27 March 2022 Malayalam Murli Today | Brahma Kumaris

27 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

26 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഭരണശക്തിയിലൂടെയും നിയന്ത്രണശക്തിയിലൂടെയും സ്വരാജ്യത്തിന്റെ പ്രാപ്തി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് കുട്ടികളുടെ സ്നേഹിയായ ബാപ്ദാദ ഓരോരോ കുട്ടികളെയും വിശേഷിച്ച് രണ്ടു കാര്യങ്ങളില് പരിശോധിക്കുകയായിരുന്നു. സ്നേഹത്തിന്റെ പ്രത്യക്ഷ സ്വരൂപമായി കുട്ടികള്ക്ക് സമ്പന്നവും സമ്പൂര്ണവുമാകണം. ഓരോരുത്തരിലും ഭരണശക്തിയും നിയന്ത്രണശക്തിയും ഏതു വരെ വന്നിട്ടുണ്ട്-ഇന്ന് ഇതു നോക്കുകയായിരുന്നു. ശരീരത്തിന്റെ സ്ഥൂല കര്മേന്ദ്രിയങ്ങള് ആത്മാവിന്റെ നിയന്ത്രണത്തിലുളളതു പോലെ, എപ്പോള് ആഗ്രഹിക്കുന്നുവോ എങ്ങനെ ആഗ്രഹിക്കുന്നുവോ എവിടെ ആഗ്രഹിക്കുന്നുവോ അങ്ങനെ നടത്തിക്കാനാവും, നടത്തിക്കൊണ്ടിരിക്കുന്നു. നിയന്ത്രണശക്തിയുമുണ്ട്. കൈ-കാലുകള് സ്ഥൂല ശക്തികളാണെന്നതു പോലെ മനസ്, ബുദ്ധി, സംസ്കാരം ആത്മാവിന്റെ സൂക്ഷ്മശക്തികളാണ്. സൂക്ഷ്മശക്തികള്ക്കു മേല് നിയന്ത്രണം കൊണ്ടുവരാനുള്ള ശക്തി അതായത് മനസ്, ബുദ്ധി, സംസ്കാരത്തെ എപ്പോള് ആഗ്രഹിക്കുന്നുവോ എങ്ങനെ ആഗ്രഹിക്കുന്നുവോ എത്ര സമയം ആഗ്രഹിക്കുന്നുവോ-ഇങ്ങനെയുള്ള നിയന്ത്രണശക്തിയും ഭരണശക്തിയും വന്നുവോ? എന്തുകൊണ്ടെന്നാല് ഈ ബ്രാഹ്മണജീവിതത്തില് മാസ്റ്റര് സര്വശക്തിവാനാകുകയാണ്. ഈ സമയത്തെ പ്രാപ്തി മുഴുവന് കല്പത്തിലും രാജ്യരൂപത്തിലും പൂജാരീരൂപത്തിലും നടക്കുന്നു. അര കല്പം എത്ര തന്നെ വിശ്വത്തിന്റെ രാജ്യസത്ത പ്രാപ്തമാക്കുന്നുവോ അതനുസരിച്ചു തന്നെ എത്ര ശക്തിശാലിയായ രാജ്യപദവിയും പൂജ്യപദവിയും ലഭിക്കുന്നുവോ ഭക്തിമാര്ഗത്തിലും അത്ര തന്നെ ശ്രേഷ്ഠപൂജാരിയായി മാറുന്നു. ഭക്തിയിലും ശ്രേഷ്ഠാത്മാവിന്റെ മനസ്, ബുദ്ധി, സംസ്കാരങ്ങള്ക്കു മേല് നിയന്ത്രണശക്തി ഉണ്ടായിരിക്കും. ഭക്തരിലും യഥാക്രമം ശക്തിശാലി ഭക്തരാകുന്നു. അതായത് ഏത് ഇഷ്ടദേവതയുടെ ഭക്തി ചെയ്യണമോ എത്ര സമയം ചെയ്യണമോ, ഏതു വിധിയില് ചെയ്യണമോ- ഇങ്ങനെ ഭക്തിയുടെ ഫലം ഭക്തിയുടെ വിധിയനുസരിച്ച് സന്തുഷ്ടതയും ഏകാഗ്രതയും ശക്തിയും സന്തോഷവും പ്രാപ്തമാക്കുന്നു. എന്നാല് രാജ്യപദവിയുടെയും ഭക്തിയുടെ ശക്തിയുടെയും പ്രാപ്തിയുടെ ആധാരം ഈ ബ്രാഹ്മണജന്മമാണ്. അപ്പോള് ഈ സംഗമയുഗത്തിന്റെ ചെറിയൊരു ജന്മം മുഴുവന് കല്പത്തിന്റെയും സര്വജന്മങ്ങളുടെയും ആധാരമാണ്. രാജ്യം ഭരിക്കുന്നതില് വിശേഷപ്പെട്ടവരാകുന്നതു പോലെ വിശേഷഭക്തരും ആകുന്നു, സാധാരണമല്ല. ഭക്തമാലയിലുള്ള ഭക്തര് വേറെ എന്നാല് താങ്കള് സ്വയം തന്നെ പൂജ്യര് സ്വയം തന്നെ പൂജാരികളായ ആത്മാക്കളുടെ ഭക്തിയും വിശേഷമാണ്. അപ്പോള് ഇന്ന് ബാപ്ദാദ കുട്ടികളുടെ ഈ മൂല ആധാരമായ ജന്മത്തെ കാണുകയായിരുന്നു. ആദി മുതല് ഇപ്പോള് വരെ ബ്രാഹ്മണജീവിതത്തില് ഭരണശക്തിയും നിയന്ത്രണശക്തിയും സദാ എത്ര ശതമാനത്തിലുണ്ട്? ഇതിലും ആദ്യം തന്റെ തന്നെ സൂക്ഷ്മശക്തികളെ പരിശോധിക്കൂ. ഫലത്തില് എന്തു കാണപ്പെടുന്നുണ്ട്? ഈ വിശേഷപ്പെട്ട മൂന്നു ശക്തികള് മനസിനും ബുദ്ധിക്കും സംസ്കാരത്തിനും മേല് നിയന്ത്രണമുണ്ടെങ്കില് ഇതിനെ തന്നെയാണ് സ്വരാജ്യഅധികാരി എന്നു പറയുന്നത്. അപ്പോള് ഈ സൂക്ഷ്മശക്തികള്ക്കു തന്നെയാണ് സ്ഥൂലകര്മേന്ദ്രിയങ്ങളെ നിയന്ത്രണത്തിലും നിയമത്തിലും നടത്താന് കഴിയുന്നത്. ഫലം എന്തു കണ്ടു? എപ്പോള് ,എവിടെ, എങ്ങനെ -ഈ മൂന്നു കാര്യങ്ങളിലും ഇപ്പോള് യഥാശക്തിയാണ്. സര്വശക്തിയില്ല എന്നാല് യഥാശക്തി. അതിനെ ഡബിള് വിദേശി തന്റെ ഭാഷയില് സാധാരണമായ വാക്ക് ഉപയോഗിക്കുന്നു. അപ്പോള് ഇതിനെ ഓള്മൈറ്റി അതോറിറ്റി(സര്വ്വശക്തന്) എന്നു പറയുമോ? ശക്തനാണ് എന്നാല് സര്വ്വശക്തനാണോ? വാസ്തവത്തില് ഇതിനെത്തന്നെയാണ് ബ്രാഹ്മണജീവിതത്തിന്റെ അടിത്തറ എന്നു പറയുന്നത്. ആര്ക്ക് എത്രത്തോളം സ്വയത്തിനു മേല് രാജ്യമുണ്ട് അതായത് സ്വയം മുന്നേറാനും മറ്റുളളവരെ മുന്നോട്ട് കൊണ്ടു പോകാനും അറിയുന്നത് അവര് തന്നെ മുന്നിലെ നമ്പര് നേടുന്നു. ഈ അടിത്തറയില് യഥാശക്തിയാണെങ്കില് നമ്പര് പിറകിലായിപ്പോകുന്നു. ആര്ക്ക് സ്വയം മുന്നേറുവാന് അറിയുന്നുവോ അവര്ക്കു സഹജമായും മറ്റുളളവരെ മുന്നോട്ട് കൊണ്ടു പോകാനും സാധിക്കുന്നു അതായത് നേതൃത്വ ശക്തി കൈവരുന്നു. കേവലം മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നതിന് നേതൃശക്തി ആവശ്യമില്ല. ആര്ക്ക് തന്റെ സൂക്ഷ്മശക്തികളെ കൈകാര്യം ചെയ്യാന് സാധിക്കുന്നുവോ അവര്ക്ക് മറ്റുള്ളവരെയും കൈകാര്യം ചെയ്യാന് സാധിക്കും. അപ്പോള് സ്വയത്തിനു മേലുളള നിയന്ത്രണശക്തിയും ഭരണശക്തിയും സര്വരെയും യഥാര്ത്ഥമായി കൈകാര്യം ചെയ്യാനുള്ള ശക്തിയായി മാറുന്നു. അജ്ഞാനി ആത്മാക്കളെ സേവനത്തിലൂടെ കൈകാര്യം ചെയ്യുന്നതാകട്ടെ, ബ്രാഹ്മണപരിവാരത്തില് സ്നേഹസമ്പന്ന, സന്തുഷ്ടതാസമ്പന്ന പെരുമാറ്റത്തിലാകട്ടെ-രണ്ടിലും സഫലമാകും. എന്തെന്നാല് പല കുട്ടികളും ഇങ്ങനെയാണ് ബാബയെ അറിയുക, ബാബയുടേതാകുക, ബാബയോട് പ്രീതിയുടെ രീതി നിറവേറ്റുക ഇതു വളരെ സഹജമായി അനുഭവം ചെയ്യുന്നു എന്നാല് എല്ലാ ബ്രാഹ്മണാത്മാക്കളുമായും ഒരുമിച്ച് ചേര്ന്നു പോകുക ഇതില് ബുദ്ധിമുട്ടു പറയുന്നു. ഇതിന്റെ കാരണമെന്താണ്? ബാബയുമായി പ്രീതി നിറവേറ്റുന്നത് മാത്രം സഹജമായി എന്തുകൊണ്ട് തോന്നുന്നു? എന്തുകൊണ്ടെന്നാല് ബാബയോട് ഹൃദയത്തിന്റെ മുറിയാത്ത സ്നേഹമുണ്ട്. സ്നേഹിക്കുന്നവരുമായി ബന്ധം നിറവേറ്റുന്നത് സഹജമാണ്. ആരോടാണോ സ്നേഹമുളളത്, അവരില് നിന്നും എന്തെങ്കിലും ശിക്ഷണങ്ങള് സൂചനയായി ലഭിക്കുന്നതും പ്രിയപ്പെട്ടതായി തോന്നും. സദാ ഹൃദയത്തില് ഈയൊരു അനുഭൂതിയുണ്ടാകുന്നു, ഇവര് എന്തെല്ലാമാണോ പറയുന്നത് എന്റെ മംഗളാര്ത്ഥമാണ് പറയുന്നത്. എന്തുകൊണ്ടെന്നാല് സ്നേഹിക്കുന്നവരെ പ്രതി ഹൃദയത്തില് ശ്രേഷ്ഠമായ ഭാവനയുണ്ട്. എങ്ങനെയാണോ താങ്കളുടെ ഹൃദയത്തില് അവരെ പ്രതി ശ്രേഷ്ഠമായ ഭാവനയുളളത്, അതേപോലെ താങ്കളുടെ ശുഭഭാവനയുടെ റിട്ടേണ് മറ്റുളളവരിലൂടെയും പ്രാപ്തമാകുന്നു. എങ്ങനെയാണോ എക്കോയില് ശബ്ദം മുഴങ്ങി കേള്ക്കുന്നത്, അത് പതിന്മടങ്ങായി തിരിച്ചടിക്കുന്നത്. ഏതുപോലെ ബാബയെ പ്രതി താങ്കള്ക്ക് മുറിയാത്ത, ദൃഢമായ സ്നേഹമുളളത്, ശ്രേഷ്ഠമായ ഭാവനയുളളത്, നിശ്ചയമുളളത്, അതേപോലെ ബ്രാഹ്മണാത്മാക്കള് സംഖ്യാക്രമത്തില് ആണെങ്കിലും അവരോടുളള ആത്മീയ സ്നേഹം ദൃഢവും അഖണ്ഡവുമാണോ ? വൈവിധ്യമാര്ന്ന സംസ്കാരങ്ങള് കണ്ടിട്ടാണ് അവരെ സ്നേഹിക്കുന്നത് എങ്കില് അത് അഖണ്ഡവും ദൃഢവുമായ സ്നേഹമല്ല. ഏതെങ്കിലും ആത്മാവിന്റെ സംസ്കാരം അഥവാ പെരുമാറ്റം, അത് സ്വയത്തെ പ്രതിയാണെങ്കിലും അഥവാ മറ്റുളളവരെ പ്രതിയാണെങ്കിലും ഹൃദയത്തിന് ഇഷ്ടപ്പെട്ടതല്ല എങ്കില് സ്നേഹത്തിന്റെ ശതമാനത്തിന് കുറവ് വരുന്നു. എന്നാല് അവരെ ശ്രേഷ്ഠ ആത്മാവിന്റെ ഭാവത്തില്, ആത്മീയ സ്നേഹത്തിലൂടെ നോക്കുകയാണെങ്കില് അവരോടുളള സ്നേഹത്തിന് കുറവ് വരില്ല. എങ്ങനെയുളള സംസ്കാരമായിക്കോട്ടെ പെരുമാറ്റമായിക്കോട്ടെ, ബ്രാഹ്മണ ആത്മാക്കള്ക്ക് മുഴുവന് കല്പത്തിലും