08 November 2021 Malayalam Murli Today | Brahma Kumaris

08 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

7 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ശിവബാബയുടേതായതിന് ശേഷം ഒരു തെറ്റും ചെയ്യരുത്, തെറ്റ് ചെയ്യുകയാണെങ്കില് ബാബയുടെ പേര് മോശമാക്കും.

ചോദ്യം: -

ഏറ്റവും വലിയ കുടുംബം ആരുടേതാണ്, എങ്ങനെ ?

ഉത്തരം:-

ശിവബാബയുടേതാണ് ഏറ്റവും വലിയ കുടുംബം. ഭക്തിയില് സര്വ്വരും അങ്ങ് തന്നെയാണ് മാതാവും പിതാവും എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്, അപ്പോള് കുടുംബം ആയില്ലേ. എപ്പോള് വരെ സാകാരത്തില് വരുന്നില്ലയോ, അത് വരെ ബാബയ്ക്ക് കുടുംബം ഇല്ല, കാരണം മുകളില് ആത്മാക്കള് ബാബയോടൊപ്പം നിരാകാരി രൂപത്തില് വസിക്കുന്നു. സാകാരത്തില് വന്ന് ബ്രഹ്മാവില് പ്രവേശിക്കുമ്പോള് ഇത് ഏറ്റവും വലിയ കുടുംബമായി മാറുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. മുഴുവന് ലോകത്തില്, പ്രത്യേകിച്ച് ഭാരതത്തില് ഇത് ആര്ക്കും അറിയില്ല- പരിധിയില്ലാത്ത അച്ഛന് സന്യാസ മാര്ഗ്ഗക്കാരനാണോ അതോ പ്രവര്ത്തി മാര്ഗ്ഗക്കാരനാണോ എന്ന്. ബാബ വരുമ്പോള് മക്കളെ-മക്കളെ എന്ന് പറഞ്ഞ് വിളിക്കുന്നു കാരണം ബാബയെ വിളിക്കുന്നത് തന്നെ- അങ്ങ് തന്നെയാണ് അച്ഛനും അമ്മയും….. എന്നാണ്, അപ്പോള് ഗൃഹസ്ഥിയായി തീരുന്നു. അവിടെ സര്വ്വര്ക്കും അറിയാം- ശിവന് നിരാകാരനാണ് എന്ന്. ശിവന് ആകാരം ഉണ്ട്, എന്നാല് മക്കളൊന്നും തന്നെയില്ല. ഇനി ഉണ്ടെങ്കില് തന്നെ എല്ലാ ആത്മാക്കളും മക്കളാണ്. എല്ലാവരും ഒരേപോലെയുളഅള മക്കളാണ് , അതിനാല് എല്ലാവവരും പരമാത്മാവാണെന്ന് മനസ്സിലാക്കുന്നു. ആത്മാവിന്റെ രൂപം ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ്. ഗൃഹസ്ഥികളാണ് പാടുന്നത്- അങ്ങ് തന്നെയാണ് മാതാവും പിതാവും….. എന്ന്, സന്യാസിമാര് പറയുന്നു, പരമാത്മാവ് ബ്രഹ്മമാണെന്നും. അവര് പരമാത്മാവിനെ അച്ഛനും അമ്മയും എന്ന് വിളിക്കില്ല. അവുടെ മാര്ഗ്ഗം തന്നെ വേറെയാണ്. അറിവില്ലായ്മയോടെ ലക്ഷ്മീ നാരായണന്റെ മുന്നില് പോയി മഹിമ പാടുന്നുണ്ട്- അങ്ങ് തന്നെയാണ് അച്ഛനും അമ്മയും… അല്ലെങ്കില് പറയും അച്ചുതം കേശവം രാമ നാരായണം… ഭക്തിയില് അനേകം സ്തുതികള് പാടുന്നുണ്ട്. വാസ്തവത്തില് പരമാത്മാവ് അച്ഛനാണ്, അച്ഛനില് നിന്ന് എന്ത് സമ്പത്ത്, എങ്ങനെ ലഭിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം- ബാബ അച്ഛനുമാണ്, മുത്തച്ഛനുമാണ്, വലിയ അമ്മയുമാണ്, പ്രജാപിതാവുമാണ്. ഇദ്ദേഹത്തിലൂടെ പറയുന്നു, ഹേ കുട്ടികളെ, ഞാന് നിങ്ങളുടെ അച്ഛനും കൂടിയാണ്, എനിക്കും കുടുംബമാര്ഗ്ഗത്തില് വരേണ്ടിയിരിക്കുന്നു. ഇത് എന്റെ പത്നിയുമാണ്, മകനുമാണ്. ഇദ്ദേഹത്തില് പ്രവേശിക്കുമ്പോള് കുടുംബ മാര്ഗ്ഗത്തില് വരുന്നു. എന്നെ തന്നെയാണ് പരമമായ അച്ഛന്, പരമമായ ടീച്ചര്, പരമമായ ഗുരുവെന്നും പറയുന്നത്. ഗുരു മുക്തിയിലേയ്ക്കുള്ള മാര്ഗ്ഗം കാണിച്ചു തരുന്നു. അതെല്ലാം അസത്യമായിട്ടുള്ളതാണ്. ഇതാണ് സത്യം. ഇംഗ്ലീഷില് പരമാത്മാവിനെ ട്രൂത്ത് (സത്യം) എന്നു പറയുന്നു. അപ്പോള് സത്യമായ പരമാത്മാവ് വന്ന് എന്ത് സത്യമാണ് കേള്പ്പിക്കുന്നതെന്ന് ആര്ക്കും അറിയില്ല. നമുക്കും അറിയില്ലായിരുന്നു. അപ്പോള് പുതിയ കാര്യമായില്ലേ. ബാബ ജ്ഞാന സാഗരനാണ്, സത്യഖണ്ഡം സ്ഥാപിക്കുന്നവനാണ്. തീര്ച്ചയായും ഏതോ സമയത്ത് സത്യം കേള്പ്പിച്ചിരുന്നു, അതുകൊണ്ടാണ് മഹിമയുള്ളത്. സത്യഖണ്ഡത്തെ സ്വര്ഗ്ഗം എന്നു പറയുന്നു. അവിടെ ദേവീക സ്വരാജ്യത്തെ കാണിക്കുന്നുണ്ട്. ഇപ്പോള് ഇത് പഴയ ലോകമാണ്, പിന്നീട് പുതിയ ലോകം വരും. പഴയ ലോകത്തിന് തീ പിടിക്കണം. സ്ഥാപനയുടെ സമയത്ത് വിനാശത്തെ കുറിച്ചും പറയുന്നുണ്ട്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും പരമാത്മാവാണെന്ന് പറയാറുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. എങ്ങനെ ചെയ്യിക്കുന്നു? അത് ബാബ സ്വയം വന്ന് പറഞ്ഞു തരുന്നു. മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. പറയുന്നു- പരമാത്മാവ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണെന്ന്. പിന്നെ ഡ്രാമയെ കുറിച്ചും മനസ്സിലാക്കി. കലിയുഗത്തിന്റെ അന്ത്യം, സത്യയുഗത്തിന്റെ ആദി…. ഈ സംഗമയുഗത്തെ തന്നെയാണ് ഏറ്റവും ഉയര്ന്നത് എന്ന് പറയേണ്ടത്. കലിയുഗത്തിത്തിന് ശേഷം വരുന്നത് സത്യയുഗമാണ്. പിന്നെ താഴേക്ക് ഇറങ്ങണം. സ്വര്ഗ്ഗവും നരകവും എന്നു പറയാറുണ്ട്. മനുഷ്യന് മരിക്കുമ്പോള് പറയാറുണ്ട് സ്വര്ഗ്ഗവാസിയായി എന്ന്. അപ്പോള് തീര്ച്ചയായും ഏതോ സമയത്ത് സ്വര്ഗ്ഗവാസിയായിരുന്നു. ഇത് പ്രത്യേകിച്ചും ഭാരതവാസികള് തന്നെയാണ് പറയുന്നത് കാരണം അറിയാം ഏറ്റവും പ്രാചീനം ഭാരതമാണ്. അപ്പോള് തീര്ച്ചയായും ഇത് തന്നെ സ്വര്ഗ്ഗമാകും. കാര്യങ്ങള് എത്ര സഹജമാണ് എന്നാല് ഡ്രാമയനുസരിച്ച് ആരും മനസ്സിലാക്കുന്നില്ല, അതുകൊണ്ട് ബാബ വന്ന് മനസ്സിലാക്കിതരുന്നു. വിളിക്കുന്നുണ്ട് ബാബ വരൂ, അങ്ങയിലുള്ള അറിവ് ഞങ്ങള്ക്കും നല്കൂ. പതിതരെ പാവനമാക്കാന് വരൂ. പിന്നെ പറയും ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നല്കൂ, പക്ഷെ എന്ത് ജ്ഞാനമാണ്, എന്ത് സുഖമാണ് നല്കുന്നതെന്ന് അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ അച്ഛനാണ്, അതിനാല് തീര്ച്ചയായും ബാബയിലൂടെ രചനയും രചിക്കപ്പെട്ടിട്ടുണ്ട്. അച്ഛന് അര്ത്ഥം രചയിതാവ്. കുട്ടികള് അച്ഛാ എന്നു വിളിച്ചു, അപ്പോള് രചനയായി. രചനയും തീര്ച്ചയായും എവിടെ നിന്നോ രചിക്കപ്പെട്ടിട്ടുണ്ടാകണം, കുട്ടികള്ക്കും സമ്പത്ത് നല്കിയിട്ടുണ്ടാകണം. അപ്പോള് ബാബ വലിയ ഗൃഹസ്ഥിയായില്ലേ. വിളിക്കാറുണ്ട്- ഹേ മാതാ പിതാവേ വരൂ, വന്ന് പാവനമാക്കൂ. ഇപ്പോള് അച്ഛനുണ്ട്, എന്നാല് അമ്മയില്ലാതെ എങ്ങനെ രചനയെ രചിക്കും? ഇവിടെ ബാബ രചനയെ എങ്ങനെ രചിക്കുന്നു? ഇതാണ് തീര്ത്തും പുതിയ കാര്യം. ഇവിടെയും വളരെ കുട്ടികളുടെ ബുദ്ധിയില് ഇരിക്കുന്നില്ല, മറ്റെല്ലാ സ്ഥലങ്ങളിലും പരമാത്മാവിനെ കേവലം അച്ഛന് എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഇവിടെ അച്ഛനുമാണ്, അമ്മയുമാണ്, അപ്പോള് കുടുംബ മാര്ഗ്ഗമായില്ലേ. അവിടെ കേവലം അച്ഛന് എന്ന് പറയുന്നതിലൂടെ അവര്ക്ക് മുക്തിയുടെ സമ്പത്ത് ലഭിക്കുന്നു. അവര് വരുന്നത് ഏറ്റവും അവസാനമാണ്. ഇതെല്ലാവര്ക്കും അറിയാം ക്രിസ്ത്യന് ധര്മ്മത്തിന് മുമ്പ് ബുദ്ധ ധര്മ്മമായിരുന്നു, അതിനു മുമ്പ് ഇസ്ലാം ധര്മ്മമായിരുന്നു. ഈ ഏണിപ്പടിയുടെ ചിത്രത്തില് വേറെ ധര്മ്മങ്ങളൊന്നും ഇല്ല, അതിനാല് ഇത് ചക്രത്തിന്റെ ചിത്രത്തിന്റെയടുത്ത് വയ്ക്കണം. ഇതാണ് പാഠശാല. പാഠശാലയില് ഒരു പുസ്തകം മാത്രമായിരിക്കില്ല, അനേകം ചിത്രങ്ങളും വേണം. ആ ഭൗതീക വിദ്യാഭ്യാസം ഉപയോഗപ്പെടില്ല. ചിത്രങ്ങളിലൂടെ മനുഷ്യര് പെട്ടെന്ന് മനസ്സിലാക്കും. ഇത് നിങ്ങളുടെ മുഖ്യമായ ചിത്രങ്ങളാണ്. ബാബ എത്ര വിസ്താരത്തോടെ മനസ്സിലാക്കിതരുന്നു, എന്നാലും കല്ല് ബുദ്ധികള് മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു- പ്രദര്ശിനിയില് ആദ്യം ത്രിമൂര്ത്തിയുടെ ചിത്രം മനസ്സിലാക്കി കൊടുക്കണം. ഇത് നിങ്ങളുടെ അച്ഛനാണ്, അത് മുത്തച്ഛനും. ജ്ഞാനം എങ്ങനെ നല്കുന്നു? സമ്പത്ത് എങ്ങനെ നല്കുന്നു? ഭാരതവാസികള്ക്ക് തന്നെ സമ്പത്ത് ലഭിക്കണം. പരമപിതാ പരമാത്മാവ് ബ്രാഹ്മണ ധര്മ്മം, ദേവതാ ധര്മ്മം, ക്ഷത്രിയ ധര്മ്മം- ഇവ മൂന്നും സ്ഥാപിക്കുന്നു. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു, ഇതാണ് യജ്ഞം. ഇതിനെയാണ് രുദ്ര ജ്ഞാനയജ്ഞം എന്നു പറയുന്നത്. ഭക്തി മാര്ഗ്ഗത്തിലെ യജ്ഞങ്ങള് വൈകിയാണ് ആരംഭിക്കുന്നത് കാരണം ആദ്യമാദ്യം നടത്തുന്നത് ശിവന്റെ പൂജയാണ് പിന്നെ ദേവതമാരുടെ പൂജ. ആ സമയത്ത് യജ്ഞമൊന്നും ഉണ്ടാകുന്നില്ല. പിന്നീടാണ് യജ്ഞമെല്ലാം ആരംഭിക്കുന്നത്. ആദ്യം ദേവതമാരുടെ പൂജ ചെയ്യുന്നു, പുഷ്പങ്ങള് അര്പ്പിക്കുന്നു. ഇപ്പോള് നിങ്ങള് പൂജ ലഭിക്കാന് യോഗ്യരല്ല. മനുഷ്യര് ശിവനില് എരുക്കിന് പൂവ്, ലഹരി പദാര്ത്ഥങ്ങള്… എന്തിന് അര്പ്പിക്കുന്നു? ബാബ മനസ്സിലാക്കി തരുന്നു- നിങ്ങളെല്ലാവരും മുള്ളായിരുന്നു. അതില് ചിലര് സദാ റോസാ പുഷ്പം, ചിലര് റോസാ പുഷ്പം, ചിലര് മുല്ലപ്പൂവായി മാറുന്നു. ചിലര് എരുക്കിന് പൂവായിതീരുന്നു. പൂര്ണ്ണ രീതിയില് പഠിക്കുന്നില്ലായെങ്കില് എരുക്കിന് പൂവായി