05 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
4 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
സന്തുഷ്ടമണിയുടെ ശ്രേഷ്ഠമായ സിംഹാസനത്തിലിരിക്കുന്നതിന് പ്രസന്നചിത്തരും നിശ്ചിന്തരായ ആത്മാക്കളാകൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ബാപ്ദാദ തന്റെ നാല് ഭാഗത്തുമുള്ള സന്തുഷ്ട മണികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സംഗമയുഗം സന്തുഷ്ടമായിരിക്കുന്നതിനും സന്തുഷ്ടമാക്കുന്നതിനുമുള്ള യുഗമാണ്. ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതയാണ് സന്തുഷ്ടത. സന്തുഷ്ടത തന്നെയാണ് വലുതിലും വച്ച് വലിയ ഖജനാവ്. സന്തുഷ്ടത തന്നെയാണ് ബ്രാഹ്മണ ജീവിതത്തിന്റെ പവിത്രതയുടെ വ്യക്തിത്വം. ഈ വ്യക്തിത്വത്തിലൂടെ സഹജമായി വിശേഷ ആത്മാവായി മാറുന്നു. സന്തുഷ്ടതയുടെ വ്യക്തിത്വമില്ലായെങ്കില് വിശേഷ ആത്മാവെന്ന് പറയാന് സാധിക്കില്ല. ഇന്നത്തെ കാലത്ത് രണ്ട് പ്രകാരത്തിലുള്ള വ്യക്തിത്വമുണ്ട്- ഒന്ന് ശരീരത്തിന്റെ വ്യക്തിത്വം, രണ്ട് പദവിയുടെ വ്യക്തിത്വം. ബ്രാഹ്മണ ജീവിതത്തില് സന്തുഷ്ടതയുടെ മഹാനതയുള്ള ബ്രാഹ്മണാത്മാവിന്റെ മുഖത്തിലും സന്തുഷ്ടതയുടെ വ്യക്തിത്വം കാണപ്പെടുന്നു. സന്തുഷ്ടതയുടെ ആധാരമാണ് ബാബയിലൂടെ പ്രാപ്തമായ സര്വ്വ പ്രാപ്തികളുടെ സന്തുഷ്ടത അര്ത്ഥം സമ്പന്നമായ ആത്മാവ്. അസന്തുഷ്ടതയുടെ കാരണമാണ് അപ്രാപ്തി. സന്തുഷ്ടതയുടെ കാരണമാണ് സര്വ്വ പ്രാപ്തികള്, അതിനാല് ബാപ്ദാദ നിങ്ങള് സര്വ്വ ബ്രാഹ്മണ കുട്ടികള്ക്ക് ബ്രാഹ്മണ ജന്മം ലഭിച്ചപ്പോള് തന്നെ മുഴുവന് സമ്പത്തും നല്കിയില്ലേ അതോ ചിലര്ക്ക് കുറച്ച്, ചിലര്ക്ക് കൂടുതല് നല്കിയോ? ബാപ്ദാദ സദാ സര്വ്വ കുട്ടികളോട് ഇത് തന്നെയാണ് പറയുന്നത്- ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂവെന്ന്. സര്വ്വ പ്രാപ്തികളാണ് സമ്പത്ത്. ഇതില് സര്വ്വ ശക്തികളും ഗുണങ്ങളും ജ്ഞാനവും ഉള്പ്പെടുന്നു. സര്വ്വ ശക്തികള്, സര്വ്വ ഗുണം, സമ്പൂര്ണ്ണമായ ജ്ഞാനം. കേവലം ജ്ഞാനം മാത്രമല്ല എന്നാല് സമ്പൂര്ണ്ണമായ ജ്ഞാനം. കേവലം ശക്തികളും ഗുണങ്ങളും മാത്രമല്ല എന്നാല് സര്വ്വ ഗുണങ്ങളും സര്വ്വ ശക്തികളും, അതിനാല് സമ്പത്ത് എന്ന് പറയുന്നത് സമ്പന്നമായിട്ടുള്ളതാണ്. യാതൊരു കുറവുമില്ല. ഓരോ ബ്രാഹ്മണ കുട്ടിക്കും മുഴുവന് സമ്പത്തും ലഭിക്കുന്നു, പകുതിയായിട്ടല്ല. സര്വ്വ ഗുണങ്ങളില് നിന്ന് രണ്ട് ഗുണങ്ങള് ഇവര്ക്ക്, രണ്ട് അവര്ക്ക്- അങ്ങനെയല്ല നല്കിയിരിക്കുന്നത്. മുഴുവന് സമ്പ ത്ത് അര്ത്ഥം സമ്പന്നത്, സമ്പൂര്ണ്ണത. സര്വ്വര്ക്കും മുഴുവന് സമ്പത്ത് ലഭിക്കുമ്പോള്, സര്വ്വ പ്രാപ്തികളുള്ളയിടത്ത് സന്തുഷ്ടതയുണ്ടായിരിക്കും. ബാപ്ദാദ സര്വ്വ ബ്രാഹ്മണരുടെ സന്തുഷ്ടതയുടെ വ്യക്തിത്വം കണ്ടു കൊണ്ടിരിക്കുകയായിരുന്നു- വ്യക്തിത്വം എത്രത്തോളം വന്നുവെന്ന്. ബ്രാഹ്മണ ജീവിതത്തില് അസന്തുഷ്ടതയുടെ പേരോ അടയാളമോയില്ല. ബ്രാഹ്മണ ജീവിതത്തിന്റെ ആനന്ദം ഈ വ്യക്തിത്വത്തിലാണ്. ഇതാണ് ആനന്ദം നിറഞ്ഞ ജീവിതം, ആനന്ദത്തിന്റെ ജീവിതം.
