30 November 2021 Malayalam Murli Today | Brahma Kumaris

30 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

29 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കൂ, അപ്പോള് സതോപ്രധാനമായിമാറും. അമൃതവേള സമയം വളരെ നല്ലതാണ്.

ചോദ്യം: -

ആജ്ഞാകാരി കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

ആജ്ഞാകാരി കുട്ടികള് ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മഹാവാക്യങ്ങളെ ശിരസാവഹിക്കും. അര്ത്ഥം തന്റെ ജീവിതത്തില് ധാരണ ചെയ്യും. അവരുടെ പെരുമാറ്റം വളരെ രാജകീയമായിരിക്കും. അവര് വളരെ ക്ഷമയുള്ളവരായിരിക്കും. അവര്ക്ക് വിശ്വത്തിന്റെ അധികാരിയാകുകയാണെന്ന ഗുപ്തലഹരിയുണ്ടായിരിക്കും ആജ്ഞാകാരി കുട്ടികള് തന്റെ ഏതെങ്കിലും കര്മ്മത്തിലൂടെ ബാപ്ദാദയെ നിന്ദിക്കില്ല. നിന്ദിക്കുന്നവര് അര്ത്ഥം അവജ്ഞ ചെയ്യുന്ന കുട്ടികള് വളരെ ഡിസര്വ്വീസ് ചെയ്യുന്നു. ആജ്ഞാകാരി കുട്ടികള് സദാ ബാബയെ അനുകരിക്കും. ഒരിക്കലും തലതിരിഞ്ഞ കാര്യങ്ങള് ചെയ്യില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശസിംഹാസനം ഉപേക്ഷിച്ചു വന്നിരിക്കുകയാണ്…

ഓം ശാന്തി. മധുര-മധുരമായ ആത്മീയകുട്ടികള് രണ്ട് വാക്കുകള് കേട്ടൂ. ഇപ്പോള് കുട്ടികള് ഇതിന്റെ അര്ത്ഥവും മനസ്സിലാക്കി അതായത് ബാബ ഇവിടെയാണ്. ബാബ ഇവിടെയിരിന്ന് സത്യമായ കാര്യം മനസ്സിലാക്കിതരുന്നു, എന്തുകൊണ്ടെന്നാല് ഓരോ കാര്യത്തെക്കുറിച്ചും മനുഷ്യരെന്താണോ പറയുന്നത്, ജ്ഞാനത്തെപ്രതിയാകട്ടെ അഥവാ ഈശ്വരനുമായി കണ്ടുമുട്ടുന്ന കാര്യമാകട്ടെ, അതെല്ലാം തെറ്റാണ്. ഇപ്പോള് ഗീതം കേട്ടു, ആകാശസിംഹാസനം ഉപേക്ഷിച്ചുവന്നിരിക്കുന്നു…. എന്നാല് ആകാശസിംഹാസനം ഏതാണ്, ഇത് ആര്ക്കുമറിയില്ല. പതിതപാവനായ ബാബക്ക് വരികതന്നെ വേണം. ഭഗവാന് ഇല്ലെന്ന് ചിലര് പറയുന്നു. ചിലര് പറയുന്നു എല്ലാം ഭഗവാനാണെന്ന്. എന്തിനുവരണം. ഇത് നിങ്ങള് കുട്ടികള് മനസ്സിലാക്കി, അതായത് ബാബ വന്നിരിക്കുകയാണ്, പിന്നീട് ഈ ഭക്തിമാര്ഗ്ഗത്തിലെ കീര്ത്തനങ്ങള് കേള്ക്കുന്നത് നല്ലതായി