10 May 2022 Malayalam Murli Today | Brahma Kumaris

10 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

9 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബ വന്നിരിക്കുന്നു - നിങ്ങള്ക്ക് ശ്രേഷ്ഠ മതം നല്കി സദാ കാലത്തേക്ക് സുഖിയും, ശാന്തവുമാക്കുന്നതിന്, ബാബയുടെ നിര്ദ്ദേശങ്ങളിലൂടെ നടക്കൂ, ആത്മീയ പഠിത്തം പഠിക്കൂ പഠിപ്പിക്കൂ എങ്കില് സദാ ആരോഗ്യവാനും സമ്പത്തിവാനുമാകും

ചോദ്യം: -

ഏതൊരവസരം മുഴുവന് കല്പത്തിലും ഇപ്പോള് മാത്രമാണ് ലഭിക്കുന്നത്, അതൊരിക്കലും നഷ്ടപ്പെടുത്തരുത്?

ഉത്തരം:-

ആത്മീയ സേവനം ചെയ്യുന്നതിനുള്ള അവസരം, മനുഷ്യനെ ദേവതയാക്കുന്നതിനുള്ള അവസരം ഇപ്പോള് മാത്രമാണ് ലഭിക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്തരുത്. ആത്മീയ സേവനത്തില് ഏര്പ്പെടണം. വിശേഷിച്ചും കുമാരിമാര്ക്ക് ഈശ്വരീയ ഗവണ്മെന്റിന്റെ സേവനം ചെയ്യണം. മമ്മയെ പരിപൂര്ണ്ണമായും പിന്തുടരണം. കുമാരിമാര് ബാബയുടേതായതിന് ശേഷം അഥവാ ഭൗതീക സേവനം മാത്രമാണ് ചെയ്യുന്നത്, മുള്ളുകളെ പൂക്കളാക്കുന്നതിന്റെ സേവനം ചെയ്യുന്നില്ലെങ്കില് ഇതും ബാബയോടുള്ള അനാദരവാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഉണരൂ പ്രിയതമകളേ ഉണരൂ…