തപസ്യയുടെ അര്ത്ഥം തന്നെയാണ് സന്തുഷ്ടതയുടെ വ്യക്തിത്വം നയനങ്ങളില്, മുഖത്ത്, ചലനത്തില് കാണപ്പെടണം. അങ്ങനെയുള്ള സന്തുഷ്ട മണികളുടെ മാല ഉണ്ടാക്കുകയായിരുന്നു. എത്ര മാലകള് നിര്മ്മിക്കപ്പെട്ടു കാണും? സന്തുഷ്ടമണി അര്ത്ഥം കറയറ്റ മണി. സന്തുഷ്ടതയുടെ ലക്ഷണമാണ്- സന്തുഷ്ടമായ ആത്മാവ് സ്വയം പ്രസന്നചിത്തമാണെന്ന അനുഭവം ചെയ്യും മറ്റുള്ളവരും അവരില് പ്രസന്നമാകും. പ്രസന്നചിത്തമായ സ്ഥിതിയില് പ്രശ്നചിത്തരാകില്ല. ഒന്നുണ്ട് പ്രസന്നചിത്തര്, രണ്ടാമത് പ്രശ്നചിത്തര് അര്ത്ഥം ആശയക്കുഴപ്പത്തില്പ്പെടുന്നവര്. പ്രസന്നചിത്തരായ ആത്മാവ് ഡ്രാമയെക്കുറിച്ചുള്ള അറിവുള്ളത് കാരണം പ്രസന്നരായിരിക്കും, ചോദ്യം ഉണ്ടാകില്ല. സ്വയത്തെ പ്രതിയും മറ്റുള്ളരെ പ്രതിയും ഉണ്ടാകുന്ന ചോദ്യങ്ങളുടെ ഉത്തരം സ്വയം ആദ്യം കണ്ടെത്തുന്നു. ആദ്യമേ തന്നെ കേള്പ്പിച്ചായിരുന്നു- എന്ത്, എന്തുകൊണ്ട്…അല്ല. ഫുള്സ്റ്റോപ്പ്. ഒരു സെക്കന്റില് വിസ്താരം, ഒരു സെക്കന്റില് സാരം. അങ്ങനെ പ്രസന്നചിത്തരായിരിക്കുന്നവര് സദാ നിശ്ചിന്തരായിരിക്കും. അതിനാല് ചെക്ക് ചെയ്യൂ- അങ്ങനെയുള്ള ലക്ഷണങ്ങള് സന്തുഷ്ടമണിയായ എന്നിലുണ്ടോ? ബാപ്ദാദ സര്വ്വര്ക്കും സന്തുഷ്ടമണിയെന്ന ടൈറ്റില് നല്കിയി്ടുണ്ട്. അതിനാല് ബാപ്ദാദ ചോദിക്കുന്നു- ഹേ സന്തുഷ്ടമണികളെ , സന്തുഷ്ടരാണോ? പിന്നത്തെ ചോദ്യമാണ്- സ്വയത്തില് അര്ത്ഥം സ്വയത്തിന്റെ പുരുഷാര്ത്ഥത്തില്, സ്വയത്തിന്റെ സംസ്ക്കാര പരിവര്ത്തനത്തിന്റെ പുരുഷാര്ത്ഥത്തില്, സ്വയത്തിന്റെ പുരുഷാര്ത്ഥത്തിന്റെ ശതമാനത്തില്, സ്ഥിതിയില് സദാ സന്തുഷ്ടരാണോ? ശരി, രണ്ടാമത്തെ ചോദ്യം- സ്വയം മനസ്സാ, വാചാ, കര്മ്മണാ അര്ത്ഥം സംബന്ധ സമ്പര്ക്കത്തിലൂടെ സേവനത്തില് സദാ സന്തുഷ്ടരാണോ? മൂന്ന് സേവനവും, ഒരു സേവനം മാത്രമല്ല. മൂന്ന് സേവനത്തിലും സദാ സന്തുഷ്ടരാണോ? ചിന്തിക്കുന്നു, സ്വയത്തെ കണ്ടു കൊണ്ടിരിക്കുന്നു-എത്രത്തോളം