13 April 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
April 12, 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ഗൃഹസ്ഥ വ്യഹാരത്തില് കഴിഞ്ഞുകൊണ്ടും അദ്ഭുതം ചെയ്ത് കാണിക്കണം, ശ്രേഷ്ഠാചാരീ ദേവതയാകുന്നതിന്റെയും ആക്കുന്നതിന്റെയും സേവനം ചെയ്യണം
ചോദ്യം: -
രാജധാനിയുടെ സമ്പത്തിന്റെ അധികാരം ഏത് കുട്ടികള്ക്കാണ് പ്രാപ്തമാകുന്നത്?
ഉത്തരം:-
ആരാണോ ബാബയുടെ സമീപ സംബന്ധത്തിലേക്ക് വരുന്നത്, തന്റെ സ്വഭാവത്തിന്റെയും സമ്പാദ്യത്തിന്റെയും പരിപൂര്ണ്ണമായ വിവരം ബാബയ്ക്ക് നല്കുന്നത്. ഇത്തരം ഒന്നാനമ്മയുടെ മക്കള് തന്നെയാണ് രാജധാനിയുടെ സമ്പത്തിന്റെ അധികാരം പ്രാപ്തമാക്കുന്നത്. ആരാണോ ബാബയുടെ മുന്നിലേക്കേ വരാത്തത്, തന്റെ വാര്ത്തകള് കേള്പ്പിക്കുയും ചെയ്യാത്തത്, അവര്ക്ക് രാജധാനിയുടെ സമ്പത്ത് ലഭിക്കുകയില്ല. അവര് രണ്ടാനമ്മയുടെ മക്കളാണ്. ബാബ പറയുന്നു കുട്ടികളേ തന്റെ പരിപൂര്ണ്ണമായ വാര്ത്ത നല്കൂ അപ്പോള് ഇവര് എന്ത് സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ബാബ മനസ്സിലാക്കും. ബാബ കുട്ടികളെക്കൊണ്ട് ഓരോ അവസ്ഥയിലും ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യിക്കുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
എന്റെ മനസ്സിന്റെ വാതില്ക്കല് ആരാണ് വന്നത്…
ഓം ശാന്തി. കുട്ടികള്ക്കറിയാം പരംപിതാ പരമാത്മാ ശിവനുമായി നമുക്ക് എന്ത് സംബന്ധമാണുള്ളത്? പരംപിതാവെന്ന് എപ്പോഴും പറയാറുണ്ട്. പതിത-പാവനനെന്ന ശബ്ദവും ചേര്ക്കൂ. പതിത-പാവനന് പരംപിതാ പരമാത്മാ ശിവനുമായി നമുക്ക് പിതാവിന്റെ സംബന്ധമാണുള്ളതെന്ന് ഉള്ളിലുണ്ട്. ബാബ പറയുന്നു ഞാന് കുട്ടികളുടെ മുന്നില് പ്രത്യക്ഷമാകുന്നു. ബാബ കുട്ടികളോട് മാത്രമാണ് ആത്മീയ സംഭാഷണം നടത്തുന്നത്, കൂടിക്കാഴ്ച നടത്തുന്നത്. എന്ത് കാര്യമാണോ നിങ്ങള്ക്ക് മനസ്സിലാക്കി തന്നത് അത് പിന്നീട് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കണം. ഇപ്പോള് നിങ്ങള്ക്ക് ജഗദംബയെയും ജഗത് പിതാവിനെയും അറിയാം. ശിവനെ ജഗത് പിതാവെന്ന് പറയില്ല