തീരും. അവരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെയാവുന്നു. ശിവബാബയില് സര്വ്വ മുള്ളുകളും അര്പ്പിതമാകുന്നു, പിന്നെ അവരെ ബാബ പുഷ്പമാക്കുന്നു. എന്നാല് പുഷ്പങ്ങളിലും വൈവിദ്ധ്യമുണ്ട്. പൂന്തോട്ടത്തില് വ്യതസ്തമായ പുഷ്പങ്ങളുണ്ടാകുന്നില്ലേ. നിങ്ങളും നമ്പറനുസരിച്ചാണ്. ചിലര് സിംഹാസനസ്ഥരാകും, ചിലര് വേറെയും… ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കിതരുന്നത്, വേറെയാര്ക്കും മനസ്സിലാക്കിതരാന് സാധിക്കുകയില്ല. ഭക്തി മാര്ഗ്ഗം എത്ര വിസ്താരമുള്ളതാണ്. എന്നാല് അതില് കുറച്ചുപോലും ജ്ഞാനമില്ല. സത്യയുഗത്തില് ഉണ്ടായിരുന്നത് ദേവീ ദേവതമാരായിരുന്നു. കലിയുഗത്തില് ദേവതമാരേയില്ല. അപ്പോള് തീര്ച്ചയായും പരമാത്മാവ് മനുഷ്യരെ ദേവതയാക്കിയിട്ടുണ്ടാകും. അതിനാല് ബാബ വന്ന് അങ്ങനെയുള്ള കര്മ്മം പഠിപ്പിക്കുകയാണ്, മനുഷ്യര് പഠിച്ച് ദേവീക ഗുണം ധാരണ ചെയ്ത് ദേവീ ദേവതമാരായി തീര്ന്നു. മറ്റ് ധര്മ്മങ്ങളിലുള്ളവര്ക്ക് എന്ത് പഠിപ്പിക്കാന് സാധിക്കും? കാരണം അവര്ക്ക് പരംധാമില് നിന്ന് തന്നെ അവരവരുടെ ധര്മ്മ സ്ഥാപകരുടെ പിന്നാലെ തന്നെ വരണം. അതിനാല് അവര് കേവലം പവിത്രതയുടെ ജ്ഞാനമാണ് നല്കുന്നത്. ക്രിസ്തു വരുന്ന സമയത്ത് ക്രിസ്ത്യാനികള് ആരും തന്നെയില്ല. അവരെല്ലാവരും ക്രിസ്തുവിന്റെ പിന്നാലെയാണ് വരുന്നത്. ബാബ മനസ്സിലാക്കിതന്നു- മുഖ്യമായും 4 ധര്മ്മങ്ങളുണ്ട്. ബാക്കി സര്വ്വതും ചെറിയ ചെറിയ ധര്മ്മങ്ങളാണ്, അത് വൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കും. ഇസ്ലാം ധര്മ്മത്തിന്റെ ശാസ്ത്രം വേറെ, ബുദ്ധ ധര്മ്മത്തിന്റെ വേറെ. ഇതാണ് ധര്മ്മ ശാസ്ത്രങ്ങള്. ബ്രാഹ്മണ ധര്മ്മം ഈ സമയത്തുള്ളതാണ്. അവര് മഹിമ പാടാറുണ്ട്- ബ്രഹ്മ ദേവതായ നമഃ…. അതിനാല് ആ ബ്രാഹ്മണര്ക്ക് മനസ്സിലാക്കി കൊടുക്കണം- പരമാത്മാവ് ബ്രഹ്മാവിലൂടെ വന്ന് ബ്രഹ്മാമുഖവംശാവലികളെ രചിക്കുന്നു, അവരെ തന്നെയാണ് സത്യമായ ബ്രാഹ്മണരെന്നു പറയുന്നത്. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളെയല്ല, നിങ്ങള് കേവലം സ്വയത്തെ ബ്രാഹ്മണര് എന്നു പറയുന്നു, എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ബ്രഹ്മാഭോജനം കഴിക്കുമ്പോള് സംസ്കൃതത്തില് സ്ലോകങ്ങള് ഉരുവിട്ട് ബ്രഹ്മാഭോജനത്തിന്റെ മഹിമ പാടുന്നു. മഹിമ മുഴുവന് വിഫലമായി തീരുന്നു. അവരോട് ചോദിക്കണം- നിങ്ങളെങ്ങനെയാണ് ബ്രാഹ്മണര് എന്നറിയപ്പെടുന്നത്? ആദ്യം ബ്രഹ്മാവ് വേണം, പരമാത്മാവിന് സൃഷ്ടി രചിക്കുന്നതിന്. ആയതിനാല് സത്യമായ ബ്രാഹ്മണര് നിങ്ങളാണ്. ബ്രാഹ്മണര്ക്ക് കുടുമി കാണിക്കുന്നുണ്ട്. വിരാട രൂപത്തിന്റെ ചിത്രത്തില് ബ്രാഹ്മണരെ കാണിക്കുന്നില്ല. അപ്പോള് ബ്രാഹ്മണര് എവിടെ നിന്ന് വന്നു. നിങ്ങള് സ്വയത്തെ ബ്രാഹ്മണര് എന്നു പറയുന്നു, അപ്പോള് പരമാത്മാവ് വന്ന് ബ്രഹ്മാവിലൂടെ പുതിയ രചനയെ രചിക്കുമ്പോഴാണ് ബ്രാഹ്മണര് ഉണ്ടാകുന്നത്, പിന്നീട് ബ്രാഹ്മണര് തന്നെ ദേവതയായി മാറുന്നു. ബ്രാഹ്മണര് ഉള്ളത് സംഗമത്തിലാണ്, കലിയുഗത്തില് സര്വ്വരും ശൂദ്രരാണ്. ബ്രാഹ്മണരുടെ വളരെ മഹിമ ചെയ്യുന്നു. ഈ കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കിതരുന്നു. ബാബ, സമ്പത്ത് ഇതൊഴികെ ബാക്കിയുള്ളതെല്ലാം വിസ്താരമേറിയ കാര്യങ്ങളാണ്. ഭക്തിയെ കുറിച്ചും മനസ്സിലാക്കി കൊടുക്കണം. ബാബ പറയുന്നു- നിങ്ങളില് ചിലര് ഇപ്പോഴും ഭക്തരാണ്, ബാക്കി ബാബ ഒരിക്കലും ദേഷ്യപ്പെടുന്നില്ല. ബാബ പറഞ്ഞു മനസ്സിലാക്കി തരുമല്ലോ, കാരണം കുട്ടികള് എന്തെങ്കിലും തെറ്റ് ചെയ്യുമ്പോള് ആരുടെ പേരാണ് മോശമാകുന്നത്? ശിവബാബയുടേത്. അതിനാല് ബാബ കുട്ടികളുടെ മംഗളത്തിനു വേണ്ടി ശിക്ഷണം നല്കുന്നു. ബ്രഹ്മാവിലൂടെ എന്തെങ്കിലും തെറ്റ് സംഭവിച്ചാലും അദ്ദേഹത്തെ തിരുത്തുക എന്നുള്ളത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. അതിലൂടെയും നേട്ടമുണ്ടാകും കാരണം ഇദ്ദേഹം ഏറ്റവും മൂത്ത മകനല്ലേ. എല്ലാത്തിന്റെയും ആധാരം ഇദ്ദേഹമാണ്, ഇദ്ദേഹത്തിലൂടെ യാതൊരു നഷ്ടവുമുണ്ടാകുകയില്ല. ഇങ്ങനെ ചെയ്യൂ എന്ന് ഇദ്ദേഹം പറയുകയാണെങ്കില് ഉടനെ ചെയ്യണം. അപ്പോള് നഷ്ടത്തില് നിന്ന് പോലും നേട്ടം ഉണ്ടാകുന്നു. നഷ്ടത്തിന്റെ കാര്യമേയില്ല. ഓരോ കാര്യത്തിലും മംഗളം തന്നെ മംഗളമാണ്. അമംഗളവും ഡ്രാമയില് ഉണ്ടായിരുന്നു. തെറ്റുകള് സര്വ്വരിലൂടെയും ഉണ്ടായി കൊണ്ടിരിക്കും, എന്നാല് അവസാനം എങ്ങനെ വന്നാലും മംഗളം ഉണ്ടാകണം കാരണം ബാബ മംഗളകാരിയാണ്. സര്വ്വരുടെയും മംഗളം ചെയ്യണം. സര്വ്വര്ക്കും സത്ഗതി നല്കുന്നു. ഇപ്പോള് സര്വ്വരുടെയും വിനാശ സമയമാണ്. പാപങ്ങളുടെ ഭാരം തലയിലുണ്ട്, സര്വ്വരുടെയും കര്മ്മ കണക്ക് സമാപ്തമാകാന് പോകുന്നു. ശിക്ഷകള് ലഭിക്കാന് അധികം സമയം വേണ്ട. സെക്കന്റില് ജീവന്മുക്തി ലഭിക്കുന്നു, അപ്പോള് ഒരു സെക്കന്റില് പാപങ്ങളുടെ ശിക്ഷ അനുഭവിക്കാന് സാധിക്കില്ലേ. കാശിയില് ശരീരത്തെ ബലിയര്പ്പിക്കുന്നത് പോലെ, ശരീരം നശിക്കുന്നു. അതിലൂടെ ബാബയില് എത്തിച്ചേരുന്നു എന്ന് പറയാന് സാധിക്കില്ല. കേവലം മുന് ജന്മപാപങ്ങളുടെ കണക്ക് തീരുന്നു, വീണ്ടും പുതിയതായി ആരംഭിക്കുന്നു. ഇടയ്ക്ക് ആര്ക്കും തിരികെ പോകാന് സാധിക്കുകയില്ല. ജ്ഞാനം ഒരു സെക്കന്റിന്റേതാണ് എന്നാല് പഠിത്തവും പഠിക്കണം. ജ്ഞാന സാഗരനായ ബാബ ദിവസവും വന്ന് പഠിപ്പിക്കുന്നു. കൃഷ്ണന് ദേഹധാരിയാണ്. പുനര്ജന്മത്തില് വരുന്നു. ബാബ അജന്മാവാണ്, പഠിക്കേണ്ട എന്നുള്ളവര് തീര്ച്ചയായും വിഘ്നമിട്ട് കൊണ്ടേയിരിക്കും. യജ്ഞത്തില് വിഘ്നം ഉണ്ടാകും. അബലകളുടെ മേല് അത്യാചാരം ഉണ്ടാകും. അതെല്ലാം കഴിഞ്ഞ കല്പ്പത്തിലേത് പോലെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസുരന്മാര് എങ്ങനെയൊക്കെ ബഹളം ഉണ്ടാക്കുന്നു, ചിത്രങ്ങള് നശിപ്പിക്കുന്നു, ചില സമയങ്ങളില് തീയ്യിട്ട് നശിപ്പിക്കാന് പോലും മടിക്കുന്നില്ല. നമ്മള് എന്ത് ചെയ്യും. ഉള്ളില് ഡ്രാമയാണെന്ന് മനസ്സിലാക്കും, പുറമേ പോലീസില് പരാതിപ്പെടേണ്ടി വരുന്നു. ഉള്ളിന്റെയുള്ളില് അറിയാം കഴിഞ്ഞ കല്പ്പത്തില് സംഭവിച്ചത് പോലെ തന്നെ സംഭവിക്കും എന്ന്, ഇതില് ദുഃഖത്തിന്റെ കാര്യമേയില്ല. നഷ്ടം ഉണ്ടായി, പോകാനുള്ളത് പോയി, ഇനി പുതിയത് വീണ്ടും വരും.