സന്തുഷ്ടമായിയെന്ന് ശരി, മൂന്നാമത്തെ ടോദ്യം- സര്വ്വാത്മാക്കളുടെയും സംബന്ധ സമ്പര്ക്കത്തില്സ്വയത്തിലൂടെ അഥവാ സര്വ്വരിലൂടെ സദാ സന്തുഷ്ടരാണോ? കാരണം തപസ്യാ വര്ഷത്തില് തപസ്യയുടെ, സഫലതയുടെ ഫലം ഇത് തന്നെയാണ് പ്രാപ്തമാക്കേണ്ടത്. സ്വയത്തില്, സേവനത്തില്സര്വ്വരിലും സന്തുഷ്ടത. നാല് മണിക്കൂര് യോഗ ചെയ്തു- വളരെ നല്ലത്, നാലില് നിന്നും എട്ട് മണിക്കൂറാകും. ഇതും വളരെ നല്ലത്. യോഗത്തിന്റെ സിദ്ധി സ്വരൂപമാകണം. യോഗ വിധിയാണ്. എന്നാല് ഈ വിധിയിലൂടെ എന്ത് സിദ്ധി ലഭിച്ചു? യോഗ ചെയ്യുക എന്നത് വിധിയാണ്, യോഗത്തിന്റെ പ്രാപ്തി ഇത് സിദ്ധിയാണ്. അതിനാല് 8മണിക്കൂര് ലക്ഷ്യം വയ്ക്കുന്നത് പോലെ കുറഞ്ഞത് ഈ മൂന്ന് പ്രകാരത്തിലുള്ള സന്തുഷ്ടതയുടെ സിദ്ധിയുടെ സ്പ്ഷ്ടമായ ലക്ഷ്യം വയ്ക്കൂ. ചില കുട്ടികള് സ്വയത്തെ എല്ലാം അറിയുന്നവര് എന്ന് മനസ്സിലാക്കി സന്തുഷ്ടമായിരിക്കുന്നു. അങ്ങനെ സന്തുഷ്ടമാകുകയല്ല വേണ്ടത്.ഒന്നുണ്ട് ഹൃദയം കൊണ്ട് അംഗീകരിക്കുക, രണ്ടാമത് ബുദ്ധിയിലൂടെ മനസ്സിലാക്കുക.. ബൂദ്ധി കൊണ്ട് സ്വയത്തെ വളരെ സന്തുഷ്ടമാണെന്ന്, നിശ്ചിന്തമാണെന്ന് മനസ്സിലാക്കുന്നു. അപ്പോള് ബൂദ്ധി കൊണ്ട് സ്വയത്തെ സന്തുഷ്ടമാണെന്ന് മനസ്സിലാക്കുക- അങ്ങനെയുള്ള സന്തുഷ്ടതയല്ല, യഥാര്ത്ഥ രീതിയില് മനസ്സിലാക്കുക. സന്തുഷ്ടതയുടെ ലക്ഷണങ്ങള് സ്വയത്തില് അനുഭവം ചെയ്യണം. ബുദ്ധി സദാ പ്രസന്നമായിരിക്കണം, വ്യക്തിത്വമുള്ളതായിരിക്കണം. സ്വയത്തെ വ്യക്തിത്വമുള്ളതാണെന്നും മറ്റുള്ളവര്ക്കില്ലായെന്നും മനസ്സിലാക്കുന്നതിനെയാണ് മിയാമിട്ഠുവെന്ന് പറയുന്നത്. അങ്ങനെ സന്തുഷ്ടരല്ല ആകേണ്ടത്. എന്നാല് യഥാര്ത്ഥമായ അനുഭവത്തിലൂടെ സന്തുഷ്ട ആത്മാവാകൂ. സന്തുഷ്ടത അര്ത്ഥം ബുദ്ധിയും ഹൃദയവും സദാ വിശ്രമാവസ്ഥയിലായിരിക്കും. സുഖത്തിന്റെയും ശാന്തിയുടെയും സ്ഥിതിയിലായിരിക്കും. അസ്വസ്ഥമായിരിക്കില്ല. സുഖവും സ്വസ്ഥതയും ഉണ്ടായിരിക്കും. അങ്ങനെയുള്ള