04 June 2021 Malayalam Murli Today – Brahma Kumaris

June 3, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, - ശിവബാബയുടെയും ബ്രഹ്മാബാബയുടെയും നിര്ദ്ദേശം പ്രസിദ്ധമാണ്, നിങ്ങള്ക്ക് രണ്ടുപേരുടെയും നിര്ദ്ദേശപ്രകാരം നടന്ന് തന്റെ മംഗളം ചെയ്യണം.

ചോദ്യം: -

നമ്പര്വണ് ട്രസ്റ്റി ആരാണ്? എങ്ങനെ?

ഉത്തരം:-

ശിവബാബ തന്നെയാണ് നമ്പര്വണ് ട്രസ്റ്റി, ബാബയില് ഒരല്പ്പം പോലും ആസക്തിയില്ല. ഭക്തിമാര്ഗ്ഗത്തില് പോലും നിങ്ങള് ഈശ്വരാര്ത്ഥം ദാനപുണ്യം മുതലായവയെല്ലാം ചെയ്തിരുന്നു. അതെല്ലാം തന്നെ ഇന്ഷ്വറായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലം അടുത്ത ജന്മത്തില് ലഭിക്കുന്നു. ഇപ്പോള് ആരെല്ലാമാണോ ബാബയ്ക്ക് വേണ്ടി തന്റെതെല്ലാം ഇന്ഷ്വര് ചെയ്യുന്നത്, അവര്ക്ക് പൂര്ണ്ണ പ്രതിഫലം ബാബ നല്കുന്നു. എന്തുകൊണ്ടെന്നാല് ബാബ പറയുകയാണ്, ഞാന് സ്വയം സുഖം അനുഭവിക്കുന്നില്ല. ഞാന് നിങ്ങളില് നിന്നും വാങ്ങി എന്തുചെയ്യാനാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയുടെ വാതില്ക്കല് വന്നിരിക്കുന്നു പ്രതിജ്ഞയെടുത്ത്…

ഓംശാന്തി. മധുരമധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടില്ലേ. ആരാണോ ബാബയുടേതായി മാറിയത് അവരെയാണ് കുട്ടികള് എന്നു പറയുന്നത്. ബാബ മനസ്സിലാക്കി തരികയാണ് ഇത് നിങ്ങളുടെ അന്തിമ മര്ജീവ ജന്മമാണ്. ജീവിച്ചിരിക്കെ ബാബയുടേതായി മാറണം. ഇത് നിങ്ങള് കുട്ടികള്ക്കറിയാം, ശ്രീമതത്തെ കുറിച്ച് പാടാറുണ്ടല്ലോ. ശ്രീമത് ഭഗവാനുവാചാ. ഗീതയില് കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്, വാസ്തവത്തില് ശിവബാബയാണ് ഭഗവാന്. അതിനു ശേഷം ബ്രഹ്മാവ്, പിന്നെ കൃഷ്ണന്. കൃഷ്ണന്റെ ശ്രീമതം എന്നു പറയുകയില്ല. ശ്രേഷ്ഠത്തിലും ശ്രേഷ്ഠം നമ്മുടെ ബാബ തന്നെയാണ്. പതിത പാവനന് എന്ന് കൃഷ്ണനേയോ രാധയേയോ പറയുകയില്ല. അവരെല്ലാം ദൈവിക ഗുണങ്ങളുള്ള മനുഷ്യരാണ്. മനുഷ്യനെ ഒരിക്കലും പതിത പാവനമെന്ന് പറയുകയില്ല. പതിത പാവനാ വരൂ എന്ന് സത്യയുഗത്തില് ആരും പറയുകയില്ല. പതിതരെ പാവനമാക്കുന്നത് ഒരേ ഒരു ബാബയാണ്. ബാബയുടെ ശ്രീമത പ്രകാരം നിങ്ങള് നടന്നുകൊണ്ടിരിക്കുകയാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ മതം പ്രസിദ്ധമാണ്. ശ്രീമതവും