15 April 2021 Malayalam Murli Today – Brahma Kumaris

15 April 2021 Malayalam Murli Today – Brahma Kumaris

14 April 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബയ്ക്ക് സമാനം ദയാ ഹൃദയരായി മാറി അനേകര്ക്ക് വഴി പറഞ്ഞുകൊടുക്കൂ. ഏതു കുട്ടികളാണോ രാത്രിയും പകലും സേവനത്തില് മുഴുകിയിരിക്കുന്നത് അവര് തന്നെയാണ് സമര്ത്ഥശാലികള്.

ചോദ്യം: -

ഉയര്ന്ന ഭാഗ്യത്തിന്റെ മുഖ്യ ആധാരം ഏത് കാര്യത്തിലാണ്.

ഉത്തരം:-

ഓര്മ്മയുടെ യാത്രയില്. ആര് എത്രത്തോളം ഓര്മ്മയില് ഇരിക്കുന്നുവോ അത്രയും ഉയര്ന്ന ഭാഗ്യം ഉണ്ടാകുന്നു. ശരീര നിര്വഹാര്ത്ഥം കര്മ്മം ചെയ്തുകൊണ്ടും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കുകയാണെങ്കില് ഭാഗ്യം കൂടിക്കൊണ്ടിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തി വന്നിരിക്കുകയാണ്..

ഓം ശാന്തി. എപ്പോഴാണോ കുട്ടി ജന്മമെടുക്കുന്നത്, അപ്പോള് തന്നോടൊപ്പം കര്മ്മത്തിനനുസരിച്ചുള്ള ഭഗ്യവും കൊണ്ടുവരുന്നു. ചിലര് ധനവാന്റെ അടുത്ത് ജന്മമെടുക്കും, ചിലര് ദരിദ്രരുടെ അടുത്ത് ജന്മമെടുക്കും. അച്ഛനും മനസ്സിലാക്കും അവകാശി വന്നുകഴിഞ്ഞു എന്ന്. എങ്ങനെയെങ്ങനെ ദാനപുണ്യ കര്മ്മങ്ങള് ചെയ്യുന്നുവോ അതിനനുസരിച്ച് ജന്മം ലഭിക്കുന്നു. ഇപ്പോള് നിങ്ങള് മധുരമധുരമായ കുട്ടികള്ക്ക് കല്പത്തിനു ശേഷം ബാബ വീണ്ടും വന്ന് മനസ്സിലാക്കി തരികയാണ്. കുട്ടികള്ക്കും അറിയാം, ഞാന് എന്റെ ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. സ്വര്ഗത്തിലെ ചക്രവര്ത്തി പദവിയാകുന്ന ഭാഗ്യം കൊണ്ടുവരുകയാണ്. ആര്ക്കാണോ ഇത് നല്ല രീതിയില് അറിയുന്നത്, അവര് ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കും. ഓര്മ്മയോടൊപ്പം ഭാഗ്യത്തിനും ബന്ധമുണ്ട്. ജന്മമെടുത്തെങ്കില് ഒപ്പം തന്നെ ബാബയുടെ ഓര്മ്മയും ഉണ്ടായിരിക്കും. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രയും ഭാഗ്യം വര്ദ്ധിച്ചുകൊണ്ടിരിക്കും. എത്ര സഹജമായ കാര്യമാണ്. സെക്കന്റില് ജീവന്മുക്തി ലഭിക്കുന്നു. സുഖധാമത്തിലെ ഭാഗ്യം പ്രാപ്തമാക്കാനാണ് നിങ്ങള് വന്നിരിക്കുന്നത്. ഇപ്പോള് ഓരോരുത്തരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരും സ്വയത്തെ നോക്കികൊണ്ടിരിക്കുകയാണ്, നമ്മള് എങ്ങനെയാണു പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്.എങ്ങനെയാണോ മമ്മ ബാബ, സേവനനിരതരായ കുട്ടികള് പുരുഷാര്ത്ഥം ചെയ്യുന്നത് അവരെ ഫോളോ ചെയ്തുകൊണ്ടായിരിക്കണം. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം. ബാബയുടെ പരിചയം നല്കുമ്പോള് രചനയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റേയും പരിചയം ഉള്പ്പെടും. ഋഷി, മുനി, മുതലായവര്ക്കൊന്നും രചനയുടെയും രചയിതാവിന്റേയും ആദി- മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കാന് സാധിക്കില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവും ഓര്മ്മയില് വന്നു. ലോകത്തിലെ ആര്ക്കും ബാബയേയും സമ്പത്തിനേയും അറിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയേയും തന്റെ ഭാഗ്യത്തെയും അറിയാം. ഇപ്പോള് ബാബയെ ഓര്മ്മിക്കണം. ശരീരനിര്വഹാര്ത്ഥം തന്റെ കര്മ്മവും ചെയ്യണം. കുടുംബത്തെ സംരക്ഷിക്കണം. ആരെങ്കിലും ബന്ധനമില്ലാത്തവരാണെങ്കില് നല്ല സേവനം ചെയ്യാന് സാധിക്കും. കുട്ടികളൊന്നും ഇല്ലെങ്കില് അവര്ക്ക് സേവനത്തിന് വളരെ ചാന്സുണ്ട്. സ്ത്രീയ്ക്ക് പതിയുടെയും കുട്ടികളുടെയും ബന്ധനം ഉണ്ടായിരിക്കും. അഥവാ കുട്ടികളില്ലെങ്കില് ബന്ധനമുക്തമായിരിക്കാമല്ലോ. അവര് വാനപ്രസ്ഥികളെ പ്പോലെയായി. പിന്നെ മുക്തീധാമത്തിലേക്ക് പോകാനുള്ള കൂട്ട് വേണം. ഭക്തീമാര്ഗത്തില് സാധു സന്യാസിമാരുടെയും നിവൃത്തീമാര്ഗത്തിലുള്ളവരുടേയും സംഗം ലഭിക്കും. നിവൃത്തി മാര്ഗത്തിലുള്ളവര്ക്ക് പ്രവൃത്തി മാര്ഗത്തിലെ സമ്പത്ത് നല്കാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്കു മാത്രമേ നല്കാന് സാധിക്കൂ. നിങ്ങള്ക്ക് ബാബ വഴി പറഞ്ഞുതന്നിട്ടുണ്ട്. ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും 84 ജന്മങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കൂ. ഭാരതവാസികള് തന്നെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഒരാളുടെ മാത്രം കാര്യമല്ല. സൂര്യവംശിയില് നിന്നും പിന്നീട് ചന്ദ്രവംശി, വൈശ്യവംശീ…… ഈ കുലത്തിലേക്കെല്ലാം വരുന്നു. നമ്പര്വാര് തന്നെയായിരിക്കുമല്ലോ. ആദ്യ നമ്പറിലുള്ള രാജകുമാരനാണ് ശ്രീകൃഷ്ണന്. കൃഷ്ണനെയാണ് ഊഞ്ഞാലില് ആട്ടുന്നത്. രണ്ടാം നമ്പറിലുള്ളവരെ ഊഞ്ഞാലില് ആട്ടുകയില്ല. എന്തുകൊണ്ടെന്നാല് കല കുറഞ്ഞുപോയി. ആരാണോ ആദ്യ നമ്പറിലുള്ളവര് പൂജ അവര്ക്കാണു ലഭിക്കുക. കൃഷ്ണന് ഒന്നാണോ അതോ രണ്ടോ മൂന്നോ ഉണ്ടോ, എന്ന് മനുഷ്യര് മനസ്സിലാക്കുന്നേയില്ല. കൃഷ്ണന്റെ രാജവാഴ്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതാര്ക്കും അറിയുകയില്ല. നമ്പര്വണ്ണിലുള്ളവരുടെ പൂജ മാത്രമേ ഉണ്ടാകുന്നുള്ളൂ. മാര്ക്കും നമ്പര്വൈസായി തന്നെയാണ് ലഭിക്കുന്നത്. അതിനാല് പുരുഷാര്ത്ഥം ചെയ്യണം,അതായത് എന്തുകൊണ്ട് നമുക്ക് ഫസ്റ്റ് നമ്പറില് വന്നുകൂടാ. മമ്മാ ബാബയെ ഫോളോ ചെയ്യൂ, അവരുടെ രാജധാനി നേടിയെടുക്കൂ. ആരാണോ നന്നായി സേവനം ചെയ്യുന്നത്, അവര് നല്ല