സന്തുഷ്ടമണികള് സദാ ബാബയുടെ മസ്തകത്തില് മസ്തക മണിക്ക് സമാനം തിളങ്ങുന്നു. അതിനാല് സ്വയത്തെ ചെക്ക് ചെയ്യൂ. സന്തുഷ്ടത ബാബയുടെയും സര്വ്വരുടെയും ആശീര്വാദം നേടി തരുന്നു. സന്തുഷ്ടാത്മാവ് സമയത്തിനനുസരിച്ച് സദാ സ്വയത്തെ ബാബയുടെയും സര്വ്വരുടെയും ആശീര്വാദങ്ങളുടെ വിമാനത്തില് പറക്കുന്ന അനുഭവം ചെയ്യും. ഈ ആശീര്വാദങ്ങള് അവരുടെ വിമാനമാണ്. സദാ സ്വയം വിമാനത്തില് പറക്കുന്ന അനുഭവം ചെയ്യും. ആശീര്വാദം യാചിക്കില്ല, എന്നാല് ആശീര്വാദങ്ങള് സ്വയം അവരുടെ മുന്നില് സ്വതവേ വന്നു ചേരും. അങ്ങനെയുള്ള സന്തുഷ്ട മണി അര്ത്ഥം സിദ്ധി സ്വരൂപരായ തപസ്വി. ഇന്നത്തെ കാലത്തെ സിദ്ധികളല്ല, ഇത് അവിനാശി ആത്മീയ സിദ്ധികളാണ്. ഇങ്ങനെയുള്ള സന്തുഷ്ടമണികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരും സ്വയത്തോട് ചോദിക്കൂ- ഞാന് ആര്?
തപസ്യാ വര്ഷത്തിന്റെ ഉണര്വ്വും ഉത്സാഹവും നല്ലതാണ്.ഓരോരുത്തരും അവരവരുടെ ശക്തിക്കനുസരിച്ച് ചെയ്തു കൊണ്ടിരിക്കുന്നു. മുന്നോട്ടും ഉത്സാഹമുണ്ട്. ഈ ഉത്സാഹം വളരെ നല്ലതാണ്. ഇപ്പോള് തപസ്യയിലൂടെ പ്രാപ്തികളെ സ്വയം തന്റെ ജീവിതത്തില് സര്വ്വരുടെ സംബന്ധ സമ്പര്ക്കത്തില് പ്രത്യക്ഷമാക്കൂ. സ്വയത്തില് അനുഭവം ചെയ്യുന്നുണ്ട് എന്നാല് അനുഭവത്തെകേവലം മനോബുദ്ധിയിലൂടെ അനുഭവം ചെയ്തു, ഇത് മാത്രമാകരുത്. അതിനെ ചലനത്തിലും മുഖത്തിലും വരെ കൊണ്ടു വരൂ, സംബന്ധ സമ്പര്ക്കത്തില് കൊണ്ടു വരൂ. അപ്പോള് ആദ്യം സ്വയത്തില് പ്രത്യക്ഷമാകും, പിന്നെ സംബന്ധത്തില് പ്രത്യക്ഷമാകും പിന്നീട് വിശ്വത്തിന്റെ സ്റ്റേജില് പ്രത്യക്ഷമാകും. അപ്പോള് പ്രത്യക്ഷതയുടെ പെരുമ്പറ മുഴങ്ങും. നിങ്ങളുടെ സ്മരണ ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട്- ശങ്കരന് മൂന്നാമത്തെ നേത്രം തുറന്നു, വിനാശം ഉണ്ടായി. ശങ്കരന് അര്ത്ഥം അശരീരി തപസ്വീ രൂപം. വികാരങ്ങളാകുന്ന സര്പ്പങ്ങളെ കഴുത്തിലെ മാലയാക്കി. സദാ ഉയര്ന്ന സിംഹാസനധാരി. ഈ മബന്നാമത്തെ കണ്ണ് അര്ത്ഥം സമ്പൂര്ണ്ണതയുടെ കണ്ണ്, സമ്പന്നതയുടെ കണ്ണ്. നിങ്ങള് തപസ്വീ സമ്പന്നരായി സമ്പൂര്ണ്ണ സ്ഥിതിയിലൂടെ വിശ്വ പരിവര്ത്തനത്തിനായുള്ള സങ്കല്പം ചെയ്യുമ്പോള് പ്രകൃതിയും സമ്പൂര്ണ്ണ ചഞ്ചലതയുടെ നൃത്തം ചെയ്യും. ഉപദ്രവമുണ്ടാക്കുന്ന നൃത്തം ചെയ്യും. നിങ്ങള് അചഞ്ചലരാകും, അവര് ചഞ്ചലതയില് വരും കാരണം ഇത്രയും മുഴുവന് വിശ്വത്തിന്റെ ശുദ്ധീകരണം ആര് ചെയ്യും? മനുഷ്യാത്മാക്കള്ക്ക് ചെയ്യാന് സാധിക്കുമോ? ഈ വായും, ഭൂമി, സമുദ്രം, ജലം- ഇതിന്റെയൊക്കെ ചഞ്ചലത തന്നെ വൃത്തിയാക്കും. അതിനാല് അങ്ങനെയുള്ള സമ്പൂര്ണ്ണതയുടെ സ്ഥിതി ഈ തപസ്യയിലൂടെയുണ്ടാക്കണം. പ്രകൃതിയും നിങ്ങളുടെ സങ്കല്പത്തിലൂടെ ഓര്ഡര് അനുസരിക്കണമെങ്കില് ആദ്യം നിങ്ങളുടെ സ്വയത്തിന്റെ, സദാ സഹയോഗി കര്മ്മേന്ദ്രിയങ്ങള് മനസ്സ്-ബുദ്ധി-സംസ്ക്കാരം ഓര്ഡര് അനുസരിക്കണം. സ്വയത്തിന്റെ, സദാ സഹയോഗി ഓര്ഡര് അനുസരിക്കുന്നില്ലായെങ്കില് പ്രകൃതി എങ്ങനെ ഓര്ഡര് അനുസരിക്കും? അത്രയും ശക്തിശാലി തപസ്യയുടെ ഉയര്ന്ന സ്ഥിതിയായിരിക്കണം, സര്വ്വരുടെ ഒരു സങ്കല്പം, ഒരു സമയത്ത് തന്നെ ഉത്പന്നമാകണം. സെക്കന്റിന്റെ സങ്കല്പമാകണം- പരിവര്ത്തനം, പ്രകൃതിയും ഹാജരാകും. വിശ്വത്തിലെ ബ്രാഹ്മണാത്മാക്കള് ഒരേ സമയത്ത് വിശ്വ ശാന്തിക്കായി യോഗ ചെയ്യാറുണ്ടല്ലോ. സര്വ്വരുടെയും ഒരേ സമയത്തുള്ള ഒരേ സങ്കല്പം സ്മരണയായി മാറുന്നു. അതേ പോലെ സര്വ്വരുടെയും ഒരു സങ്കല്പത്തിലൂടെ പ്രകൃതി ചഞ്ചലതയുടെ നൃത്തം ആരംഭിക്കും, അതിനാലാണ് പറയുന്നത്- സ്വ പരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനം എന്ന്. പഴയ ലോകം പുതിയതിലേക്ക് എങ്ങനെ പരിവര്ത്തനപ്പെടും? നിങ്ങള് സര്വ്വരുടെയും ശക്തിശാലി സങ്കല്പത്തിലൂടെ സംഘഠിത രൂപത്തിലൂടെ സര്വ്വരുടെയും സങ്കല്പം ഒന്നാകും. മനസ്സിലായോ എന്താണ് ചെയ്യേണ്ടതെന്ന്. ശരി.
