31 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 30, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള്ക്ക് ശുദ്ധമായ ലഹരിയുണ്ടായിരിക്കണം ശ്രീമതത്തിലൂടെ നമ്മള് നമ്മുടെ തന്നെ ശരീരം-മനസ്സ്-ധനത്തിലൂടെ വിശേഷിച്ച് ഭാരതത്തെയും പൊതുവായി മുഴുവന് വിശ്വത്തെയും

ചോദ്യം: -

നിങ്ങള് കുട്ടികളിലും ഏറ്റവും അധികം സൗഭാഗ്യശാലിയെന്ന് ആരെ പറയും?

ഉത്തരം:-

ആരാണോ ജ്ഞാനത്തെ നല്ല രീതിയില് ധാരണ ചെയ്ത് മറ്റുള്ളവരെയും ചെയ്യിപ്പിക്കുന്നത്, അവര് വളരെ വളരെ സൗഭാഗ്യശാലികളാണ്. അഹോ സൗഭാഗ്യം നിങ്ങള് ഭാരതവാസി കുട്ടികളുടേതാണ്, നിങ്ങളെ സ്വയം ഭഗവാനിരുന്ന് രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് സത്യം സത്യമായ മുഖ വംശാവലീ ബ്രാഹ്മണരായിരിക്കുകയാണ്. നിങ്ങളുടെ ഈ വൃക്ഷം പതുക്കെ പതുക്കെ വലുതാകും. വീടു-വീടുകളെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനം നിങ്ങള്ക്ക് ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. നമ്മള് സൈന്യമാണെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. നിങ്ങള് വളരെ ശക്തിശാലിയാണ് എന്തുകൊണ്ടെന്നാല് നിങ്ങള് സര്വ്വ ശക്തിവാന്റെ ശിവ ശക്തി സേനയാണ്. ഇത്രയും ലഹരി കയറണം. ബാബയിവിടെ ലഹരി കയറ്റുന്നു, വീട്ടില് പോകുന്നതോടു കൂടി മറക്കുന്നു. നിങ്ങള് ശിവ ശക്തി സേന എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? രാവണന്റെ ചങ്ങലയില് ബന്ധിക്കപ്പെട്ടിരിക്കുന്ന മുഴുവന് ലോകത്തേയും മോചിപ്പിക്കുകയാണ്. ഇവര് ശോകവാടികയിലാണ്. വിമാനത്തില് ചുറ്റകറങ്ങുകയാണ്, വലിയ വലിയ കെട്ടിടങ്ങളുണ്ട്, പക്ഷെ ഇതെല്ലാം നശിക്കുന്നതാണ്. ഇതിനെ മരീചിക (മൃഗതൃഷ്ണ) പോലെയുള്ള രാജ്യമെന്ന് പറയപ്പെടുന്നു. പുറത്ത് നിന്ന് നോക്കുമ്പോള് ഒരുപാട് ഷോയുണ്ട്, ഉള്ളില് പൊള്ളയായി അനുഭവപ്പെടുന്നു. ദ്രൗപതിയുടെ ഉദാഹരണവുമുണ്ട്. ബാബ പറയുന്നു ഞാന് എപ്പോഴാണോ വന്നിട്ടുണ്ടായിരുന്നത് അപ്പോള് ഇതെല്ലാം ഉണ്ടായിരുന്നു ഏതെല്ലാമാണോ ഇപ്പോള് നിങ്ങള് കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങള് കണ്ടുകൊണ്ടിരിക്കുന്ന