മുറിയാത്ത സംബന്ധമുണ്ട്. എന്തുകൊണ്ടെന്നാല് ഈശ്വരീയ പരിവാരമാണ്. ബാബ ഓരോ ആത്മാവിനെയും വിശേഷിച്ചും തിരഞ്ഞെടുത്ത് ഈശ്വരീയ പരിവാരത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. നിങ്ങള് താനെ വന്നതല്ല, ബാബ നിങ്ങളെ കൊണ്ടു വന്നതാണ്. അപ്പോള് ബാബയെ മുന്നില് വയ്ക്കുന്നതിലൂടെ ഓരോ ആത്മാവിനെ പ്രതിയും ആത്മീയ ദൃഢമായ സ്നേഹമുണ്ടാകുന്നു. ഏതെങ്കിലും ആത്മാവിന്റെ എന്തെങ്കിലും കാര്യം നമുക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലാണ് സ്നേഹത്തിന് വ്യത്യാസമുണ്ടാകുന്നത്. ആ സമയം ബുദ്ധിയില് ഈയൊരു കാര്യം വെക്കൂ, ബാബയ്ക്ക് ഇവര് പ്രിയപ്പെട്ടവരാണ്. തീര്ച്ചയായും എന്തെങ്കിലും വിശേഷതകള് ഉളളതിനാലാണ് ബാബ ഇവരെ തിരഞ്ഞെടുത്തത്. ആരംഭം മുതല്ക്കു തന്നെ ബാപ്ദാദ കുട്ടികള്ക്ക് കേള്പ്പിച്ചു തന്നിച്ചുണ്ട്, 36 ഗുണങ്ങളില് 35 ഗുണങ്ങളുമില്ല, ഒരു ഗുണമെങ്കിലും വിശേഷിച്ച് ഉളളതിനാലാണ് ബാബയ്ക്ക് പ്രിയപ്പെട്ടതായത്. ബാബ അവരുടെ 35 അവഗുണങ്ങളെയാണോ കണ്ടത് അതോ ഒരു ഗുണത്തെയോ.. എന്താണ് കണ്ടത്? ഏറ്റവും വലുതിലും വലിയ വിശേഷത അഥവാ ഗുണമാണ്, ബാബയെ തിരിച്ചറിയുവാനുളള ബുദ്ധി. ബാബയുടെതായിത്തീരുവാനുളള ധൈര്യം, ബാബയെ സ്നേഹിക്കുവാനുളള വിധി, ഇതൊന്നും മുഴുവന് കല്പത്തിലും മറ്റൊരു ധര്മ്മ പിതാക്കന്മാരിലും ഉണ്ടായിരുന്നില്ല. രാജനേതാക്കന്മാരിലും ഉണ്ടായിരുന്നില്ല, ധനവാന്മാരിലും ഉണ്ടായിരുന്നില്ല, എന്നാല് ഈയൊരു ആത്മാവിലുണ്ട്. ബാബ താങ്കളെല്ലാവരോടുമായി ചോദിക്കുകയാണ്, താങ്കള് ബാബയുടെ പക്കലേക്ക് വന്നപ്പോള്, ഗുണ സമ്പന്നമായാണോ വന്നത്? ബാബ താങ്കളുടെ ദുര്ബലതകളെയാണോ കണ്ടത്? ധൈര്യം വര്ദ്ധിപ്പിക്കുകയല്ലേ ചെയ്തത്, താങ്കള് തന്നെയായിരുന്നു എന്റെത്, ഇനിയും സദാ എന്റെതായിരിക്കുകയും ചെയ്യും… അതേപോലെ അച്ഛനെ അനുകരിക്കൂ.. വിശേഷാത്മാവാണെന്ന ഭാവത്തില് ആരെ കാണുകയാണെങ്കിലും, സംബന്ധ സമ്പര്ക്കത്തിലേക്ക് വരികയാണെങ്കിലും, ബാബയെ മുന്നില് വെക്കുന്നതിലൂടെ ആത്മാവില് സ്വതവേ തന്നെ ആത്മീയ സ്നേഹം എമര്ജ്ജാകുന്നു. താങ്കളുടെ സ്നേഹത്തിലൂടെ അവര് സര്വ്വരുടെയും സ്നേഹിയായിത്തീരുന്നു. ഈ ആത്മീയ സ്നേഹത്തിലൂടെ സദാ സര്വ്വരിലൂടെയും സദ്ഭാവന സഹയോഗത്തിന്റെ ഭാവന സ്വതവേ തന്നെ താങ്കള്ക്ക് ആശീര്വ്വാദത്തിന്റെ രൂപത്തില് പ്രാപ്തമാകുന്നു.