തോന്നുന്നില്ല. പതിതപാവനനായ ബാബ വന്ന് തന്റെ പരിചയം നല്കി, രചനയുടെ ആദ്യ-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിതരുന്നു. ലോകത്തില് ആര്ക്കും ഇത് മനസ്സിലാക്കാന് സാധിക്കില്ല. ഇവിടെയും എത്ര അഭിപ്രായമുള്ള മനുഷ്യരാണ്. മനുഷ്യര്ക്ക് പവിത്രമായിരിക്കാന് സാധിക്കില്ലെന്ന് പറയുന്നു. തീര്ച്ചയായും ഭഗവാന് എപ്പോള് വരെ വരുന്നില്ലയോ അപ്പോള് വരെ പവിത്രമായിരിക്കാന് എങ്ങനെ സാധിക്കും .പരമാത്മാവ് തന്നെയാണ് വന്ന് ശിക്ഷണം നല്കുന്നത്, ഒപ്പം ഇതില് എത്ര വലിയ പ്രാപ്തിയാണെന്ന പ്രേരണയും നല്കുന്നു, നിങ്ങള്ക്കറിയാം ബാബ പറയുന്നു, എന്റേതായി മാറി ശ്രീമതത്തിലുടെ നടക്കുന്നില്ലെങ്കില് ശിക്ഷ അനുഭവിക്കേണ്ടിവരും. ഏതുപോലെ അച്ഛന് ചെറിയ കുട്ടികളുടെ പെരുമാറ്റം ശരിയല്ലെന്ന് കണ്ടാല് അടിക്കുന്നത്, ഈ ബാബ അടിക്കുന്നില്ല. കേവലം മനസ്സിലാക്കി തരുന്നു-പ്രതിജ്ഞ രക്തം കൊണ്ടും എഴുതി നല്കുന്നു, എന്നിട്ടും തോറ്റുപോകുന്നു. മനുഷ്യര്ക്ക് അറിയുക തന്നെയില്ല,പവിത്രമായിരിക്കുന്നതിലുടെ എന്താണ് ലഭിക്കുന്നതെന്ന്. പതിതരെന്ന് ആരെയാണ് പറയുന്നത്. ബാബ മനസ്സിലാക്കിതരുന്നു, ആരാണോ വികാരത്തിലേക്ക് പോകുന്നത് അവരാണ് പതിതര്. വികാരം ഉപേക്ഷിക്കുക സാധ്യമല്ലെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. അവരോട് പറയൂ, ദേവീ-ദേവതകള് സമ്പൂര്ണ്ണ നിര്വികാരികളായിരുന്നു. ചിത്രങ്ങള് കാണിച്ചുകൊടുക്കണം ഇത് നിര്വികാരികളുടെ ലോകമായിരുന്നു. പവിത്രതയുണ്ടായിരുന്നപ്പോള് ഭാരതം എത്ര സമ്പന്നമായിരുന്നു, ശിവാലയമായിരുന്നു. വികാരം കൂടാതെ ലോകത്തിന് എങ്ങിനെ വൃദ്ധിയുണ്ടാകുമെന്ന് മനുഷ്യര് ചിന്തിക്കുന്നു. ജനസംഖ്യ വര്ദ്ധിക്കാതിരിക്കുന്നതിന് വേണ്ടി ഗവണ്മെന്റ് പോലും ബുദ്ധിമുട്ടുന്നു, എന്നിട്ടും ഓരോ വര്ഷവും മനുഷ്യര് എത്രയാണ് ഉണ്ടാകുന്നത്. ജനസംഖ്യ കുറയ്ക്കുക വളരെ പ്രയാസമാണ്. നിങ്ങള് പവിത്രമായിരിക്കുകയാണെങ്കില് ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാമെന്ന് ബാബ പറയുന്നു. സമ്പാദ്യം വളരെ കൂടുതലാണ്. കുട്ടികള്ക്കറിയാം മായാജീത്തായി മാറുന്നതിലുടെയാണ് നമ്മള് വിശ്വജീത്തായി മാറുക. രാവണനെ ജയിച്ച് രാമരാജ്യം പ്രാപ്തമാക്കും. രാമരാജ്യത്തില് ഈ വികാരങ്ങളില്ല. രാവണന്റെമേല് നിങ്ങള് വിജയം നേടുന്നു. ഈ കാര്യങ്ങളെല്ലാം ചിലര് പ്രയാസപ്പെട്ടാണ് മനസ്സിലാക്കുന്നത്, ഇതൊന്നുമില്ലാതെ ലോകം എങ്ങിനെ നിലനില്ക്കുമെന്ന് മനുഷ്യര് പറയുന്നു. ഇങ്ങിനെ പറയുന്നവരെ പ്രതി മനസ്സിലാക്കിക്കോളൂ, ഇവര് ആദി-സനാതന ധര്മ്മത്തിലുള്ളവരല്ലെന്ന്. എവിടെ നിങ്ങള് പ്രഭാഷണം ചെയ്യുകയാണെങ്കിലും പറയൂ, ഭഗവാന്റെ മഹാവാക്യങ്ങള്, ഭഗവാന് പറയുന്നു കാമം മഹാശത്രുവാണെന്ന്, അതിന്റെമേല് വിജയം പ്രാപ്തമാക്കുന്നതിലുടെ നിങ്ങള് ജഗത്ജീത്തായി മാറും ബാബ വ്യക്തമായി തന്നെയാണ് മനസ്സിലാക്കി തരുന്നത് എന്നിട്ടും അവര് മനസ്സിലാക്കുന്നില്ല, അഥവാ മനസ്സിലാക്കികൊടുക്കുന്നവര്ക്ക് ബുദ്ധിയില്ല. ബാബ മനസ്സിലാക്കുകയാണ് രൂപയില് 5 അണയ്ക്കു പോലും കുട്ടികള് മനസ്സിലാക്കിയിട്ടില്ല അഥവാ യോഗിയായി മാറിയിട്ടില്ല. പിന്നെ എങ്ങിനെ ശക്തി ലഭിക്കും. ഓര്മ്മയിലുടെ തന്നെയാണ് ശക്തി ലഭിക്കുന്നത്. ബാബ സര്വ്വശക്തിവാനും അധികാരിയുമല്ലെ. യോഗമുണ്ടെങ്കില് ശക്തിയും ലഭിക്കുന്നു ധാരാളം കുട്ടികള്ക്ക് യോഗം കുറവാണ്. ആരും സത്യം എഴുതുന്നില്ല. ഓര്മ്മയുടെ ചാര്ട്ട് എഴുതുന്നതും പ്രയാസമാണ്. പഠിപ്പിക്കുന്നവരേ ചാര്ട്ട് വെക്കുന്നില്ലെങ്കില് വിദ്യാര്ത്ഥികള് എങ്ങിനെ വെയ്ക്കും. ധാരാളം വിദ്യാര്ത്ഥികള്യോഗത്തില് വളരെ തീവ്രമാണ്. ബാബയെ ഓര്മ്മിക്കുന്നതാണ് മുഖ്യമായ കാര്യം. യോഗം എന്ന ശാസ്ത്രത്തിലെ വാക്ക് കേട്ട് മനുഷ്യര് സംശയിക്കുന്നു. യോഗം പഠിപ്പിക്കൂ എന്ന് പറയുന്നു. യോഗം പഠിക്കേണ്ടതല്ല, അതിരാവിലെ എഴുന്നേറ്റ് സ്വയം തന്നെ ഓര്മ്മിക്കണം. ഇതില് ടീച്ചര് ഇരുന്ന് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്, അതുകൊണ്ട് ഓര്മ്മ എന്ന ശബ്ദമാണ് ശരി. യോഗം പഠിക്കേണ്ടതാണെന്ന ശീലം ഉണ്ടാക്കരുത്. ബാബ പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് സതോപ്രധാനമായിതീരും. അമൃതവേളയില് ഓര്മ്മിക്കുന്നത് നല്ലതാണ്. ഭക്തിപോലും