എന്തുകൊണ്ടെന്നാല് ജഗത്തിലുള്ളത് പ്രജകളാണ് അതുകൊണ്ടാണ് പ്രജാപിതാ ബ്രഹ്മാവെന്നും ജഗദംബയെന്നും പറയുന്നത്. മുഴുവന് ലോകത്തിന്റെയും മാതാവാണ്. ഇതിലൂടെ അവര് രചയിതാവാണെന്നത് വ്യക്തമാണ്. ഈ അറിവും ഉണ്ടായിരിക്കണം. മനുഷ്യരെല്ലാവരും പരമാത്മാവിനെ ഓര്മ്മിക്കുന്നുണ്ട്, എന്നാല് അറിയുന്നില്ല. നിങ്ങള്ക്കിപ്പോള് പരംപിതാ പരമാത്മാവിനെയും, ജഗദംബയെയും, പ്രജാപിതാ ബ്രഹ്മാവിനെയും അറിയാം. വന്ന് അവരുടെ സന്താനങ്ങളുമായിരിക്കുന്നു. ലൗകിക മാതാ-പിതാവ് എവല്ലാവര്ക്കുമുണ്ട്. അവരെ ജഗദംബയെന്നോ ജഗത് പിതാവെന്നോ പറയില്ല. ജഗദംബയും ജഗത് പിതാവും ജീവിച്ചിരുന്നവരാണ്. ഈ സമയം വീണ്ടും നിങ്ങള് വന്ന് അവരുടേതായിരിക്കുന്നു ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മളിപ്പോള് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ബാബയാണ് സ്വര്ഗ്ഗ സ്ഥാപകന്, അതിലായിരുന്നു ലക്ഷ്മീ നാരായണന്റെ രാജ്യം. നിങ്ങള്ക്കും ചക്രവര്ത്തീ പദവി ലഭിച്ചിരുന്നു. ഇപ്പോള് വീണ്ടും നിങ്ങള് നേടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്ക്ക് ചോദിക്കണം പരംപിതാ പരമാത്മാവിനെ അറിയുമോ. ഈ കാര്യം മനസ്സിലാക്കിയാലും അത് പിന്നീട് മറന്ന് പോകുന്നു. സ്വയത്തെ മറന്ന്, മാതാ-പിതാവിനെ മറന്ന് സമ്പത്ത് നഷ്ടപ്പെടുത്തുന്നു. ഇത് യുദ്ധ സ്ഥലമാണ്. നിങ്ങള് ഈ സമയം മായയുടെ മേല് വിജയം നേടുന്നതിന് വേണ്ടി യുദ്ധ മൈതാനത്ത് നില്ക്കുകയാണ്. ഏത് വരെ അന്തിമം വരുന്നില്ലയോ അതുവരെയും യുദ്ധം നടന്നുകൊണ്ടിരിക്കും. മറ്റു യുദ്ധം നടത്തുന്നവര്ക്കുമറിയാം, അഥവാ അവര് വിചാരിച്ചാല് സെക്കന്റില് എല്ലാവരെയും ഇല്ലാതാക്കുവാന് സാധിക്കുമെന്ന്. ഇപ്പോള് എല്ലാവര്ക്കും ആയുധങ്ങള് നല്കിക്കൊണ്ടിരിക്കുന്നു. കടം കൊടുത്തുകൊണ്ടിരിക്കുന്നു. അഥവാ ആരെങ്കിലും വധിക്കപ്പെടുകയാണെങ്കില് കടം കൊടുക്കുന്നത് നിര്ത്തലാക്കും. ബാബയും പത്രം വായിക്കാറുണ്ട്. കുട്ടികള്ക്കും പത്രം വായിച്ച് അതിലൂടെ സേവനം ചെയ്യണം. ബ്രഹ്മാബാബയോട് ചോദിക്കണം ബാബ അങ്ങ് അധികാരിയല്ലേ പിന്നെന്തിനാണ് റേഡിയോ കേള്ക്കുന്നത്? കുട്ടികളേ അധികാരി ശിവബാബയാണ്, വായുമണ്ഢലം എങ്ങനെയാണെന്ന് ഞാനെങ്ങനെ അറിയും! യുദ്ധത്തിന്റെ പ്രഭാവം എവിടെ വരെയുണ്ട്! ഈ സമയം പൊള്ളത്തരങ്ങള് ധാരാളമുണ്ട്. സദാചാര കമ്മറ്റികളെല്ലാം ഉണ്ടാക്കുന്നുണ്ട്. അവര്ക്ക് എഴുതണം ഈ ലോകം തന്നെ ഭ്രഷ്ഠാചാരിയാണ്. ഇവിടെ ആര്ക്കെങ്കിലും സദാചാരിയാകാന് എങ്ങനെ സാധിക്കും. ഭ്രഷ്ഠാചാരിയെന്ന് വികാരിയെയാണ് പറയുന്നത്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ. കുട്ടികളിലും നമ്പര്വൈസാണ്. നിങ്ങള് എല്ലാവരോടും ചോദിക്കൂ പരംപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? ഏതുപോലെയാണോ ക്രിസ്ത്യാനികള്ക്ക് ക്രിസ്തു ഇന്ന സമയത്ത് ജന്മമെടുത്തു എന്നെല്ലാം അറിയുന്നത്. ശരി അവര്ക്കും മുന്പെ ആരായിരുന്നു? ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിട്ട് എത്ര കാലമായി. ഈ സമയം ആദി സനാതന ധര്മ്മത്തിലുള്ളവര് തന്നെയാണ് ധര്മ്മ ഭ്രഷ്ഠരും കര്മ്മ ഭ്രഷ്ഠരുമായിരിക്കുന്നത്. ശാസ്ത്രങ്ങളില് തന്നെയാണ് ലക്ഷക്കണക്കിന് വര്ഷങ്ങളെന്ന് പറഞ്ഞിരിക്കുന്നത്. ഇപ്പോള് നിങ്ങള് ഉണര്ന്നിരിക്കുന്നു ഇനി മറ്റുള്ളവവെയും ഉണര്ത്തണം.
നിങ്ങള്ക്കറിയാം ശിവബാബ നമ്മുടെ പിതാവാണ്. പ്രജാപിതാ ബ്രഹ്മാവും ജഗദംബയും നമ്മുടെ മാതാ-പിതാവാണ്. പിന്നീട് ലക്ഷ്മീ-നാരായണന് സത്യയുഗത്തിന്റെ സമ്പത്ത് എവിടെ നിന്നാണ് ലഭിച്ചത്? അയ്യായിരം വര്ഷങ്ങള് മുമ്പ് ലഭിച്ചിരുന്നു, ഇപ്പോള് വീണ്ടും നേടിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ചരിത്രം ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ എല്ലാവര്ക്കും ബാബയുടെ സന്ദേശം നല്കും! എന്താ വീടു-വീടുകളില് വിളംബരം നടത്തുമോ! ശരി ബോര്ഡ് വയ്ക്കാന് നിങ്ങള്ക്ക് സാധിക്കും. എന്തുകൊണ്ടെന്നാല് നിങ്ങളാണ് മാസ്റ്റര് അവിനാശീ സര്ജന്. പരംപിതാ പരമാത്മാവ് നിരാകാരനാണ്. ശിവബാബ ഏത് ശരീരത്തിലാണ് ജന്മമെടുത്തത്! ഇപ്പോള് ഇതാര്ക്കും അറിയില്ല. കൃഷ്ണന്റെ ശരീരത്തില് പ്രവേശിച്ചു എന്നും പറയാന് സാധിക്കില്ല. ബാബ നമ്മുടെ അച്ഛനും ടീച്ചറുമാണെന്ന് നിങ്ങളും നമ്പര്വൈസായാണ് അറിയുന്നത്. നമുക്ക് വളരെ നല്ല പഠിപ്പ് നല്കിക്കൊണ്ടിരിക്കുന്നു. ബാബ വീണ്ടും കല്പത്തിന് ശേഷം വന്നിരിക്കുന്നു. മനസ്സിലാക്കുന്നുണ്ട് പക്കാ നിശ്ചയവുമുണ്ട് എന്നാല് പിന്നീട് വീട്ടിലേക്ക് പോകുമ്പോള് തന്നെ ലഹരിയെല്ലാം ഇറങ്ങുന്നു. ഗൃഹസ്ഥത്തില് ഇരുന്നു കൊണ്ടും ജോലി വേലകളില് മുഴുകിയും എത്രത്തോളം ലഹരിയുണ്ടായിരിന്നു, ഇത് തീര്ച്ചയായും ബാബയ്ക്ക് എഴുതണം. എന്നാല് കുട്ടികള് ബാബയ്ക്ക് പൂര്ണ്ണായ വാര്ത്ത നല്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ബാബയെ പൂര്ണ്ണമായും അറിയാമെങ്കില് ബാബയ്ക്കും നിങ്ങളുടെ കാര്യങ്ങള് പൂര്ണ്ണമായും അറിയണം. ബാബ നിങ്ങളുടെ ദാതാവാണെങ്കില് ബാബയ്ക്ക് നിങ്ങളുടെ സ്വഭാവത്തിന്റെയും സമ്പാദ്യത്തിന്റെയും പൂര്ണ്ണമായ വിവരവുണ്ടായിരിക്കണം, അപ്പോഴാണ് നിര്ദ്ദേശം നല്കുക. നിങ്ങള് പറയും ശിവബാബ അന്തര്യാമിയാണെന്ന്, എന്നാല് ഈ ബ്രഹ്മാവ് എങ്ങനെ അറിയും. ചിലര് ബാബയുടെ മുന്നിലേക്കേ വരാറില്ല, അതിനാല് മനസ്സിലാക്കുന്നു ഇത് രണ്ടാനമ്മയുടെ കുട്ടിയാണ്, എങ്കില് രാജപദവിയുടെ സമ്പത്ത് നേടാനും സാധിക്കില്ല. ശ്രീമത്തിലൂടെ നടക്കണമെങ്കില് പൂര്ണ്ണമായ വിവരം നല്കണം. കുട്ടികള് ബാബയുടെ എല്ലാം തന്നെ അറിയുന്നു. അപ്പോള് ബാബയ്ക്കും വാര്ത്തകള് നല്കണം. ഇതാണ് നമ്മുടെ ആത്മീയ ഗൃഹസ്ഥ വ്യവഹാരത്തിന്റെ സംബന്ധം.
ഇതാണ് ആത്മീയ ഈശ്വരീയ പരിവാരം. പരമാത്മാവുമായി എല്ലാ ആത്മാക്കള്ക്കും സംബന്ധമില്ലേ. എല്ലാവരോടും ഈ ചോദ്യം ചോദിക്കൂ നിങ്ങള്ക്ക് ഈ ലക്ഷ്മീ-നാരായണനെ അറിയുമോ, പരംപിതാ പരമാത്മാവിനെ അറിയുമോ? നിങ്ങള്ക്ക് സത്യയുഗീ ശ്രേഷ്ഠാചാരീ ദേവതകളെ അറിയുമോ? നിങ്ങള്ക്ക് എഴുതാന് സാധിക്കും ഈ എല്ലാ കാര്യങ്ങളും അറിയുന്നതിലൂടെ നിങ്ങള്ക്ക് ശ്രേഷ്ഠാചാരിയാകാന് സാധിക്കും, അല്ലെങ്കില് ഒരിക്കലുമാകാനും സാധിക്കില്ല. ഇങ്ങനെയിങ്ങനെ സേവനം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കും. ഭ്രഷ്ഠാചാരിയെ ശ്രേഷ്ഠാചാരിയാക്കുക – ഇതാണ് നിങ്ങളുടെ ജോലി. എങ്കില് എന്തുകൊണ്ട് ബോര്ഡ് വയ്ക്കുന്നില്ല! സ്ത്രീയും-പുരുഷനും രണ്ട് പേര്ക്കും ഈ സേവനമായിരിക്കണം. ബാബ നിര്ദ്ദേശം നല്കുന്നു