മഹാരാജാവിന്റെ വീട്ടില് പോയി ജന്മമെടുക്കും. അവിടെത്തന്നെയാണ് മഹാരാജാവും മഹാറാണിയും ഉള്ളത്. ആ സമയം രാജാ-റാണി എന്ന ടൈറ്റില് പോലും ഉണ്ടായിരുന്നില്ല. അതെല്ലാം പിന്നീട് വന്നതാണ്. ദ്വാപരയുഗം മുതല് എപ്പോഴാണോ പതീതമായി മാറിയത്, അവിടെ വലിയ സമ്പത്തുള്ളവരെയാണ് രാജാ-റാണി എന്നു പറയുന്നത്. പിന്നീട് മഹാരാജാവിന്റെ പദവി കുറഞ്ഞു പോകുന്നു. പ്രായലോപപ്പെടുന്നു. പിന്നീട് എപ്പോഴാണോ ഭക്തി മാര്ഗം ആകുന്നത് അപ്പോള് ധനവാനിലും ദരിദ്രനിലും വ്യത്യാസം ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് തന്നെയാണ് ശിവബാബയെ ഓര്മ്മിക്കുന്നത്. ബാബയില് നിന്നും സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. മറ്റു സത്സംഗങ്ങളില് മനുഷ്യര് ഇരുന്ന് കഥ കേള്പ്പിക്കുന്നു. മനുഷ്യന് മനുഷ്യന് ഭക്തി പഠിപ്പിച്ചുകൊടുക്കുന്നു. അവര്ക്ക് ജ്ഞാനം നല്കി സദ്ഗതി ചെയ്യാന് സാധിക്കില്ല. വേദം ശാസ്ത്രം മുതലായവയെല്ലാം ഭക്തി മാര്ഗത്തിലേതാണ്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. പുനര്ജന്മത്തെയും അംഗീകരിക്കുന്നുണ്ട്. ഇടയ്ക്ക് വെച്ച് ആര്ക്കും തിരിച്ചു പോകാന് സാധിക്കുകയില്ല. അവസാനം ബാബ വന്ന് എല്ലാവരെയും കൂട്ടിക്കൊണ്ട് പോകുന്നു. ഇത്രയും ആത്മാക്കളെല്ലാം എവിടെപ്പോയി ഇരിക്കും. എല്ലാ ധര്മ്മത്തിലുള്ളവരുടെയും സെക്ഷന് വേറെ വേറെ ആണ്. ഇതും മനസ്സിലാക്കി കൊടുക്കണം. ഇത് ഒരാള്ക്കും അറിയുകയില്ല, ആത്മാക്കളുടെയും വൃക്ഷമുണ്ടെന്ന്. കുട്ടികള്ക്കറിയാം നമ്മള് ഈ പഴയ ശരീരം ഉപേക്ഷിച്ച് വീട്ടിലേക്ക് പോയിക്കൊണ്ടരിക്കുകയാണ്. ഞാന് ആത്മ ഈ ശരീരത്തില് നിന്നും വേറെയാണ്. ഇത് മനസ്സിലാക്കുക അര്ത്ഥം ജീവിച്ചിരിക്കെ മരിക്കുക. നിങ്ങള് മരിച്ചാല് ലോകവും മരിച്ചു. മിത്ര സംബന്ധങ്ങള് മുതലായവരെയെല്ലാം ഉപേക്ഷിച്ചു. ആദ്യം പൂര്ണ്ണമായും പഠിപ്പ് പഠിച്ച് പദവിക്ക് അധികാരിയായി മാറി, പിന്നീട് പോകണം. ബാബയെ ഓര്മ്മിക്കുക എന്നത് വളരെ സഹജമാണ്. അഥവാ ആര്ക്കെങ്കിലും രോഗമാണെങ്കില് അവരോട് പറഞ്ഞുകൊണ്ടിരിക്കണം ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ആരാണോ പക്കാ യോഗി അവര് പെട്ടെന്ന് മരിക്കുന്നത് ശരിയല്ല, എന്തുകൊണ്ടെന്നാല് അവര് യോഗത്തിലിരുന്ന് ആത്മീയ സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. മരിക്കുകയാണെങ്കില് സേവനം ചെയ്യാന് സാധിക്കുകയില്ല. സേവനം ചെയ്യുന്നതിലൂടെ തന്റെ ഉയര്ന്ന പദവി ഉണ്ടാക്കികൊണ്ടിരിക്കു കയാണ്. സഹോദരി സഹോദരന്മാരുടെ സേവനവും നടക്കുന്നു. അവരും ബാബയില് നിന്നും സമ്പത്ത് നേടും. നമ്മള് പരസ്പരം സഹോദരി-സഹോദരങ്ങളാണ്. ഒരച്ഛന്റെ മക്കളാണ്.