അതിരാവിലെ എഴുന്നേറ്റ് ചെയ്യുന്നു. ഇവിടെയാണെങ്കില് ബാബയെ ഓര്മ്മിക്കുന്നു. എന്തിനാണ് ഓര്മ്മിക്കുന്നത്. എന്തുകൊണ്ടെന്നാല് ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ഭക്തിമാഗ്ഗത്തില് ശിവനെ ഓര്മ്മിക്കുന്നുണ്ട് എന്നാല് ശിവനില് നിന്ന് എന്താണ് ലഭിക്കുന്നതെന്ന് അവര്ക്കറിയില്ല. ഇത് കേവലം നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് അറിയുന്നത്. ഇപ്പോള് ബാബ ശ്രീമതം നല്കുകയാണ് സ്വയത്തിന്റെ മംഗളം ചെയ്യുന്നതിനുവേണ്ടി ബാബയെ ഓര്മ്മിക്കൂ. ഓര്മ്മയിലുടെതന്നെയാണ് ശക്തി ഉണ്ടാകുന്നത്. ശക്തിയിലുടെ വികര്മ്മം വിനാശമാകും ജ്ഞാനത്തിലുടെ വികര്മ്മം വിനാശമാകുന്നില്ല. ജ്ഞാനത്തിലുടെ പദവി ലഭിക്കും. ഓര്മ്മയിലുടെയാണ് പതിതത്തില് നിന്നും പാവനമാകുന്നത്. ധാരാളം കുട്ടികള് ഓര്മ്മയില് തോല്ക്കുന്നു. വളരെ നല്ല മഹാരഥികള് 5 അണയ്ക്കുപോലും പ്രയാസപ്പെട്ടാണ് ഓര്മ്മിക്കുന്നത്. ചിലരാണെങ്കില് ഒരു പൈസയ്ക്കു പോലും ഓര്മ്മിക്കുന്നെയില്ല, ഓര്മ്മയില് വളരെ പരിശ്രമമുണ്ട്. ജ്ഞാനം പെട്ടെന്ന് പഠിക്കുന്നു പക്ഷേ ഓര്മ്മയിലിരിക്കുമ്പോഴേ തോണി അക്കരകടക്കൂ. അപ്പോള് തന്നെയാണ് ജന്മ-ജന്മാന്തരത്തിലെ വികര്മ്മം വിനാശമാകുന്നത്. പിന്നീട് പുണ്യാത്മാവായിമാറും. ബാബയെ വിളിക്കുന്നു- വന്ന് ഞങ്ങളെ പതിതത്തില് നിന്ന് പാവനമാക്കിമാറ്റൂ. ധാരാളം പേര് പാവനമായി മാറുന്നുണ്ട്, എന്നാല് ആരാണോ നല്ലരീതിയില് ഓര്മ്മിക്കുന്നത് അവര് ഉയര്ന്ന സമ്പത്തു നേടും നിങ്ങളില്പ്പോലും ബന്ധനത്തില് കഴിയുന്നവര് നല്ല രീതിയില് ഓര്മ്മിക്കുന്നു. ഓര്മ്മയിലുടെ തന്നെയാണ് വികര്മ്മം വിനാശമാകുന്നത്. അതുകൊണ്ട് എപ്പോഴാണോ ആരെങ്കിലും പറയുന്നത് പവിത്രമായിരിക്കാന് സാധ്യമല്ലായെന്ന് അപ്പോള് അവരോട് പിന്നീട് സംസാരിക്കാനെ പാടില്ല. നിര്വികാരികളുടെ ഭാരതമായിരുന്നപ്പോള് സതോപ്രധാനമായിരുന്നു എന്നാല് സമ്പന്നരുടെ ബുദ്ധിയില് ഈ ജ്ഞാനമിരിക്കുക പ്രയാസമുള്ളതാണ്, എന്തുകൊണ്ടെന്നാല് ഓര്മ്മയില് തന്നെയാണ് പരിശ്രമം. .