ബാപ്ദാദ ഡബിള് വിദേശി കുട്ടികളെ കണ്ട് സദാ ഹര്ഷിതമായി കൊണ്ടിരിക്കുന്നു. ഭാരതവാസികളെ കണ്ട് ഹര്ഷിതമാകുന്നില്ല എന്നല്ല. ഇപ്പോള് ഡബിള് വിദേശികളുടെ അവസരമാണ് അതിനാലാണ് പറയുന്നത്. ഭാരതത്തിന്റെ മേല് ബാബ സദാ പ്രസന്നമാണ്. അതിനാലാണ് ഭാരതത്തില് വന്നിരിക്കുന്നത്. നിങ്ങളെല്ലാവരെയും ഭാരതവാസികളാക്കി മാറ്റി. ഈ സമയത്ത് നിങ്ങള് സര്വ്വരും വിദേശികളാണോ അതോ ഭാരതവാസികളാണോ? ഭാരതവാസികളിലും മധുബന് നിവാസികളാണ്. മധുബന് നിവാസിയാകാന് ഇഷ്ടമല്ലേ. ഇപ്പോള് വേഗം വേഗം സേവനം പൂര്ത്തിയാക്കൂ എങ്കില് മധുബന് നിവാസിയായി മാറും. മുഴുവന്വിദേശത്തില് വേഗം വേഗം സന്ദേശം നല്കി പൂര്ത്തിയാക്കൂ. പിന്നീട് ഇവിടെ വന്നാല് നിങ്ങളെ തിരിച്ചയക്കില്ല. ആ സമയത്തിനുള്ളില് സ്ഥാനവും തയ്യാറാകും. നോക്കൂ, വളരെ നീണ്ട് വലിയ മൈതാനമുണ്ട്(പീസ് പാര്ക്ക്), അവിടെ ആദ്യമേ തന്നെ ഏര്പ്പാടാക്കാം പിന്നെ നിങ്ങല് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. എന്നാല് അങ്ങനെയുള്ള സമയം വരും നിങ്ങള് തന്റെ ബാഗിന്റെ മുകളില് തന്നെ കിടന്നുറങ്ങും, കട്ടിലൊന്നും ഉപയോഗിക്കില്ല. ആ സമയം തന്നെ വേറെയായിരിക്കും. ഇപ്പോഴത്തെ സമയം വേറെയാണ്. ഇപ്പോള് സേവനത്തിന്റെ ഒരേ സമയത്ത്, മനസ്സാ-വാചാ-കര്മ്മണാ സങ്കല്പം ഒന്നാകണം അപ്പോഴാണ് സേവനത്തിന്റെ തീവ്ര ഗതിയുണ്ടാകുന്നത്. മനസ്സാ പവര്ഫുള് (ശക്തിശാലി), വാക്കുകളില് നോളേജ്ഫുല്, സംബന്ധ സമ്പര്ക്കം അര്ത്ഥം കര്മ്മത്തില് ലൗവ്ഫുള്(സ്നേഹി). ഈ മൂന്ന് അനുഭവങ്ങളും ഒരേ സമയത്തുണ്ടാകണം. ഇതിനെയാണ് തീവ്രഗതിയുടെ സേവനം എന്ന് പറയുന്നത്.
ശരി, ശരീരം കൊണ്ട് സുഖമാണോ, മനസ്സ് കണ്ട് സുഖമാണോ? എന്നാലും ദൂരെ ദൂരെ നിന്ന് വരുന്നു അതിനാല് ബാപ്ദാദായും ദൂരെ നിന്ന് എത്തിയിരിക്കുന്ന സന്തോഷത്തോടെയുള്ള കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. എന്നാലും ദൂരെ നിന്ന് വരുന്നവര് നല്ലവരാണ്. കാരണം വിമാനത്തിലാണ് വരുന്നത്. ഈ കല്പത്തില് ആദ്യമായി വന്നവര്ക്ക് ബാപ്ദാദ വിശേഷിച്ചും സ്നേഹ സ്മരണ നല്കി കൊണ്ടിരിക്കുന്നു. ധൈര്യം വച്ചവര് നല്ലവര് തന്നെയാണ്. ഇവിടെ നിന്ന് പോകുമ്പോള് തന്നെ ടിക്കറ്റിനായുളള്ളത് സമ്പാദിക്കുന്നു, വീണ്ടും വരുന്നു. ഇതും ഓര്മ്മയുടെ ഒരു വിധിയാണ്. പോകണം, പോകണം, പോകണം….ഇവിടെ വരുമ്പോള് ചിന്തിക്കുന്നു- വിദേശത്തേക്ക് പോകണം എന്ന്. പിന്നെ പോകുന്നതിനോടൊപ്പം വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അങ്ങനെയുള്ള സമയവും വരും ഗവണ്മെന്റ് മനസ്സിലാക്കും- ആബുവിന്റെ ശോഭ ഈ ബ്രാഹ്മണാത്മാക്കള് തന്നെയാണ് എന്ന്. ശരി.
