19 July 2021 Malayalam Murli Today | Brahma Kumaris

19 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

18 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ജീവിച്ചിരിക്കെ ഈ ശരീരത്തില് നിന്നും വേറിടൂ, അശരീരിയായി ബാബയെ ഓര്മ്മിക്കൂ, ഇതിനെയാണ് ഡെഡ് സൈലന്സ്(സമ്പൂര്ണ്ണ നിശ്ശബ്ദത) എന്ന് പറയുന്നത്.

ചോദ്യം: -

ഇപ്പോള് നിങ്ങള് കുട്ടികള് നിങ്ങളുടെ അടിത്തറ ഉറപ്പുള്ളതാക്കിക്കൊണ്ടിരിക്കുകയാണ്, ഈ ഉറപ്പ് എന്തിന്റെ ആധാരത്തിലാണ് വരുന്നത്?

ഉത്തരം:-

പവിത്രതയുടെ ആധാരത്തിലൂടെ. ആത്മാവ് എത്രത്തോളം പവിത്രം അര്ത്ഥം സത്യമായ സ്വര്ണ്ണമായി മാറിക്കൊണ്ടിരിക്കുന്നുവോ അത്രയും ഉറപ്പ് വന്നുകൊണ്ടേയിരിക്കും. ബാബ ഇപ്പോള് സ്വരാജ്യത്തിന്റെ അടിത്തറ ഇത്രയും ഉറപ്പുള്ളതാക്കി മാറ്റുകയാണ് പിന്നെ പകുതി കല്പത്തേക്ക് അതിനെ ഇളക്കാന് ആര്ക്കും സാധിക്കില്ല. നിങ്ങളുടെ രാജ്യത്തെ ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ അഥവാ അശരീരിയായി മാറൂ അര്ത്ഥം സമ്പൂര്ണ്ണ നിശ്ശബ്ദത. മനുഷ്യര് മരിക്കുമ്പോള് സമ്പൂര്ണ്ണ നിശ്ശബ്ദമായിരിക്കും. ഇവരുടെ ശരീരം നിശ്ചലമായി എന്ന് പറയുന്നു. ശരീരവും ആത്മാവും വേറെയായിക്കഴിഞ്ഞു, അര്ത്ഥം മരിച്ചു. ഇവിടെയും നിങ്ങള് കുട്ടികള് ഇരിക്കുമ്പോള് ഡെഡ് സൈലന്സെന്നാണ് പറയുന്നത്. ജീവിച്ചിരിക്കെ അശരീരിയായി മാറൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇത് സത്യമായ ശാന്തിയാണെന്ന് നിങ്ങള്ക്കറിയാം. മനുഷ്യര്ക്ക് ശാന്തിയെക്കുറിച്ചറിയില്ല. അവര് ഡെഡ് സൈലന്സിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടാണ് ഡെഡ് സൈലന്സ് എന്ന് പറയുന്നത്? ഇന്നയാള് മരിച്ചു, ശാന്തമായി മാറി എന്ന് ഓര്മ്മിപ്പിക്കുന്നു. നിങ്ങളും മരിച്ച് ശാന്തമാകൂ. വലിയ-വലിയ ആളുകള് ഗാന്ധിജിയുടെ സമാധിയിലേക്ക് പോകാറുണ്ട്. സമാധിസ്ഥലത്ത് ചെന്ന് പറയും ഡെഡ് സൈലന്സ് അഥവാ ശാന്തിയില് ഇരിക്കൂ എന്ന്. നമ്മള് ആത്മാവ് ശാന്ത സ്വരൂപമാണ് എന്ന് നിങ്ങള്ക്കറിയാം. ലോകത്തിലുള്ളവര്ക്ക് അറിയില്ല. നമ്മള് നമ്മുടെ സ്വധര്മ്മമാകുന്ന ശാന്തസ്വരൂപത്തില് സ്ഥിതി ചെയ്യുന്നു. നമ്മുടെ ആത്മാവ് ശാന്തസ്വരൂപമാണ്. മനുഷ്യര്ക്ക് ആത്മാവ് ശാന്തസ്വരൂപമാണെന്ന് അറിയില്ല, അതുകൊണ്ടാണ് ശാന്തി യാചിക്കുന്നത്. ആത്മാവാണ് പറയുന്നത്-ശാന്തി വേണം. ആത്മാവ് തന്റെ സ്വധര്മ്മത്തെ മറന്നിരിക്കുകയാണ്. മനുഷ്യര് മരിച്ചതിനു സമാനം ബുദ്ധിമുട്ടി പ്രാണായാമെല്ലാം ചെയ്യുന്നു. അതിനെ കൃത്രിമമായ ശാന്തിയെന്നാണ് പറയുന്നത്. നമ്മുടെ സ്വധര്മ്മം ശാന്തിയാണെന്ന് നമ്മള് കുട്ടികള്ക്കറിയാം. നമ്മള് ആത്മാവ് സ്വരാജ്യം എടുക്കുകയാണ്. ആത്മാവ് തന്നെയാണ് എല്ലാമായി മാറുന്നത്. ആത്മാവാണ് വക്കീലായി മാറുന്നത്. നമുക്ക് രാജ്യം വേണമെന്ന് ആത്മാവാണ് പറയുന്നത്. ബാബയില് നിന്നും കല്പം മുമ്പും രാജ്യമെടുത്തിരുന്നു. ഇപ്പോള് വീണ്ടും എടുക്കാന് വന്നിരിക്കുകയാണ്. ദേഹാഭിമാനം കാരണമാണ് മനുഷ്യര് ദുഃഖിയായി മാറിയിരിക്കുന്നത്.

നമ്മള് ആത്മാവ് പരമപിതാ പരമാത്മാവില് നിന്നും സ്വരാജ്യമെടുക്കാന് വന്നിരിക്കുകയാണ് എന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. നമ്മള് ആത്മാക്കള്ക്ക് രാജ്യപദവി വേണം. ഈ സമയം ആത്മാവ് പരിധിയില്ലാത്ത ബാബയില് നിന്നും സ്വരാജ്യം ആവശ്യപ്പെടുകയാണ്. ശീകൃഷ്ണന് ഉണ്ടായിരുന്ന സ്വരാജ്യം നഷ്ടപ്പെട്ടുപോയി. ഇപ്പോള് ബാബ വന്ന് നിങ്ങള് ആത്മാക്കള്ക്ക് രാജ്യഭാഗ്യം നല്കുന്നതിനെയാണ് രാജയോഗം എന്നു പറയുന്നത്. പരമപിതാ പരമാത്മാവാണ് രാജയോഗം പഠിപ്പിക്കുന്നത്. മനുഷ്യര്ക്ക് ദേഹാഭിമാനമുള്ളതു കാരണമാണ് ഞാന് ഇന്നയാളാണ് എന്ന് പറയുന്നത്. ഞാന് എന്ന് ദേഹത്തെ തന്നെയാണ് മനസ്സിലാക്കുന്നത്. വാസ്തവത്തില് ഞാന്, ഞാന് എന്നത് ആത്മാവാണ് പറയുന്നത്. ഞാന് ഈ സാധനം എടുക്കുന്നു എന്ന് ആത്മാവാണ് പറയുന്നത്. സ്ത്രീയാണെങ്കിലും ഞാനാണ് എടുക്കുന്നത് എന്ന് പറയും. വാസ്തവത്തില് ആത്മാവ് പുരുഷനാണ്. ഞാന് ആത്മാവ് ബാബയുടെ കുട്ടിയാണ്. ആത്മാവാണ് പറയുന്നത്-ഞാന് ബാബയില് നിന്നും സ്വരാജ്യം എടുക്കുകയാണെന്ന്. ആത്മാവിന് പരമാത്മാവാണ് സ്വരാജ്യം നല്കുന്നത്. ഭക്തിയും ജ്ഞാനവും തമ്മില് എത്ര വ്യത്യാസമാണ് എന്ന് നോക്കൂ. ശിവന്റെ ക്ഷേത്രവുമുണ്ട്. ഏറ്റവും കൂടുതല് മണി മുഴക്കുന്നതും ശിവന്റെ ക്ഷേത്രത്തിലാണ്. മണി മുഴക്കി ശിവനെ ഉണര്ത്തുന്നു. എല്ലാവരേയും ഉണര്ത്താറുണ്ട്. അതിരാവിലെ തന്നെ ചെണ്ടമേളമുണ്ടാകാറുണ്ട്. ഇവിടെ ബാബ കുട്ടികളെ ഉണര്ത്തി ദേവതയാക്കി മാറ്റുന്നു. മണി മുഴക്കേണ്ട കാര്യമൊന്നുമില്ല. ബാബ പറയുന്നു- നിങ്ങള്ക്ക് സ്വരാജ്യം വേണമെങ്കില് ആദ്യം പവിത്രമായി മാറൂ. ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കണം. വിദ്യാര്ത്ഥി പറയുന്നു-ഞാന് ഈ മെട്രിക് പാസായ ശേഷം ഇന്ന കാര്യം ചെയ്യുമെന്ന്. സന്യാസിമാര് ശാന്തി വേണമെന്ന് ആഗ്രഹിക്കുന്നു. ഒരു കഥയുമുണ്ടല്ലോ-റാണിയുടെ കഴുത്തിലുണ്ടായിരുന്ന മാല പുറമെയെല്ലാം അന്വേഷിച്ചു എന്ന്. അതുപോലെ സന്യാസിമാരും ശാന്തി പുറത്താണ് അന്വേഷിക്കുന്നത്. എന്നാല് ആത്മാവ് സ്വയം ശാന്തസ്വരൂപമാണ്. ആത്മാവ് തന്റെ സ്വധര്മ്മത്തെ മറന്ന് ശരീരമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. നിങ്ങള് ആത്മാവാണ് എന്ന് ബാബ വീണ്ടും സ്മൃതിയുണര്ത്തി തരുന്നു. ആത്മാവാകുന്ന നിങ്ങള് 84 ജന്മങ്ങള് അനുഭവിച്ചു. ഈ കാര്യങ്ങള് മറ്റൊരാള്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ബാബ പറയുന്നു- നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല, ഞാനാണ് പറഞ്ഞുതരുന്നത്. നിങ്ങള് ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. ബാബ മനസ്സിലാക്കിതന്നു- പവിത്രതയില്ലാതെ ജ്ഞാനത്തെ ധാരണ ചെയ്യാന് സാധിക്കില്ല. സിംഹിണിയുടെ പാലിനുവേണ്ടി സ്വര്ണ്ണത്തിന്റെ പാത്രം വേണമെന്ന് പറയാറുണ്ടല്ലോ. അപ്പോള് ജ്ഞാനത്തിന്റെ ധാരണയുണ്ടാകണമെങ്കിലും ബുദ്ധി സ്വര്ണ്ണപാത്രം പോലെയായിരിക്കണം. ആത്മാവ് ബാബയെ ഓര്മ്മിക്കുന്നതിലൂടെ സ്വര്ണ്ണമായി മാറുന്നു. ബാബയും സത്യമായ സ്വര്ണ്ണമാണ്. ആത്മാവ് ബാബയെ ഓര്മ്മിക്കുന്നതിലൂടെ ജ്ഞാനം ബുദ്ധിയില് വരുന്നു. നിങ്ങള് സത്യമായ സ്വര്ണ്ണത്തെ പോലെ പവിത്രമായിരുന്നു. അപ്പോള് ജ്ഞാനത്തിന്റെ പ്രഭാവം ആര്ക്കുമുണ്ടാകില്ല. ബാബ പറയുന്നു-ഞാന് നിങ്ങള് ആത്മാവിന് സ്വരാജ്യം നല്കുന്നു. പഴയ സൃഷ്ടിയുടെ അവസാനവും പുതിയ സൃഷ്ടിയുടെ തുടക്കവുമാകുമ്പോഴാണ് സ്വരാജ്യം ലഭിക്കുന്നത്. മനുഷ്യര്ക്കുള്ളത് പരിധിയുള്ള രാജപദവിയാണ്. മനുഷ്യര്ക്ക് ഒരിക്കലും പരിധിയില്ലാത്ത രാജപദവി ലഭിക്കുന്നില്ല. വിശ്വത്തിന്റെ അധികാരിയാകാനും സാധിക്കില്ല. നിങ്ങളാണ് ബാബയിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. ഭഗവാനാകുന്ന അച്ഛനു മാത്രമാണ് നിങ്ങളുടെ 84 ജന്മങ്ങളെക്കുറിച്ച് അറിയുന്നത്. ദേവതകള്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ചറിയില്ല. അറിഞ്ഞിരുന്നെങ്കില് ദുഃഖമുണ്ടാകും, ഏണിപ്പടി