ബാബ പറയുന്നു, എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ആദ്യവും ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ആര്ക്കുവേണമെങ്കിലും മനസ്സിലാക്കാന് സാധിക്കും. സഹോദരീ സഹോദരാ നിങ്ങളുടെ ആത്മാവ് തമോപ്രധാനമായിക്കഴിഞ്ഞു. ആരാണോ സധോപ്രധാനമായിരുന്നത് അവര് തമോപ്രധാനമായി മാറി, ഇപ്പോള് വീണ്ടും തമോപ്രധാനത്തില് നിന്നും സധോപ്രധാനമായി മാറി, സധോപ്രധാനലോകത്തിലേക്ക് പോകണം. ഓര്മ്മയുടെ യാത്രയിലൂടെ ആത്മാവിനെ സധോപ്രധാനമാക്കി മാറ്റണം. ഓര്മ്മയുടെ പൂര്ണ്ണമായ ചാര്ട്ട് വെയ്ക്കണം. ജ്ഞാനത്തിന്റെ ചാര്ട്ട് വെയ്ക്കാന് സാധിക്കില്ല. ബാബയാണെങ്കില് ജ്ഞാനം നല്കികൊണ്ടിരിക്കുന്നുണ്ട്. എന്റെ മുകളില് വികര്മ്മത്തിന്റെ ഭാരമുണ്ടോ എന്ന് പരിശോധിക്കണം. അതെങ്ങനെ ഇറക്കിവെയ്ക്കാം, ഇതിനു വേണ്ടി ഓര്മ്മയുടെ ചാര്ട്ട് വെയ്ക്കണം. ഞാന് എത്ര മണിക്കൂര് ഓര്മ്മിച്ചു. മൂലവതനത്തെയും ഓര്മ്മിക്കണം. പിന്നീട് പുതിയ ലോകത്തെയും ഓര്മ്മിക്കണം. അവരുടെയും തയ്യാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ബോംബ് മുതലായവയെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരു വശത്ത് പറയും ഞങ്ങള് ഇങ്ങനെ മരണത്തിനു വേണ്ടിയുള്ള സാധനങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് പറയും മരണത്തിനുള്ള സാധനങ്ങള് ഉണ്ടാക്കരുത്. സമുദ്രത്തിനടിയിലും കൊല്ലാനുള്ള വസ്തുക്കള് ഉണ്ടാക്കിയിട്ടുണ്ട്. മുകളില് വന്ന് ബോംബ് പൊട്ടിച്ച് പിന്നീട് സമുദ്രത്തിലേക്കു വരും. ഇങ്ങനെ ഇങ്ങനെയുള്ള വസ്തുക്കളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കു ന്നുണ്ട്. ഇതെല്ലാം അവരവരുടെ വിനാശത്തിനുവേണ്ടിയാണ് ഉണ്ടാക്കുന്നത്. മരണം മുന്നില് നില്ക്കുകയാണ്. ഇത്രയും വലിയ വലിയ കെട്ടിടങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം ഇതെല്ലാം മണ്ണില് ലയിച്ചു ചേരും. ഭൂമിയില് എല്ലാം ലയിച്ചു ചേരും…… യുദ്ധം തീര്ച്ചയായും ഉണ്ടാകും. പ്രയത്നിച്ച് എല്ലാവരുടെയും പോക്കറ്റ് കാലിയാക്കും. കള്ളന്മാരെല്ലാം എത്രയാണ് നുഴഞ്ഞുകയറുന്നത്. യുദ്ധത്തില് എത്രയാണ് ചെലവു ചെയ്യുന്നത്. ഇതെല്ലാം മണ്ണില് ലയിച്ചു ചേരണം. കെട്ടിടങ്ങളെല്ലാം തന്നെ വീഴും. ബോംബുകളെല്ലാം വീഴുന്നതിലൂടെ സൃഷ്ടിയുടെ 3 ഭാഗം അവസാനിക്കും. ബാക്കി ഒരു ഭാഗം മാത്രം അവശേഷിക്കും. ഭാരതം ഒരു ഭാഗമാണല്ലോ. ബാക്കിയെല്ലാം ശേഷം വന്നിരിക്കുന്നവരാണ്. ഇപ്പോള് ഭാരതത്തിന്റെ ഭാഗം മാത്രം രക്ഷപ്പെടും. മരണം എല്ലാവര്ക്കും ഉണ്ടാവുക തന്നെ വേണം. എങ്കില് എന്തുകൊണ്ട് നമുക്ക് ബാബയില് നിന്ന് പൂര്ണ്ണ സമ്പത്ത് നേടിക്കൂടാ. അതിനാലാണ് ബാബ പറയുന്നത്, ലൗകീകസംബന്ധികളുമായുള്ള കടമ നിറവേറ്റണം. ബാക്കി ബന്ധനമൊന്നും ഇല്ലെങ്കില് എന്തുകൊണ്ട് സേവനത്തില് മുഴുകിക്കൂടാ. സ്വതന്ത്രമാണെങ്കില് ധാരാളം പേരുടെ മംഗളം ചെയ്യാന് സാധിക്കും. ശരി, പുറത്തെവിടെയും പോകുന്നില്ലെങ്കില് തന്റെ മിത്ര സംബന്ധികളില് തന്നെ ദയ കാണിക്കണം. ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ബാബാ ദയ കാണിക്കൂ. നിങ്ങള്ക്ക് ഇപ്പോള് വഴി ലഭിച്ചു കഴിഞ്ഞു. എങ്കില് മറ്റുള്ളവരുടെ മുകളില് ബാബ ദയ കാണിക്കുന്നതു പോലെ നിങ്ങളും ദയ കാണിക്കണം. ബാബ പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. സന്യാസി ധര്മ്മത്തിലുള്ളവര് ഹഠയോഗം മുതലായവയ്ക്ക് എത്രയോ പരിശ്രമം ചെയ്യുന്നുണ്ട്. ഇവിടെ അതൊന്നും ഇല്ല. കേവലം ഓര്മ്മിക്കുകയാണെങ്കില് പാപമെല്ലാം ഭസ്മമാകും. ഇതില് യാതൊരു ബുദ്ധിമുട്ടും ഇല്ല. കേവലം ഓര്മ്മയുടെ യാത്രയുടെ കാര്യമാണ്. എഴുന്നേറ്റോളൂ, ഇരുന്നോളൂ, കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മങ്ങളെല്ലാം ചെയ്യൂ. കേവലം ബുദ്ധിയോഗം ബാബയില് വെയ്ക്കൂ. ഈയൊരു പ്രിയതമന്റെ സത്യം സത്യമായ പ്രിയതമയായി മാറണം. സ്വയം പറയുകയാണ്, അല്ലയോ പ്രിയതമകളേ, അല്ലയോ കുട്ടികളെ! ഭക്തി മാര്ഗത്തില് വളരെയധികം ഓര്മ്മിച്ചു. എന്നാല് ഇപ്പോള് പ്രിയതമനായ എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. ഞാന് ഗ്യാരന്റി നല്കുകയാണ്. ചില ചില കാര്യങ്ങളെല്ലാം ശാസ്ത്രങ്ങളിലും എഴുതിയിട്ടുണ്ട്. ഭഗവാനിലൂടെ, ഗീത കേള്ക്കുന്നതിലൂടെ നിങ്ങള് ജീവന് മുക്തി നേടും. മനുഷ്യനിലൂടെ ഗീത കേള്ക്കുന്നത് ജീവന് ബന്ധനത്തിലേക്ക് വരും. ഏണിപ്പടി ഇറങ്ങിക്കൊണ്ടിരിക്കും. ഓരോ കാര്യത്തെക്കുറിച്ചും വിചാരസാഗരമഥനം ചെയ്യണം. തന്റെ ബുദ്ധിയെ പ്രവര്ത്തിപ്പിക്കണം. ഇത് ബുദ്ധിയുടെ യാത്രയാണ്. ഇതിലൂടെ വികര്മ്മം വിനാശമാകും. വേദം, ശാസ്ത്രം, യജ്ഞം, തപം മുതലായവ ചെയ്യുന്നതിലൂടെ പാപം നാശമാവുകയില്ല. താഴേക്ക് വീഴുക തന്നെ ചെയ്യും. ഇപ്പോള് നിങ്ങള്ക്ക് മുകളിലേക്ക് പോകണം. ഏതുവരെ ഏണിപ്പടി എന്താണെന്നറിയില്ലയോ, അതുവരെയ്ക്കും ഏണിപ്പടിയിലൂടെ ആര്ക്കും ഒന്നും മനസ്സിലാക്കാന് സാധിക്കുകയില്ല. എങ്ങനെയാണോ കൊച്ചുകുട്ടികള്ക്ക് ചിത്രം വെച്ച് പഠിപ്പിക്കാറുണ്ടല്ലോ – ഇത് ആനയാണ്. എപ്പോഴൊക്കെ ആനയെ കാണുന്നുവോ അപ്പോള് ചിത്രവും ഓര്മ്മ വരും. ഇങ്ങനെ നിങ്ങളുടെ ബുദ്ധിയിലും വരുന്നു. ചിത്രത്തില് സദാ ചെറിയ വസ്തുക്കള് കാണിക്കാറുണ്ടല്ലോ. നിങ്ങള്ക്കറിയാമല്ലോ വൈകുണ്ഠം വളരെ വലുതായിരിക്കും. വലിയ രാജധാനിയായിരിക്കും. അവിടെ വജ്രങ്ങള് കൊണ്ടും വൈഢൂര്യങ്ങള് കൊണ്ടുമുള്ള കൊട്ടാരങ്ങള് ഉണ്ടായിരിക്കും. പിന്നീട് പ്രായലോപപ്പെടും. എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും. ഇല്ലെങ്കില് ഈ ഭാരതം എങ്ങനെ ഇത്രയും ദരിദ്രമായി മാറി. ധനവാനില് നിന്നും ദരിദ്രം, ദരിദ്രരില് നിന്നും ധനവാനായി മാറണം. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഇതിനു വേണ്ടി ഏണിപ്പടി വെച്ച് മനസ്സിലാക്കികൊടുക്കണം. പുതിയ പുതിയവര് വരുമ്പോള് അവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിലൂടെ പ്രാക്ടീസ് ലഭിക്കും, വായ തുറക്കും. സേവനത്തിനു യോഗ്യമായ കുട്ടികളെ തയ്യാറാക്കണം. പല സെന്ററുകളിലും ധാരാളം കുട്ടികള് അശാന്തി പരത്തുന്നവരായിട്ടുണ്ട്. ബുദ്ധിയോഗം പുറമേ അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുമ്പോള് നഷ്ടമുണ്ടാക്കികൊണ്ടിരിക്കും. അന്തരീക്ഷം മോശമാക്കികൊണ്ടിരിക്കും. നമ്പര്വൈസ് ആണല്ലോ. പിന്നീട് ബാബ പറയും നിങ്ങള് പഠിച്ചില്ല. അതിനാല് നിങ്ങളുടെ അവസ്ഥ നിങ്ങള് നോക്കൂ. ഓരോ ദിവസം കൂടുന്തോറും കൂടുതല് സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും. സ്വയം അനുഭവം ചെയ്യുന്നുണ്ട്. എന്നാല് പിന്നീട് പറയും എന്തു ചെയ്യാനാ എന്റെ ഈ സ്വഭാവം ഇല്ലാതാകുന്നില്ല. അതിനാല് വീട്ടില് പോയി ഇരിക്കാം. ചിലരാണെങ്കില് നന്നായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചിലരാണെങ്കില് ഡിസര്വ്വീസും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ സേനയില് ആരെല്ലാമാണ് സമര്ത്ഥശാലികള്, ബാബ പേരു പോലും പറഞ്ഞുതരും. ബാക്കി യുദ്ധം മുതലായവയുടെ കാര്യമൊന്നും ഇവിടെയില്ല. ഇത് പരിധിയില്ലാത്ത കാര്യമാണ്. നല്ല കുട്ടിയാണെങ്കില് ബാബ തീര്ച്ചയായും മഹിമ പാടും. കുട്ടികള് വളരെയധികം ദയാഹൃദയരും മംഗളകാരിയുമായി മാറണം. അന്ധന്മാരുടെ ഊന്നു വടിയായി മാറണം. എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കണം. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. പാപാത്മ, പുണ്യാത്മ എന്നു പറയാറുണ്ടല്ലോ. അല്ലാതെ ഇങ്ങനെയല്ലാ, ഉള്ളില് പരമാത്മാവാണ്. ആത്മാവെപ്പോഴെങ്കിലും പരമാത്മാവായി മാറുമോ? ഇതെല്ലാം തെറ്റായ കാര്യങ്ങളാണ്. പരമാത്മാവില് ഒരല്പം പോലും പാപം ഉണ്ടാവുകയില്ല. പരമാത്മാവിന് സേവനം ചെയ്യാനുള്ള പാര്ട്ട് ആണ് ഡ്രാമയില് ഉള്ളത്. മനുഷ്യന് തന്നെയാണ് പുണ്യാത്മാവും പാപാത്മാവുമായി മാറുന്നത്. ആരാണോ സതോപ്രധാനമായിരുന്നത് അവരാണ് തമോപ്രധാനമായി മാറിയത്. അവരുടെ ശരീരത്തില് ബാബ ഇരുന്ന് സതോപ്രധാനമാക്കി മാറ്റുന്നു. അവരുടെ മതമനുസരിച്ച് നടക്കണം.