ഇതിനെയാണ് ആത്മീയ രീതിയില് ശ്രേഷ്ഠമായി കൈകാര്യം ചെയ്യുക എന്ന് പറയുന്നത്.

ബാപ്ദാദ ഇന്ന് പുഞ്ചിരിക്കുകയായിരുന്നു. കുട്ടികളില് മൂന്ന് വാക്കുകള് കാരണത്താല് നിയന്ത്രണ ശക്തിയും ഭരണശക്തിയും കുറവാണ്. ആ മൂന്ന് വാക്കുകളാണ് 1) എന്തുകൊണ്ട്, 2) എന്താണ്, 3) ആവശ്യമാണ്. ഈ മൂന്ന് വാക്കുകളെയും ഇല്ലാതാക്കി ഒരേയൊരു വാക്ക് മാത്രം പറയൂ. ആഹാ ! ആഹാ എന്ന വാക്ക് പറയുവാന് അറിയുമല്ലോ. ആഹാ ബാബാ, ആഹാ ഞാന് ആഹാ ഡ്രാമാ.. ആഹാ എന്നു മാത്രം പറയുകയാണെങ്കില് മറ്റു മൂന്നു വാക്കുകളും ഇല്ലാതാകുന്നു. ബാപ്ദാദ കുട്ടികളില് എന്ത് കളിയാണ് കാണുന്നതെന്ന് കേള്പ്പിച്ചിരുന്നില്ലേ.. താങ്കള് കുട്ടികളുടെ ഒരു ചിത്രം ആദ്യമേ തന്നെ ഉണ്ടാക്കിയിരുന്നതില് കാണിച്ചിട്ടുണ്ട് – ഒരു യോഗി യോഗം ചെയ്യുന്നുണ്ട്, ബുദ്ധി ഏകാഗ്രമാക്കുന്നു, സന്തുലനം പാലിക്കുന്നു, സന്തുലനത്തിന്റെ(ബാലന്സ്) ത്രാസ്സ് കാണിച്ചിട്ടുണ്ട്. എപ്പോഴെല്ലാം ബുദ്ധിയുടെ സന്തുലനം പാലിക്കുവാന് ശ്രമിക്കുന്നുവോ അപ്പോഴെല്ലാം ഒരു കുരങ്ങന് ത്രാസ്സിനു മുകളിലിരിക്കുന്നു. ഈ മൂന്നു വാക്കുകളാകുന്ന കുരങ്ങന്മാരാണ് വന്നിരിക്കുന്നത്. അപ്പോള് ബാലന്സ് പാലിക്കുവാന് സാധിക്കില്ലല്ലോ. ചഞ്ചലത ഉണ്ടാകുന്നു. ബാലന്സുണ്ടായിരിക്കുകയില്ല. അപ്പോള് ഈ മൂന്നു വാക്കുകള് ബാലന്സിനെ ഇല്ലാതാക്കുന്നു. ബുദ്ധിയെ ചഞ്ചലമാക്കുന്നു. കുരങ്ങന് എപ്പോഴെങ്കിലും വിശ്രമത്തോടെ ഇരിക്കുന്നതായി കണ്ടിട്ടുണ്ടോ.. മറ്റൊന്നും ചെയ്യാനില്ലെങ്കില് പോലും വാലാട്ടിക്കൊണ്ടിരിക്കും. അപ്പോള് ഇവിടെയും ബാലന്സ് ഇല്ലാത്തതിനാല് ബാബയിലൂടെ ഓരോ ചുവടിലും ലഭിക്കേണ്ട ആശീര്വ്വാദം, അഥവാ ആത്മീയ സ്നേഹത്തിലൂടെ പരിവാരത്തില് നിന്നും ലഭിക്കേണ്ട ആശീര്വ്വാദത്തില് നിന്നും വഞ്ചിതരാകുന്നു. എങ്ങനെയാണോ ബാബയുമായി സംബന്ധം വെക്കേണ്ടത് ആവശ്യമാണെന്ന് ചിന്തിക്കുന്നുവോ, അതുപോലെ ഈശ്വരീയ പരിവാരവുമായി സംബന്ധം വെക്കേണ്ടതും അതി ആവശ്യം തന്നെയാണ്. മുഴുവന് കല്പത്തിലും നമ്പര് വണ് ആത്മാവായ ബ്രഹ്മാവിനൊപ്പവും ഈശ്വരീയ പരിവാരത്തിന്റെ സംബന്ധ സമ്പര്ക്കത്തിലും വരണമല്ലോ. അല്ലാതെ ഇങ്ങനെ മാത്രം മനസ്സിലാക്കരുത്, ബാബ നമ്മുടേതാണെല്ലോ, നമ്മള് ബാബയുടേതുമാണ്, അതു മതിയെന്ന്. ഇതും