എന്നാല് കുട്ടികള് വീണ്ടും മറക്കുന്നു, തന്റെ തന്നെ കാര്യങ്ങളില് മുഴുകുന്നു. ഏതൊരു സേവനമാണോ ചെയ്യേണ്ടത് അത് ചെയ്യുന്നില്ല. പൂര്ണ്ണമായ വാര്ത്തയും നല്കുന്നില്ല, ബോര്ഡും വയ്ക്കുന്നില്ല. ബോര്ഡ് വയ്ക്കുന്നില്ല, സേവനവും ചെയ്യുന്നില്ലെങ്കില് വളരെയധികം ദേഹ-അഭിമാനമുണ്ടെന്ന് മനസ്സിലാക്കും. മുരളി എല്ലാവരും കേള്ക്കുന്നുണ്ട്. ബാബ എന്താണ് പറയുന്നതെന്നും അതുപോലെത്തന്നെ അനേകം നിര്ദ്ദേശങ്ങള് അതില് ലഭിക്കുന്നുണ്ട്. പ്രദര്ശിനിക്കായി ബാബ പറയുന്നു കുട്ടികളേ വേനല്ക്കാലമാണെങ്കില് പര്വ്വതത്തില് പോയി അതിന്റെ തയ്യാറെടുപ്പുകള് നടത്തൂ. ഇനി നോക്കാം ഞങ്ങള്ക്കിത് ചെയ്യാന് സാധിക്കുമെന്ന വാര്ത്ത എവിടെ നിന്നാണ് വരുന്നതെന്ന്. അറിവുണ്ടെങ്കില് പോയി ഹാളുകളോ ധര്മ്മശാലകളോ എടുത്ത് സംവിധാനങ്ങള് ഒരുക്കണം, എങ്കില് ധാരാളം പേര്ക്ക് സന്ദേശം ലഭിക്കും. ഇവിടെയും ഈ ബോര്ഡ് വച്ചിട്ടുണ്ട് ജ്ഞാന സാഗരനും പതിത-പാവനനും നിരാകാരനുമായ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണുള്ളത്? അവര് എന്താണ് നല്കുന്നത്? തീര്ച്ചയായും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റും. തീര്ത്തും നിങ്ങളിപ്പോള് ആയിക്കൊണ്ടിരിക്കുകയാണ്. കല്പം മുന്പും ആയിട്ടുണ്ട്. നിങ്ങള് ഈ ബോഡ് എഴുതി വയക്കൂ എങ്കില് മറ്റെല്ലാ ചോദ്യങ്ങളും ഇല്ലാതാകും. ലക്ഷ്മീ-നാരായണന് വിശ്വാധികാരത്തിന്റെ സമ്പത്ത് എങ്ങനെയാണ് ലഭിച്ചത്? ചോദിക്കുന്നവര്ക്ക് തീര്ച്ചയായും അറിവുണ്ടായിരിക്കുമല്ലോ. അഥവാ ഇത്രയും സേവനമെങ്കിലും ചെയ്യുന്നില്ലെങ്കില് എങ്ങനെ സിംഹാസനത്തില് ഇരിക്കും. ഇത് നരനില് നിന്ന് നാരായണനാകുന്നതിനുളള രാജയോഗമാണ്. പ്രജയാകുന്നതിന്റെയല്ല. എന്താ നിങ്ങളിവിടെ പ്രജയാകാനാണോ വന്നത്? ബാബയ്ക്ക് വാര്ത്തകള് വരികയാണെങ്കില് ഇവര് സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് ബാബ മനസ്സിലാക്കും. വീട്ടിലെ വാര്ത്തയും, സേവനത്തിന്റെ വാര്ത്തയും ഒന്നും നല്കുന്നില്ലെങ്കില്, ഇവര് വിജയമാലയില് വരുമോ എന്ന് എങ്ങനെ മനസ്സിലാക്കാന് സാധിക്കും. നിശ്ചയബുദ്ധി വിജയന്തി, സംശയബുദ്ധി വിനശന്തി.