ബാബ പറയുന്നു കുടുംബത്തിലിരുന്ന് അവരുമായി കടമ നിറവേറ്റൂ. വാസ്തവത്തില് നിയമം വളരെ കടുത്തതാണ്. നിങ്ങള് ജന്മ-ജന്മാന്തരം പാപാത്മാക്കള്ക്ക് ദാനം നല്കി പാപാത്മാക്കളായി മാറിയിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് പാപാത്മാക്കള്ക്ക് പൈസ കൊടുക്കേണ്ടതില്ല, എന്നാല് മുത്തച്ഛന്റെ സമ്പത്തുണ്ടെങ്കില് നല്കേണ്ടതുണ്ട്, അതുകൊണ്ട് ബാബ പറയുന്നു എല്ലാ ലൗകിക ജോലികളും ചെയ്ത് തീര്ത്ത് പിന്നീട് സമര്പ്പണമാകൂ. ഇങ്ങനെയും കോടിയില് ചിലരെ ആകുന്നുള്ളൂ. വളരെ വലിയ ലക്ഷ്യമാണ്. ബാബയെ അനുകരിക്കണം. നഷ്ടോമോഹയാവുക അമ്മായി വീട്ടില് പോകുന്നതുപോലെ എളുപ്പമല്ല, വളരെ പരിശ്രമമുണ്ട്. വിശ്വത്തിന്റെ അധികാരിയാവുക എത്ര വലിയ പ്രാപ്തിയാണ്. കല്പ-കല്പം ആരാണോ വിശ്വത്തിന്റെ അധികാരിയായി മാറിയത് അവര് തന്നെയാണ് വീണ്ടും ആകുന്നത്. ഡ്രാമയുടെ രഹസ്യവും കുറച്ചുപേരുടെ ബുദ്ധിയിലെ ഇരിക്കുന്നുള്ളൂ. സമ്പന്നര്ക്കാണെങ്കില് പ്രയാസപ്പെട്ടേ എടുക്കാന് സാധിക്കൂ. നിര്ദ്ധരാണെങ്കില് പെട്ടെന്ന് പറയുന്നു-ബാബ ഇതെല്ലാം അങ്ങയുടെതാണ് പിന്നീട് അവര്ക്ക് സേവനവും ചെയ്യണം. പാവനമായിമാറുന്നതിനുവേണ്ടി ഓര്മ്മയും വേണം. ഇല്ലെങ്കില് വളരെ ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നു. ശിക്ഷ അനുഭവിക്കുകയാണെങ്കില് പദവിയും കുറഞ്ഞ് പോകും. ഓര്മ്മിക്കാത്തവരാണ് ശിക്ഷയനുഭവിക്കുന്നത്. ജ്ഞാനം എത്രതന്നെ എടുത്താലും അതിലുടെ വികര്മ്മം വിനാശമാകില്ല. ശിക്ഷ അനുഭവിച്ച് പിന്നീട് ചെറിയ പദവിനേടുക-എന്നത് സമ്പത്തെടുക്കുകയല്ല. ബാബയില് നിന്ന് പൂര്ണ്ണസമ്പത്തെടുക്കുന്നതിനുവേണ്ടി ബാബയുടെ ആജ്ഞാകാരിയായി മാറണം. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മഹാവാക്യങ്ങളെ ശിരസാവഹിക്കണം. കൃഷ്ണന്റെ ആത്മാവും ഈ സമയം സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ-നാരായണന്റെ വളരെ ജന്മങ്ങളുടെ അന്തിമത്തില് ഞാന് വീണ്ടും അവരെ പഠിപ്പിച്ച് സമ്പത്തുനല്കുന്നു. നിങ്ങളില് പോലും രാജകുമാരനും രാജകുമാരിയുമായി മാറുന്നവരുണ്ടല്ലോ. രാജകീയകുടുംബത്തിലുള്ളവരുടെ പെരുമാറ്റം വളരെ ക്ഷമയുള്ളതായിരിക്കും. ഗുപ്ത ലഹരിയുമുണ്ടായിരിക്കും. ബാബ (ബ്രഹ്മാവ്) എത്ര സാധാരണമായിട്ടാണിരിക്കുന്നത്, ബാബക്കറിയാം ബാക്കി കുറച്ചു സമയമെ ഉള്ളൂ. എനിക്ക് പോയി