പ്രസിദ്ധമാണ്. എന്നാല് അതില് തെറ്റു സംഭവിച്ചതിതാണ് ബാബയുടെ പേര് മാറ്റി കൃഷ്ണന്റെ പേര് വെച്ചു. എല്ലാ ധര്മ്മത്തില് ഉള്ളവര്ക്കും വേണ്ടി ഒരേ ഒരു ബാബയാണ് ഉള്ളത്. കൃഷ്ണനെ എല്ലാവരും അംഗീകരിക്കുകയില്ല. ക്രിസ്തു ധര്മ്മത്തിലുള്ളവര് ക്രൈസ്റ്റിനെയാണ് അച്ഛനായി അംഗീകരിക്കുന്നത്. അല്ലാതെ കൃഷ്ണനെയല്ല. എന്തുകൊണ്ടെന്നാല് ക്രിസ്തുവിന്റെ മുഖവംശാവലിയാണ് ക്രിസ്ത്യാനികള്. ശിവബാബ വന്നാണ് നിങ്ങളെ തന്റേതാക്കി മാറ്റുന്നത്. പറയുന്നു, ഞാന് പൂര്ണ്ണമനസ്സോടെ ബാബയുടേതായിമാറിയിരിക്കുകയാണ്. അതിനാല് ബാബയുടെ നിര്ദ്ദേശം അനുസരിച്ച് നടക്കണം. നിങ്ങള് ബാബയ്ക്ക് തന്റേതായ നിര്ദ്ദേശം നല്കേണ്ടതിന്റെ ആവശ്യകതയില്ല. ബാബ സ്വയം നിര്ദേശം നല്കുന്ന ആളാണ്. ബാക്കിയെല്ലാം ബാബയുടെ കുട്ടികളാണ്. ശിവബാബ പ്രസിദ്ധമാണ്. ബാബ ഏതു നിര്ദ്ദേശം നല്കിയാലും അത് ശരി തന്നെയായിരിക്കും. ഇങ്ങനെ ചെയ്യൂ എന്ന് ബ്രഹ്മാവിനും നിര്ദ്ദേശം നല്കുന്നുണ്ട്. നിങ്ങളുടെ ബന്ധം ശിവബാബയുമായിട്ടാണ്. ഒരാളുടെയും അവഗുണം കാണരുത്. ശ്രീമതപ്രകാരം നടക്കണം. ശിവബാബ നിരാകാരനാണ്. ശിവബാബയുടെ വീടല്ല ഇത്. നിങ്ങള് ഇവിടെ പഴയ വീട്ടിലാണ് ഇരിക്കുന്നത്. പിന്നീട് സ്വര്ഗത്തില് തന്റെ വീട്ടില് പോയി ഇരിക്കും. ശിവബാബ പറയുന്നു ഞാന് ഇവിടെ ഇരിക്കുകയില്ല. ഞാന് ഇവിടെ കുറച്ചു സമയത്തേക്ക് വേണ്ടിയാണ് വരുന്നത്.

നിങ്ങളാണ് സത്യം സത്യമായ മുക്തിസേന. ഡ്രാമാ പ്ലാന് അനുസരിച്ച് സുപ്രീം ആത്മാവ് കല്പ്പം മുമ്പത്തേതു പോലെ നിര്ദ്ദേശം നല്കിക്കൊണ്ടിരിക്കുകയാണ്. കല്പ- കല്പം എന്തു നിര്ദ്ദേശമാണോ നല്കിയത് അതു തന്നെയാണ് നല്കുന്നത്. രാത്രിയും പകലും ഗുഹ്യജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഒരാള്ക്ക് ഇത് മനസ്സിലാക്കാന് സാധിക്കുകയില്ല. ചിലര് 35-40 വര്ഷങ്ങളായിട്ടിരിക്കുന്നവരുണ്ടെങ്കിലും വളരെ പേര് ഈ ഗംഭീരമായ കാര്യത്തെ മനസ്സിലാക്കുന്നേയില്ല. ബാബ ദിവസവും പുതിയ കാര്യങ്ങള് കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. കറാച്ചി മുതലാണ് മുരളി കേള്പ്പിക്കാന് തുടങ്ങിയത്. ആദ്യം ബാബ മുരളി കേള്പ്പിക്കുമായിരുന്നില്ല. രാത്രി 2 മണിയ്ക്ക് എഴുന്നേറ്റ് 10-15 പേജ് എഴുതുമായിരുന്നു. ബാബ എഴുതിക്കുമായിരുന്നു