വിഭജനവും ഇപ്പോള് ഉണ്ടായതാണ്. ബാക്കി യുദ്ധത്തിന്റെ മൈതാനം മുതലായ ഒന്നിന്റെയും കാര്യമില്ല. ഈ രഥത്തിലാണ് ശിവബാബ ആസനസ്ഥനായി കുട്ടികള്ക്ക് ജ്ഞാനം നല്കുന്നത്. നിങ്ങള് ഭാരതത്തിന്റെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ഭാരതത്തില് ആഘോഷിച്ചു വരുന്ന ഏതെല്ലാം ഉത്സവങ്ങളുണ്ടോ- അതെല്ലാം ഇപ്പോഴത്തെയാണ്. മുക്കണ്ണിന്റെ കഥ, ഗീതയുടെ കഥ, ശിവ പുരാണം, രാമായണം മുതലായ എല്ലാം ഈ സമയത്തേക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. സത്യ-ത്രേതായുഗത്തിലാണെങ്കില് ഈ കാര്യമില്ല. പിന്നീടാണ് ശാസ്ത്രം ഉണ്ടാക്കാന് തുടങ്ങിയത്. അതാണെങ്കില് വീണ്ടും ഉണ്ടാക്കും. നിങ്ങള് കുട്ടികള് എല്ലാം മനസ്സിലാക്കി. മുമ്പ് വളരെയധികം കൂരിരുട്ടിലായിരുന്നു. ഈ സമയം ആരും തന്നെ സൃഷ്ടി ചക്രത്തെ യഥാര്ത്ഥ രീതിയില് അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ശുദ്ധ അഹങ്കാരമുണ്ടായിരിക്കണം. നിങ്ങള് ശരീരം മനസ്സ് ധനത്തിലൂടെ ഭാരതത്തിന്റെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്, ഭാരതത്തിന്റെ മാത്രമല്ല മുഴുവന് ലോകത്തിന്റെയും. ബാബയുടെ സഹായത്താല് നമ്മള് മുക്തി ജീവന്മുക്തിയുടെ വഴി പറഞ്ഞു കൊടുക്കുന്നു. നിങ്ങള് ശ്രീമതത്തിലൂടെ ഈ സേവനം ചെയ്യുന്നു. ശ്രീമതം ശിവബാബയുടെയാണ്. പക്ഷെ ശിവന്റെ പേര് അപ്രത്യക്ഷ മാക്കിയിരിക്കുന്നു. ബാക്കി ബ്രഹ്മാവിന്റെ അഭിപ്രായവും ശ്രീകൃഷ്ണന്റെ അഭിപ്രായവും കാണിച്ചിരിക്കുന്നു. എന്നിട്ടും കൃഷ്ണനെ ദ്വാപരത്തിലേക്ക് കൊണ്ടു പോയിരിക്കുന്നു. നിങ്ങള് ഭാരതത്തെ സ്വര്ഗ്ഗം അര്ത്ഥം വജ്ര സമാനമാക്കി മാറ്റുന്നു. പക്ഷെ എത്ര സാധാരണമാണ്, ഒരു അഹങ്കാരവുമില്ല. നിങ്ങള്ക്ക് ഇവിടെ തന്റെതായ എല്ലാം സ്വാഹാ ചെയ്യണം, ശിവബാബയുടെ മേല് പൂര്ണ്ണമായി ബലിയര്പ്പിക്കണം. അപ്പോള് ശിവബാബ പിന്നീട് 21 ജന്മം ബലിയര്പ്പിക്കുന്നു. ബാബ ഗൃഹസ്ഥ വ്യവഹാരത്തെ സംരക്ഷിക്കരുതെന്ന് പറയുന്നില്ല. അതും സംരക്ഷിക്കണം, എന്നാല് ശ്രീമതത്തിലൂടെ. അവിനാശീ സര്ജനോട് ഒന്നും ഒളിപ്പിച്ച് വെക്കരുത്. പാടപ്പെടുന്നുമുണ്ട് ഗുരുവില്ലെങ്കില് ഘോരമായ അന്ധകാരമാണ്. ഇത് ബ്രഹ്മാ ദാദയും പറയുന്നു ശിവബാബയില്ലാതെ ഞാനും നിങ്ങളും തികച്ചും ഘോരമായ അന്ധകാരത്തിലായിരുന്നു. അവരാണെങ്കില് ശിവ, ശങ്കരനെ ഒന്നാക്കിയിരിക്കുന്നു. ബ്രഹ്മാവാരാണ്? എപ്പോള് വരുന്നു? വന്ന് എന്താണ് ചെയ്യുന്നത്? ഓരോ കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ടല്ലോ. മൃഗങ്ങളൊന്നും മനസ്സിലാക്കില്ല. ഇപ്പോള് നിങ്ങള്കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് അറിഞ്ഞു കഴിഞ്ഞു. വിദ്വാന്, പണ്ഢിതന് മുതലായ ആരും തന്നെ അറിയുന്നില്ല സത്ഗുരുവില്ലെങ്കില് ഘോരമായ അന്ധകാരമാണെന്ന്. ഗുരു ജനങ്ങള് അനേകമുണ്ട്. എല്ലാവരുടെയും സത്ഗുരു ഒന്ന് മാത്രമാണ്, അവരെ വൃക്ഷപതിയെന്ന് പറയുന്നു. അതിനാല് നിങ്ങള് കുട്ടികള്ക്ക് ലഹരി വര്ദ്ധിക്കണം. ഈ ലോകം എന്താണോ ഈ കണ്ണുകള് കൊണ്ട് കണ്ടു കൊണ്ടിരിക്കുന്നത്, അത് അവശേഷിക്കുകയില്ല. എന്താണോ ഇപ്പോള് ബുദ്ധികൊണ്ട് അറിയുന്നത് അത് ഉണ്ടാകുന്നു. അതിനാല് ഈ പഴയ ലോകത്തോടുള്ള മമത്വം ഇല്ലാതാക്കണം. കുട്ടികളെയും സംരക്ഷിക്കണം. ബാബക്ക് എത്രയധികം കുട്ടികളാണ്. ചിലരാണെങ്കില് പറയുന്നു ബാബാ ഞാന് ബാബയുടെ രണ്ട് മാസത്തെ കുട്ടിയാണ്. ചിലര് പറയുന്നു ഒരു മാസത്തെ കുട്ടിയാണ്. ഒരു മാസത്തെ കുട്ടി പോലും പെട്ടന്ന് ധാരണ ചെയ്ത് ഒറ്റയടിക്ക് യുവാവായിത്തീരുന്നു വേറെ ചിലരാണെങ്കിലോ 20 വര്ഷമായും കുള്ളനായിക്കഴിയുന്നു. ഇതാണെങ്കില് നിങ്ങള്ക്കറിയാം പുതിയ വൃക്ഷമാണ്, പതുക്കെ പതുക്കെ അഭിവൃദ്ധി പ്രാപിക്കും. തീര്ച്ചയായും ആദ്യം ഇലകള് വരും. ശേഷം പൂവ് വരും. ഇവിടെയും പൂവായി മാറണം. അവിടെ എല്ലാം പൂവ് തന്നെ പൂവാണ്. ഇവിടെയാണെങ്കില് ചിലര് റോസാപൂ, ചിലര് ചെമ്പകത്തിന്റെതായിത്തീരുന്നു. ഏതുപോലെയാണോ ധാരണ അതുപോലെയുള്ള പദവി ലഭിക്കുന്നു. അവിടെ പൂവിന്റെ കാര്യമില്ല. പദവിയുടെ കാര്യമാണ്. അതിനാല് ഈ ലഹരിയുണ്ടായിരിക്കണം നമ്മള് ഈ കണ്ണുകള് കൊണ്ട് പവിത്രമായ ശിവാലയം സ്വര്ഗ്ഗം കാണും. പകുതി കല്പം കേവലം പറഞ്ഞിരുന്നു ഇന്നയാള് സ്വര്ഗ്ഗം പൂകീ എന്ന്. ആ ആഗ്രഹം പ്രായോഗത്തില് ബാബ തന്നെ ഇപ്പോള് പൂര്ത്തീകരിച്ചു തരുന്നു.

ഇപ്പോള് നിങ്ങള് ബാബയുടെ കുട്ടികളായി മാറിയിരിക്കുകയാണ് അതിനാല് ഭാരതത്തിന്റെ ഖനി സമൃദ്ധമായിരിക്കുന്നു. 33 കോടി ദേവതയെന്ന് പാടപ്പെടുന്നു, അവര് ഇത്രയും ആരും സത്യ-ത്രേതാ യുഗത്തില് ഉണ്ടായിരിക്കുകയില്ല. ഇതാണെങ്കില് മുഴുവന് ഭാരതത്തിന്റെ ദേവീ ദേവതാ ധര്മ്മത്തിന്റെ ജനസംഖ്യയാണ്. പുറമേ നോക്കുകയാണെങ്കില് എത്ര അഭിപ്രായ വ്യത്യാസമാണ്. ചൈന-ജപ്പാന് ബൗദ്ധികളാണ്, ബുദ്ധന്റെ പേരിലാണെങ്കിലും എത്ര അഭിപ്രായ വ്യത്യാസങ്ങളാണ്. ഇവിടെ ഭാരതത്തിലാണെങ്കില് ശിവബാബയെ മാറ്റിയിരിക്കുന്നു, തീര്ത്തും അറിയുക പോലുമില്ല. ചിത്രമുണ്ട്, പാടുന്നുമുണ്ട്, നന്ദീഗണവുമുണ്ട് എന്നാല് അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ബാബ പറഞ്ഞു തന്നിട്ടുണ്ട് നമ്മള് പരംധാമത്തില് നിന്ന് വന്ന് ഇവിടെ ഈ ശരീരമെടുത്ത് പാര്ട്ടഭിനിയിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള് ചക്രത്തെ അറിഞ്ഞു കഴിഞ്ഞു. ജ്ഞാനാഞ്ജനം സത്ഗുരു നല്കി, അജ്ഞാന അന്ധകാരം വിനാശമായി. മുമ്പാണെങ്കില് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോള് പരിധിയില്ലാത്ത ബാബയെ, രചയിതാവും സംവിധായകനും മുഖ്യ അഭിനേതാവിനെയും നിങ്ങള് അറിഞ്ഞു കഴിഞ്ഞു. 84 ജന്മം ആര്ക്കാണ് എടുക്കേണ്ടത്! ആര് എടുക്കും, അത് നിങ്ങള്ക്കറിയാം. ഇപ്പോള് നിങ്ങളുടെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുന്നു അതിനാല് ഇത്രയും ലഹരിയുണ്ടായിരിക്കണം. മനുഷ്യര് മദ്യം കഴിക്കുമ്പോള് സമ്പത്തെല്ലാം നഷ്ടപ്പെട്ടാലും ലഹരിയില് മനസ്സിലാക്കുന്നു ഏറ്റവും വലിയ സമ്പന്നനാണ് ഞാന് എന്ന്. ബാബ വൈഷ്ണവനായിരുന്നു, ഒരിക്കലും തൊട്ടിട്ടില്ല. ബാക്കി കേട്ടിട്ടുണ്ട് മദ്യപിച്ചു ലഹരി കയറി എന്ന്. പറയുന്നു യാദവര് മദ്യം കുടിച്ചു, മിസൈല്(മൂസലം) പുറത്ത് വന്നു പരസ്പരം കുല നാശം ചെയ്തു. ഇവിടെയും സൈന്യത്തെ മദ്യം കുടിപ്പിക്കുന്നു അപ്പോള് മരിക്കുന്നതിന്റെയും കൊല്ലുന്നതിന്റെയും വിഷമമുണ്ടായിരിക്കില്ല. ലഹരി വര്ദ്ധിക്കുന്നു. അതിനാല് നിങ്ങള് കുട്ടികള്ക്കും സദാ നാരായണീ ലഹരിയുണ്ടായിരിക്കണം. നമ്മള് കല്പം മുമ്പത്തെ അതേ ശക്തി സേനയാണ്. അനേകം തവണ നമ്മള് ഭാരതത്തെ വജ്ര സമാനമാക്കി മാറ്റിയിട്ടുണ്ട്, ഇതില് ആശയകുഴപ്പത്തിന്റെ കാര്യമില്ല. സംശയ ബുദ്ധി നശിക്കും, നിശ്ചയ ബുദ്ധി വിജയിക്കും. സംശയ ബുദ്ധി ഉയര്ന്ന പദവി നേടുകയില്ല. പ്രജയില് കുറഞ്ഞ പദവി നേടും. അവിടെയാണെങ്കില് നിങ്ങളുടെ കൊട്ടാരങ്ങളില് സദാ വാദ്യം മുഴങ്ങികൊണ്ടിരിക്കും. ദുഃഖത്തിന്റെ കാര്യം തന്നെയില്ല. മുന്പ് രാജാക്കന്മാരുടെ കൊട്ടാരങ്ങളില് വാതിലിന് വെളിയില് ഉയര്ന്ന തറയില് ഷഹണായി ( ഒരുതരം വാദ്യോപകരണം) മുഴക്കിയിരുന്നു. ഇപ്പോഴാണെങ്കില് ആ രാജാക്കന്മാരുടെ ഭരണം അവസാനിച്ചിരിക്കുന്നു. പ്രജയുടെ രാജ്യമായിരിക്കുകയാണ്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പവിത്രമായി മാറി യോഗത്തിലിരുന്ന് ചക്രത്തെ ഓര്മ്മിച്ചോര്മ്മിച്ച് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റും, എന്നാല് ഒരുപാട് കുട്ടികള് മറന്നു പോകുന്നു. ബാബ നിര്ദ്ദേശം നല്കുന്നു ഏറ്റവും നല്ല കര്ത്തവ്യം നിര്ധനരുടെ സേവനം ചെയ്യലാണ്. ഇന്നത്തെക്കാലത്ത് നിര്ധനര് ഒരുപാടുണ്ട്. മനുഷ്യര് ഒരുപാട് ആശുപത്രികള് ഉണ്ടാക്കുന്നു അതിലൂടെ രോഗികള്ക്ക് സുഖം ലഭിക്കുന്നു, ആരാണോ ആശുപത്രി തുറക്കുന്നത് അവര്ക്ക് അടുത്ത ജന്മത്തില് കുറച്ച് നല്ല ശരീരം ലഭിക്കും, രോഗിയാവില്ല. ചില-ചിലര് നല്ല ആരോഗ്യവാന്മാരാകുന്നു, വിരളം ചിലര് രോഗിയാവുന്നു. അതിനാല് കഴിഞ്ഞ ജന്മത്തില് ആരോഗ്യത്തിന്റെ ദാനം നല്കിയിട്ടുണ്ടാവും. അതാണ് ആശുപത്രി തുറക്കല്. ചിലര് പഠിപ്പില് വളരെ സമര്ത്ഥരാകുന്നു അതിനാല് തീര്ച്ചയായും വിദ്യയുടെ ദാനം നല്കിയിട്ടുണ്ടാവും. ചില-ചില സന്യാസിമാര് ചെറുപ്പത്തില് തന്നെ ശാസ്ത്രം നന്നായി പറയുന്നു അപ്പോള് പറയും കഴിഞ്ഞ ജന്മത്തിന്റെ ആത്മ സംസ്ക്കാരവും കൊണ്ടാണ് വന്നിരിക്കുന്നത്. അതിനാല് ഇവിടെയും ചിലര് 3 അടി ഭൂമിയെടുത്ത് ഈ ആത്മീയ ഹോസ്പിറ്റല് തുറന്ന് എഴുതുന്നു വന്ന് 21 ജന്മത്തേക്ക് ആരോഗ്യത്തിന്റെ സമ്പത്ത് ബാബയില് നിന്ന് എടുക്കൂ. എത്ര സഹജമായ കാര്യമാണ്. നിങ്ങള് ചോദിക്കണം പറയൂ ലക്ഷ്മീ നാരായണന് ഈ സമ്പത്ത് നല്കിയതാരാണ്, അപ്പോള് ചോദിക്കുന്നയാള്ക്ക് സ്വയം അറിവുണ്ടായിരിക്കും. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. എങ്ങനെ രചിക്കുന്നു, ഇരിക്കുകയാണെങ്കില് അത് ഞങ്ങള് മനസ്സിലാക്കി തരാം. ഞങ്ങളും അവരില് നിന്ന് സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ശിവബാബ, ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ് പിന്നീട് പാലനയും ഇദ്ദേഹം തന്നെ ചെയ്യും. ശങ്കരനിലൂടെ വിനാശവും ഉണ്ടാവണം. വിനാശം തീര്ച്ചയായും നരകത്തിന്റേതായിരിക്കുമല്ലോ. പുതിയ ലോകം ഇപ്പോള് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ചെറിയ ബാഡ്ജിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കണം ബ്രഹ്മാവിലൂടെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഇതാണ് രാജയോഗം. മനുഷ്യനില് നിന്ന് ദേവതയായി മാറണം, ആരാണോ തന്റെ കുലത്തിലുള്ളവര് അവര്ക്ക് പെട്ടെന്ന് ഹൃദയത്തില് തറക്കും. അവരുടെ മുഖം തന്നെ തിളങ്ങും പുരുഷാര്ത്ഥത്തിലൂടെ തന്റെ സമ്പത്ത് നേടും. ആരാണോ തന്റെ ബ്രാഹ്മണ കുലത്തിലുള്ളവര് – അവര്ക്ക് തീര്ച്ചയായും ശൂദ്ര കുലത്തില് നിന്ന് മാറണം, ഇത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. നിങ്ങള് ഭാരതത്തിന്റെ സേവനം വളരെയധികം ചെയ്യുന്നു എന്നാല് ഗുപ്തമാണ്. മുന്പും ഇപ്രകാരം ചെയ്തിരുന്നു. ഇപ്പോള് ഡ്രാമയെ നല്ല രീതിയില് മനസ്സിലാക്കണം. പാടപ്പെടുന്നുണ്ട് താങ്കള് മരിച്ചാല് ലോകം തന്നെ മരിക്കും. ബാക്കി ആത്മാക്കള് അവശേഷിക്കുന്നു. ആത്മാവ് മരിക്കുന്നില്ല. ആത്മാവ് ശരീരത്തില് നിന്ന് വേറിടുകയാണ് അതിനാല് അതിന് വേണ്ടി ലോകം തന്നെ ഉണ്ടായിരിക്കില്ല. പിന്നെ എപ്പോള് ശരീരത്തില് വരുന്നോ അപ്പോള് അച്ഛന്, അമ്മ മുതലായ സംബന്ധം പുതിയതുണ്ടാവും. ഇവിടെയും നിങ്ങള്ക്ക് അശരീരീ ആകണം. ഇപ്പോഴാണെങ്കില് ഈ ലോകം പ്രാക്ടിക്കലില് ഇല്ലാതാവുകയാണ്.

ബാബ പറയുന്നു എന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ എങ്കില് വികര്മ്മങ്ങളുടെ ഏതെല്ലാം ഭാരമുണ്ടോ അത് ഇറങ്ങുകയും നിങ്ങള് സമ്പൂര്ണ്ണരായി മാറുകയും ചെയ്യും. കുട്ടികളുടെ പെരുമാറ്റം വളരെ നല്ലതായിരിക്കണം. സംസാരം, നടത്തം, കഴിക്കല്, കുടിക്കല്…. വളരെ കുറച്ച് സംസാരിക്കണം. രാജാക്കന്മാര് വളരെ കുറച്ചും പതുക്കെയുമാണ് സംസാരിക്കുന്നത്, മിണ്ടാതിരിക്കുന്നു. നിങ്ങളിലും വളരെയധികം സഭ്യതയുണ്ടായിരിക്കണം. ദേവതമാരില് പൂര്ണ്ണതയുണ്ടായിരുന്നു. ഇവിടെയാണെങ്കില് മനുഷ്യര് വാനരന്മാരെ പോലെയാണ് അതിനാല് അപൂര്ണ്ണരാണ്. ഒട്ടും ബുദ്ധിയില്ല. പരിധിയില്ലാത്ത ബാബ ആരാണോ സൃഷ്ടിയെ സ്വര്ഗ്ഗമാക്കുന്നത്, അവരെ കല്ലിലും മുള്ളിലും പട്ടിയിലും പൂച്ചയിലും എല്ലാത്തിലും തള്ളിയിട്ടിരിക്കുന്നു. മായ ഒറ്റയടിക്ക് ബുദ്ധിയെ ഗോദ്റേജിന്റെ പൂട്ടിട്ട് പൂട്ടിയിരിക്കുന്നു. ഇപ്പോള് ബാബ വന്ന് പൂട്ട് തുറക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് എത്ര ബുദ്ധിവാനായി മാറിയിരിക്കുന്നു. ശിവബാബ, ബ്രഹ്മാ, വിഷ്ണു, ശങ്കര്, ലക്ഷ്മീ-നാരായണന്, ജഗദംബാ തുടങ്ങിയ എല്ലാവരുടെയും ജീവചരിത്രം നിങ്ങള്ക്കറിയാം. ഇപ്പോള് നിങ്ങള്ക്ക് സത്ഗുരുവായ ശിവബാബയില് നിന്ന് പൂര്ണ്ണമായി അറിവ് ലഭിച്ചിരിക്കുന്നു. ബാബ നോളേജ്ഫുള് ആണല്ലോ. ഓരോരുത്തരും അവരവരുടെ ഹൃദയത്തോട് ചോദിക്കുകയാണെങ്കില് അറിയാം നമുക്കും ഒന്നും അറിയുമായിരുന്നില്ല. വാനരനെ പോലെയുള്ള പെരുമാറ്റമായിരുന്നു. ഇപ്പോള് നമുക്കെല്ലാം അറിയാം. ബാബ എങ്ങനെയാണ് പുതിയ രചന രചിക്കുന്നതെന്ന്. ഉയര്ന്നതിലും വെച്ച് ഉയര്ന്ന ബ്രാഹ്മണ കുലം രചിക്കുന്നു അത് നിങ്ങള്ക്കറിയാം. മൂര്ത്തി ആരാണോ പൂജ്യര് അവര് ഒന്നും സംസാരിക്കുകയില്ല. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നമ്മള് തന്നെയാണ് പൂജ്യരും പിന്നീട് പൂജാരിയുമാകുന്നതെന്ന്.

ഇപ്പോള് നിങ്ങള് സത്യം സത്യമായ ബ്രഹ്മാ മുഖവംശാവലീ ബ്രാഹ്മണരാണ്. നിങ്ങള്ക്കറിയാം സംഗമ യുഗത്തില് എങ്ങനെയാണ് സത്യയുഗത്തിന്റെ രചനയുണ്ടാവുന്നത്, ഇത് മറ്റാര്ക്കും അറിയുകയില്ല. വക്കീലിന് പഠിച്ചാല് എന്തായിത്തീരും? ഭഗവാനും വന്ന് സഹജമായ രാജയോഗം പഠിപ്പിക്കുകയാണ്. ഭാരതവാസീ കുട്ടികളുടേത് അഹോ സൗഭാഗ്യം…. നിങ്ങളിലും സൗഭാഗ്യശാലി അവരാണ് ആരാണോ നല്ല രീതിയില് ധാരണ ചെയ്യുകയും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്യുന്നത്. മുന്നോട്ട് പോകവെ അനേകം വീടുകള് സ്വര്ഗ്ഗമാകും. വൃക്ഷം പതുക്കെ പതുക്കെ വലുതാകുന്നു. പരിശ്രമമുണ്ട്. എത്ര ഉയരത്തില് പോകുന്നോ അത്രയും മായയുടെ കൊടുങ്കാറ്റ് തീവ്രതയോടെ വരും. പര്വ്വതത്തിന് മുകളില് എത്ര ഉയരത്തില് പോകുന്നോ അത്രയും കൊടുങ്കാറ്റ്, തണുപ്പ് മുതലായവ നേരിടേണ്ടി വരും. സേവനത്തില് എത്ര സമയം ലഭിക്കുന്നോ അത്രയും നല്ലതാണ്, പരസ്യം ചെയ്യൂ. മനസ്സില് എന്തെല്ലാം അഭിപ്രായങ്ങള് വരുന്നുണ്ടോ അത് പറയൂ ഇങ്ങനെയിങ്ങനെ ചെയ്യണം. ബാബ പറയും ചെയ്യൂ എന്ന്. പാവം മനുഷ്യര് വളരെ ദുഃഖിതരാണ്. ഈ സമയം എല്ലാം തമോപ്രധാനമായിരിക്കുകയാണ്. ഒരു വസ്തുവും സത്യമായിട്ടില്ല. അസത്യമായ മായ അസത്യമായ ശരീരം…. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗവാസിയായിരിക്കുന്നു.