ഇപ്പോള് ബാബ നിങ്ങള് കുട്ടികളെ വിശാലബുദ്ധിയുള്ളവരാക്കി മാറ്റി. ഇപ്പോള് നിങ്ങള്ക്കറിയാം എങ്ങനെയാണ് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ബാബ തന്നെ ബ്രഹ്മാ ശരീരത്തില് വന്ന് ബ്രഹ്മാമുഖവംശാവലി കുട്ടികളെ രാജയോഗം പഠിപ്പിച്ച് ദേവീ-ദേവതയാക്കി മാറ്റുന്നു. പിന്നീട് പുനര്ജന്മമെടുത്ത് ഏണിപ്പടി ഇറങ്ങുന്നു. പിന്നീട് ഇതെല്ലാം ആവര്ത്തിച്ചുകൊണ്ടിരിക്കും. ബാബ പിന്നീട് ബ്രഹ്മാവിലൂടെ സ്ഥാപന നടത്തികൊണ്ടിരിക്കുന്നു. യോഗബലത്തിലൂടെ നിങ്ങള് 5 വികാരങ്ങളുടെ മേല് വിജയം നേടി ജഗദ്ജീത്തായി മാറുന്നു. ബാക്കി യുദ്ധം മുതലായവയുടെ കാര്യമൊന്നുമില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബന്ധനമുക്തമായി മാറി ബാബയുടെ സേവനത്തില് മുഴുകിയിരിക്കണം. അപ്പോഴേ ഉയര്ന്ന ഭാഗ്യം ഉണ്ടാവുകയുള്ളൂ. ദയാഹൃദയരായി മാറി അനേകര്ക്ക് വഴി പറഞ്ഞുകൊടുക്കണം. അന്ധന്മാരുടെ ഊന്നുവടിയായി മാറണം.

2) ഈ ശരീരത്തോടുള്ള മമത്വത്തെ ഇല്ലാതാക്കി ജീവിച്ചിരിക്കെ മരിക്കണം. എന്തുകൊണ്ടെന്നാല് തിരിച്ച് വീട്ടിലേക്ക് പോകണം. രോഗങ്ങളിലും ഒരു ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും.

വരദാനം:-

സേവനത്തില് സഫലതാമൂര്ത്തിയാകണമെങ്കില് മറ്റുള്ളവരുടെ സേവനത്തോടൊപ്പമൊപ്പം തന്റെ സേവനവും ചെയ്യൂ. എപ്പോള് ഏതൊരു സേവനത്തിന് പോകുകയാണെങ്കിലും ഇങ്ങനെ മനസ്സിലാക്കൂ സേവനത്തോടൊപ്പമൊപ്പം എന്റെയും പഴയ സംസ്ക്കാരങ്ങളുടെ അന്തിമ സംസ്ക്കാരം ചെയ്യുകയാണ്. എത്രത്തോളം സംസ്ക്കാരങ്ങളുടെ സംസ്ക്കാരം ചെയ്യുന്നോ അത്രയും സത്ക്കാരം ലഭിക്കും. എല്ലാ ആത്മാക്കളും താങ്കളുടെ മുന്നില് മനസ്സാ നമസ്ക്കരിക്കും. എന്നാല് പുറമെ നമസ്ക്കരിക്കുന്നവരാക്കി മാറ്റരുത്, മനസ്സാ നമസ്ക്കരിക്കുന്നവരാക്കണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top