പിന്നീട് അതിന്റെ കോപ്പികള് എടുപ്പിക്കുമായിരുന്നു. ഭക്തീമാര്ഗത്തിലും ശാസ്ത്രങ്ങളുടെയും മറ്റും രേഖകള് സംരക്ഷിക്കുമായിരുന്നല്ലോ. ദിനംപ്രതി വലിയ വലിയ പുസ്തകങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. എത്രയാണ് ജീവചരിത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അവയെല്ലാം പഠിച്ച് എടുത്തുവെയ്ക്കുന്നു, നിങ്ങള് മുരളി പഠിച്ച് വലിച്ചെറിയുന്നു. ഇല്ലെങ്കില് സദാ കാലത്തേക്ക് ഇതിന്റെ കോപ്പികള് എടുത്തു വെയ്ക്കണമല്ലോ. എന്നാല് എടുത്തുവെയ്ക്കാറില്ല, കാരണം നിങ്ങള്ക്കറിയാം ഇതെല്ലാം നശിക്കാന് പോകുന്നതാണ്. ബാക്കി നിങ്ങള് ഉണ്ടാക്കുന്ന ചിത്രങ്ങളെല്ലാം കുറച്ചു ദിവസത്തേക്കു വേണ്ടിയുള്ളതാണ്. പിന്നീട് ഇതെല്ലാം മണ്ണില് മൂടിപ്പോകും , ശാസ്ത്രങ്ങളും ഉണ്ടാവുകയില്ല, ചിത്രങ്ങളും ഉണ്ടാവുകയില്ല. പിന്നീട് എന്തെല്ലാമാണോ നടന്നുകൊണ്ടിരിക്കുന്നത്, അതെല്ലാം കല്പത്തിനു ശേഷവും ഉണ്ടായിക്കൊണ്ടിരിക്കും. ശാസ്ത്രം മുതലായവയെല്ലാം പിന്നീട് ദ്വാപരയുഗം മുതല് ആരംഭിക്കും. ഗ്രന്ഥങ്ങളെല്ലാം ആദ്യം കൈകള് കൊണ്ട് എഴുതുമ്പോള് ചെറുതായിരുന്നു ,ഇപ്പോള് വളരെ വലുതായിരിക്കുകയാണ്. ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടേയിരിക്കും. ഇല്ലായെങ്കില് ശിവബാബയുടെ ജീവിത കഥ എത്രയധികം എഴുതണം. ഇപ്പോള് നിങ്ങള് കുട്ടികള് പറയുന്നുണ്ട്, പരംപിതാ പരമാത്മാവിന്റെ ജീവിത കഥ നമുക്കറിയാം. നമ്മള് ഭക്തീമാര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത് എന്ന് ബാബ മനസ്സിലാക്കി തരികയാണ്. ഭക്തീമാര്ഗ്ഗത്തിലും ഇന്ഷ്വര് ചെയ്യുന്നുണ്ട്. ഈശ്വരാര്ത്ഥം മനുഷ്യര് ദാനപുണ്യകര്മ്മങ്ങള് ചെയ്യാറുണ്ടല്ലോ. ഇവരാണ് ഈശ്വരാര്ത്ഥം ദാനപുണ്യ കര്മ്മങ്ങള് ചെയ്തതെന്ന് പറയാറുണ്ടല്ലോ. ഈശ്വരനാണ് വലിയ വീട്ടില് ജന്മം നല്കിയത്. ഭക്തീമാര്ഗ്ഗത്തില് ധര്മ്മാത്മാക്കള് ധാരാളമുണ്ട്. ഈശ്വരാര്ത്ഥം, ശ്രീകൃഷ്ണാര്ത്ഥം ദാനപുണ്യകര്മ്മങ്ങള് ചെയ്യുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരികയാണ്- ഞാന് കുട്ടികള്ക്ക് അടുത്ത ജന്മത്തില് അല്പകാലത്തേക്കുള്ള ഫലം നല്കുന്നു. നല്ലതും മോശമായതുമായ ഫലം ലഭിക്കുമല്ലോ. എത്രയാണ് ഇന്ഷ്വര് ചെയ്തിരിക്കുന്നത്. ആര് എങ്ങനെയുളള കര്മ്മമാണോ ചെയ്യുന്നത് അതിനനുസരിച്ചുള്ള ഫലം ലഭിക്കുന്നു. മായ തലകീഴായ കര്മ്മങ്ങള് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇതിലൂടെ ദു:ഖം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് ഞാന് നിങ്ങളെ ഇങ്ങനെയുള്ള കര്മ്മമാണ് പഠിപ്പിക്കുന്നത്, ഇതിലൂടെ ഒരിക്കലും ദു:ഖം ഉണ്ടാകുന്നില്ല. അവിടെ മായയും ഉണ്ടാവുകയില്ല. ബാക്കി പദവി ഉണ്ടായിരിക്കും. ഇതില് ആര്ക്ക് എത്ര വേണമെങ്കിലും സഫലീകരിക്കാം. ബാബയും ട്രസ്റ്റിയാണല്ലോ. നമ്പര്വണ് ട്രസ്റ്റിയാണ്. മറ്റുള്ളവര്ക്ക് ആസക്തിയുണ്ടായിരിക്കും. ചില സൂക്ഷിപ്പുകാരണെങ്കില് മറ്റുള്ളവരുടെ ആഹാരം തന്നെ മുടക്കുന്നു. ബാബ നോക്കൂ എങ്ങനെയുള്ള ട്രസ്റ്റിയാണ്. ഇതെല്ലാം കുട്ടികള്ക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്. നിങ്ങളുടെ മുഴുവന് കണക്ഷനും ശിവബാബയുമായിട്ടാണ്. ബാബ പറയുന്നു ഞാന് സത്യമായ സൂക്ഷിപ്പുകാരനാണ്. ഞാന് സ്വയം സുഖം അനുഭവിക്കുന്നില്ല. കുട്ടികള്ക്കാണ് മുഴുവന് രാജധാനിയും നല്കുന്നത്. ലൗകിക അച്ഛനും കുട്ടികള്ക്ക് സമ്പത്തെല്ലാം നല്കാറുണ്ടല്ലോ. ഞാന് സ്വര്ഗത്തിലെ ഒന്നും തന്നെ എടുക്കുന്നില്ല. നിങ്ങള്ക്കാണ് എല്ലാം നല്കുന്നത്. അതിനാല് നിങ്ങളുടെ കണക്ഷന് മുഴുവനും ശിവബാബയുമായിട്ടാണ്. ഈ ബ്രഹ്മാബാബയും പൂണ്ണമായും ഇന്ഷ്വര് ചെയ്തിട്ടുണ്ട്. ശരീരം, മനസ്സ്, ധനം എല്ലാം ശിവബാബയുടെ സര്വ്വീസിലാണ്. സിന്ധിയില് ഒരു പഴഞ്ചൊല്ലുണ്ട്- ആരുടെ കൈകളാണോ അങ്ങിനെ(ദാതാവ്), ആദ്യം അവര് നേടും. ബാബയ്ക്ക് എല്ലാം ഇന്ഷൂര് ചെയ്യണം. രണ്ടു പിടി അവില് കൊടുത്ത് കൊട്ടാരം നേടണം. ഇപ്പോള് നോക്കൂ, കൊട്ടാരം ഉണ്ടാക്കിയിരിക്കുകയാണ്. ചിലര് ഒരു രൂപ അയയ്ക്കാറുണ്ട്. എന്റെതായി ഒരു ഇഷ്ടിക എന്നു പറയുന്നു. ബാബ എഴുതിയിട്ടുണ്ട് നിങ്ങള്ക്ക് നല്ല കൊട്ടാരം ലഭിക്കും, എന്തുകൊണ്ടെന്നാല് നിങ്ങള് ദരിദ്രരാണ്. ഞാന് ദരിദ്രരുടെ നാഥനാണ്. ദരിദ്രരുടെ ഒരു രൂപയും ധനവാന്റെ 1000 രൂപയും ഒരുപോലെയാണ്. രണ്ടുപേര്ക്കും ഒരുപോലെയാണ് പദവി ലഭിക്കുന്നത്. ധനവാന്മാര് വളരെ പ്രയാസപ്പെട്ടാണ് വരുന്നത്. കന്യകമാരാണ് എല്ലാവരെക്കാളും സ്വതന്ത്രരായിട്ടുള്ളത്. മമ്മ നോക്കൂ നമ്പര്വണ്ണിലേക്ക് പോയി. ഇദ്ദേഹം എല്ലാം നല്കി എങ്കിലും ആദ്യത്തെ പേര് ലക്ഷ്മിയുടേതാണ് പിന്നീടാണ് നാരായണന്. എത്ര അത്ഭുതകരമായ കളിയാണ്. അതിനാല് ഒരു കാര്യത്തിലും സംശയം ഉണ്ടാകരുത്. ബാപ്ദാദ ചെറിയ ആളൊന്നുമല്ല. ഒരല്പം പോലും സംശയം ഈ കാര്യത്തില് കൊണ്ടുവരരുത്. വളരെ മധുരമുള്ളവരായിരിക്കണം. ഓരോ ചുവടും ശ്രീമതം എടുക്കണം. ഇല്ലെങ്കില് മായ വളരെയധികം നഷ്ടം ഉണ്ടാക്കും. കുട്ടികള്ക്ക് എത്രയാണ് നിര്ദ്ദേശം തരേണ്ടതായിട്ടുള്ളത്. ബാബ പറയുന്നു – പൂര്ണ്ണമായ വാര്ത്ത എഴുതൂ. ബാബ എല്ലാ വിധത്തിലും സംരക്ഷിക്കും. ബാബയ്ക്ക് വളരെയധികം ചിന്തയുണ്ട്. ഈ കുട്ടി മുന്നേറിക്കൊണ്ടിരിക്കണം. പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കണം. നമ്മള് അതിസ്നേഹിയായ ഈശ്വരീയ പിതാവിന്റെ വിദ്യാര്ത്ഥികളാണ്. ഭഗവാനുവാചാ എന്ന് എഴുതിയിട്ടുണ്ട്, പക്ഷെ കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്. കൃഷ്ണനാണ് എല്ലാ മനുഷ്യരെക്കാളും ഉയര്ന്നതിലും ഉയര്ന്നത്. ആദ്യത്തെ രാജകുമാരനാണ്. കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്, എന്തുകൊണ്ട് നാരായണന്റെ പേര് വെച്ചില്ല. കൃഷ്ണന് ബാലകനാണ്. കുട്ടിക്കാലം മുതലേ ബാലകന് സതോപ്രധാനമായിരിക്കും. പിന്നീട് ചെറിയ കുട്ടിയില് നിന്നും യുവാവും, അതിനുശേഷം വൃദ്ധ അവസ്ഥയിലേക്കും വരുന്നു. കുട്ടികളുടെ മഹിമ തന്നെയാണ് പാടാറുള്ളത് എന്തുകൊണ്ടെന്നാല് പവിത്രമാണല്ലോ. ബാലകന് ബ്രഹ്മചാരിയ്ക്കു സമാനമാണെന്ന് പാടപ്പെടുന്നു. കുട്ടികളില് നിന്നും ഒരു പ്രകാരത്തിലുള്ള പാപവും ഉണ്ടാകുന്നില്ല. കൃഷ്ണന് കൊച്ചുകുട്ടിയായതു കാരണം കൃഷ്ണന്റെ ജന്മദിനവും ആഘോഷിക്കുന്നു. എന്നിട്ടും കൃഷ്ണനെ ദ്വാപരയുഗത്തിലാണ് കാണിക്കുന്നത്. ഇതെല്ലാം ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. കേവലം നിങ്ങള് ബ്രാഹ്മണകുട്ടികള്ക്കല്ലാതെ ഈ കാര്യത്തെ കുറിച്ച് ലോകത്തിലുള്ള ആര്ക്കും അറിയുകയില്ല. ബ്രാഹ്മണരാണ് ഉത്തമം. നിങ്ങള് ബ്രാഹ്മണരാണ് ഈശ്വരീയ സന്താനങ്ങള്. സത്യയുഗത്തില് ഈശ്വരീയ സന്താനം എന്നു പറയുകയില്ല. ഈശ്വരനില് നിന്നും തീര്ച്ചയായും സ്വര്ഗത്തിലെ പ്രാപ്തിയാണ് ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ അതിദുര്ലഭമായ അമൂല്യ ജീവിതമാണ്. എല്ലാവര്ക്കും ഈ ജീവിതം ഉണ്ടാവുകയില്ല. ഈ ഡ്രാമ ഇങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരാണോ കല്പം മുമ്പും പഠിച്ചത് അവര് തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഭഗവാനാണ് ഭഗവാന്-ഭഗവതിയെ സൃഷ്ടിക്കുന്നത്. പക്ഷെ ഭഗവാന് ഭഗവതി എന്നു പറയാന് സാധിക്കുകയില്ല. ദൈവം ഒന്നാണ്. നിരാകാരനാണ് മഹിമയുള്ളത്. സാകാരത്തിലുള്ളവര്ക്ക് കുറഞ്ഞ മഹിമയെ ഉണ്ടാകുന്നുള്ളൂ. നിരാകാനാണ് ഈ ലക്ഷ്മീനാരായണനെ ഇതു പോലെയാക്കി മാറ്റിയത്. ഇപ്പോള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജധാനി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല് അപ്പോള് വിനാശവും ഉണ്ടാകും. ബാബ തീര്ച്ചയായും സ്വര്ഗത്തിന്റെ സമ്പത്ത് നല്കും. ഇപ്പോള് ഇത് സംഗമത്തിലെ കാര്യമാണ്. ശിവബാബ വരുന്നു, അപ്പോള് കളി പൂര്ത്തിയാകുന്നു.പിന്നീട് കൃഷ്ണന്റെ ജന്മമുണ്ടാകുന്നു. പാവം മനുഷ്യരെല്ലാം ആശയക്കുഴപ്പത്തിലാണ്, അപ്പോഴാണ് ബാബ വന്ന് മനസ്സിലാക്കി തരുന്നത്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും സാരം പറഞ്ഞു തരികയാണ്. ഇപ്പോള് നിങ്ങള് മാസ്റ്റര് ജ്ഞാന സാഗരനായി മാറിയിരിക്കുകയാണ്. ആത്മാവിന്റെ മഹിമ തന്നെയാണ്. ജ്ഞാനസാഗരന്, ആനന്ദത്തിന്റെ സാഗരന്, ഇത് ബാബയുടെ മഹിമയാണ്. ബാബ പറയുന്നു- ഈ ഭാരതം ഏറ്റവും വലിയ തീര്ത്ഥ സ്ഥാനമാണ്. പക്ഷെ കൃഷ്ണന്റെ പേര് വെച്ചതിലൂടെ മുഴുവന് മഹിമയും ഗുപ്തമായിപ്പോയി. ഇല്ലെങ്കില് എല്ലാ മനുഷ്യരും ശിവക്ഷേത്രത്തില് പൂക്കള് അര്പ്പിക്കുമായിരുന്നു. എല്ലാവരുടേയും സദ്ഗതി ദാതാവ് ഒരു ബാബയാണ്. അരകല്പം നിങ്ങള് പ്രാപ്തി അനുഭവിച്ചു, പിന്നീട് താഴേക്ക് ഇറങ്ങി വന്നു. എല്ലാവര്ക്കും തമോപ്രധാനമായിമാറുക തന്നെ വേണം. ഇപ്പോള് ബാബ പറയുകയാണ്- നിങ്ങള് കുട്ടികള്ക്ക് വേണ്ടി പുതിയ ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ സ്വയം ആ ലോകത്തില് വരുന്നില്ല. എല്ലാം കുട്ടികള്ക്കു വേണ്ടിയാണ്. ശരിയായ കാര്യമാണ്. മനുഷ്യര് എല്ലാം അവരവര്ക്കുവേണ്ടിയാണ് ചെയ്യുന്നത്, പക്ഷെ പറയുന്നു ഞങ്ങള് നിഷ്കാമമായാണ് ചെയ്യുന്നത്. പക്ഷെ നിഷ്കാമമായി ആരും ഒന്നും തന്നെ ചെയ്യുന്നില്ല, തീര്ച്ചയായും ഓരോ വസ്തുവിനും ഫലം ലഭിക്കുക തന്നെ ചെയ്യും. ഞാന് നിങ്ങള് കുട്ടികള്ക്ക് അവിനാശീ ജ്ഞാന