വിശ്വമഹാരാജാവായിമാറണം. ഈ ബ്രഹ്മാവും പതിതമായിരുന്നു. ശിവബാബയുടെ രഥമാണ്, അതുകൊണ്ട് ഗദ്ദിയിലിരിക്കുന്നു. ഇല്ലായെങ്കില് ബാബ എവിടെയിരിക്കും. ഇവരും നിങ്ങളെപോലെ വിദ്യാര്ത്ഥിയായി പഠിക്കുന്നു. ധാരാളം കുട്ടികളുണ്ട്-ബാബയെ തിരിച്ചറിയുന്നില്ല. ബാബയോടൊപ്പം ധര്മ്മരാജനുമുണ്ട്. ബാബ പറയുന്നു എന്റെ ആജ്ഞ അംഗീകരിക്കുന്നില്ല, എന്റെ നിന്ദ ചെയ്യുകയാണെങ്കില് ധര്മ്മരാജന് വളരെയധികം ശിക്ഷകള് നല്കും. നിങ്ങള് നേരിട്ട് എന്റെയും എന്റെ കുട്ടികളുടെയും അവജ്ഞ ചെയ്യുന്നു. ബാബക്ക് ഒരേ ഒരു സിക്കീലധേ കുട്ടിയാണുള്ളത്. തീര്ച്ചയായും സ്നേഹമുണ്ടാകുമല്ലോ. ഇവരെ അപമാനിക്കുകയാണെങ്കില് എത്ര ശിക്ഷകള് അനുഭവിക്കേണ്ടിവരും. ചെറിയ ആപത്തുകള് വരുമ്പോഴെക്കും എത്രപേരാണ് പോകുന്നത്. നിങ്ങള് എല്ലാവരും ഓടിവന്നു, ഇദ്ദേഹം മായാജാലമൊന്നും ചെയ്തില്ല. മായാജാലക്കാരന് ശിവബാബയാണ്. ബ്രഹ്മാവില് ശിവബാബയാണ് വരുന്നതെന്ന ശ്രദ്ധയില്ലാത്തവര് ധാരാളം പേരുണ്ട്. ശിവബാബയുടെ മുമ്പില് നമ്മള് ഏതെങ്കിലും തലത്തിരിഞ്ഞത് ചെയ്യുകയാണെങ്കില് ബാബ പറയും ഇത് അയോഗ്യനായ കുട്ടിയാണെന്ന്. ഇതില് രണ്ടുപേരുണ്ട് അതുകൊണ്ട് സന്ദേശത്തിലെഴുതുന്നു-ബാപദാദയെന്ന്. എന്നാല് ബാപ്ദാദ ഒരുമിച്ച് എങ്ങിനെയാണ് ഇതിലെന്ന് കുട്ടികള് മനസ്സിലാക്കുന്നില്ല. ബാബ ദാദയിലുടെ സമ്പത്ത് തരുന്നു. സ്വയം തന്നെ വിഷയങ്ങളെ ഉപേക്ഷിക്കണം ബാപ്ദാദ ആരാണെന്ന് നിങ്ങള്ക്കറിയാം. ആരെങ്കിലും ചോദിക്കും ബാപ്ദാദയെന്ന് ആരെയാണ് പറയുന്നത്. ബാപ്-ദാദാ ഒരാളുടെ പേരല്ല. അതുകൊണ്ട് കുട്ടികള്ക്ക് യുക്തിയോടുകൂടി മനസ്സിലാക്കി കൊടുക്കണം. ദാദയിലുടെയാണ് ശിവബാബ സമ്പത്ത് തരുന്നതെന്ന് എപ്പോളാണോ നിങ്ങള് മനസ്സിലാക്കികൊടുക്കുന്നത് അപ്പോഴെ അവരുടെ ബുദ്ധിയിലിരിക്കൂ. ഇപ്പോള് വിനാശം സംഭവിക്കണം. അതിനുമുമ്പ് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു, താങ്കളും പഠിക്കൂ. അരകല്പം ഏത് ബാബയെയാണോ വിളിച്ചത്, ആ ബാബ വന്നിരിക്കുകയാണ് ജ്ഞാനം നല്കുന്നതിന്. എന്നിട്ടും മനസ്സിലാക്കാന് സമയമില്ലെന്ന് പറയുന്നു. അപ്പോള് പറയാം താങ്കള് ദേവീ-ദേവതാ ധര്മ്മത്തിലുള്ളവരെല്ലെന്ന്. താങ്കളുടെ ഭാഗ്യത്തില് സ്വര്ഗ്ഗത്തിന്റെ സുഖം ഇല്ല. ബാക്കി ഇവിടെ ശിരസ്സ് കുനിക്കേണ്ട. സന്യാസിമാരുടെ മുമ്പില് പാദങ്ങളില് തീര്ച്ചയായും വീഴും. ഇതെല്ലാം