ഓം ശാന്തി. പ്രിയതമകള്ക്ക് ആരാണ് മനസ്സിലാക്കി തന്നത്? പറയുന്നു പ്രിയതമകള്ക്കായി പ്രിയതമന് വന്നിരിക്കുന്നു. എത്ര പ്രിയതമകളുണ്ട്? ഒരു പ്രിയതമന് ഇത്രയും പ്രിയതമകള്…. അദ്ഭുതമല്ലേ! മനുഷ്യര് പറയുന്നത് കൃഷ്ണന് 16108 പ്രിയതമകള് ഉണ്ടായിരുന്നു എന്നാണ്, എന്നാല് ഇല്ല. ശിവബാബ പറയുന്നു എനിക്ക് കോടിക്കണക്കിന് പ്രിയതമകളുണ്ട്. എല്ലാ പ്രിയതമകളേയും ഞാന് എന്റെ കൂടെ സ്വീറ്റ് ഹോമിലേക്ക് കൊണ്ട് പോകും. ബാബ നമ്മളെ വീണ്ടും കൊണ്ട് പോകുന്നതിനായി വന്നിരിക്കുന്നു എന്ന് പ്രിയതമകളും മനസ്സിലാക്കുന്നുണ്ട്. ജീവാത്മാണ് പ്രിയതമ. ഹൃദയത്തിലുണ്ട് നമ്മളെ ശ്രീമതം നല്കി അലങ്കരിക്കുന്നതിനായി പ്രിയതമന് വന്നിരിക്കുന്നു. നിര്ദ്ദേശം എല്ലാവര്ക്കും നല്കാറുണ്ട്. ഭര്ത്താവ് ഭാര്യക്ക്, അച്ഛന് മക്കള്ക്ക്, സാന്യാസി തന്റെ ശിഷ്യര്ക്ക് എന്നാല് ബാബയുടെ നിര്ദ്ദേശം എല്ലാത്തില് നിന്നും വേറിട്ടതാണ്, അതുകൊണ്ടാണ് ഇതിനെ ശ്രീമതമെന്ന് പറയുന്നത്, മറ്റെല്ലാം മനുഷ്യമതങ്ങളാണ്. മറ്റുള്ളവരെല്ലാം അവരവരുടെ ശരീര നിര്വ്വഹാര്ത്ഥമാണ് നിര്ദ്ദേശങ്ങള് നല്കുന്നത്. സാധകര്ക്കും സന്യാസിമാര്ക്കും എല്ലാവര്ക്കും ശരീര നിര്വ്വഹണത്തിന്റെ ലഹരി പിടിച്ചിരിക്കുന്നു. എല്ലാവരും ധനവാനാകുന്നതിനുള്ള നിര്ദ്ദേശമാണ് നല്കിക്കൊണ്ടിരിക്കുന്നത്. സന്യാസിമാരുടേതും, ഗുരുക്കന്മാരുടേതുമാണ് ഏറ്റവും നല്ല നിര്ദ്ദേമായി കണക്കാക്കുന്നത്. എന്നാല് അവരും തന്റെ വയറിനു വേണ്ടി എത്ര ധനമാണ് സമ്പാദിക്കുന്നത്. എനിക്ക് എന്റേതായ ശരീരമില്ല. ഞാന് എന്റെ വയറിനായി ഒന്നും തന്നെ ചെയ്യുന്നില്ല. നിങ്ങള്ക്കും നമ്മള് മഹാരാജാ മഹാറാണിയാകണം എന്നത് നിങ്ങളുടെ വയറിന്റെ തന്നെ കാര്യമാണ്. എല്ലാവര്ക്കും വയറിന്റെ തന്നെ ചിന്തയാണ്. അതില് ചിലര് ചോളത്തിന്റെ റൊട്ടി കഴിക്കുന്നു ചിലര് അശോക ഹോട്ടലില് നിന്നും കഴിക്കുന്നു. സന്യാസിമാര് ധനം സ്വരൂപിച്ച് വലിയ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നു. എന്നാല് ശിവബാബ ശരീര നിര്വ്വഹാര്ത്ഥം ഒന്നും തന്നെ ചെയ്യുന്നില്ല. നിങ്ങള്ക്ക് എല്ലാം നല്കുന്നു – സദാ സുഖിയാക്കുന്നതിന് വേണ്ടി. നിങ്ങള് സദാ ആരോഗ്യവാന്മാരും, സമ്പന്നവാന്മാരുമാകും. ഞാന് സദാ ആരോഗ്യവാനാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നില്ല. ഞാന് തന്നെ അശരീരിയാണ്. ഞാന് വരുന്നത് തന്നെ നിങ്ങള് കുട്ടികളെ സദാ സുഖിയാക്കുന്നതിന് വേണ്ടിയാണ്. ശിവബാബ നിരാകാരനാണ് ബാക്കി എല്ലാവര്ക്കും വയറിന്റെ ചിന്തയുണ്ടായിരിക്കും. ദ്വാപരത്തില് വലിയ-വലിയ സന്യാസി, തത്വ ജ്ഞാനികള്, ബ്രഹ്മ ജ്ഞാനികളുണ്ടായിരുന്നു. ഓര്മ്മയില് കഴിഞ്ഞിരുന്നു, അപ്പോള് അവര്ക്ക് വീട്ടിലിരിക്കെ തന്നെ വേണ്ടതെല്ലാം ലഭിക്കുമായിരുന്നു. വയറ് എല്ലാവര്ക്കുമുണ്ട്, എല്ലാവര്ക്കും ഭക്ഷണം വേണം. എന്നാല് യോഗത്തിലിരിക്കുന്നത് കാരണം അവര്ക്ക് അലയേണ്ടിവരുന്നില്ല. നിങ്ങള് കുട്ടികള്ക്ക് സദാ എങ്ങനെ സുഖിയായിരിക്കാം എന്നതിനുള്ള യുക്തിയാണ് ബാബയിപ്പോള് പറഞ്ഞ് തരുന്നുത്. ബാബ തന്റെ നിര്ദ്ദേശം നല്കി വിശ്വത്തിന്റെ അധികാരിയാക്കുന്നു. നിങ്ങള് ചിരംജീവിയാകൂ, അമരരാകൂ. ഏറ്റവും നല്ല നിര്ദ്ദേശം ബാബയുടേതാണ്. മനുഷ്യര് ധാരാളം മതം നല്കുന്നു. ചിലര് പരീക്ഷ ജയിച്ച് വക്കീലാകുന്നു എന്നാല് അതെല്ലാം അല്പകാലത്തേക്കുള്ളതാണ്. തന്റെയും ഭര്യയുടെയും മക്കളുടെയും വയറിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യുന്നു.

ഇപ്പോള് ബാബ നിങ്ങള്ക്ക് ശ്രീമതം നല്കുന്നു അല്ലയോ കുട്ടികളേ ശ്രീമതത്തിലൂടെ നടന്ന് ഈ ആത്മീയ പഠിത്തം പഠിക്കൂ അതിലൂടെ മനുഷ്യന് വിശ്വത്തിന്റെ അധികാരിയാകുന്നു. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുകയാണെങ്കില് ബാബയുടെ ഓര്മ്മയിലിക്കുന്നതിലൂടെ എവര് ഹെല്ത്തിയും വെല്ത്തിയുമാകും. ബാബ അവിനാശി സര്ജനാണ്. നിങ്ങള് ബാബയുടെ കുട്ടികളും ആത്മീയ സര്ജന്മാരാണ്. ഇതില് യാതൊരു ബുദ്ധിമുട്ടുമില്ല. കേവലം വായിലൂടെ ആത്മാക്കള്ക്ക് ശ്രീമതം നല്കുന്നു. സര്വ്വോത്തമ സേവനം നിങ്ങള് കുട്ടികള്ക്ക് ചെയ്യണം. ഇങ്ങനെയുള്ള നിര്ദ്ദേശം നിങ്ങള്ക്ക് നല്കാന് മറ്റാര്ക്കും സാധിക്കില്ല. ഇപ്പോള് നമ്മള് ബാബയുടേതായിട്ടുണ്ടെങ്കില് ബാബയുടെ തന്നെ ജോലി ചെയ്യണോ അതോ ലൗകിക ജോലി ചെയ്യണോ. ബാബയില് നിന്ന് നമ്മള് അവിനാശീ ജ്ഞാന രത്നങ്ങളുടെ സഞ്ചി നിറക്കുന്നു. ശിവന്റെ മുന്നില് പോയി പറയുന്നു സഞ്ചി നിറച്ച് തരൂ. പതിനായിരമോ ഇരുപതിനായിരമോ ലഭിക്കുമെന്ന് അവര് കരതുന്നു. അഥവാ ലഭിച്ചാല് അവിടെ തന്നെ സമര്പ്പണമാകുന്നു, വളരെയധികം സത്ക്കരിക്കുന്നു. അതെല്ലാമാണ് ഭക്തിമാര്ഗ്ഗം. ഇപ്പോള് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കൂ ഒപ്പം പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കൂ. വളരെ എളുപ്പമാണ്. പരിധിയുള്ള ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ധാരാളം സംഗതികളുണ്ട്. പരിധിയില്ലാത്ത ബാബ എവിടെയാണ് വസിക്കുന്നത്, എങ്ങനെയാണ് വരുന്നത്! നമ്മള് ആത്മാക്കളില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട് ഇതെല്ലാമാണ് ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും. ഇത്ര മതി കൂടുതലൊന്നും മനസ്സിലാക്കി കൊടുക്കേണ്ടതില്ല കേവലം ബാബയും സമ്പത്തും. ഞാന് ആത്മാവ് ബാബയെ ഓര്മ്മിച്ച് വിശ്വത്തിന്റെ അധികാരിയായി തീരും. ഇപ്പോള് പഠിക്കുകയും പഠിപ്പിക്കുകയും വേണം. അല്ഫ് എന്നാല് അള്ളാഹു, സമ്പത്ത് ചക്രവര്ത്തീ പദവി. ചിന്തിക്കൂ ഇപ്പോള് ഈ ജോലി ചെയ്യണോ അതോ ഭൗതീക ജോലി ചെയ്ത് രണ്ടായിരമോ-നാലായിരമോ സമ്പാദിക്കണോ!