നാല് ഭാഗത്തുമുളള സര്വ്വ മഹാനായ സന്തുഷ്ടരായ ആത്മാക്കള്ക്ക്, സദാ പ്രസന്നചിത്തരും നിശ്ചിന്തരുമായിരിക്കുന്ന ശ്രേഷ്ഠാത്മാക്കള്ക്ക്, സദാ ഒരേ സമയത്ത് തന്നെ മൂന്ന് സേവനവും ചെയ്യുന്ന തീവ്ര ഗതിയുള്ള സേവാധാരി ആത്മാക്കള്ക്ക്,സദാ ശ്രേഷ്ഠമായ സ്ഥിതിയുടെ സിംഹാസനത്തിലിരിക്കുന്ന തപസ്വീ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്ട്ടികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ മിലനം-
സര്വ്വരും സ്വയത്തെ ഹോളീ ഹംസമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഹോളീ ഹംസത്തിന്റെ വിശേഷമായ കര്മ്മമെന്താണ്? (ഓരോരുത്തരും കേള്പ്പിച്ചു). കേള്പ്പിച്ച വിശേഷതകള് പ്രാക്ടിക്കലി കര്മ്മത്തില് കൊണ്ടു വരുന്നുണ്ടോ? കാരണം നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ മറ്റാര്ക്ക് ഹോളീ ഹംസമാകാന് സാധിക്കും? അതിനാല് ലഹരിയോടെ പറയൂ. ഏതു പോലെ ബാബ സദാ പവിത്രമാണ്, സദാ സര്വ്വ ശക്തികള് കര്മ്മത്തില് കൊണ്ടു വരുന്നു, അതേപോലെ നിങ്ങള് ഹോളീ ഹംസവും സര്വ്വ ശക്തികള് പ്രാക്ടിക്കലില് കൊണ്ടു വരുന്നവരും സദാ പവിത്രമായിട്ടുള്ളവരുമാണ്. ആയിരുന്നു, സദാ ആയിരിക്കും. മൂന്ന് കാലങ്ങളും ഓര്മ്മയുണ്ടല്ലോ? കുട്ടികള് അനേകം പ്രാവശ്യം അഭിനയിച്ച പാര്ട്ട് കണ്ട് ബാപ്ദാദ ഹര്ഷിതമാകുന്നു, അതിനാല് പ്രയാസമായി അനുഭവപ്പെടുന്നില്ലല്ലോ. മാസ്റ്റര് സര്വ്വശക്തിവാന്റെ മുന്നില് പ്രയാസം എന്ന ശബ്ദത്തിന് സ്വപ്നത്തില് പോലും വരാന് സാധിക്കില്ല. ബ്രാഹ്മണരുടെ നിഘണ്ടുവില് പ്രയാസം എന്ന അക്ഷരം ഉണ്ടോ? ചെറിയ അക്ഷരങ്ങളില് പോലുമില്ലല്ലോ? മായയുടെയും നോളേജ്ഫുള് ആയില്ലേ? ഫുള് ആയിട്ടുള്ളയിടത്ത് ഫേല് ആകാന്(തോല്ക്കാന്) സാധിക്കില്ല. തോല്ക്കുന്നതിന്റെ കാരണമെന്താണ്? അറിഞ്ഞിട്ടും എന്ത് കൊണ്ട് തോല്ക്കുന്നു? അറിയുന്നുമുണ്ട് എന്നാല് തോല്ക്കുന്നുവെങ്കില് അതിനെയെന്ത് പറയും? ഫീലാകുന്നത് കൊണ്ടാണ് ഏതൊരു കാര്യം സംഭവിക്കുമ്പോഴും തോല്ക്കുന്നത്. ഫീലിംഗ് ഫ്ളൂവായി മാറുന്നു. ഫ്ളൂവെന്താണ് ചെയ്യുന്നത്- അറിയാമോ? ശക്തിഹീനമാക്കുന്നു. അതിലൂടെ ചെറിയ കാര്യമാണ് സംഭവിക്കുന്നതെങ്കിലും അത് വലുതായി മാറുന്നു അതിനാല് ഇപ്പോള് ഫുള് ആകൂ. തോല്ക്കരുത്, പാസാകണം. ഏതൊരു കാര്യത്തെയും മറികടക്കൂ എങ്കില് ബഹുമതിയോടെ പാസാകും. അതിനാല് മറി കടക്കുക, പാസാകുക, സമീപത്തിരിക്കുക. ലഹരിയോടെ പറയുന്നുണ്ട്- എനിക്ക് ബാപ്ദാദായോടുള്ള അത്രയും സ്നേഹം