രത്നങ്ങളാണ് നല്കുന്നത്. നിങ്ങള്ക്കു വേണ്ടി തന്നെയാണ് വൈകുണ്ഠം കൊണ്ടു വന്നിരിക്കുന്നത്. കുട്ടികള്ക്ക് സ്വരാജ്യത്തിന്റെ സ്മരണിക നല്കുന്നു. അതിനാല് അതു എടുക്കുന്നതിനു വേണ്ടി യോഗ്യതയുള്ളവരായിമാറണം. സ്വര്ഗത്തിന്റെ അധികാരിയായിമാറണം. ഉള്ളം കൈയില് സ്വര്ഗമാണ് ലഭിക്കുന്നത്. സെക്കന്റില് ജീവന്മുക്തി, അഥവാ സെക്കന്റില് ചക്രവര്ത്തി പദവി. ദിവ്യദൃഷ്ടി ദാതാവ് ശിവബാബയാണ്. സെക്കന്റില് വൈകുണ്ഠത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു. ഈ ബാബയുടെ കൈയ്യില് ചാവിയൊന്നും തന്നെയില്ല. ബാബ പറയുന്നു, ഞാന് നിങ്ങള് കുട്ടികള്ക്ക് രാജ്യപദവിയാണ് നല്കുന്നത്. ഞാന് രാജ്യം ഭരിക്കുന്നില്ല. പിന്നീട് നിങ്ങള് എപ്പോഴാണോ ഭക്തീമാര്ഗത്തിലേക്ക് പോകുന്നത്, അപ്പോള് എനിക്ക് നിങ്ങളെ ദിവ്യദൃഷ്ടിയിലൂടെ രസിപ്പിക്കണം. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇങ്ങനെ ബാബ കല്പ കല്പം , കല്പത്തിലെ സംഗമയുഗത്തില് ഒരു പ്രാവശ്യമാണ് വരുന്നത്. ഉണ്ടാക്കിയതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ഇനി ഉണ്ടാകാന് ഒന്നും തന്നെയില്ല. എന്തെല്ലാമാണോ ഉണ്ടായത് അത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അതിനെ സാക്ഷിയായികാണൂ. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളെ ഞാന് നിങ്ങളുടെ ഇന്ഷ്വറന്സ് ചെയ്യുന്ന പ്രമുഖനാണ്. ഞാന് നിങ്ങളുടെ ഒരു പൈസ പോലും പാഴാക്കുകയില്ല. കക്കയില് നിന്നും നിങ്ങളെ വജ്രതുല്യമാക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ശിവബാബ ബ്രഹ്മാവിലൂടെയാണ് ചെയ്യിപ്പിക്കുന്നത്. നിരാകാരനും നിരഹങ്കാരിയും ബാബയാണ്. ഗോഡ്ഫാദര് എങ്ങനെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. നിങ്ങളോട് കാല്ക്കല് വീഴാനൊന്നും പറയുന്നില്ല. ബാബ അനുസരണയുള്ള സേവകനാണ്. ബാബ പറയുന്നു, ആരെയാണോ അധികാരിയാക്കിമാറ്റിയത്, അവര് സുഖം അനുഭവിച്ച് അനുഭവിച്ച് ഇപ്പോള് ദു:ഖിയായി മാറിയിരിക്കുകയാണ്. സുഖം വളരെയധികം ലഭിച്ചിട്ടുണ്ട്. ഇത്രയധികം സുഖം മറ്റൊരു ധര്മ്മത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ ഒരിക്കലും പറയാന് സാധിക്കുകയില്ല, എന്തുകൊണ്ടാണ് ഭാരതവാസികള്ക്ക് ഇങ്ങനെ, മറ്റുള്ളവര് എന്തു ചെയ്തു. ഇത്രയധികം മനുഷ്യരുണ്ട്, എല്ലാവര്ക്കും വരാന് സാധിക്കുകയില്ല. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഭാരതത്തില് തന്നെയാണ് ആദി സനാതന ദേവീദേവതാധര്മ്മം ഉണ്ടായിരുന്നത്. ഭഗവാന് വന്നാണ് സഹജരാജയോഗം പഠിപ്പിച്ചത്. ബാബ പറയുകയാണ് ഞാന് വീണ്ടും വന്നിരിക്കുകയാണ്. നിങ്ങള്ക്കും അറിയാം 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിച്ച് ഇപ്പോള് വീണ്ടും വീട്ടിലേക്ക് പോവുകയാണ്. ഇത് ഇപ്പോള് പഴയ വസ്ത്രമായിരിക്കുകയാണ്. (സര്പ്പത്തിന്റെ ഉദാഹരണം). സന്യാസി ധര്മ്മത്തിലുള്ളവര് പറയും ആത്മാവ് പരമാത്മാവില് പോയി ലയിക്കുന്നുവെന്ന്. അങ്ങനെയുള്ള അവസ്ഥയില് ഇരുന്നിരുന്ന് പിന്നെ ശരീരം ഉപേക്ഷിക്കുന്നു. പക്ഷെ ബ്രഹ്മത്തില് ആരും പോയി ലയിക്കുന്നില്ല. അതില് തന്നെ ചിലര് വളരെ തീവ്രമായിരിക്കും. ശാന്തിയില് ഇരുന്ന് ശരീരം ഉപേക്ഷിക്കുമ്പോള് അതിന്റെ വായുമണ്ഡലത്തില് 2-3 ദിവസം വരെ നിശ്ശബ്ദത നിലനില്ക്കുന്നു. നിങ്ങള്ക്കറിയാം ഈ പഴയ ശരീരം ഉപേക്ഷിച്ച് ബാബയുടെ അടുത്തേക്ക് പോകുമെന്ന്. ബ്രഹ്മതത്വം ബാബയല്ല, ആ പാവങ്ങളുടെ ഭ്രമമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ ഡ്രാമയിലെ ഒരോ സീനും സാക്ഷിയായി കാണണം, എന്തുകൊണ്ടെന്നാല് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ഒരിക്കലും ഒരു കാര്യത്തിലും സംശയം ഉന്നയിക്കരുത്.

2. ബാബ ഇന്ഷ്വറന്സ് പ്രമുഖനാണ്. അതിനാല് ശരീരം, മനസ്സ്, ധനം ബാബയുടെ സേവനത്തില് സഫലമാക്കി തന്റെ ഭാവി ഉണ്ടാക്കണം. ബാബയുമായി പൂര്ണ്ണ കണക്ഷന് വെയ്ക്കണം. പൂര്ണ്ണ വാര്ത്ത കേള്പ്പിക്കണം.

വരദാനം:-

ഒരു വസ്തു എത്രയും കൂടുതല് ശക്തിശാലിയാണോ അത്രയും അതിന്റെ അളവ് കുറവായിരിക്കും. അതേപോലെ താങ്കള് താങ്കളുടെ നിര്വ്വാണ(വാണിക്ക് ഉപരി)സ്ഥിതിയില് സ്ഥിതി ചെയ്ത് വാണിയിലേക്ക് വരികയാണെങ്കില് ശബ്ദം കുറവായിരിക്കും, പക്ഷെ യഥാര്ത്ഥവും ശക്തിശാലിയുമായിരിക്കും. ഒരു വാക്കില് ആയിരം വാക്കുകളുടെ രഹസ്യം അടങ്ങിയിരിക്കും, അതിലൂടെ വ്യര്ത്ഥവാക്കുകള് സ്വാഭാവികമായി സമാപ്തമാകും. ഒരു വാക്കിലൂടെ ജ്ഞാനത്തിന്റെ സര്വ്വ രഹസ്യങ്ങളും സ്പഷ്ടമാക്കാന് സാധിക്കും, വിസ്താരം സമാപ്തമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top