ബാബ പറഞ്ഞിട്ടുണ്ട്- പ്രദര്ശിനി ചെയ്യുന്ന സ്ഥലങ്ങളില് 8 ദിവസത്തേക്ക് ഇന്ഷ്വറന്സ് ചെയ്യൂ. നല്ല നല്ല ആളുകള് ഉണ്ടെങ്കില് അവര് പൈസയൊന്നും എടുക്കുകയില്ല, ഇന്ഷ്വറന്സ് ചെയ്തില്ലായെങ്കിലും പുതിയ ചിത്രങ്ങള് ലഭിക്കുമല്ലോ. ഓരോ ചുവടിലും ലക്ഷം കോടി മടങ്ങ് പ്രാപ്തിയുണ്ട്. നിങ്ങളുടെ ഓരോ ചുവട്, ഓരോ നിമിഷം വളരെ അമൂല്യമാണ്. നിങ്ങള് കോടിമടങ്ങ് ഭാഗ്യശാലിയായി തീരുന്നു, 21 ജന്മത്തേക്ക് ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. അതിനാല് എത്ര നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. അവിടെ സ്വര്ഗ്ഗത്തില് നിങ്ങളുടെയടുത്ത് അളവറ്റ ധനം ഉണ്ടായിരിക്കും, എണ്ണേണ്ട കാര്യമേയില്ല. അപ്പോള് ബാബ നിങ്ങളെ എത്ര ധനവാനും സുഖിയുമാക്കുന്നു. എത്ര ഉയര്ന്ന സമ്പാദ്യമാണ്. പ്രജകളും എത്ര സമ്പന്നരായിരിക്കും. ഇതാണ് 21 ജന്മത്തേക്കുള്ള വരുമാന മാര്ഗ്ഗം. ഇത് തന്നെയാണ് മനുഷ്യനില് നിന്നും ദേവതയാകുന്നതിനുള്ള പാഠശാല. പഠിപ്പിക്കുന്നത് ആരാണ്? ബാബ. ഇങ്ങനെയുള്ള പഠിത്തില് അശ്രദ്ധ കാണിക്കരുത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സദാ സ്മൃതിയുണ്ടായിരിക്കണം- ഈ മംഗളകാരി യുഗത്തില് ഓരോ കാര്യത്തിലും മംഗളമുണ്ട്, നമുക്ക് ഒരിക്കലും അമംഗളം ഉണ്ടാകുകയില്ല. ഓരോ കാര്യത്തിലും മംഗളം ഉണ്ടെന്ന് മനസ്സിലാക്കി സദാ നിശ്ചിന്തമായിട്ടിരിക്കണം.

2.സദാ റോസാ പുഷ്പമാകുന്നതിന് പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കണം. പഠിപ്പില് അശ്രദ്ധ കാണിക്കരുത്. എരുക്കിന് പൂവാകരുത്.

വരദാനം:-

ആര് എത്രയും സര്വ്വര്ക്കും ബഹുമാനം കൊടുക്കുന്നുവോ അത്രയും തന്നെ തന്റെ രേഖകളെ ശരിയാക്കി വെക്കാന് സാധിക്കുന്നു. മറ്റുള്ളവര്ക്ക് ബഹുമാനം കൊടുക്കുകയെന്നാല് തന്റെ രേഖകള് ശരിയാക്കുക. യജ്ഞത്തിന്റെ സഹായിയാകുകയെന്നാല് സഹായം എടുക്കുകയാണ് എന്നത് പോലെ, ബഹുമാനം കൊടുക്കുക തന്നെയാണ് ബഹുമാനം എടുക്കുക. ഒരു പ്രാവശ്യം കൊടുത്ത് അനേക പ്രാവശ്യത്തേക്ക് എടുക്കാനുള്ള അവകാശിയാകണം. പറയാറുണ്ടല്ലോ, ചെറിയവര്ക്ക് സ്നേഹവും വലിയവര്ക്ക് ബഹുമാനവും കൊടുക്കൂ എന്ന്, പക്ഷെ ആര് സര്വ്വരെയും വലിയവരെന്ന് മനസ്സിലാക്കി ബഹുമാനം കൊടുക്കുന്നുവോ അവര് എല്ലാവരുടെയും സ്നേഹിയായി മാറുന്നു. ഇതിന് വേണ്ടി ഓരോ കാര്യത്തിലും ڇആദ്യം താങ്കള്ڈ എന്ന പാഠം പക്കാ ആക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top