ബാബ പറയുന്നു അഥവാ സമര്ത്ഥയായ കുട്ടിയാണെങ്കില് ഞാന് അവളുടെ മിത്ര സംബന്ധികള്ക്കും നല്കും, അതിലൂടെ അവരുടെ ശരീര നിര്വ്വഹണവും നടക്കും. എന്നാല് കുട്ടി നല്ലതായിരിക്കണം, സേവനയുക്തയായിരിക്കണം, ഉള്ളും പുറവും ശുദ്ധമായിരിക്കണം, സംസാരം വളരെ മധുരമായിരിക്കണം. വാസ്തവത്തില് കുമാരിയുടെ സമ്പാദ്യം മാതാ-പിതാവിനുള്ളതല്ല. ബാബയുടേതായതിന് ശേഷവും ലൗകിക സേവനത്തില് വളരെയധികം ശ്രദ്ധ നല്കുക – ഇതും അനാദരവാണ്. ബാബ പറയുന്നു മനുഷ്യരെ സ്വര്ഗ്ഗത്തതിന്റെ അധികാരിയാക്കൂ. കുട്ടികള് വീണ്ടും ലൗകിക സേവത്തില് തലയിട്ടടിക്കുന്നു! സ്കൂള് തുറക്കുന്നത് സര്ക്കാരിന്റെ ജോലിയാണ്. ഇപ്പോള് പെണ്മക്കള്ക്ക് ബുദ്ധി ഉപയോഗിക്കണം. ഏത് സേവനം ചെയ്യണം – ഈശ്വരീയ ഗവണ്മെന്റിന്റേതോ അതോ ആ ഗവണ്മെന്റിന്റേതോ? ഏതുപോലെയാണോ ബ്രഹ്മാ ബാബ രത്ന വ്യാപാരം ചെയ്തിരുന്നത്, പിന്നീട് വലിയ ബാബ പറഞ്ഞു ഈ അവിനാശീ ജ്ഞാന രത്നങ്ങളുടെ വ്യാപാരം ചെയ്യണം, ഇതിലൂടെ താങ്കള് ഇങ്ങനെയായി മാറും. ചതുര്ഭുജത്തിന്റെ സാക്ഷാത്ക്കാരവും ചെയ്യിപ്പിച്ചു. അപ്പോള് അദ്ദേഹം വിശ്വത്തിന്റെ ചക്രവര്ത്തീ പദവി സ്വീകരിക്കുമോ അതോ അതേ ജോലി ചെയ്യുമോ. ഏറ്റവും നല്ല ജോലി ഇതാണ്. വളരെ നല്ല സമ്പാദ്യമുണ്ടായിരുന്നു, എന്നാല് ബാബ ഇദ്ദേഹത്തില് പ്രവേശിച്ച് നിര്ദ്ദേശം നല്കി അള്ളാഹുവിനെയും സമ്പത്തിനെയും ഓര്മ്മിക്കൂ. എത്ര സഹജമാണ്. ചെറിയ കുട്ടികള്ക്ക് പോലും പഠിക്കാന് സാധിക്കും. ശിവബാബയ്ക്ക് ഓരോകുട്ടിയെയും മനസ്സിലാക്കാന് സാധിക്കും. ബ്രഹ്മാവിനും മനസ്സിലാക്കാന് സാധിക്കും. ഇദ്ദേഹം ബഹിര്യാമിയാണ്, ശിവബാബ അന്തര്യാമിയാണ്. ബ്രഹ്മാബാബയ്ക്കും ഓരോരുത്തരുടെയും മുഖത്തിലൂടെ, സംസാരത്തിലൂടെ, കര്മ്മത്തിലൂടെ എല്ലാം തന്നെ മനസ്സിലാക്കാന് സാധിക്കും. പെണ്കുട്ടികള്ക്ക് ആത്മീയ സേവനത്തിനുള്ള അവസരം ഒരേഒരു പ്രാവശ്യമാണ് ലഭിക്കുന്നത്. ഇപ്പോള് ഹൃദയത്തില് വരണം ഞാന് മനുഷ്യനെ ദേവതയാക്കണോ അതോ മുള്ളിനെ വീണ്ടും മുള്ളാക്കണോ? ചിന്തിക്കൂ എന്ത് ചെയ്യണം? നിരാകാര ഭഗവാനുവാച – ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധവും വേര്പെടുത്തൂ. സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ബ്രഹ്മാവിന്റെ ശരീരത്തിലൂടെ ബാബ ബ്രാഹ്മണരോട് മാത്രമാണ് സംസാരിക്കുന്നത്. ലൗകിക ബ്രാഹ്മണരും പറയാറുണ്ട്- ബ്രാഹ്മണ ദേവീ ദേവതായ നമഃ, അവര് ശരീരവംശാവലിയാണ്, നിങ്ങള് മുഖ വംശാവലിയാണ്. ബാബയ്ക്ക് തീര്ച്ചയായും ബ്രഹ്മാവാകുന്ന മകനെ വേണം. കുമാര്കാ (പ്രകാശ്മണി ദാദി) പറയൂ ബാബയ്ക്ക് എത്ര കുട്ടികളുണ്ട്? ചിലര് പറഞ്ഞു 600 കോടി, ചിലര് പറഞ്ഞു ഒരേഒരു ബ്രഹ്മാവ്… നിങ്ങള് ത്രിമൂര്ത്തിയെന്ന് പറയുന്നു എന്നാല് കര്ത്തവ്യം വ്യത്യസ്തമല്ലേ. വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവ് വന്നു. ബ്രഹ്മാവിന്റെ നാഭിയില് നിന്ന് വിഷ്ണു, അപ്പോള് രണ്ടും തന്നെ ഒന്നായി. വിഷ്ണു 84 ജന്മങ്ങളെടുക്കുന്നു അല്ലെങ്കില് ബ്രഹ്മാവ് – കാര്യം ഒന്നുതന്നെയാണ്. ബാക്കിയുള്ളത് ശങ്കരനാണ്. എന്നാല് ശിവനും ശങ്കരനും ഒന്നാണെന്നത് ശരിയല്ല. ത്രിമൂര്ത്തിയെന്ന് പറയുന്നു. എന്നാല് യഥാര്ത്ഥത്തിലുള്ള കുട്ടികള് രണ്ട് പേരാണ്. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്.