നിങ്ങള്ക്കറിയാം ഇപ്പോള് നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ആ രാജധാനിയില് ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം നിങ്ങള് കുട്ടികള്ക്ക് ചെയ്യണം. എന്നാല് ചിലരുടെ ഭാഗ്യത്തിലില്ലെങ്കില് ടീച്ചര്ക്ക് എന്ത് ചെയ്യാന് സാധിക്കും. നിങ്ങള് തന്നെ ഇങ്ങനെയുള്ള മോശം കര്മ്മം ചെയ്തു, അത് നിങ്ങള്ക്ക് തന്നെ അനുഭവിക്കേണ്ടി വരും. മമ്മ നല്ല കര്മ്മം ചെയ്തിട്ടുണ്ട് അതുകൊണ്ട് എത്ര ശ്രദ്ധയോടെയാണ് മമ്മ ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തത്. നിങ്ങള് കുട്ടികള്ക്ക് ഏതവസ്ഥയിലും നന്നായി പുരുഷാര്ത്ഥം ചെയ്യണം. ബാബ നിര്ദ്ദേശം നല്കിയിട്ടുണ്ട് – ബോര്ഡുണ്ടാക്കി വയ്ക്കണം അതുപോലെ ചെറിയ ചെറിയ നോട്ടീസുകളുണ്ടാക്കി വിതരണം ചെയ്യണം അതായത് ഈ ലക്ഷ്മീ-നാരായണനെ അറിയുന്നതിലൂടെ നിങ്ങളും ഈ ശ്രേഷ്ഠാചാരീ ദേവതയായി മാറും. ശുഭ കാര്യത്തിന് സമയമെടുക്കരുത്. നിങ്ങള് മധുര-മധുരമായ കുട്ടികള്ക്ക് വളരെയധികം സേവനം ചെയ്യണം. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും അദ്ഭുതം ചെയ്ത് കാണിക്കണം. ഒരിക്കലും ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങള്ക്കറിയാം ബാബ നമ്മളെ ബ്രഹ്മാവിലൂടെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ശിവബാബ ഭാരതത്തിലാണ് വന്നതെങ്കില് എന്താ നിരാകാരനാണോ വന്നത്? എങ്ങനെയാണ് വന്നത്, എന്താണ് ചെയ്തത്? ആര്ക്കും അറിയില്ല. ശിവരാത്രി ആഘോഷിക്കുന്നുണ്ട്, എന്നാല് അല്പം പോലും അറിവില്ല. പരമാത്മാവ് വരുന്നത് തന്നെ പാവനമാക്കുന്നതിന് വേണ്ടിയാണ്.
ബാബ പറയുന്നു ഏതെങ്കിലും കാര്യത്തില് സംശയമുണ്ടെങ്കില് ചോദിക്കൂ ബാബാ എനിക്ക് ഈ കാര്യം മനസ്സിലാകുന്നില്ല, 84 ജന്മങ്ങളുടെ രഹസ്യവും മനസ്സിലാക്കി തന്നിട്ടുണ്ട്. വര്ണ്ണങ്ങളിലും വരണം. നിങ്ങളിത് ധാരണ ചെയ്യുന്നു. തീര്ത്തും നമ്മള് 84 ജന്മങ്ങള് പ്രാപ്തമാക്കിയിട്ടുണ്ട്. ഇപ്പോള് വീണ്ടും നമ്മള് സൂര്യവംശിയാകുന്നു. ആരെത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അത്രയും ഉയര്ന്ന പദവി നേടും. എത്ര സരളമായ കാര്യമാണ്, എന്നിട്ടും ബുദ്ധിയിലിരിക്കുന്നില്ല എങ്കില് വന്ന് ചോദിക്കൂ – ബാബ എനിക്ക് ഈ കാര്യത്തില് സംശയമുണ്ട്. ഏറ്റവും ആദ്യം അള്ളാഹുവിന്റെ പരിചയം നല്കണം. ഈ ബോര്ഡ് എല്ലാവരും വയ്ക്കണം, ഈ ജ്ഞാനത്തിലൂടെ നിങ്ങള് സദാ സുഖിയും, ശ്രേഷ്ഠാചാരിയുമാകുന്നുവെങ്കില് ഇത് നല്ലതല്ലേ. പ്രേരണയുണ്ടാകും – എന്തുകൊണ്ട് ഈ കാര്യം പോയി മനസ്സിലാക്കികൂടാ. സേവനത്തിലൂടെ ബാബ മനസ്സിലാക്കും ആരാരെല്ലാമാണ് സത്യമായ കുട്ടികള്, ആരാണോ ശ്രദ്ധ നല്കുന്നത് – അവരാണ് മാലയിലെ മുത്താകുന്നത്. ചെയ്ത് കാണിക്കണം. നിങ്ങള് പ്രത്യക്ഷത്തില് മുന്നിലിരുന്ന് കേട്ടുകൊണ്ടിരിക്കുന്നു. ബാക്കി കുട്ടികള് മുരളിയിലൂടെ കേള്ക്കും. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പരമാത്മാവ് അച്ഛനുമാണ് പിന്നീട് പതിതത്തില് നിന്ന് പാവനമാക്കി കൊണ്ട് പോകുകയും ചെയ്യുന്നു അപ്പോള് ഗുരുവുമായി. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം അധ്യാപകനായി പഠിപ്പിക്കുകയും ചെയ്യുന്നു അപ്പോള് മൂന്നുമായി. എന്നാല് ധാരാളം കുട്ടികള് മറന്ന് പോകുന്നു. ബുദ്ധിയില് നിന്ന് ആ ലഹരി ഇല്ലാതാകുന്നു. അല്ലെങ്കില് സ്ഥായിയായ സന്തോഷം ഉണ്ടായിരിക്കണം. ശരി-
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിജയ മാലയിലെ മുത്താകുന്നതിന് വേണ്ടി തന്റെ മേല് പരിപൂര്ണ്ണ ശ്രദ്ധ നല്കണം. ശ്രേഷ്ഠാചാരിയാകുന്നതിന്റെയും ആക്കുന്നതിന്റെയും സേവനം ചെയ്യണം.
2) ശിക്ഷ അനുഭവിക്കേണ്ടി വരുന്ന തരത്തിലുള്ള ഒരു മോശമായ കര്മ്മവും ചെയ്യരുത്. ഓരോ ചുവടും ബാബയുടെ നിര്ദ്ദേശത്തിലൂടെ നടക്കണം.
വരദാനം:-
ആത്മീയ സേവാധാരിക്ക് ഒരിക്കലും ഇങ്ങനെ ചിന്തിക്കാന് സാധിക്കില്ല, സേവനത്തില് വൃദ്ധി ഉണ്ടാകുന്നില്ല അല്ലെങ്കില് കേള്ക്കുന്നവരെ ലഭിക്കുന്നില്ല. കേള്ക്കുന്നവര് ധാരാളമുണ്ട് കേവലം താങ്കള് താങ്കളുടെ സ്ഥിതി ആത്മീയ ആകര്ഷണമയമാക്കൂ. കാന്തത്തിന് തന്നിലേക്ക് ആകര്ഷിക്കാമെങ്കില് എന്താ താങ്കളുടെ ആത്മീയ ശക്തിക്ക് ആത്മാക്കളെ ആകര്ഷിക്കാന് സാധിക്കില്ലേ! അതുകൊണ്ട് ആത്മീയ ആകര്ഷണം നടത്തുന്ന കാന്തമാകൂ അതിലടെ ആത്മാക്കള് സ്വതവേ ആകര്ഷിതരായി താങ്കളുടെ മുന്നില് വരണം, ഇതാണ് താങ്കള് ആത്മീയ സേവാധാരി കുട്ടികളുടെ സേവനം.
സ്ലോഗന്:-
മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം –
ڇപരമാത്മാവ് ഓന്നാണ് ബാക്കി സര്വ്വരും മനുഷ്യ ആത്മാക്കളാണ് ڈ
ഇപ്പോള് ഇത് മുഴുവന് ലോകത്തിനുമറിയാം പരമാത്മാവ് ഒന്നാണ്, സര്വ്വശക്തിവാനാണ്, എല്ലാമറിയുന്നവനാണ്, ഇങ്ങനെ മുഴുവന് ലോകവും സ്വയം തന്നെ പറയുന്നുണ്ട് നമ്മള് പരമാത്മാവിന്റെ സന്താനങ്ങളാണ്. പരമാത്മാവ് ഒന്നാണ്, ഇനി ഏത് ധര്മ്മത്തിലുള്ളവരാകട്ടെ അവരും പരമാത്മാവിനെ അംഗീകരിക്കുന്നുണ്ട്. അവരും സ്വയത്തെ പരമാത്മാവിനാല് അയക്കപ്പെട്ട സന്ദേശവാഹകരെന്ന് മനസ്സിലാക്കുന്നു, ഇങ്ങനെ തന്നെ സന്ദേശമെടുത്ത് അവരവരുടെ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഏതുപോലെയാണോ ഗുരുനാനാക്കും പരമാത്മാവിന്റെ ഇത്രയും മഹിമ ചെയ്തത് ഇത്രയും മഹിമ ചെയ്തിട്ടുണ്ട്, ഒരു ഓംങ്കാരം സത്യ നാമം. ഒരു ഓംങ്കാരം എന്നതിന്റെ അര്ത്ഥമാണ് പരമാത്മാവ് ഒന്നുമാത്രമാണ്. സത്യ നാമത്തിന്റെ അര്ത്ഥമാണ് പരമാത്മാവിന്റെ പേര് സത്യമാണ് അപ്പോള് പരമാത്മാവ് പേരും രൂപവും ഉള്ള ആളുമാണ്, അവിനാശിയാണ്, അകാലമൂര്ത്തിയുമാണ് പിന്നീട് കര്മ്മം ചെയ്യുന്ന പുരുഷനുമാണ് അര്ത്ഥം പരമാത്മാവ് സ്വയം അകര്ത്താവായിക്കൊണ്ടും എങ്ങനെയാണ് ബ്രഹ്മാ ശരീത്തിലൂടെ കര്മ്മം ചെയ്യുന്ന പുരുഷനാകുന്നത്. ഈ എല്ലാ മഹിമകളും ഒരു പരമാത്മാവിന്റേതാണ്, മനുഷ്യര് ഇത്രയും മനസ്സിലാക്കിയിട്ടും വീണ്ടും പറയുന്നു ഈശ്വരന് സര്വ്വത്രയുണ്ട്. ഞാന് ആത്മാവ് തന്നെയാണ് പരമാത്മാവ്, അഥവാ എല്ലാവരും പരമാത്മാവാകുകയാണെങ്കില് പിന്നീട് ഒരു ഓംങ്കാരം…. ഈ മഹിമ ഏത് പരമാത്മാവിന്റേതാണ് ചെയ്യുന്നത്? ഇതില് നിന്ന് വ്യക്തമാകുന്നത് പരമാത്മാവ് ഏകനാണ്. ശരി – ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!