാക്കും. ഇത് നല്ല രീതിയില് ഓര്മ്മയില് വെയ്ക്കണം. നമ്മള് ആത്മാക്കള് പരമധാമത്തില് നിന്നും പാര്ട്ടഭിനയിക്കാനായി ഇവിടെ വന്നിരിക്കുകയാണ്. 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുന്നതെന്ന് നിങ്ങള്ക്കിപ്പോള് സ്മൃതി വന്നുകഴിഞ്ഞു. ബാബ ബ്രഹ്മാമുഖ വംശാവലി കുട്ടികള്ക്കാണ് മനസ്സിലാക്കി തരുന്നത്. ബ്രാഹ്മണരായി മാറാതെയും പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടിയായി മാറാതെയും എങ്ങനെയാണ് ശിവബാബയില് നിന്നും സമ്പത്തെടുക്കുന്നത്? പ്രജാപിതാ ബ്രഹ്മാവ് പ്രസിദ്ധമല്ലേ. ബ്രഹ്മാവിലൂടെയാണ് ബാബ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോള് ബ്രഹ്മാവിനായിരിക്കും പുതിയ ലോകത്തിന്റെ രാജ്യപദവിയും ലഭിച്ചിട്ടുണ്ടായിരിക്കുക. 5000 വര്ഷങ്ങള്ക്കു മുമ്പും ബാബ ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന ചെയ്തിരുന്നു. ഇപ്പോള് ഇത് വീണ്ടും ആവര്ത്തിക്കപ്പെടും. അതിനു വേണ്ടിയാണ് ഇപ്പോള് നിങ്ങള് കുട്ടികള് തയ്യാറാകുന്നത്. ഡ്രാമയാണോ പുരുഷാര്ത്ഥമാണോ വലുത്? എന്ന് പലരും ചോദിക്കുന്നു. പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യണമെന്ന് മനസ്സിലാക്കിതരുന്നു. പുരുഷാര്ത്ഥം ചെയ്യാതെ എങ്ങനെ പ്രാപ്തി ലഭിക്കും! മുഴുവന് പുരുഷാര്ത്ഥവും ചെയ്യണം. ചിലരെല്ലാം നല്ല പുരുഷാര്ത്ഥം ചെയ്യുമ്പോള് -ഡ്രാമയനുസരിച്ച് ഇവരുടെ പുരുഷാര്ത്ഥം നല്ലതാണെന്ന് മനസ്സിലാക്കുന്നു. നല്ല പദവിയും പ്രാപ്തമാക്കും. അവരുടെ നല്ല തീവ്ര പുരുഷാര്ത്ഥമാണ്. പിന്നീട് മുന്നോട്ട് പോകുന്തോറും ചിലരുടെ പദവിയും കുറഞ്ഞുപോകുന്നു. ബ്രാഹ്മണിമാര്ക്കും അറിയാം, ബ്രാഹ്മണിമാരുടെയടുത്ത് വരുന്നവര്ക്കും അറിയാം. ഇന്ന ആത്മാവ് വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. എന്നാല് കുറച്ചായി വരാറില്ല. നമ്മുടെ ബുദ്ധിയില് എന്തുകൊണ്ടാണ് ഒന്നും ഇരിക്കാത്തത് എന്ന് അറിയുന്നില്ല, എനിക്ക് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല, എന്ന് പറയുന്നു. നമുക്ക് ഇനി മുന്നോട്ട് പോകാന് സാധിക്കില്ല. ഇത് ഉയര്ന്ന ലക്ഷ്യമാണ്. ഇങ്ങനെയെല്ലാം എഴുതുന്നു. മുഖ്യമായ കാര്യം നിര്വികാരിയായി മാറുക എന്നതാണ്. വികാരങ്ങളെ ഉപേക്ഷിക്കാന് ബുദ്ധിമുട്ടാണ്. നിങ്ങള്ക്കറിയാം ഡ്രാമയനുസരിച്ച് കല്പം മുമ്പും ഇവരുടെ അവസ്ഥ ഇങ്ങനെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ പരിധിയില്ലാത്ത കളിയെ സാക്ഷിയായി കാണണം. ആരേയും പേടിക്കരുത്. നിര്ഭയരായി മാറാന് ഞാന് ആത്മാവാണ് എന്ന പാഠം ഉറപ്പിക്കണം.

2. സ്വയം പരിശോധിച്ച് സ്വയത്തെ തന്നെ പരീക്ഷിക്കണം-ഏതൊരു കര്മ്മേന്ദ്രിയങ്ങളും ചഞ്ചലപ്പെടുന്നില്ലല്ലോ? കാമമാകുന്ന വികാരത്തിന്റെ മേല് വിജയം പ്രാപ്തമാക്കിയോ? എത്രത്തോളം ദേഹീയഭിമാനിയായി മാറിയിട്ടുണ്ട്.

വരദാനം:-

ഞാനും എന്റെ ബാബയും – ഈ സ്മൃതിയില് കമ്പയിന്റ് ആയിരിക്കണം അതോടൊപ്പം ഈ ശ്രേഷ്ഠമായ പദവി സദാ സ്മൃതിയില് ഉണ്ടായിരിക്കണം അതായത് ഞാന് ബ്രാഹ്മണനാണ് നാളെ ദേവതയാകും. ഹം സോ സോ ഹം എന്ന മന്ത്രം സദാ ഓര്മ്മയില് ഉണ്ടായിരിക്കുന്നുവെങ്കില് ഈ ലഹരിയിലൂടെ സന്തോഷത്തിലൂടെ പഴയ ലോകം സഹജമായി മറക്കും. സദാ ഈ ലഹരിയിലിരിക്കണം അതായത് നമ്മള് കല്പകല്പത്തിലെ അധികാരി ആത്മാവാണ്. നമ്മള് ആയിരുന്നു, ഇപ്പോഴും നമ്മള് തന്നെയാണ് അതോടൊപ്പം നമ്മള് കല്പ കല്പത്തിലേതായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top