അതുകൊണ്ട് പെണ്മക്കള്ക്ക് ഈ സേവനം ചെയ്യുന്നതാണോ നല്ലത് അതോ ബിരുദമെല്ലാം പഠിക്കുന്നതാണോ നല്ലത്? അവിടെ അല്പകാല സുഖമാണ് ലഭിക്കുക. പ്രതിഫലവും അല്പമായിരിക്കും ലഭിക്കുന്നത്. ഇവിടെ നിങ്ങള്ക്ക് ഭാവി 21 ജന്മങ്ങളിലേക്ക് അതിസമ്പന്നനാകാന് സാധിക്കും. അപ്പോള് എന്ത് ചെയ്യണം? കന്യകയാണെങ്കില് നിര്ബന്ധനയാണ്. ഗൃഹസ്ഥയെക്കാളും കുമാരി കന്യകയ്ക്ക് തീവ്രമായി പോകാന് സാധിക്കും എന്തുകൊണ്ടെന്നാല് പവിത്രമാണ്. മമ്മയും കുമാരിയായിരുന്നില്ലേ. പണത്തിന്റെ കാര്യം തന്നെയില്ല. എത്ര തീവ്രമായാണ് പോയത് അതുകൊണ്ട് കന്യകകള്ക്ക് വിശേഷിച്ചും പിന്തുടരണം. മുള്ളുകളെ പൂക്കളാക്കാം. ഈശ്വരീയ പഠനത്തിനുള്ള ചാന്സെടുക്കണോ അതോ ലൗകിക പഠിത്തത്തിനുള്ളതോ? കന്യകമാരുടെ സെമിനാര് നടത്തണം. മാതാക്കള്ക്ക് പതിയുടെയെല്ലാം ഓര്മ്മ വരുന്നു. സന്യാസിമാര്ക്കും ധാരാളം ഓര്മ്മകള് വന്നുകൊണ്ടിരിക്കാറുണ്ട്. കന്യകമാര് ഗോവണി കയറേണ്ടതില്ല. കൂട്ടുകെട്ടിന്റെ പ്രഭാവം വളരെയധികം ബാധിക്കും. ഏതെങ്കിലും വലിയ ആളുടെ മകന് കണ്ടു മനസ്സ് കുടുങ്ങി, വിവാഹം നടന്നു. കളി അവസാനിച്ചു. സെന്ററില് നിന്ന് കേട്ട് പുറത്തേക്ക് പോകുകയാണെങ്കില് കളി അവസാനിച്ചു. ഇതാണ് മധുബന്. ഇവിടെ ഇങ്ങനെയുള്ള ധാരാളം പേര് വരാറുണ്ട്, പറയുന്നു ഞങ്ങള് പോയി സെന്റര് തുറക്കും. എന്നാല് പുറത്ത് പോകുന്നതിലൂടെ അപ്രത്യക്ഷമാകുന്നു. ഇവിടെ നിന്ന് ജ്ഞാനത്തിന്റെ ഗര്ഭം ധരിക്കുന്നു, പുറത്ത് പോകുന്നതിലൂടെ ലഹരി അപ്രത്യക്ഷമാകുന്നു. മായ വളരെയധികം എതിരിടുന്നു. മായയും പറയും ആഹാ! ഇവര് ബാബയെ തിരിച്ചറിഞ്ഞിട്ടും ബാബയെ ഓര്മ്മിക്കുന്നില്ല അതുകൊണ്ട് ഞാനിടിക്കും. ഇങ്ങനെ പറയരുത്, ബാബാ അങ്ങ് മായയോട് പറയൂ ഞങ്ങളെ ഇടിക്കരുതെന്ന്. യുദ്ധത്തിന്റെ മൈതാനമല്ലേ. ഒരു വശത്ത് രാവണന്റെ സൈന്യം, മറുവശത്ത് രാമന്റെ സൈന്യം. ധീരനായി രാമന്റെ വശത്തേക്ക് പോകണം. ആസുരീയ സമ്പ്രദായിയെ തന്നെ ദൈവീക സമ്പ്രദായിയാക്കുന്നതിന്റെ ജോലി ചെയ്യണം. ഭൗതീക വിദ്യ നിങ്ങള് ആരെ പഠിപ്പിക്കും, അവര് പഠിച്ച് വലുതാകുമ്പോഴേക്കും വിനാശവും മുന്നില് വരും. ലക്ഷണങ്ങളും നിങ്ങള് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് രണ്ട് ക്രിസ്ത്യന് സഹോദരങ്ങളും പരസ്പരം യോജിക്കുകയാണെങ്കില് യുദ്ധം ഉണ്ടാകുകയില്ല. എന്നാല് ഭാവി അങ്ങനെയല്ല. അവര്ക്ക് തിരിച്ചറിയാനേ സാധിക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് യോഗ ബലത്തിലൂടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ശിവശക്തി സൈന്യം. അവര് ശിവബാബയില് നിന്ന് ഭാരതത്തിന്റെ പ്രാചീന ജ്ഞാനവും യോഗവും പഠിച്ച് ഭാരതത്തെ വജ്ര സമാനമാക്കുന്നു. ബാബ കല്പത്തിന് ശേഷം തന്നെയാണ് വന്ന് പതിതരെ പാവനമാക്കുന്നത്. നിങ്ങള് എല്ലാവരും രാവണന്റെ ജയിലിലാണ്. ശോകവാടികയിലാണ്, എല്ലാവരും ദുഃഖികളാണ്. വീണ്ടും രാമന് വന്ന് എല്ലാവരെയും മോചിപ്പിച്ച് അശോകവാടിക സ്വര്ഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നു. ശ്രീമതം പറയുന്നു – മുള്ളുകളെ പൂക്കള്, മനുഷ്യനെ ദേവതയാക്കൂ. നിങ്ങള് മാസ്റ്റര് ദുഃഖ ഹര്ത്താ സുഖ കര്ത്താവാണ്. ഇതേ ജോലി ചെയ്യണം. ശ്രീമതമനുസരിച്ച് നടക്കുന്നതിലൂടെ നിങ്ങള് ശ്രേഷ്ഠരാകും, ബാബ നിര്ദ്ദേശമാണ് നല്കുന്നത്. ഇപ്പോള് ബാബ പറയുന്നു, നിര്ദ്ദേശം എന്റേത് തീരുമാനം നിങ്ങളുടേത്. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സേവനയുക്തരാകുന്നതിന് വേണ്ടി ഉള്ളും പുറവും ശുദ്ധമാകണം. മുഖത്തിലൂടെ വളരെ മധുരമായി സംസാരിക്കണം. ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗം വേര്പെടുത്തണം. കൂട്ടുകെട്ടില് നിന്ന് സ്വയത്തെ സംരക്ഷിക്കണം.