(ഗീതം – പുതിയ കാലത്തിന്റെ പൂമൊട്ടുകള്) ഈ ഗീതത്തില് സീതയുടെ മഹിമ ചെയ്യുന്നു. സീത ഏത് ദേശത്തിലായിരുന്നോ, ആ ദേശം പവിത്രമായിരുന്നു. ആ ദേശത്തില് പിന്നെ രാവണന് എവിടെ നിന്നു വന്നു? അത്ഭുതം ഇതാണ് പിന്നെ പറയുന്നു വാനരസേനയെ ഉപയോഗിച്ചുവെന്ന്. വാനര സേന എവിടെ നിന്ന് വന്നു! ഇവിടെയും മനുഷ്യരുടെ സൈന്യമാണ്. ഗവണ്മെന്റ് വാനരന്മാരുടെ സൈന്യത്തെയെടുക്കുന്നില്ല. പിന്നെ അവിടെ വാനരന്മാരുടെ സൈന്യം എങ്ങനെ വന്നു? ഇത് പോലും മനസ്സിലാക്കുന്നില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സമ്പൂര്ണ്ണമാകുന്നതിന് വേണ്ടി ഓര്മ്മയുടെ യാത്രയിലൂടെ തന്റെ വികര്മ്മങ്ങളുടെ ഭാരത്തെ ഇറക്കണം, നല്ല ശീലങ്ങള് ധാരണ ചെയ്യണം. സഭ്യതയോടു കൂടി വ്യവഹാരം ചെയ്യണം. വളരെ കുറച്ച് സംസാരിക്കണം.

2) ഒരു കാര്യത്തിലും സംശയ ബുദ്ധിയാവരുത്. ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിന്റെ സേവനത്തില് തന്റെ എല്ലാം സഫലമാക്കണം. ശിവബാബയുടെ മേല് പൂര്ണ്ണമായും ബലിയാകണം.

വരദാനം:-

63 ജന്മം എല്ലാ ഖജനാവുകളും വ്യര്ത്ഥമായി നഷ്ടപ്പെടുത്തി, ഇപ്പോള് സംഗമയുഗത്തില് സര്വ്വ ഖജനാവുകളെയും യഥാര്ത്ഥ വിധിപൂര്വ്വം ശേഖരിക്കൂ, ശേഖരിക്കുന്നതിനുള്ള വിധിയാണ് – എന്തെല്ലാം ഖജനാവുകളാണോ ഉള്ളത് അവയെ സ്വയത്തെ പ്രതിയും മറ്റുള്ള വരെ പ്രതിയും ശുഭ വൃത്തിയോടെ കാര്യത്തില് ഉപയോഗിക്കൂ. കേവലം ബുദ്ധിയുടെ ലോക്കറില് ശേഖരിച്ചാല് പോരാ എന്നാല് ഖജനാവുകളെ കാര്യത്തില് ഉപയോഗിക്കൂ. അവയെ സ്വയത്തെ പ്രതി ഉപയോഗിക്കൂ, അല്ലെങ്കില് നഷ്ടപ്പെട്ട് പോകും അതുകൊണ്ട് യഥാര്ത്ഥ വിധിയിലൂടെ ശേഖരിക്കൂ, എങ്കില് സമ്പൂര്ണ്ണതയുടെ സിദ്ധി പ്രാപ്തമാക്കി സിദ്ധി സ്വരൂപരായി തീരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top