മറ്റാര്ക്കും ഉണ്ടാകുകയില്ല എന്ന്. അപ്പോള് സ്നേഹമുണ്ടെങ്കില് സമീപത്തിരിക്കുകയാണോ വേണ്ടത് അതോ ദൂരെയിരിക്കണോ? സമീപത്തിരിക്കണം പാസാകണം. യു കെ യിലുള്ളവര് ബാപ്ദാദായുടെ സര്വ്വ ആശകളെ പൂര്ത്തീകരിക്കുന്നവരല്ലേ. ഏറ്റവും നമ്പര്വണ് ആയിട്ടുള്ള ബാബയുടെ ശുഭമായ ആശ ഏതാണ്? പ്രത്യേകിച്ചും യു കെ യിലുള്ളവരോടാണ് പറയുന്നത്. വലിയ വലിയ മൈക്കിനെ( വി ഐ പി) കൊണ്ടു വരണം. ബാബയെ പ്രത്യക്ഷമാക്കുന്നതിന് അവര് നിമിത്തമാകണം, ബാബയുടെ സമീപത്ത് കൊണ്ടു വരണം. ഇപ്പോള് യു കെ യില്, അമേരിക്കയില്, വിദേശത്തിലെ ദേശങ്ങളില് തീര്ച്ചയായും മൈക്കുകള് തയ്യാറായിട്ടുണ്ട് എന്നാല് ഒന്നുമ്ട് സഹയോഗി, രണ്ടാമത് സഹയോഗി, സമീപത്തുള്ളവര്. അങ്ങനെയുള്ള മൈക്കിനെ തയ്യാറാക്കൂ. സേവനത്തില് അഭിവൃദ്ധി നന്നായി ഉണ്ടായി കൊണ്ടിരിക്കുന്നു, ഇനിയും ഉണ്ടാകും. ശരി, റഷ്യയിലുള്ളവര് കൊച്ചു കുട്ടികളാണ് എന്നാല് ഭാഗ്യശാലികളാണ്. നിങ്ങള്ക്ക് ബാബയോട് വളരെ സ്നേഹമുണ്ട്. കുട്ടികളുടെ ധൈര്യത്തെ കണ്ട് ബാപ്ദാദായ്ക്കും സന്തോഷമാണ്. ഇപ്പോള് പരിശ്രമം മറന്നില്ലേ. ശരി.
വരദാനം:-
സ്വയം ഈ ദൃഢ സങ്കല്പം എടുക്കൂ- മുഴുവന് ദിനത്തില് സങ്കല്പത്തിലൂടെ, വാക്കുകളിലൂടെ, കര്മ്മത്തിലൂടെ, പുണ്യാത്മാവായി പുണ്യം മാത്രമേ ചെയ്യുകയുള്ളൂ. പുണ്യത്തിന്റെ പ്രത്യക്ഷഫലമാണ് ഓരോ ആത്മാവിന്റെയും ആശീര്വാദം. അതിനാല് ഓരോ സങ്കല്പത്തില്, വാക്കില് ആശീര്വാദങ്ങള് സമ്പാദിക്കണം. സംബന്ധ സമ്പര്ക്കത്തിലൂള്ളവരുടെ ഹൃദയത്തില് നിന്നും സഹയോഗത്തിന്റെ നന്ദി ഉണ്ടാകണം. അങ്ങനെ അശീര്വാദങ്ങളുടെ അധികാരിയായിട്ടുള്ളവര് തന്നെയാണ് വിശ്വ പരിവര്ത്തനത്തിന് നിമിത്തമാകുന്നത്. അവര്ക്ക് തന്നെയാണ് സമ്മാനം ലഭിക്കുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!
உலகிற்கு எஜமானராக இருப்பவரின் குழந்தைகள் நாம் எஜமானர்களாக இருக்கின்றோம் என்ற ஈஸ்வரிய போதை மற்றும் குஷியுடன் இருங்கள். ஆஹா எனது சிரேஷ்ட பாக்கியம் அதாவது அதிர்ஷ்டம். இந்தக் குஷி என்ற உஞ்சலில் சதா ஆடிக் கொண்டே இருங்கள். சதா அதிர்ஷ்டசாலி களாகவும் இருக்கிறீர்கள், மேலும் சதா குஷி என்ற சத்தான உணவு சாப்பிட்டும், பரிமாறிக் கொண்டும் இருக்கிறீர்கள். மற்றவர்களுக்கும் குஷியின் மகாதானம் கொடுத்து அதிர்ஷ்டசாலிகளாக ஆக்குகிறீர்கள். உங்களது வாழ்க்கையே குஷியாகும். குஷியாக இருப்பது தான் வாழ்வதாகும். இதுவே பிராமண வாழ்க்கையின் சிரேஷ்ட வரதானமாகும்.