ഇറങ്ങിക്കൊണ്ടേയിരിക്കുമോ! രാജ്യപദവിയുടെ സുഖം തന്നെ അപ്രത്യക്ഷമാകും. ഈ കാര്യം നിങ്ങള്ക്ക് ഇവിടെ(സംഗമയുഗത്തില്)അറിയാം. നമ്മള് ആത്മാവാണെന്നറിയാം, ഇതില് സംശയത്തിന്റെ കാര്യമൊന്നുമില്ല. പലരില് നിന്നും കേട്ട് സംശയം കൂടികൊണ്ടിരിക്കുന്നു. ഇത് ദൈവീക ധര്മ്മത്തിന്റെ വൃക്ഷമാണ് സ്ഥാപിക്കപ്പെടുന്നത്. ഇവര് നമ്മുടെ ബ്രാഹ്മണ കുലത്തിലുള്ളവതാണെന്ന് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. ബ്രഹ്മാബാബ പൂര്ണ്ണമായും ഭക്തി ചെയ്തിട്ടുണ്ട്, അതിനാല് വീണ്ടും ബാബയില് നിന്നും സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. ഭക്തി പൂര്ത്തിയാകുമ്പോഴാണ് ജ്ഞാനം ലഭിക്കുന്നത്. ഇത് ആര്ക്കുമറിയില്ല. കെട്ടിടവും പുതിയതും പഴയതുമാകുന്നു. താല്ക്കാലിക കെട്ടിടത്തിന്റെ ആയുസ്സ് തീര്ച്ചയായും കുറവായിരിക്കും. ഇന്നത്തെ കാലത്ത് ഉറപ്പുള്ള കെട്ടിടമാണ് ഉണ്ടാക്കുന്നത്. ഭൂമികുലുക്കമുണ്ടായാല് പോലും കെട്ടിടം വീഴാതെയും, നഷ്ടമുണ്ടാകാതേയും ഇരിക്കാന് വളരെ ഉറപ്പുള്ളതായാണ് ഉണ്ടാക്കുന്നത്. അടിത്തറ കൂടുതല് ഉറപ്പുള്ളതാക്കി മാറ്റുന്നു. ഇപ്പോള് സ്വരാജ്യത്തിനുവേണ്ടിയുള്ള അടിത്തറയാണ് ഉണ്ടാക്കുന്നത്. ആത്മാവിന് 21 ജന്മത്തേക്കു വേണ്ടിയാണ് രാജ്യഭാഗ്യം ലഭിക്കുന്നത്. ഇവിടുത്തെ രാജ്യപദവി ഒന്നുമല്ല. ഇന്ന് രാജ്യപദവിയുണ്ട്, എന്നാല് നാളെ ആരെങ്കിലും കയ്യേറ്റം ചെയ്താല് ഇല്ലാതാവുകയും ചെയ്യും. ആര്ക്കും അടിത്തറയില്ല. മനുഷ്യര്ക്കും അടിത്തറയില്ല, ഇന്നുണ്ട്, നാളെ മരിച്ചു. ഇപ്പോള് ബാബ നിങ്ങളുടെ അടിത്തറ ഉറപ്പുള്ളതാക്കി മാറ്റുന്നതിലൂടെ 21 ജന്മം രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു. രാജ്യപദവിയുടെ ഉറപ്പുള്ള അടിത്തറയാണ് നിര്മ്മിക്കപ്പെടുന്നത്. നിങ്ങളെ ഭൂമിയിലെ ഒരു കൊടുങ്കാറ്റിനും ഇളക്കാന് സാധിക്കില്ല. ബാബ നമുക്ക് സ്വരാജ്യം നല്കുന്നു എന്ന് ഗീതയിലും എഴുതിയിട്ടുണ്ട്, ഇതിനെ ആര്ക്കും എടുക്കാനോ, വീഴ്ത്താനോ സാധിക്കില്ല. അല്പം പോലും ദുഃഖമില്ലാത്ത ചക്രവര്ത്തി പദവിയാണ് നല്കുന്നത്. ആത്മാവിന് എത്ര സന്തോഷമുണ്ടാകണം. നിശ്ചയമുണ്ടല്ലോ. നിശ്ചയമില്ലെങ്കില് അവര് സ്വര്ഗ്ഗത്തിലേക്ക് പോകാന് യോഗ്യരല്ല. ഇത്രയുമധികം ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിമാരും വര്ദ്ധി ച്ചുകൊണ്ടേയിരിക്കുന്നു.

ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമായ ബാബ നമ്മളെ രാജയോഗം പഠിപ്പിക്കുന്നു. കൃഷ്ണനാണ് പഠിപ്പിച്ചതെന്ന് മനുഷ്യര് പറയുന്നു. ശിവബാബ മനുഷ്യ ശരീരത്തില് വന്നാണ് പഠിപ്പിക്കുന്നതെന്ന് എങ്ങനെ മനസ്സിലാക്കാനാണ്. പവിത്രമായ ഭാരതം ഇപ്പോള് അപവിത്രവും പതിതവുമാണ്. ദേവതകളുടെ മുന്നില് പോയി മഹിമ പാടുന്നു. അങ്ങ് സര്വ്വഗുണ സമ്പന്നനും 16 കലാ സമ്പൂര്ണ്ണനുമാണ്, എന്നാല് ശിവന്റെ മുന്നില് പോയി പാടില്ല. ശിവന്റെ മഹിമ വേറെയാണ്. ശിവബാബ ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനും, എല്ലാവരുടേയും സദ്ഗതി ദാതാവും, എല്ലാവരുടേയും ബുദ്ധിയാകുന്ന സഞ്ചി നിറക്കുന്ന നിഷ്കളങ്കരുടെ നാഥനുമാണ്. ഇങ്ങനെയുള്ള ബാബയെയാണ് എല്ലാവരും മറന്നിരിക്കുന്നത്. ദുഃഖം ഹരിച്ച്, സുഖം നല്കൂ എന്ന് പറഞ്ഞ് വിളിക്കുന്നത് പരമപിതാ പരമാത്മാവിനെയാണ്. ഒരു ബാബയാണ് ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത്. ബാബയുടെ മതമാണ് ശ്രേഷ്ഠം. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ ഭഗവാന്റെ മതത്തിലൂടെ നിങ്ങള് കുട്ടികളും ശ്രേഷ്ഠരായി മാറുന്നു. ഭ്രഷ്ടഠാചാരീലോകമാണെന്ന് ഗവണ്മെന്റും പറയുന്നു. ആരാണ് ശ്രേഷ്ഠമാക്കി മാറ്റുന്നതെന്ന് അറിയാന് തന്നെ സാധിക്കുന്നില്ല. സാധു-സന്യാസിമാര് ശ്രേഷ്ഠമാക്കി മാറ്റും എന്ന് മനസ്സിലാക്കുന്നു, എന്നാല് അവര്ക്ക് അതിന് സാധിക്കില്ല. ഇത് ബാബയുടെ മാത്രം കര്ത്തവ്യമല്ലേ. ആദ്യം ഒരു രാജാവിന്റെ മാത്രം നിര്ദ്ദേശമനുസരിച്ചായിരുന്നു നടന്നിരുന്നത്. സത്യയുഗത്തില് നിങ്ങള്ക്ക് മന്ത്രിയൊന്നുമില്ല. ചക്രവര്ത്തിക്ക് ശക്തിയുണ്ടായിരിക്കും. മന്ത്രിമാരുടെ മഹിമ പാടാറില്ല. നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറി രാജ്യം ഭരിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു. മുമ്പ് ഭരിച്ചിരുന്ന അതുപോലെയാണ് ഇനിയും ഭരിക്കേണ്ടത്. സത്യയുഗത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നല്ലോ. ഓരോരുത്തര്ക്കും അവനവന്റേതായ രാജധാനി ലഭിക്കും. കൃഷ്ണന് തന്റേതായ രാജധാനിയുണ്ടായിരിക്കും. മറ്റ് രാജാക്കന്മാരുമുണ്ടായിരിക്കുമല്ലോ. ചുരുങ്ങിയത് 8 കുലമല്ലേ. 8 ലാണോ 108 ലാണോ എന്നത് മുന്നോട്ട് പോകുമ്പോള് അറിയാന് സാധിക്കും. അവസാനം നല്കേണ്ട ജ്ഞാനം ഇപ്പോള് നല്കുകയില്ല. ജീവിച്ചിരിക്കുന്നര്ക്ക് ബാബ ജ്ഞാനം നല്കിക്കൊണ്ടേയിരിക്കും, നല്കുക തന്നെ വേണം എന്നത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇപ്പോള് പരമാത്മാവിന്റെ പാര്ട്ടാണ്. ജ്ഞാനം നല്കുക എന്ന പാര്ട്ടാണ് ഇപ്പോള് ഉള്ളത്. ബാബ പറയുന്നു- മുന്നോട്ട് പോകുമ്പോള് നിങ്ങള് ഒരുപാട് മനസ്സിലാക്കും. ദിവസന്തോറും മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുകയാണ്. നമ്മള് സത്യയുഗത്തില് എങ്ങനെയാണ് രാജ്യം ഭരിക്കുന്നതെന്നും സ്വയംവരമുണ്ടാകുന്നതെന്നും അറിയാന് സാധിക്കും. നിങ്ങള് സാക്ഷാത്ക്കാരത്തില് വൈകുണ്ഠത്തില് പോയി കാണുന്നു. സത്യയുഗത്തില് സ്വര്ണ്ണത്തിന്റെ കൊട്ടാരങ്ങളെല്ലാം എങ്ങനെയുള്ളതാണ്. സ്വര്ണ്ണം തന്നെ സ്വര്ണ്ണമാണ്. സ്വയം പവിഴപുരിയായ സ്വര്ഗ്ഗത്തിലാണ് എന്ന അനുഭവം ചെയ്യുന്നു. സ്വര്ണ്ണ ഇഷ്ടികകള് കൊണ്ടുള്ള കെട്ടിടമാണ് ഉണ്ടാക്കുന്നത്. ചിലര് കുറച്ച് ഇഷ്ടികകള് എടുത്തുകൊണ്ടുവരാം എന്ന് വിചാരിക്കുന്നു. പിന്നീട് താഴേക്കിറങ്ങുമ്പോള് മനസ്സിലാക്കുന്നു സ്വയം ഇവിടെയാണ് എന്ന്. ധ്യാനത്തില് മീരയും കൃഷ്ണനോടൊപ്പം രാസലീല ചെയ്യുന്നതായി കാണുമായിരുന്നു. നിങ്ങള് സൂക്ഷ്മവതനത്തിലേക്ക് പോകുമ്പോള് അവിടെ അസ്ഥിയും മാംസവുമൊന്നുമില്ല, ഫരിസ്തകളായി മാറുന്നു. ബ്രഹ്മാവിന്റേയും സൂക്ഷ്മ ശരീരം കാണാന് സാധിക്കും. ബ്രഹ്മാവ് തന്നെയാണ് ഫരിസ്തയായി മാറുന്നത്. നിങ്ങള് പൂന്തോട്ടമെല്ലാം കാണുന്നത് ബാബ ചെയ്യിക്കുന്ന സാക്ഷാത്ക്കാരമാണ്. നിങ്ങള് പറയുന്നു, ബാബ ഞങ്ങളെ പഴച്ചാറ് കഴിപ്പിച്ചുവെന്ന്. സൂക്ഷ്മവതനത്തില് അതൊന്നും കുടിപ്പിക്കാന് സാധിക്കില്ല. വൈകുണ്ഠത്തില് പഴങ്ങളും പൂക്കളും ഒന്നാന്തരമായിരിക്കും. സൂക്ഷ്മവതനത്തില് പൂന്തോട്ടമുണ്ടായിരിക്കില്ല. പൂന്തോട്ടത്തില് പോയപ്പോള് അവിടെ രാജകുമാരനുണ്ടായിരുന്നു എന്നെല്ലാം നിങ്ങള് പറയുന്നു. അത് വൈകുണ്ഠമല്ലേ! വൈകുണ്ഠത്തിലെ വൈഭവങ്ങളൊന്നും ഇവിടെ ലഭിക്കുക സാധ്യമല്ല. സത്യയുഗത്തില് ഒന്നാന്തരം വൈഭവങ്ങളായിരിക്കും. ബാബ പറയുന്നു- ഞാന് നിങ്ങളെ വൈകുണ്ഠത്തിലെ അധികാരിയാക്കി മാറ്റുന്നു. ഈ ലോകത്തില് ദുഃഖം മാത്രമെയുള്ളൂ. അല്ലയോ ഭഗവാനേ! ദുഃഖത്തില് നിന്നും മുക്തമാക്കൂ എന്ന് പറയാത്ത ഒരു മനുഷ്യനുമില്ല. ദുഃഖത്തിലാണ് ഓര്മ്മിക്കുന്നത്. കൃഷ്ണന്റെ പൂജാരി പറയും കൃഷ്ണാ.. എന്ന് പറയൂ. ഹനുമാന്റെ പൂജാരിമാര് ജയ് ഹനുമാന് എന്ന് പറയും….. ഇവിടെ ബാബ പറയുന്നു-നിരന്തരം പിതാവായ എന്നെ ഓര്മ്മിക്കൂ. അവസാന സമയം ആരുടേയും സ്മൃതി വരാത്ത തരത്തില് ഓര്മ്മിക്കണം. കാശി കല്വട്ടില് പോയി മരിക്കുന്നു, ജന്മ-ജന്മാന്തരങ്ങളുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കുന്നതുപോലെയാണ് തോന്നുന്നത്. ഒരുപാട് പാപങ്ങള് ചെയ്തിട്ടുണ്ട്. ഈ ലോകം പാപാത്മാക്കളുടെ ലോകമാണ്. ആത്മാവ് പാപിയാണ്. ആത്മാവാണ് ബാബയെ വിളിക്കുന്നത്-അല്ലയോ പരമപിതാ പരമാത്മാവേ! അല്ലയോ പരമധാമത്തില് വസിക്കുന്ന ശിവബാബാ. ബാബയുടെ യഥാര്ത്ഥ പേര് ഒന്നു മാത്രമാണ്. ബാബ ആത്മാക്കളുടെ പിതാവാണ്. രുദ്രനെന്ന വാക്കിനോടൊപ്പം സാളിഗ്രാമെന്ന വാക്ക് ശോഭനീയമല്ല. ശിവനും സാളിഗ്രാമും തമ്മില് യോജിക്കുന്നുണ്ട്. ശിവലിംഗം മണ്ണുകൊണ്ടുണ്ടാക്കുന്നതു പോലെ തന്നെ സാളിഗ്രാമുകളുടേയും ഉണ്ടാക്കുന്നു. ശിവനാണല്ലോ പതിത-പാവനന്. ഇവിടെയാണ് യജ്ഞവും രചിക്കുന്നത്. ഭാരതം വളരെ ഉയര്ന്നതാണ് എന്നാല് ദേവത ധര്മ്മത്തെ മറന്നുപോയി. നിങ്ങളുടേത് ആദി സനാതന ദേവീ-ദേവത ധര്മ്മമാണ്. ഈ ധര്മ്മം തുടര്ന്നുകൊണ്ടേയിരിക്കണം. ഹിന്ദു ഒരു ധര്മ്മമല്ല. ദേവത ധര്മ്മത്തിലുള്ളവരാണ് സതോ, രജോ, തമോയിലൂടെ കടന്നുപോകുന്നത്. തമോപ്രധാനതയിലേക്ക് വരുന്നതിലൂടെ സ്വയത്തെ ഒരിക്കലും ദേവത എന്നു പറയാന് സാധിക്കില്ല. ഹിന്ദു എന്നത് വാസ്തവത്തില് ധര്മ്മമല്ല. നിങ്ങള്ക്കും ദേവീ-ദേവതയായി മാറാന് സാധിക്കും, അതിനുവേണ്ടി വന്ന് മനസ്സിലാക്കൂ എന്ന് പറയാറുണ്ട്. അപ്പോള് പറയും