ബഹുമതിയോടെ പാസ്സാകുന്നതിന്റെ അടയാളമല്ല. എന്തുകൊണ്ടെന്നാല് താങ്കള് സന്യാസി ആത്മാക്കളല്ല. ഋഷി-മുനി ആത്മാക്കളല്ല. വിശ്വത്തില് നിന്നും അകന്നിരിക്കുന്നവരല്ല. വിശ്വത്തിന് ആശ്രയം നല്കുന്നവരാണ്. വിശ്വത്തില് നിന്നും അകന്നിരിക്കുകയല്ല, വിശ്വ മംഗളകാരിയാണ്. ബ്രാഹ്മണാത്മാക്കളുടെ കാര്യം മാത്രമല്ല, പ്രകൃതിയെയും പരിവര്ത്തനപ്പെടുത്താനുളള ഉത്തരവാദിത്ത്വമാണ് താങ്കള്ക്കുളളത്. പരിവാരത്തിലെ അവിനാശി സ്നേഹത്തിന്റെ ചരടില് നിന്നും താങ്കള്ക്ക് പുറത്തേക്കു പോകുവാന് സാധിക്കില്ല. വിജയി രത്നങ്ങളായ കുട്ടികള്ക്ക് അവിനാശി സ്നേഹത്തിന്റെ ചരടില് നിന്നും പുറത്തേക്ക് പോകാന് സാധിക്കില്ല. അതിനാല് ഒരിക്കലും ഏതെങ്കിലും കാര്യത്തില്, ഏതെങ്കിലും സ്ഥാനത്ത്, ഏതെങ്കിലും സേവനത്തില് നിന്നും അഥവാ സേവാധാരിയില് നിന്നും അകന്നിരുന്ന് കൊണ്ട് തന്റെ അവസ്ഥയെ നല്ലതാക്കി കാണിക്കാം എന്ന സങ്കല്പം പോലും വരരുത്. ചിലര് ഇങ്ങനെ പറയാറുണ്ടല്ലോ, എനിക്ക് ഇവരോടൊപ്പം പോകാന് സാധിക്കില്ല, അവര്ക്കൊപ്പം സാധിക്കും, ഈ സ്ഥാനത്തിരുന്ന് ഉന്നതി സംഭവിക്കുകയില്ല, മറ്റേ സ്ഥാനത്തിരിക്കാം, ഈ സേവനത്തിലാണ് എനിക്ക് വിഘ്നമുളളത്, മറ്റേ സംവനത്തില് വരുന്നില്ല. ഇതെല്ലാം തന്നെ അകറ്റി നിര്ത്തുന്ന കാര്യങ്ങളാണ്. അഥവാ ഒരു തവണ താങ്കള് ഈയൊരു ശീലം പാലിക്കുകയാണെങ്കില്, ഈ ശീലം താങ്കളെ മറ്റെവിടെയും തന്നെ നിലനിര്ത്തുകയില്ല. ബുദ്ധിയെ ഏകാഗ്രമാക്കുവാന് അനുവദിക്കുകയില്ല. എന്തുകൊണ്ടെന്നാല് ബുദ്ധിയെ ഇടയ്ക്കിടെ പരിവര്ത്തനപ്പെടുത്തുന്നതിന്റെ ശീലം ഉണ്ടാക്കി. ഇതും ഒരു ദുര്ബലതയായി കണക്കാക്കുന്നു. ഉന്നതിയായി കണക്കാക്കുകയില്ല. സദാ സ്വയത്തില് ശുഭ പ്രതീക്ഷ വെക്കൂ. പ്രതീക്ഷയറ്റവരാകരുത്. എങ്ങനെയാണോ ബാബ സര്വ്വരിലും ശുഭ പ്രതീക്ഷകള് വെച്ചത്. ആര് എങ്ങനെയുളളവരാണെങ്കിലും, ബാബ അവസാന നമ്പറിലുളളവരില് പോലും നിരാശരായില്ല. സദാ ശുഭ പ്രതീക്ഷ വെച്ചു. അതേപോലെ താങ്കളും സ്വയത്തിലും, സേവനത്തിലും, മറ്റുളളവരിലും പ്രതീക്ഷയറ്റവരാകരുത്, നിരാശരാകരുത്. വിശാലഹൃദയരായി മാറൂ, അതായത് ചക്രവര്ത്തിയെ പോലെ വിശാല മനസ്കരാകൂ. മറ്റേതൊരു ദുര്ബല സങ്കല്പവും ധാരണ ചെയ്യരുത്. മായ ഭിന്ന-ഭിന്ന