ഗുപ്തമാണ്. മുന്നോട്ട് പോകുന്തോറും ധാരാളം പ്രഭാവം ഉണ്ടാകും ആ സമയം തിരക്ക് ധാരാളം ഉണ്ടാകും. ജനതിരക്കില് എത്രമനുഷ്യരാണ് മരിക്കുന്നത്. പ്രധാനമന്ത്രിയെ ദര്ശിക്കുന്നതിന് എത്ര ജനങ്ങളാണ് നില്ക്കുന്നത്. ഇവിടെ എത്ര ഗുപ്തമായിട്ടാണ് കുട്ടികളോടൊപ്പമിരിക്കുന്നത്. ഇവിടെ ആരെ നോക്കും. ഇദ്ദേഹത്തെ പ്രതി അറിയാം രത്നവ്യാപാരിയായിരുന്നു. ശാസ്ത്രങ്ങളിലുമുണ്ട്-ബ്രഹ്മാവിലുടെ മനുഷ്യസൃഷ്ടി രചിച്ചതെങ്ങിനെയെന്ന് ബാബ പറയുന്നു-ഞാന് ഇതില് പ്രവേശിച്ച് രചിക്കുകയാണ്. ഇത് എഴുതിവെച്ചിട്ടുണ്ടെങ്കിലും കല്ല്ബുദ്ധികള് മനസ്സിലാക്കുന്നില്ല. ബാബവന്ന് കുട്ടികളെ പതിതത്തില് നിന്നും പാവനമാക്കി ട്രാന്സ്ഫര് ചെയ്യുന്നു.. ബാക്കി പുതിയ രചന രചിക്കുന്നില്ല. ഇത് പതിതരെ പാവനമാക്കാനുള്ള യുക്തിയാണ്. വിരാടരൂപത്തിന്റെ ചിത്രം തീര്ച്ചയായും ഉണ്ടായിരിക്കണം. ചിത്രം വലുതാണെങ്കില് മനസ്സിലാക്കി കൊടുക്കാന് സഹജമായിരിക്കും. കല്ലുബുദ്ധിയില് നിന്ന് പവിഴബുദ്ധിയാക്കിമാറ്റുക സഹജമായ കാര്യമൊന്നുമല്ല. ചിലരുടെ ബുദ്ധിയില് ഒന്നുമിരിക്കില്ല, അവര് വെറുതെ കണ്ട് പോകുന്നു. പ്രജയായി മാറുന്നവരാണെങ്കില് എന്തെങ്കിലും ബുദ്ധിയിലിരിക്കും നമ്മള് തന്നെ ബ്രാഹ്മണന്, നമ്മള് തന്നെ ദേവത, ഹം സോ എന്നതിന്റെ അര്ത്ഥം ബാബ എത്ര നന്നായി മനസ്സിലാക്കി തന്നു, അവര് പറയുന്നു ആത്മാ സോ പരമാത്മാവെന്ന്. ഇവിടെ നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് തന്നെയാണെന്ന്. നമ്മള് ആത്മാക്കള് ആദ്യം ബ്രാഹ്മണന്, പിന്നീട് ദേവത, ക്ഷത്രിയന്… എന്നിവയാകുന്നു. നമ്മള് എത്ര വര്ണ്ണത്തിലുള്ളവരായി മാറുന്നു. 84 ന്റെ ചക്രം കറങ്ങുന്നു. ബാക്കി ആരാണോ ശേഷം വരുന്നത്-അവര്ക്ക് ഏതാണ്ട് എത്ര ജന്മമുണ്ടാകും കണക്ക് എടുക്കാന് സാധിക്കും. ബാബയുടെ ഹൃദയത്തിനിഷ്ടപ്പെട്ട വളരെ നല്ല ചിത്രങ്ങള് ഉണ്ടാക്കണം ചിത്രമുണ്ടാക്കുന്നവരെ സഹായിക്കാന് രണ്ടോ നാലോ നല്ല കുട്ടികള് ആവശ്യമാണ്. ബാബ ചെലവ് നല്കുന്നതിനും തയ്യാറാണ്. പിന്നീട് ഹുണ്ടി ബാബതന്നെ നിറപ്പിക്കും. ബാബ പറയുന്നു മുഖ്യമായ ചിത്രങ്ങള് ട്രാന്സ് ലൈറ്റിന്റെത് ഉണ്ടാക്കണം. മനുഷ്യര് കണ്ട് സന്തോഷിക്കും. മുഴുവന് പ്രദര്ശിനിയും ഇങ്ങനെ ഉണ്ടാക്കണം. എന്നാല് കുട്ടികളെ നേരെയാക്കുന്നതിനുവേണ്ടി ബാബക്ക് പരിശ്രമം ചെയ്യേണ്ടതായിവരുന്നു.