സമയമെവിടെ എന്ന്! ബാബ പറയുന്നു- സുഖത്തിന്റെയും ശാന്തിയുടേയും സമ്പത്ത് നല്കുന്നതിനുവേണ്ടി ഞാന് നിങ്ങളെ എന്റേതാക്കി മാറ്റുന്നു. ചില കുടുംബങ്ങള് തമ്മില് വളരെ ഐക്യത്തോടെ കഴിയുന്നു, വളരെ സ്നേഹത്തോടു കൂടിയാണ് കഴിയുന്നത്. എല്ലാവരും ഒരുമിച്ചാണ് സമ്പാദിക്കുന്നത്. ഒരു പ്രശ്നവുമില്ല. എന്നാലും ഈ ലോകത്തെ സ്വര്ഗ്ഗമെന്ന് പറയാന് സാധിക്കില്ലല്ലോ. സത്യയുഗത്തില് ഒരു വീട്ടിലും രോഗമോ, ദുഃഖമോ ഉണ്ടാവില്ല. പേര് തന്നെ സ്വര്ഗ്ഗമെന്നാണ്. സത്യയുഗത്തില് എല്ലാവരും സുഖികളായിരിക്കും. ബാബയില് നിന്നും നിങ്ങള് സദാ കാലത്തേക്കു വേണ്ടി സുഖത്തിന്റെ സമ്പത്തെടുക്കാനാണ് വന്നിരിക്കുന്നത്. നിങ്ങള്ക്കാണ് ജ്ഞാനമുള്ളത്. പറയുന്നു- ബാബാ അങ്ങ് പതിത- പാവനനാണ്, ഞങ്ങളേയും പാവനമാക്കി മാറ്റൂ. നിങ്ങള് കുട്ടികളും ബാബയോടൊപ്പം ഈശ്വരീയ സഹയോഗികളാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സ്വരാജ്യമെടുക്കുന്നതിനുവേണ്ടി ഇപ്പോള് മുതല് തന്നെ പവിത്രതയാകുന്ന അടിത്തറയെ ഉറപ്പാക്കണം. ബാബ പതിത പാവനനായതു പോലെ ബാബക്ക് സമാനം പവിത്രമായി മാറണം.

2) തന്റെ ശാന്തമായ സ്വധര്മ്മത്തില് സ്ഥിതി ചെയ്യണം. എത്രത്തോളം സാധിക്കുന്നുവോ ദേഹീ അഭിമാനിയായി കഴിയണം. ഡെഡ് സൈലന്സിന്റെ അര്ത്ഥം അശരീരിയായി കഴിയാനുള്ള അഭ്യാസം ചെയ്യണം.

വരദാനം:-

ഏതുപോലെയാണോ ബാബ ലോണെടുക്കുന്നത്, ബന്ധനത്തിലേക്ക് വരുന്നില്ല, അതുപോലെ താങ്കള് മര്ജീവ ജന്മമെടുത്തവരും ശരീരത്തിന്റെ, സംസ്ക്കാരങ്ങളുടെ, സ്വഭാവത്തിന്റെ ബന്ധനങ്ങളില് നിന്ന് മുക്തമാകൂ, എപ്പോള് ആഗ്രഹിക്കുന്നോ എങ്ങനെ ആഗ്രഹിക്കുന്നോ അതുപോലെയുള്ള സംസ്ക്കാരം തന്റേതാക്കൂ. ഏതുപോലെയാണോ ബാബ നിര്ബന്ധനമായിട്ടുള്ളത് അതുപോലെ നിര്ബന്ധനമാകൂ. മൂലവതനത്തിലെ സ്ഥിതിയില് സ്ഥിതി ചെയ്ത് പിന്നീട് താഴേക്ക് വരൂ. തന്റെ അനാദി ആദി സ്വരൂപത്തിന്റെ സ്മൃതിയില് കഴിയൂ, അവതരിച്ച ആത്മാവാണെന്ന് മനസ്സിലാക്കി കര്മ്മം ചെയ്യൂ അപ്പോള് മറ്റുള്ളവരും താങ്കളെ പിന്തുടരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top