രൂപത്തില് ദുര്ബലരാക്കുവാന് പ്രയത്നിക്കുന്നു. എന്നാല് താങ്കള് മായയെക്കുറിച്ചും നോളേജ്ഫുളളല്ലേ, അതോ പകുതി ജ്ഞാനമേയുളളുവോ? ഇതും ഓര്മ്മയില് വെക്കൂ, മായ ഭിന്ന-ഭിന്ന പുതിയ രൂപം ധാരണ ചെയ്ത് വരുന്നു. മായ പഴയ സാധാരണ രൂപത്തില് വരില്ല, എന്തുകൊണ്ടെന്നാല് മായയ്ക്കും അറിയാം, ഇവര് പെട്ടെന്ന് തിരിച്ചറിയുമെന്ന്. കാര്യം അതു തന്നെയായിരിക്കും എന്നാല് രൂപം വ്യത്യസ്തമായത് ധാരണ ചെയ്യുന്നു. മനസ്സിലായോ, ശരി.

ടീച്ചേഴ്സ് മായയുടെ നോളേജ്ഫുളളാണോ? കേവലം നോളേജ് മാത്രമാണോ, അതോ നോളേജ്ഫുളളാണോ

ബാബയെ തിരിച്ചറിഞ്ഞു എങ്കില് മായയെയും തിരിച്ചറിഞ്ഞു എന്ന് ചിന്തിക്കരുത്. ഇപ്പോള് ബന്ധനത്തില് പെട്ടോ, കഠിനമായി അനുഭവപ്പെടുന്നുണ്ടോ? മധുരമായ ബന്ധനമായി തോന്നുന്നുണ്ടോ, അതോ കുറച്ച് ബുദ്ധിമുട്ടുളള ബന്ധനമായി തോന്നുന്നുണ്ടോ? ഇവടെ ഒരുപാട് സഹിക്കേണ്ടതായി വരുന്നുണ്ട് എന്ന് ചിന്തിക്കുന്നുണ്ടോ? ബാബയുടേതായി മാറിയതിനു ശേഷം, ഇതും ചെയ്യണം, അതും ചെയ്യണം, ഏതുവരെ ചെയ്തുകൊണ്ടിരിക്കും? അഥവാ ഇതെല്ലാം അറിയുകയാണെങ്കില് വരില്ലായിരുന്നു എന്ന് ചിന്തിക്കുന്നുണ്ടോ? എവിടെ പ്രേമമുണ്ടോ അവിടെ ഒന്നും തന്നെ പ്രയത്നമായി തോന്നില്ല. ശലഭവും ദീപത്തില് ആഹൂതി ചെയ്യുന്നില്ലേ? അപ്പോള് താങ്കള് ശ്രേഷ്ഠ ആത്മാക്കള്ക്ക് പരമാത്മാ സ്നേഹത്തിനു മുന്നില് എങ്ങനെ ബുദ്ധിമുട്ടായി അനുഭവിക്കുവാന് സാധിക്കുന്നു. ശലഭത്തിനു സമര്പ്പണമാകുവാന് സാധിക്കുന്നു എങ്കില് താങ്കള്ക്ക് എന്തുകൊണ്ട് സാധിക്കില്ല? ഏതൊരു നിമിഷമാണോ ബുദ്ധിമുട്ടാണെന്ന് അനുഭവപ്പെടുന്നത്, തീര്ച്ചയായും സ്നേഹത്തിന്റെ കാര്യത്തില് ശതമാനത്തില് വ്യത്യാസമുണ്ട്. അതിനാലാണ് കുറച്ച് സമയത്തേക്ക് മാത്രം ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത്. അഥവാ ബുദ്ധിമുട്ടാണെങ്കില് തന്നെ സദാ കാലത്തേക്ക് ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടേ… ഇടയ്ക്കിടെ മാത്രം എന്തുകൊണ്ടാണ് ബുദ്ധിമുട്ട് തോന്നുന്നത് ? പരമാത്മാവിന്റെയും താങ്കളുടെയും ഇടയില് എന്തെങ്കിലും കാര്യം വരുന്നുണ്ടോ? അതിനാലാണോ ബുദ്ധിമുട്ടായി തോന്നുന്നത്, സ്നേഹത്തില് ശതമാനം വരുന്നത്. ആ കാര്യത്തെ ഇടയില് നിന്നും മാറ്റി നിര്ത്തൂ. എന്നാല് സഹജമാകുന്നു.