2) ബാബയ്ക്ക് സമാനം മാസ്റ്റര് ദുഃഖഹര്ത്താ സുഖകര്ത്താവാകണം. ആത്മീയ സേവനം ചെയ്ത് സത്യമായ സമ്പാദ്യമുണ്ടാക്കണം. ആത്മീയ അച്ഛന്റെ നിര്ദ്ദേശത്തിലൂടെ ആത്മീയ സാമൂഹ്യ സേവകനാകണം.

വരദാനം:-

ബ്രാഹ്മണനാകുക അര്ത്ഥം ദേഹം, സംബന്ധം, സാധനങ്ങളുടെ ബന്ധനത്തില് നിന്ന് മുക്തമാകുക. ദേഹത്തിന്റെ സംബന്ധികളോട് ദേഹത്തിന്റെ ബന്ധത്തിലുള്ള സംബന്ധമല്ല എന്നാല് ആത്മീക സംബന്ധം. അഥവാ ആരെങ്കിലും ആര്ക്കെങ്കിലും വശപ്പെട്ട്, പരവശരാകുന്നു എങ്കില് ബന്ധനമാണ്, എന്നാല് ബ്രാഹ്മണന് അര്ത്ഥം ജീവന്മുക്തം. ഏതുവരെ കര്മ്മേന്ദ്രിയങ്ങളുടെ ആധാരമുണ്ടോ അതുവരെ കര്മ്മം ചെയ്യുക തന്നെ വേണം എന്നാല് കര്മ്മബന്ധനമില്ല, കര്മ്മ-സംബന്ധം. ഇങ്ങനെ ആരാണോ മുക്തമായിട്ടുള്ളത് അവര് സദാ സഫലതാമൂര്ത്തിയാണ്. ഇതിനുള്ള സഹജമായ സാധനയാണ് – ഞാനും എന്റെ ബാബയും. ഈ ഓര്മ്മ സഹജയോഗി, സഫലതാമൂര്ത്തിയും ബന്ധനമുക്തവുമാക്കി മാറ്റുന്നു.