ബാബയുടെ ഓര്മ്മയാണ് മുഖ്യം. ഓര്മ്മയിലുടെ തന്നെയാണ് നിങ്ങള് പതീതത്തില് നിന്നും പാവനമായി സൃഷ്ടിയുടെ അധികാരിയായിമാറുക. വേറെ ഒരു ഉപായവുമില്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. ചക്രത്തേയും ഓര്മ്മിക്കണം. നിങ്ങളുടെ സ്വഭാവം വളരെ രാജകീയമായിരിക്കണം. മുന്നോട്ട് പോകവെ ചിലരെ അത്യാഗ്രഹവും ചിലരെ മോഹവും പിടിക്കുന്നു. ചിലര് മനസ്സിനിഷ്ടപ്പെട്ട വസ്തുക്കളില് കുടുങ്ങുന്നു, ലഭിക്കുന്നില്ലെങ്കില് അസ്വസ്ഥരായിതീരും. ഈ കാരണത്താല് ഏതെങ്കിലും ശീലങ്ങള് ഉണ്ടായിരിക്കരുത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ മംഗളം ചെയ്യുന്നതിനുവേണ്ടി ബാബയുടെ ആജ്ഞയെ അംഗീകരിക്കണം. ബാപ്ദാദയുടെ അവജ്ഞ ഒരിക്കലും ചെയ്യരുത്. ഏതെങ്കിലും അത്യാഗ്രഹത്തിന്റെയോ മോഹത്തിന്റെയോ ശീലം വെക്കരുത്.

2) തന്റെ സ്വഭാവത്തെ വളരെ റോയലാക്കി വെക്കണം. അതിരാവിലെ അമൃതവേളയില് എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കാനുള്ള അഭ്യാസം ചെയ്യണം.

വരദാനം:-

തന്റെ യഥാര്ത്ഥ സ്ഥാനത്ത് ഇരിക്കുക – ഇതാണ് ഓര്മ്മയുടെ യാത്ര, ആരാണ്, ആരുടേതാണ് -ഇതില് സ്ഥിതി ചെയ്യൂ, ഈ യഥാര്ത്ഥ സ്വരൂപത്തിന്റെ നിശ്ചയവും അനേക പ്രാവശ്യത്തെ വിജയത്തിന്റെ സ്മൃതിയിലൂടെയും സദാ ലഹരിയുടെ സ്ഥിതിയുടെ സാഗരത്തില് അലയടിച്ചുകൊണ്ടിരിക്കും. സുഖദാതാവിന്റെ കുട്ടികളാണെങ്കില് ദുഃഖത്തിന്റെ അലയ്ക്ക് എങ്ങനെ വരാന് സാധിക്കും, സര്വ്വശക്തിവാന്റെ കുട്ടികള്ക്ക് എങ്ങനെ ശക്തിഹീനരാകാന് സാധിക്കും! ഈ പദവിയുടെ അനുഭവങ്ങളില് കഴിയൂ എങ്കില് താങ്കളുടെ സ്വരൂപത്തിലൂടെ പിതാവിന്റെ അല്ലെങ്കില് അധ്യാപകന്റെ സ്വരൂപം സ്വതവേ പ്രത്യക്ഷമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top