ബാപ്ദാദ പറയാറുണ്ട് ടീച്ചേഴ്സ് അര്ത്ഥം സദാ സ്വയം ധൈര്യത്തോടെ ഇരിക്കുന്നവര്, മറ്റുളളവര്ക്ക് ധൈര്യം പകര്ന്നു നല്കുവാന് നിമിത്തമാകുന്നവര്. ഇല്ലെങ്കില് ടീച്ചറായത് തന്നെ എന്തിനാണ്? ടീച്ചര് അര്ത്ഥം തന്നെ വിദ്യാര്ത്ഥികള്ക്ക് നിമിത്തം. ദുര്ബലര്ക്ക് ധൈര്യം പകര്ന്നു നല്കി മുന്നോട്ടുയര്ത്തുവാനുളള സേവനത്തിന് നിമിത്തമായവര്. സഫലമായ ടീച്ചറുടെ ആദ്യത്തെ മുഖ്യമായ അടയാളം തന്നെ ഇതാണ് – അവര് ഒരിക്കലും ധൈര്യഹീനരാകുകയില്ല. ആരാണോ സ്വയം ധൈര്യശാലിയായിരിക്കുന്നത്, അവര്ക്കു മാത്രമേ മറ്റുളളവര്ക്കും ധൈര്യം പകര്ന്നു നല്കുവാന് സാധിക്കൂ. സ്വയം തന്നില് ധൈര്യം കുറവാണ് എങ്കില് മറ്റുളളവര്ക്ക് നല്കുവാന് സാധിക്കില്ല. ശരി !

നാനാ ഭാഗത്തുമുളള ധൈര്യശാലി കുട്ടികള് ബാബയുടെ സഹായം അനുഭവം ചെയ്യുന്ന കുട്ടികള്ക്ക്, സദാ സ്വരാജ്യത്തിലെ ശക്തികളെ ഓരോ സമയത്തിനനുസരിച്ച് പ്രയോഗത്തിലേക്ക് കൊണ്ടു വരുന്ന കുട്ടികള്ക്ക്, സദാ ബാബയുടേയും സര്വ്വാത്മാക്കളുടെയും ദൃഢമായ സ്നേഹികളും, സദാ ഓരോ കാര്യത്തിലും സംബന്ധ സമ്പര്ക്കത്തിലും – ആഹാ, ആഹാ എന്ന പാട്ട് പാടുന്ന – മാസ്റ്റര് സര്വ്വശക്തരായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ-സ്മരണകളും നമസ്കാരവും.

വരദാനം:-

യഥാര്ത്ഥ സേവാധാരി അര്ത്ഥം സ്വസേവനവും സര്വ്വരുടെ സേവനവും ഒരുമിച്ച് ചെയ്യുന്നവര്, സ്വസേവനത്തിലും സര്വ്വരുടെയും സേവനം അടങ്ങിയിട്ടുണ്ട്. അല്ലാതെ മറ്റുളളവരുടെ സേവനം ചെയ്ത് സ്വസേവനത്തില് അലസത പാടില്ല. സേവനത്തില് സേവനവും യോഗവും രണ്ടും ഒപ്പത്തിനൊപ്പമുണ്ടായിരിക്കണം. അതിനാല് വ്യക്തമായ(പ്ലേന്) ബുദ്ധിയായി സേവനത്തിന്റെ(പ്ലാന്) പദ്ധതിയുണ്ടാക്കൂ. വ്യക്തമായ ബുദ്ധി അര്ത്ഥം നിമിത്ത ഭാവവും വിനയഭാവവുമല്ലാതെ മറ്റൊരു കാര്യവും ബുദ്ധിയെ സ്പര്ശിക്കരുത്. പരിധിയുളള പേര്, പ്രശസ്തിയുടെ ആഗ്രഹം പാടില്ല, എന്നാല് വിനയമുളളവരായിരിക്കണം. ഇതാണ് ശുഭഭാവനയുടെ ശുഭകാമനയുടെ ബീജം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top