സ്ലോഗന്:-

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

മനുഷ്യര് ഈ ഏതൊരു ഗീതമാണോ പാടുന്നത് അല്ലയോ ഗീതയുടെ ഭഗവാനേ അങ്ങയുടെ വാഗ്ദാനം നിറവേറ്റുന്നതിനായി വരൂ. ഇപ്പോള് സ്വയം ആ ഗീതയുടെ ഭഗവാന് തന്റെ കല്പം മുന്പത്തെ വാഗ്ദാനം നിറവേറ്റുന്നതിനായി വന്നിരിക്കുന്നു എന്നിട്ട് പറയുകയാണ് അല്ലയോ കുട്ടികളേ, എപ്പോഴാണോ ഭാരതത്തില് അതി ധര്മ്മഗ്ലാനി ഉണ്ടാകുന്നത് അപ്പോഴാണ് ഇതേസമയം ഞാന് എന്റെ പ്രതിജ്ഞ നിറവേറ്റുന്നതിനായി അവശ്യം വരുന്നത്. ഇപ്പോള് ഞാന് വരുന്നു എന്നതിന്റെ അര്ത്ഥം യുഗ-യുഗങ്ങളില് വരുന്നു എന്നതല്ല. എല്ലാ യുഗങ്ങളിലും ധര്മ്മ ഗ്ലാനി ഉണ്ടാകുന്നില്ല, ധര്മ്മ ഗ്ലാനി ഉണ്ടാകുന്നത് കലിയുഗത്തിലാണ്, അതുകൊണ്ട് പരമാത്മാവ് കലിയുഗത്തിന്റെ അന്തിമ സമയത്താണ് വരുന്നത്. കലിയുഗം പിന്നീട് കല്പ-കല്പം വരുന്നു, അപ്പോള് തീര്ച്ചയായും അവര് കല്പ-കല്പം വരുന്നു. കല്പത്തില് നാല് യുഗങ്ങളുണ്ട്, ഇതിനെ തന്നെയാണ് കല്പമെന്ന് പറയുന്നത്. അരകല്പം സത്യ-ത്രേതാ യുഗത്തില് സതോഗുണം സതോ പ്രധാനമാണ്, അവിടെ പരമാത്മാവ് വരേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല പിന്നീട് ദ്വാപരയ യുഗം മുതല് മറ്റ് ധര്മ്മങ്ങളുടെ ആരംഭമാണ്, ആ സമയവും അതി ധര്മ്മ ഗ്ലാനിയില്ല, ഇതില് നിന്ന് വ്യക്തമാകുന്നത് പരമാത്മാവ് മൂന്ന് യുഗങ്ങളില് വരുന്നതേയില്ല എന്നതാണ്, ബാക്കിയുള്ളത് കലിയുഗമാണ്, അതിന്റെ അന്തിമത്തിലാണ് അതി ധര്മ്മ ഗ്ലാനി ഉണ്ടാകുന്നത്. ആ സമയമാണ് പരമാത്മാവ് വന്ന് അധര്മ്മം വിനാശമാക്കി സത്യധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. അഥവാ ദ്വാപരത്തിലാണ് വന്നതെങ്കില് പിന്നീട് ദ്വാപരത്തിന് ശേഷം സത്യയുഗം വരണം പിന്നീട് എന്തുകൊണ്ടാണ് കലിയുഗം? പരമാത്മാവ് ഘോരമായ കലിയുഗത്തിന്റെ സ്ഥാപനയാണ് ചെയ്തത് ഇങ്ങനെ പറയില്ലല്ലോ, ഇപ്പോള് ഈ കാര്യം സാധ്യമല്ല അതുകൊണ്ടാണ് പരമാത്മാവ് പറയുന്നത് ഞാന് ഒന്നാണ് ഒരേഒരു പ്രാവശ്യം വന്ന് അധര്മ്മം അഥവാ കലിയുഗത്തിന്റെ വിനാശം ചെയ്ത് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നു അതുകൊണ്ട് എനിക്ക് വരുന്നതിനുള്ള സമയം സംഗമയുഗമാണ്. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top